Connect with us

india

പ്രശാന്ത് ഭൂഷണെതിരായ 11 വർഷം പഴക്കമുള്ള കേസ് പുതിയ ബെഞ്ചിന്; സെപ്തബർ 10-ന് വാദംകേൾക്കും

Published

on

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ബി.ജെ.പി നേതാവിന്റെ മകന്റെ ബൈക്കിലിരിക്കുന്ന ചിത്രത്തിനെതിരെ പ്രതികരിച്ചതിന് നിയമനടപടി നേരിടുന്ന മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരെ പതിനൊന്ന്് വർഷം പഴക്കമുള്ള കേസിലും വാദം കേൾക്കാനൊരുങ്ങി സുപ്രീം കോടതി. 2009-ൽ തെഹൽക്ക മാഗസിന് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശത്തിന്റെ പേരിലുള്ള കോടതിയലക്ഷ്യ കേസാണ് പരമോന്നത കോടതി ഇപ്പോൾ പൊടിതട്ടിയെടുത്തിരിക്കുന്നത്. കേസ് പുതിയൊരു ബെഞ്ചിന് വിടുന്നതായും സെപ്തംബർ 10 -ന് വാദം കേൾക്കുമെന്നും നിലവിൽ വാദംകേൾക്കുന്ന ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സുപ്രീംകോടതി അഭിമുഖത്തിൽ നിന്ന് മുക്തമല്ലെന്നും കഴിഞ്ഞ 16 ചീഫ് ജസ്റ്റിസുമാരിൽ പകുതിപേരും അഴിമതിക്കാരാണെന്നുമാണ് തെഹൽക്ക മാഗസിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് ഭൂഷൺ പറഞ്ഞത്. അഡ്വ. ഹരീഷ് സാൽവെയാണ് ഭൂഷണെതിരെ കോടതിയലക്ഷ്യക്കേസ് ഫയൽ ചെയ്തത്. തന്റെ പരാമർശം സംബന്ധിച്ച് വിശദീകരണം നൽകാൻ തയ്യാറാണെന്നും മാപ്പുപറയില്ലെന്നും ഭൂഷൺ വ്യക്തമാക്കി.

‘2009-ൽ തെഹൽക്കയുമായുള്ള എന്റെ അഭിമുഖത്തിൽ അഴിമതി എന്ന വാക്ക് ഉപയോഗിച്ചത് വിശാലാർത്ഥത്തിലാണ്. സാമ്പത്തിക അഴിമതിയോ സാമ്പത്തിക നേട്ടമോ മാത്രമല്ല ഞാനുദ്ദേശിച്ചത്. അക്കാര്യത്തിൽ അവരിൽ ആർക്കെങ്കിലുമോ അവരുടെ കുടുംബങ്ങൾക്കോ വേദന ഉണ്ടായിട്ടുണ്ടെങ്കിൽ എനിക്ക് ഖേദമുണ്ട്. ഞാൻ ജുഡീഷ്യറി എന്ന സ്ഥാപനത്തെയും, പ്രത്യേകിച്ചും ഞാൻ കൂടി ഭാഗമായ സുപ്രീംകോടതിയെയും പിന്തുണക്കുകയാണ് ചെയ്യുന്നത്. ജുഡീഷ്യറിയുടെ ബഹുമാന്യത കുറച്ചുകാണിക്കാൻ എനിക്കുദ്ദേശ്യമില്ല. എന്റെ അഭിമുഖം തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടതിൽ എനിക്ക് വിഷമമുണ്ട്.’ പ്രശാന്ത് ഭൂഷൺ പത്രക്കുറിപ്പിൽ പറഞ്ഞു.

പ്രശാന്ത് ഭൂഷണെതിരായ കേസ് ഭരണഘടനാ ബെഞ്ചിനു വിടണമെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ വാദിച്ചു. ഈ കേസിന് ഭരണഘടനാപരമായ പ്രാധാന്യമുള്ളതിനാൽ അറ്റോണി ജനറലിന്റെ കൂടി അഭിപ്രായം ആരായണമെന്നും അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ചുള്ള വിശാലമായ ചർച്ച നടക്കണമെന്നും ധവാൻ അഭിപ്രായപ്പെട്ടു.

