Connect with us

kerala

മുനീറിനെ വേട്ടയാടുന്നവര്‍ എം.എ ബേബിയെ തള്ളിപറയുമോ?;ഷാഫി ചാലിയം

കാഞ്ഞങ്ങാട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

കാഞ്ഞങ്ങാട്: ജെന്‍ട്രല്‍ ന്യൂട്രല്‍ ചര്‍ച്ചകള്‍ക്കിടയില്‍ എം.എസ്.എഫ് വേര് സമാപന സമ്മേളനത്തിലുള്ള പ്രസ്താവനയുടെ പേരില്‍ ഡോ.എം.കെ മുനീറിനെ വേട്ടയാടുന്ന സി.പി.എം അടക്കമുള്ളവര്‍ എം.എ ബേബിയെ തള്ളി പറയുമോയെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. കാഞ്ഞങ്ങാട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശസ്ത യുറോപ്യന്‍ പത്രപ്രവര്‍ത്തക മേരി ഗബ്രിയേല്‍ കാറല്‍ മാര്‍ക്സിനെ ഇതി വൃത്തമാക്കി ‘ലൗ ആന്റ് ക്യാപ്പിറ്റല്‍’ എന്ന പുസ്തകം എഴുതിയിരുന്നു. അതിന്റെ മലയാള പരിഭാഷ പുസ്തകത്തില്‍ മേരി ഗബ്രിയേലിനെ വാനോളം വാഴ്ത്തി മുഖവുര എഴുതിയത് എം.എ ബേബിയാണ്. ഈ പുസ്തകത്തില്‍ മാര്‍ക്സിന് വേലക്കാരിയുമായുള്ള ബന്ധം, അവിഹിത ഗര്‍ഭം, കുഞ്ഞ് ജനിച്ചത്, പിതൃത്ത്വം നിഷേധിച്ചത് എല്ലാമുണ്ട്. കാറല്‍ മാക്സിനെതിരെ മുനീര്‍ പറഞ്ഞത് മാര്‍ക്സിനെക്കുറിച്ചുള്ള ചരിത്രകാരന്മാരുടെ പരാമര്‍ശങ്ങളാണ്.

അടുത്ത കാലങ്ങളില്‍ എസ്.എഫ്.ഐ കാംപസുകളില്‍ കൊണ്ടു വന്ന ആശയങ്ങളൊക്കെ ധാര്‍മ്മികതക്കും സാദാചാര വിശുദ്ധിക്കും നിരക്കാത്തതാണ്. ആണ്‍ പെണ്‍ വിത്യാസമില്ലാതെ പരസ്പരം ചുംബിച്ചാണ് സഹപാഠി സ്‌നേഹം നടത്തേണ്ടതെന്നാണ് എസ്.എഫ്.ഐ നയം. ‘ആഗോള സ്വയംഭോഗ ദിനം’ പോലും അവര്‍ കാംപസുകളില്‍ പരസ്യമായി ആചരിക്കുന്നു. മാന്യമായ കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്ന കുട്ടികള്‍ ഇത്തരം സദസ്സുകളില്‍പ്പെട്ടാലുള്ള ദുര്‍ഗതിയാണ് മുനീര്‍ എം.എസ്.എഫ് വേദിയില്‍ ചൂണ്ടിക്കാട്ടിയത്.

എസ്.എഫ്.ഐ കൊണ്ടു വന്ന ആശയങ്ങളൊക്കെ ഇങ്ങനെയുള്ളതാണ്. ഇതെല്ലാം സദാചാര വിശുദ്ധിക്ക് നിരക്കാത്തതാണ്. തിരുവനന്തപുരം ലോ കോളേജ് ക്യാംപസുകളിലടക്കം മൃഗങ്ങളുടെ ലൈംഗീകത ചിത്രങ്ങളാണ് ഫ്ളക്സായി വെച്ചിരിക്കുന്നത്. ഇതില്‍ നിന്നും ഇവരുടെ സംസ്‌കാരം വിലയിരുത്താവുന്നതാണ്. അപക്വമായ പ്രായത്തില്‍ ഇത്തരം വികലമായ അമിത സ്വാതന്ത്ര്യം ആവശ്യ പ്പെടുന്ന എസ്.എഫ്.ഐ രാഷ്ട്രമീമാംസ മാറ്റി വെച്ച് കാമ രാഷ്ട്രീയത്തിലേക്കാണ് കുട്ടികളെ കൊണ്ട് പോകുന്നത്. ജെന്‍ട്രല്‍ ന്യൂട്രാലിറ്റി സ്‌കൂളുകളില്‍ നടപ്പിലാക്കുന്നത് വസ്ത്രം മാത്രം അവലംബമാക്കിയാവരുത്. കരിക്കുലം കമ്മിറ്റിയു ടെ ശുപാര്‍ശകള്‍ നടപ്പിലാക്കും മുമ്പ് സമഗ്ര ചര്‍ച്ചകള്‍ നടക്കണം. മത സംഘടനകള്‍ ഇക്കാര്യത്തില്‍ നയം വ്യക്തമാക്കണമെന്നും ഷാഫി ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending