Connect with us

Video Stories

അനില്‍കുമാര്‍ പറഞ്ഞത് അബദ്ധമല്ല, പാര്‍ട്ടി നയം തന്നെ; മുമ്പും പലതവണ മുസ്‌ലിംകളെ അധിക്ഷേപിച്ചു

യുക്തിവാദി സമ്മേളനത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം അഡ്വ.കെ അനിൽകുമാർ പറഞ്ഞത് പാർട്ടിയുടെ നയം തന്നെ.

Published

on

കെ പി ജലീൽ

യുക്തിവാദി സമ്മേളനത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം അഡ്വ.കെ അനിൽകുമാർ പറഞ്ഞത് പാർട്ടിയുടെ നയം തന്നെ. ഒറ്റപ്പെട്ട നേതാക്കൾ പറഞ്ഞതാണെങ്കിലും നിരവധി തവണ സി.പി.എം നേതാക്കളുടെ വായിൽ നിന്ന് ഉയർന്നു വരുന്നതാണ് ഇസ്ലാമിനും മുസ്ലീങ്ങൾക്കും എതിരായ ആക്ഷേപങ്ങൾ. കഴിഞ്ഞദിവസം യുക്തിവാദികളുടെ സമ്മേളനത്തിലാണ് മുസ്ലിം പെൺകുട്ടികൾ തട്ടമിടുന്നത് നിർത്തിയത് സിപിഎമ്മിന്റെ നേട്ടമാണെന്ന രീതിയിൽ പാർട്ടി സംസ്ഥാന സമിതിഅംഗം അഭിപ്രായപ്പെട്ടത്. ഇതിനെ നേതൃത്വം ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ലെന്ന് മാത്രമല്ല ,പലപ്പോഴും സിപിഎം നേതൃത്വത്തിലെ എൽഡിഎഫ് കൺവീനർ അടക്കമുള്ളവർ ഇസ്ലാമിനെതിരെ പരസ്യ പ്രസ്താവന നടത്തുക ഉണ്ടായിട്ടുണ്ട്. ‘ ഏഴാം നൂറ്റാണ്ടിലെ തത്വശാസ്ത്രം ‘എന്ന് ഇസ്ലാമിനെ അധിക്ഷേപിച്ചത് സിപിഎം കോഴിക്കോട് ജില്ലാകമ്മിറ്റി പ്രമേയം പാസാക്കിയാണ്.

‘ലൗ ജിഹാദ്’ യാഥാർത്ഥ്യമാണെന്ന് പരസ്യമായി പറഞ്ഞത് സിപിഎമ്മിന്റെ മുൻ എംഎൽഎ ആയിരുന്നു .പാണക്കാടും മലപ്പുറവും വർഗീയതയാണെന്ന് പറഞ്ഞത് എൽഡിഎഫ് മുൻ കൺവീനറും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ വിജയരാഘവൻ ആയിരുന്നു .കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരിക്കെ മലപ്പുറത്തിനെതിരെ പരസ്യ പ്രസ്താവനത്തുകയുണ്ടായി. മുസ്ലിം ലീഗ് കോൺഗ്രസിനെ നിയന്ത്രിക്കുന്നു എന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ് .മുസ് ലിംകളിലെ മദ്രസ വിദ്യാഭ്യാസത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയതും പാർട്ടിയുടെ പോഷക സംഘടനയായ ഡിവൈഎഫ്ഐയുടെ നേതാക്കളായിരുന്നു .ക്യാമ്പസുകളിൽ നഗ്നത വരച്ചുവെച്ച് അഭിമാനിച്ചത് എസ്.എഫ്. ഐ ക്കാരാണ്. .മുസ് ലിംകൾക്ക് മതിയായ പ്രാധിനിധ്യം സിപിഎം പാർട്ടിയിലോ സർക്കാരിലോ ഇതുവരെ നൽകിയിട്ടുമില്ല .സിപിഎമ്മിന്റെ ഉന്നത നേതാവായിരുന്ന പാലോളി മുഹമ്മദ്കുട്ടിയെ മുഖ്യമന്ത്രിയാക്കണമെന്ന നിർദ്ദേശം ഉയർന്നപ്പോൾ ഇദ്ദേഹത്തെ സെക്രട്ടറിയേറ്റിൽ പോലും ഉൾപ്പെടുത്താതെ മാറ്റിനിർത്തിയിരിക്കുകയാണ് .മുൻ എംപി ടി.കെ ഹംസയെ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി . വഖഫ് ബോർഡിൽ പി.എസ്. സി നിയമനം നടത്താൻ നിയമം നിർമിച്ച് ദേവസ്വം ബോർഡുകൾക്ക് പ്രത്യേക റിക്രൂട്ടിങ് ബോർഡുണ്ടാക്കി. തരാതരം മതവിശ്വാസത്തെ വോട്ടിനു വേണ്ടി ഉപയോഗിക്കുകയും ഇലക്ഷൻ കഴിഞ്ഞാൽ പരസ്യമായി വിശ്വാസങ്ങളെയും വിശ്വാസികളെയും തള്ളിപ്പറയുന്ന രീതിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് എന്നുമുള്ളത് .

