Connect with us

News

ഇന്ന് ലിവര്‍പൂള്‍ Vs റയല്‍ മഡ്രിഡ്

Published

on

ലണ്ടന്‍: ഒരു ഭാഗത്ത് മുഹമ്മദ് സലാഹ്. അദ്ദേഹത്തിനൊപ്പം ആന്‍ഫീല്‍ഡ് എന്ന വലിയ കാല്‍പ്പന്ത് കൊട്ടക. മറുഭാഗത്ത് കരീം ബെന്‍സേമ. അദ്ദേഹത്തിന്റെ ടീമിന്റെ കരുത്ത് ഗോള്‍ വേട്ടക്കാരായ വീനിഷ്യസ് ജൂനിയറും റോഡ്രിഗോയുമെല്ലാം. ഇന്ന് പുലര്‍ച്ചെ രണ്ട് യൂറോപ്യന്‍ ശക്തികള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ നേര്‍ക്കുനേര്‍. ഇന്ന് തന്നെ നാപ്പോളിക്കാര്‍ ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടുമായും കളിക്കുന്നുണ്ട്.

പോയ വര്‍ഷം ലിവറും റയലും തമ്മിലായിരുന്നു പാരീസിലെ വിവാദമായ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. മല്‍സരം റയല്‍ സ്വന്തമാക്കിയെങ്കിലും പാരിസിലെ സ്റ്റഡെ ഡി പാരിസ് വേദിയിലുണ്ടായ തിക്കും തിരക്കും ലിവറിന്റെ ആരാധകരുടെ കടന്നു കയറ്റുവമെല്ലാം ഇപ്പോഴും നിയമ പ്രശ്‌നമാണ്. സ്വന്തം ആരാധകരെ പൊലീസ് തടഞ്ഞുവെന്നാണ് ലിവറിന്റെ പരാതിയെങ്കില്‍ സംഘാടകര്‍ പറഞ്ഞത് ലിവര്‍ ആരാധകര്‍ അതിക്രമത്തിന് മുതിര്‍ന്നു എന്നാണ്.

പക്ഷേ താരങ്ങള്‍ തമ്മില്‍ അകലമില്ലെന്നിരിക്കെ കശപിശ മൈതാനത്തേക്ക് വ്യാപിക്കില്ല. ഇന്ന് റയലിന് ടോണി ക്രൂസിന്റെ സേവനമില്ല. അനുഭവ സമ്പന്നനായ മധ്യനിരക്കാരന്‍ പരുക്കില്‍ പുറത്താണ്. ലുക്കാ മോദ്രിച്ച്, ടോണി ക്രൂസ് മധ്യനിരക്കാരാണാ ടീമിന്റെ കരുത്ത്. മുന്‍നിരയില്‍ ബെന്‍സേമക്കൊപ്പം വീനീഷ്യസ് തന്നെ കളിക്കും. പാരീസ് മല്‍സരം തങ്ങള്‍ മറന്നതായി റയല്‍ കോച്ച് കാര്‍ലോസ് അന്‍സലോട്ടി പറഞ്ഞു. അവിടെ ഞങ്ങള്‍ കിരീടം നേടിയിരുന്നു. ഇന്ന് അതിന് പ്രസക്തിയില്ല- കോച്ച് വ്യക്തമാക്കി.ലിവറിന് നല്ല കാലമല്ല ഇപ്പോള്‍. സാദിയോ മാനേ എന്ന സെനഗലുകാരന്‍ പോയ ശേഷം പഴയ ഒത്തിണക്കില്‍ അപരാതിജരായി മുന്നേറാന്‍ അവര്‍ക്കാവുന്നില്ല. സലാഹ് ഗോളുകള്‍ നേടുമ്പോഴും റോബര്‍ട്ടോ ഫിര്‍മിനോയുള്‍പ്പെടെയുളളവര്‍ തപ്പിതടയുന്നു. കോച്ച് ജുര്‍ഗന്‍ ക്ലോപ്പെ പല കോമ്പിനേഷനുകളും പരീക്ഷിച്ചിട്ടും ഒന്നും ക്ലിക്ക് ചെയ്തിട്ടില്ല. ലോകോത്തര താരങ്ങള്‍ സംഘത്തിലുണ്ട്. ഖത്തര്‍ ലോകകപ്പിന് ശേഷം ഗാക്‌പോ എന്ന ഡച്ചുകാരനുമെത്തിയെങ്കിലും പ്രതീക്ഷിച്ച മികവിലേക്ക് വരാനായിട്ടില്ല. നാപ്പോളി ഇറ്റാലിയന്‍ സിരിയ എ യില്‍ അപാര മികവിലാണ് കളിക്കുന്നത്. ജയങ്ങള്‍ തുടര്‍ക്കഥ. ടേബിളില്‍ രണ്ടാം സ്ഥാനക്കാരായ ഇന്റര്‍ മിലാനേക്കാള്‍ 18 പോയിന്റ് ലീഡ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍

14 ന് വിവിധ പരിപാടി സംഘടിപ്പിക്കണമെന്നും ഗവര്‍ണര്‍ വിസിമാര്‍ക്ക് നിര്‍ദേശം നല്‍കി.