സെപ്തംബർ മൂന്നിന് താൻ വിരമിക്കുന്നതിനാൽ കേസ് ഉചിതമായ പുതിയ ബെഞ്ചിന് വിടുകയാണെന്നായിരുന്നു ജസ്റ്റിസ് മിശ്ര വ്യക്തമാക്കിയത്. അറ്റോണി ജനറലിന് നോട്ടീസ് അയക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കണ്ടത് പുതിയ ബെഞ്ചാണെന്നും കോടതി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തെരഞ്ഞെടുപ്പ്; മണിപ്പൂരിൽ പോളിംങ് ബൂത്ത്‌ പിടിച്ചെടുക്കാൻ ശ്രമം; പോളിംങ് മെഷീനുകൾ അക്രമികൾ തകർത്തു

മണിപ്പൂരിലെ പോളിങ് 2 മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു അക്രമസംഭവങ്ങളുണ്ടായത്.

Published

on

മണിപ്പൂരിൽ പോളിംങ് ബൂത്ത്‌ പിടിച്ചെടുക്കാൻ ശ്രമം. ഇംഫാൽ ഈസ്റ്റിൽ പോളിംങ് മെഷീനുകൾ അക്രമികൾ തകർത്തു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് വെടിയുതിർത്തു. മണിപ്പൂരിലെ പോളിങ് 2 മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു അക്രമസംഭവങ്ങളുണ്ടായത്.

ആയുധ ധാരികളാണ് പോളിങ് ബൂത്ത് പിടിച്ചെടുക്കാനായി എത്തിയത്. അക്രമത്തെ തുടര്‍ന്ന് വോട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. അന്വേഷണം നടക്കുകയാണെന്നും അക്രമികളെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ഇതിന് പുറമെ ബിഷ്ണുപൂർ ജില്ലയിലെ തമ്‌നപൊക്പിയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് മണിപ്പൂരില്‍ വിന്യസിച്ചിട്ടുള്ളത്. രണ്ടുഘട്ടങ്ങളിലായാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Continue Reading

india

‘വോട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞ 10 വർഷമായി രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവുകൾ മായ്ക്കൂ’: രാഹുൽ ഗാന്ധി

ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കുറിപ്പ് പങ്കുവച്ചത്.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട തെരെഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ആശംസയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കുറിപ്പ് പങ്കുവച്ചത്. വെറുപ്പിനെ പരാജയപ്പെടുത്തുക, ഓരോ കോണിലും സ്നേഹത്തിന്റെ കട തുറക്കണമെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.

നിങ്ങളുടെ വോട്ട് ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും വരും തലമുറകളുടെയും ഭാവി തീരുമാനിക്കുന്നു. കഴിഞ്ഞ 10 വര്‍ഷമായി രാഷ്ട്രത്തിന്റെ ആത്മാവിനേറ്റ മുറിവുകളില്‍ നിങ്ങളുടെ വോട്ടിന്റെ ബാം പുരട്ടി ജനാധിപത്യത്തെ ശക്തിപ്പെടുത്തണണെന്നും രാഹുല്‍ കുറിപ്പില്‍ പറയുന്നു.

Continue Reading

india

മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം; ബി.ജെ.പി സ്ഥാനാർഥി വിവാദത്തിൽ, വിഡിയോ

ഹൈദരാബാദ് ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ മാധവി ലതയാണ് മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ചത്.

Published

on

മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ച ബി.ജെ.പി നേതാവിന്റെ നടപടി വിവാദത്തില്‍. ഹൈദരാബാദ് ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ മാധവി ലതയാണ് മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ചത്. ബുധനാഴ്ച നടന്ന രാമനവമി ഘോഷയാത്രക്കിടെയായിരുന്നു സംഭവം. ഇതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്.

വിഡിയോയില്‍ മാധവി കൈകള്‍ മടക്കി മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന രീതിയിലുള്ള ആംഗ്യം കാണിക്കുകയായിരുന്നു. വെള്ളത്തുണി കൊണ്ട് മറച്ച പള്ളിക്ക് നേരെയായിരുന്നു അവര്‍ പ്രതീകാത്മകമായി അമ്പെയ്തത്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തി.

പ്രകോപിപ്പിക്കുന്ന നീക്കങ്ങളാണ് ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് ഉവൈസി പറഞ്ഞു. എനിക്ക് പറയാനുള്ളത് ഇവിടത്തെ യുവാക്കളോടാണ്. ഹൈദരാബാദിലെ സമാധാനം തകര്‍ക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ കണ്ടില്ലേ.

ഇതിനെതിരായി വേണം നിങ്ങള്‍ വോട്ട് ചെയ്യാന്‍. ഹൈദരാബാദിലെ ജനങ്ങളെ നശിപ്പിക്കാനാണ് ബി.ജെ.പി ശ്രമം. ഇതാണോ മോദിയുടെ എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടേയും വികസനമെന്ന നയമെന്നും ഉവൈസി ചോദിച്ചു.

Continue Reading

Trending