മുസ്ലിം ലീഗിനെ ശരീഅത്തിനെ ഉപയോഗിച്ചാണ് 80കളിൽ നേരിട്ടത് .അന്ന് മുന്നണിയിൽ ഉണ്ടായിരുന്ന അഖിലേന്ത്യാ ലീഗിനെ പുറത്താക്കാൻ കൂടി വേണ്ടി ഉപയോഗിച്ച തന്ത്രമായിരുന്നു ശരീഅത്തിനെതിരായ വിമർശനം .ശരീഅത്ത് കാടത്തമാണെന്ന് നേതാക്കൾ പരസ്യമായി പറഞ്ഞു നടന്നു .അതിനുമുന്നിൽ നിന്നത് ഉന്നത നേതാവ്ഇ എം. എസ്സായിരുന്നു. മുസ്ലിം ലീഗും മുസ് ലിംകളും തീവ്രവാദികൾ ആണെന്ന രീതിയിൽ പരസ്യമായി പ്രസ്താവനകൾ നടത്തി .മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചാണ് വിജയിക്കുമെന്ന് പറഞ്ഞത് മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദൻ ആയിരുന്നു. കേരളത്തിൽ മുസ് ലിംകളുടെ എണ്ണം 20 കൊല്ലം കഴിഞ്ഞാൽ ഹിന്ദുക്കളെ കവച്ചുവയ്ക്കും എന്ന് പറഞ്ഞതും വിഎസ് ആയിരുന്നു. അന്നൊന്നും ഈ നേതാക്കളെ തള്ളിപ്പറയാൻ നേതൃത്വം തയ്യാറായിരുന്നില്ല. അനിൽകുമാറിന്റെ കാര്യത്തിലും മറ്റൊന്നല്ല സംഭവിച്ചിരിക്കുന്നത് .
പതിവായി മുസ് ലിംകൾക്കും ഇസ്ലാമിനു മെതിരെ പ്രസ്താവനകൾ നടത്താറുള്ള യുക്തിവാദി നേതാവ് സി രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള എസൻസ് ഗ്ലോബലിന്‍റെ ലിറ്റ്മസ്-23 എന്ന പരിപാടിയിലാണ് സിപിഎം നേതാവ് സംസാരിച്ചത് എന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു.