Published

on

ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. 14 ന് വിവിധ പരിപാടി സംഘടിപ്പിക്കണമെന്നും ഗവര്‍ണര്‍ വിസിമാര്‍ക്ക് നിര്‍ദേശം നല്‍കി.

സ്വാതന്ത്ര്യ-പാക് വിഭജനത്തിന്റെ ഓര്‍മക്കായി ആഗസ്റ്റ് 14 ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് പ്രധാനമന്ത്രി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ എല്ലാ സര്‍വകലാശാലകള്‍ക്കും ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, ഗവര്‍ണറുടെ വിഭജന ഭീതി ദിന സര്‍ക്കുലര്‍ സമാന്തര ഭരണ സംവിധാനമായി പ്രവര്‍ത്തിക്കാനുള്ള ശ്രമമാണെന്നും ദിനാചാരണം നടത്താന്‍ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.

Continue Reading

kerala

മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന്‍ ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്‌പെന്‍ഷന്‍

സി.പി.എം നെടുമങ്ങാട് പറണ്ടോട് ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് സുരേഷ് കുമാര്‍.

Published

on

നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ ഇന്‍ക്വസ്റ്റ് നടത്താനായി സൂക്ഷിച്ചിരുന്ന നാലുമാസം ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം കാന്റീന്‍ ജീവനക്കാരനെ അടക്കം കാണിച്ച സുരക്ഷാ ജീവനക്കാരന് സസ്‌പെന്‍ഷന്‍. താല്‍കാലിക ജീവനക്കാരന്‍ സുരേഷ് കുമാറിനെയാണ് സൂപ്രണ്ടന്റ് സസ്‌പെന്‍ഡ് ചെയ്തത്. സി.പി.എം നെടുമങ്ങാട് പറണ്ടോട് ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് സുരേഷ് കുമാര്‍.

ജോലിയില്‍ നിന്ന് 15 ദിവസം സസ്‌പെന്‍ഡ് ചെയ്ത സൂപ്രണ്ടന്റ് സുരക്ഷാ ജീവനക്കാരനോട് വിശദീകരണം തേടിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കരിപ്പൂര്‍ സ്വദേശിനിയായ 28കാരി ഭര്‍തൃഗൃഹത്തില്‍ മരിച്ചത്. തുടര്‍ന്ന് ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വിസ്റ്റ് നടത്താനായി മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. ഈ മൃതദേഹമാണ് ഞായറാഴ്ച രാവിലെ സുരേഷ് കുമാര്‍ കാന്റീന്‍ നടത്തിപ്പുകാരനും ബന്ധുക്കള്‍ക്കും കാണിച്ചു കൊടുത്തത്. തന്റെ അറിവോടെയല്ല സുരക്ഷാ ജീവനക്കാരന്‍ താക്കോല്‍ എടുത്തതെന്നാണ് ്ോര്‍ച്ചറിയുടെ ചുമതലയുള്ള നഴ്‌സിങ് സ്റ്റാഫ് പറയുന്നത്.

Continue Reading

kerala

ശസ്ത്രക്രിയാ ഉപകരണങ്ങള്‍ കാണാതായ സംഭവം; അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

ഈ വിഷയത്തില്‍ ഡോ. ഹാരിസ് ഹസനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ കാണാതായ സംഭവത്തില്‍ അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ഈ വിഷയത്തില്‍ ഡോ. ഹാരിസ് ഹസനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ ഡോ. ഹാരിസ് ഹസനെതിരെ ഒരു പരാമര്‍ശവും ഇല്ല. കാണാതായ ഉപകരണം കണ്ടെത്തിയ സാഹചര്യത്തില്‍ അന്വേഷണം തുടരേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലും ഹാരിസ് ഹസനെതിരെ യാതൊരു നടപടിയും സ്വീകരിക്കാനുള്ള തീരുമാനം ഉണ്ടായിരുന്നില്ല. പകരം ആശുപത്രി വികസന സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നതായിരുന്നു ്ര്രപധാന ശിപാര്‍ശ. നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ വിഷയം ഉന്നയിച്ചതില്‍ തനിക്ക് അച്ചടക്കലംഘനം സംഭവിച്ചതായി ഡോ. ഹാരിസ് ഹസന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി മെഡിക്കല്‍ അധ്യാപക സംഘടന പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി.

Continue Reading

Trending