Video Stories
അനില്‍കുമാര്‍ പറഞ്ഞത് അബദ്ധമല്ല, പാര്‍ട്ടി നയം തന്നെ; മുമ്പും പലതവണ മുസ്ലിംകളെ അധിക്ഷേപിച്ചു
യുക്തിവാദി സമ്മേളനത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം അഡ്വ.കെ അനിൽകുമാർ പറഞ്ഞത് പാർട്ടിയുടെ നയം തന്നെ.
കെ പി ജലീൽ
യുക്തിവാദി സമ്മേളനത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം അഡ്വ.കെ അനിൽകുമാർ പറഞ്ഞത് പാർട്ടിയുടെ നയം തന്നെ. ഒറ്റപ്പെട്ട നേതാക്കൾ പറഞ്ഞതാണെങ്കിലും നിരവധി തവണ സി.പി.എം നേതാക്കളുടെ വായിൽ നിന്ന് ഉയർന്നു വരുന്നതാണ് ഇസ്ലാമിനും മുസ്ലീങ്ങൾക്കും എതിരായ ആക്ഷേപങ്ങൾ. കഴിഞ്ഞദിവസം യുക്തിവാദികളുടെ സമ്മേളനത്തിലാണ് മുസ്ലിം പെൺകുട്ടികൾ തട്ടമിടുന്നത് നിർത്തിയത് സിപിഎമ്മിന്റെ നേട്ടമാണെന്ന രീതിയിൽ പാർട്ടി സംസ്ഥാന സമിതിഅംഗം അഭിപ്രായപ്പെട്ടത്. ഇതിനെ നേതൃത്വം ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ലെന്ന് മാത്രമല്ല ,പലപ്പോഴും സിപിഎം നേതൃത്വത്തിലെ എൽഡിഎഫ് കൺവീനർ അടക്കമുള്ളവർ ഇസ്ലാമിനെതിരെ പരസ്യ പ്രസ്താവന നടത്തുക ഉണ്ടായിട്ടുണ്ട്. ‘ ഏഴാം നൂറ്റാണ്ടിലെ തത്വശാസ്ത്രം ‘എന്ന് ഇസ്ലാമിനെ അധിക്ഷേപിച്ചത് സിപിഎം കോഴിക്കോട് ജില്ലാകമ്മിറ്റി പ്രമേയം പാസാക്കിയാണ്.
‘ലൗ ജിഹാദ്’ യാഥാർത്ഥ്യമാണെന്ന് പരസ്യമായി പറഞ്ഞത് സിപിഎമ്മിന്റെ മുൻ എംഎൽഎ ആയിരുന്നു .പാണക്കാടും മലപ്പുറവും വർഗീയതയാണെന്ന് പറഞ്ഞത് എൽഡിഎഫ് മുൻ കൺവീനറും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ വിജയരാഘവൻ ആയിരുന്നു .കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരിക്കെ മലപ്പുറത്തിനെതിരെ പരസ്യ പ്രസ്താവനത്തുകയുണ്ടായി. മുസ്ലിം ലീഗ് കോൺഗ്രസിനെ നിയന്ത്രിക്കുന്നു എന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ് .മുസ് ലിംകളിലെ മദ്രസ വിദ്യാഭ്യാസത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയതും പാർട്ടിയുടെ പോഷക സംഘടനയായ ഡിവൈഎഫ്ഐയുടെ നേതാക്കളായിരുന്നു .ക്യാമ്പസുകളിൽ നഗ്നത വരച്ചുവെച്ച് അഭിമാനിച്ചത് എസ്.എഫ്. ഐ ക്കാരാണ്. .മുസ് ലിംകൾക്ക് മതിയായ പ്രാധിനിധ്യം സിപിഎം പാർട്ടിയിലോ സർക്കാരിലോ ഇതുവരെ നൽകിയിട്ടുമില്ല .സിപിഎമ്മിന്റെ ഉന്നത നേതാവായിരുന്ന പാലോളി മുഹമ്മദ്കുട്ടിയെ മുഖ്യമന്ത്രിയാക്കണമെന്ന നിർദ്ദേശം ഉയർന്നപ്പോൾ ഇദ്ദേഹത്തെ സെക്രട്ടറിയേറ്റിൽ പോലും ഉൾപ്പെടുത്താതെ മാറ്റിനിർത്തിയിരിക്കുകയാണ് .മുൻ എംപി ടി.കെ ഹംസയെ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി . വഖഫ് ബോർഡിൽ പി.എസ്. സി നിയമനം നടത്താൻ നിയമം നിർമിച്ച് ദേവസ്വം ബോർഡുകൾക്ക് പ്രത്യേക റിക്രൂട്ടിങ് ബോർഡുണ്ടാക്കി. തരാതരം മതവിശ്വാസത്തെ വോട്ടിനു വേണ്ടി ഉപയോഗിക്കുകയും ഇലക്ഷൻ കഴിഞ്ഞാൽ പരസ്യമായി വിശ്വാസങ്ങളെയും വിശ്വാസികളെയും തള്ളിപ്പറയുന്ന രീതിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് എന്നുമുള്ളത് .