അതേസമയം മലപ്പുറത്തെ മുസ് ലിം കളെ പാട്ടിലാക്കാൻ കെ ടി ജലീലിനെ പോലെയുള്ള മുസ്ലിം പ്രതിനിധികളെ ഇറക്കാനും നേതൃത്വം മടികാണിച്ചിട്ടില്ല. അനിൽകുമാറിൻ്റേത് അബദ്ധമാണെന്ന് ജലീൽ പറയുമ്പോൾ അത് ശരിവെക്കാൻ പോലും സിപിഎം സംസ്ഥാന സെക്രട്ടറിയോ സെക്രട്ടറിയേറ്റ് അംഗങ്ങളോ തയ്യാറായിട്ടില്ല. മുസ്ലിം പെൺകുട്ടികൾ തട്ടം ഇടുന്നത് അവരുടെ വിശ്വാസത്തിന്റെയും വസ്ത്രധാരണ രീതിയുടെയും ഭാഗമാണ്. കർണാടകത്തിലും മറ്റും ഹിജാബിനെതിരെ സംഘപരിവാരം ആക്രമണോത്സുകമായ നടപടികൾ സ്വീകരിച്ചപ്പോൾ അതിനെ എതിർത്തത് മുസ്ലീങ്ങൾ മാത്രമായിരുന്നു സിപിഎം അവിടെ എവിടെയും നിയമപരമായോ സമരരംഗത്തോ ഉണ്ടായില്ല. ബിജെപി സർക്കാരുകൾ പലപ്പോഴും ഹിജാബിനെതിരെ പ്രസ്താവന നടത്തുകയും നിയമങ്ങൾ നിർമിക്കുകയും ചെയ്തു . തട്ടം ഇഷ്ടപ്പെടുന്നത് ഒരാളുടെ വ്യക്തിപരമായ അവകാശത്തിൻറെ ഭാഗമാണെന്ന് അംഗീകരിക്കാൻ പോലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ തയ്യാറില്ല എന്നതിൻറെ തെളിവാണ് അനിൽകുമാറിലൂടെ പുറത്തുവന്നിരിക്കുന്നത് .കന്യാസ്ത്രീകൾ ധരിക്കുന്ന തലയിലെ വസ്ത്രം ഇതുവരെ ആക്ഷേപിക്കപ്പെട്ടിട്ടില്ല . ഉത്തരേന്ത്യയിലെ വനിതകൾ തലമറച്ചാണ് ജീവിക്കുന്നത്. അതിനെതിരെയും ആരും ആക്ഷേപം ഉന്നയിക്കാറില്ല .എന്നാൽ മുസ്ലിം എന്ന പേര് പറഞ്ഞാണ് സിപിഎം സംസ്ഥാന സമിതി അംഗം പരസ്യമായി ആക്ഷേപുന്നയിച്ചത്. യുക്തിവാദികൾക്കെതിരെയും സ്വതന്ത്ര ചിന്താഗതികൾക്ക് എതിരെയും നിലപാടെടുക്കുന്നു എന്ന് പറയുന്ന സിപിഎം വിശ്വാസികളുടെ സംരക്ഷകരാണെന്ന മൂടുപടം പലപ്പോഴും ഇത്തരം പ്രസ്താവനകളിലൂടെ അഴിച്ചു കളയുകയാണ്. ഇത് തിരിച്ചറിയാനുള്ള വിവേകം മുസ്ലീങ്ങൾക്കുണ്ടെന്നതാണ് ഫ്രാൻസിൽ അടക്കമുള്ള പ്രതിഷേധങ്ങൾ വ്യക്തമാക്കുന്നത് .കമ്മ്യൂണിസ്റ്റുകാർ ഭരിച്ച യൂറോപ്യൻരാജ്യങ്ങളിലും എന്താണ് മതവിശ്വാസത്തിനെതിരെ സ്വീകരിച്ച നിലപാട് എന്നത് ഇപ്പോൾ ഓർക്കുന്നതും നന്നാവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഗള്‍ഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ ലഹരിമരുന്ന് കണ്ടെത്തി

കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടില്‍ അയല്‍വാസിയായ ജിസിന്‍ ഏല്‍പ്പിച്ച കുപ്പിയിലാണ് എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവ കണ്ടെത്തിയത്.

Published

on

കണ്ണൂരില്‍ ഗള്‍ഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ ലഹരിമരുന്ന് കണ്ടെത്തി. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടില്‍ അയല്‍വാസിയായ ജിസിന്‍ ഏല്‍പ്പിച്ച കുപ്പിയിലാണ് എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രിയാണ് സൗദി അറേബ്യയിലേക്ക് പോകാനിരിക്കുന്ന മിഥിലാജിന്റെ വീട്ടില്‍ ജിസിന്‍ അച്ചാര്‍ കുപ്പി ഏല്‍പ്പിച്ചത്. മിഥിലാജിന്റെ ഒപ്പം ജോലി ചെയ്യുന്ന ആള്‍ക്ക് കൊടുക്കാന്‍ നല്‍കിയ അച്ചാര്‍ കുപ്പിക്ക് സീല്‍ ഇല്ലാതിരുന്നതാണ് വീട്ടുകാര്‍ക്ക് സംശയം തോന്നാന്‍ കാരണം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചെറിയ പ്ലാസ്റ്റിക് കവറിലാക്കി ലഹരി മരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തിയത്. സംശയം തോന്നിയ വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസെത്തി പരിശോധിച്ചപ്പോള്‍ എംഡിഎംഎ ആണെന്ന് സ്ഥിരീകരിച്ചു. 2.6 ഗ്രാം എംഡിഎംഎയും, 3.4 ഗ്രാം ഹാഷിഷും ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കല്‍ സ്വദേശികളായ കെ.പി.അര്‍ഷദ് (31), കെ.കെ.ശ്രീലാല്‍ (24), പി. ജിസിന്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