മുസ്ലിം ലീഗിനെ ശരീഅത്തിനെ ഉപയോഗിച്ചാണ് 80കളിൽ നേരിട്ടത് .അന്ന് മുന്നണിയിൽ ഉണ്ടായിരുന്ന അഖിലേന്ത്യാ ലീഗിനെ പുറത്താക്കാൻ കൂടി വേണ്ടി ഉപയോഗിച്ച തന്ത്രമായിരുന്നു ശരീഅത്തിനെതിരായ വിമർശനം .ശരീഅത്ത് കാടത്തമാണെന്ന് നേതാക്കൾ പരസ്യമായി പറഞ്ഞു നടന്നു .അതിനുമുന്നിൽ നിന്നത് ഉന്നത നേതാവ്ഇ എം. എസ്സായിരുന്നു. മുസ്ലിം ലീഗും മുസ് ലിംകളും തീവ്രവാദികൾ ആണെന്ന രീതിയിൽ പരസ്യമായി പ്രസ്താവനകൾ നടത്തി .മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചാണ് വിജയിക്കുമെന്ന് പറഞ്ഞത് മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദൻ ആയിരുന്നു. കേരളത്തിൽ മുസ് ലിംകളുടെ എണ്ണം 20 കൊല്ലം കഴിഞ്ഞാൽ ഹിന്ദുക്കളെ കവച്ചുവയ്ക്കും എന്ന് പറഞ്ഞതും വിഎസ് ആയിരുന്നു. അന്നൊന്നും ഈ നേതാക്കളെ തള്ളിപ്പറയാൻ നേതൃത്വം തയ്യാറായിരുന്നില്ല. അനിൽകുമാറിന്റെ കാര്യത്തിലും മറ്റൊന്നല്ല സംഭവിച്ചിരിക്കുന്നത് .
പതിവായി മുസ് ലിംകൾക്കും ഇസ്ലാമിനു മെതിരെ പ്രസ്താവനകൾ നടത്താറുള്ള യുക്തിവാദി നേതാവ് സി രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള എസൻസ് ഗ്ലോബലിന്റെ ലിറ്റ്മസ്-23 എന്ന പരിപാടിയിലാണ് സിപിഎം നേതാവ് സംസാരിച്ചത് എന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു.
അതേസമയം മലപ്പുറത്തെ മുസ് ലിം കളെ പാട്ടിലാക്കാൻ കെ ടി ജലീലിനെ പോലെയുള്ള മുസ്ലിം പ്രതിനിധികളെ ഇറക്കാനും നേതൃത്വം മടികാണിച്ചിട്ടില്ല. അനിൽകുമാറിൻ്റേത് അബദ്ധമാണെന്ന് ജലീൽ പറയുമ്പോൾ അത് ശരിവെക്കാൻ പോലും സിപിഎം സംസ്ഥാന സെക്രട്ടറിയോ സെക്രട്ടറിയേറ്റ് അംഗങ്ങളോ തയ്യാറായിട്ടില്ല. മുസ്ലിം പെൺകുട്ടികൾ തട്ടം ഇടുന്നത് അവരുടെ വിശ്വാസത്തിന്റെയും വസ്ത്രധാരണ രീതിയുടെയും ഭാഗമാണ്. കർണാടകത്തിലും മറ്റും ഹിജാബിനെതിരെ സംഘപരിവാരം ആക്രമണോത്സുകമായ നടപടികൾ സ്വീകരിച്ചപ്പോൾ അതിനെ എതിർത്തത് മുസ്ലീങ്ങൾ മാത്രമായിരുന്നു സിപിഎം അവിടെ എവിടെയും നിയമപരമായോ സമരരംഗത്തോ ഉണ്ടായില്ല. ബിജെപി സർക്കാരുകൾ പലപ്പോഴും ഹിജാബിനെതിരെ പ്രസ്താവന നടത്തുകയും നിയമങ്ങൾ നിർമിക്കുകയും ചെയ്തു . തട്ടം ഇഷ്ടപ്പെടുന്നത് ഒരാളുടെ വ്യക്തിപരമായ അവകാശത്തിൻറെ ഭാഗമാണെന്ന് അംഗീകരിക്കാൻ പോലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ തയ്യാറില്ല എന്നതിൻറെ തെളിവാണ് അനിൽകുമാറിലൂടെ പുറത്തുവന്നിരിക്കുന്നത് .കന്യാസ്ത്രീകൾ ധരിക്കുന്ന തലയിലെ വസ്ത്രം ഇതുവരെ ആക്ഷേപിക്കപ്പെട്ടിട്ടില്ല . ഉത്തരേന്ത്യയിലെ വനിതകൾ തലമറച്ചാണ് ജീവിക്കുന്നത്. അതിനെതിരെയും ആരും ആക്ഷേപം ഉന്നയിക്കാറില്ല .എന്നാൽ മുസ്ലിം എന്ന പേര് പറഞ്ഞാണ് സിപിഎം സംസ്ഥാന സമിതി അംഗം പരസ്യമായി ആക്ഷേപുന്നയിച്ചത്. യുക്തിവാദികൾക്കെതിരെയും സ്വതന്ത്ര ചിന്താഗതികൾക്ക് എതിരെയും നിലപാടെടുക്കുന്നു എന്ന് പറയുന്ന സിപിഎം വിശ്വാസികളുടെ സംരക്ഷകരാണെന്ന മൂടുപടം പലപ്പോഴും ഇത്തരം പ്രസ്താവനകളിലൂടെ അഴിച്ചു കളയുകയാണ്. ഇത് തിരിച്ചറിയാനുള്ള വിവേകം മുസ്ലീങ്ങൾക്കുണ്ടെന്നതാണ് ഫ്രാൻസിൽ അടക്കമുള്ള പ്രതിഷേധങ്ങൾ വ്യക്തമാക്കുന്നത് .കമ്മ്യൂണിസ്റ്റുകാർ ഭരിച്ച യൂറോപ്യൻരാജ്യങ്ങളിലും എന്താണ് മതവിശ്വാസത്തിനെതിരെ സ്വീകരിച്ച നിലപാട് എന്നത് ഇപ്പോൾ ഓർക്കുന്നതും നന്നാവും.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala1 day agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
Environment10 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
kerala1 day agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india6 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala1 day agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