Continue Reading

Video Stories

അസമിലെ കുടിയൊഴിപ്പിക്കല്‍; അധികൃതർ നടത്തിയ നിയമ വിരുദ്ധ പ്രവര്‍ത്തനം; സമദാനി

ന്യൂനപക്ഷ വേട്ടക്കെതിരെ പാര്‍ലമെന്റില്‍ സമദാനിയുടെ ശക്തമായ ഇടപെടല്‍

Published

on

ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടും അവരുടെ വാസസ്ഥാനങ്ങൾ തകർത്തുകൊണ്ടും ആസാമിൽ നടന്ന സംഭവവികാസങ്ങൾ അധികൃതർ തന്നെ നടത്തിയ നിയമവിരുദ്ധ പ്രവർത്തനമാണെന്ന് ഡോ. എംപി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ പറഞ്ഞു. അവിടെ പാർക്കുന്ന ജനങ്ങളെ രാജ്യമില്ലാത്തവരും വോട്ടവകാശം ഇല്ലാത്തവരുമാക്കി മാറ്റാൻ ഉദ്ദേശിച്ചുള്ള ഈ നടപടി ഏറെ അധിക്ഷേപാർഹമാണ്. അവർക്ക് ഭരണഘടനാപരമായ നീതി ഉറപ്പുവരുത്തിക്കൊണ്ട് അടിയന്തിരമായ പുനരധിവാസവും ദുരിതാശ്വാസ സഹായങ്ങളും നഷ്ടപരിഹാരവും ലഭ്യമാക്കണമെന്ന് 377-ാം വകുപ്പ് പ്രകാരമുള്ള ഉപക്ഷേപത്തിലൂടെ വിഷയമുന്നയിച്ചുകൊണ്ട് സമദാനി ആവശ്യപ്പെട്ടു.
ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനോ അവരുടെ പ്രയാസങ്ങളിൽ ആശ്വാസം നൽകാനോ ഒരു നടപടിയുമെടുക്കാതെയാണ് ഇത്രയേറെ കുടുംബങ്ങളുടെ പാർപ്പിടങ്ങൾ ഒറ്റയടിക്ക് തകർത്തുകളഞ്ഞത്. പകരം വാസസ്ഥാനങ്ങൾക്കോ ദുരിതാശ്വാസത്തിനോ നഷ്ടപരിഹാരത്തിനോ ആവശ്യമായ ഒരു നടപടിയും സ്വീകരിക്കാതെയായിരുന്നു ഇത്. മസ്ജിദ് കെട്ടിടങ്ങളും സ്കൂളുകളുമെല്ലാം തകർത്ത് നിരപ്പാക്കി. കനത്ത മഴക്കിടയിലും ഈ നടപടി തുടർന്നു. ഇതിലൂടെ അവരുടെ ജീവിതങ്ങൾ പിഴുതെറിയപ്പെടുകയും അഭിമാനം തകർക്കപ്പെടുകയുമാണ് ചെയ്തതെന്ന് സമദാനി കുറ്റപ്പെടുത്തി. ബംഗാളി മുസ്ലിം കുടുംബങ്ങളെ പ്രത്യേകം ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ നടപടിയെന്നത് കൂടുതൽ ആശങ്കാജനകമാണ്. വർഷങ്ങളായി ബന്ധപ്പെട്ട രേഖകളോടെ അവിടെ പാർത്തുവരുന്നവരാണവർ.
സുപ്രീംകോടതി നൽകിയിട്ടുള്ള മാർഗനിർദ്ദേശങ്ങൾ പൂർണമായി ലംഘിച്ചുകൊണ്ടാണ് ആസാമിലെ ഈ ഒഴിപ്പിക്കലും തകർക്കലും നടന്നത്. കുടിയൊഴിപ്പിക്കുന്ന പ്രക്രിയക്ക് മുൻകൂട്ടിയുള്ള ഷോക്കോസ് നോട്ടീസും പതിനഞ്ച് ദിവസത്തെ പ്രതികരണജാലകവും ഈ മാർഗ്ഗനിർദ്ദേശങ്ങളിലുണ്ട്. എന്നാൽ ഒന്നോ രണ്ടോ നോട്ടീസ് മാത്രം നൽകി ബന്ധപ്പെട്ടവരുടെ പരാതി കേൾക്കാനോ മറ്റു നടപടികൾക്കോ ഒന്നും അവസരമൊരുക്കാതെ ഒഴിപ്പിക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടിയും ജനങ്ങൾക്ക് പുനരധിവാസവും ഭരണഘടനാപരമായ നീതിയും ഉറപ്പുവരുത്താനാവശ്യപ്പെട്ടുകൊണ്ടും സുപ്രീംകോടതി അധികൃതർക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്.
പാവപ്പെട്ട മനുഷ്യരുടെ കൈവശമുള്ളതെല്ലാം ഒറ്റരാത്രികൊണ്ട് ഇടിച്ചുനിരപ്പാകുന്നത് ഭരണമല്ലെന്ന് പറഞ്ഞ സമദാനി ഇത് പരിഹരിക്കാൻ അടിയന്തിര നടപടികളെടുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.
Continue Reading

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

Trending