Connect with us

kerala

സബ് രജിസ്ട്രാർ ഓഫീസ് മുകൾ നിലയിൽ; വലഞ്ഞ് രോഗികളും ഭിന്നശേഷിക്കാരും

ഭിന്നശേഷിക്കാരനെ കസേരയില്‍ ഇരുത്തി മൂന്നാം നിലയിലേക്ക് കൊണ്ട് പോയവര്‍ തന്നെ സ്റ്റെപ്പില്‍ നിന്ന് വീഴുവാന്‍ പോയതും, ഭിന്നശേഷിക്കാരന്‍ വീണ് അപകടം സംഭവിക്കാതെ രക്ഷപ്പെട്ടത് നാല് ദിവസം മുന്‍പാണ്

Published

on

കൊടുവള്ളി മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഭൂമിയുടെ ക്രിയവിക്രയങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കുമായി നൂറ് കണക്കിന് ആളുകള്‍ ദിവസവും എത്തുന്നത്. കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസ് സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കാത്തത് കൊണ്ട് മൂന്നാം നിലയിലേക്കുള്ള 48 പടി കയറി വേണം കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസില്‍ എത്താന്‍ ഭിന്നശേഷിക്കാര്‍ക്കും പ്രായം ചെന്നവര്‍ക്കും ഏറെ ദുരിതമായി മാറുകയാണ്.

ഭിന്നശേഷിക്കാരനെ കസേരയില്‍ ഇരുത്തി മൂന്നാം നിലയിലേക്ക് കൊണ്ട് പോയവര്‍ തന്നെ സ്റ്റെപ്പില്‍ നിന്ന് വീഴുവാന്‍ പോയതും, ഭിന്നശേഷിക്കാരന്‍ വീണ് അപകടം സംഭവിക്കാതെ രക്ഷപ്പെട്ടത് നാല് ദിവസം മുന്‍പാണ്. വീണ്ടും ഭിന്നശേഷിക്കാരെ കസേരയില്‍ ഇരുത്തി ചുമന്ന് കൊണ്ട് പോകുമ്പോള്‍ ഭിന്നശേഷിക്കാര്‍ ഒരാഴിച്ചയില്‍ രണ്ടാം പ്രാവശ്യമാണ് വീഴുന്നത്.

സര്‍ക്കാര്‍ ഓഫീസുകള്‍ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കണം എന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപനം വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസ് ഭിന്നശേഷി സൗഹൃദമാക്കാത്തത് ഭിന്നശേഷി സമൂഹത്തിനോടും പ്രായം ചെന്നവരോടും ചെയ്യുന്ന ക്രൂരതയാണ് എന്ന് കോഴിക്കോട് ജില്ലാ ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍ ലീഗ് ഭാരവാഹികള്‍ കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസ് നേരിട്ട് സന്ദര്‍ശിച്ച് അനുഭവങ്ങള്‍ വിലയിരുത്തി. കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസറുമായി ചര്‍ച്ച നടത്തി കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസ് സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കണമെന്നും
കൊടുവള്ളി മിനി സിവില്‍ സ്റ്റേഷന്റെ താഴെ കെട്ടിടത്തിലേക്ക് മാറ്റുക, സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ ശുചിമുറി പണിയുക, ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി റാമ്പ് സൗകര്യം ഒരുക്കുക എന്നാവശ്യപ്പെട്ട് കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസര്‍ക്ക് നിവേദനം നല്‍കി.

ശേഷം കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക്, റവന്യു വകുപ്പ് മന്ത്രിക്ക്, മനുഷ്യാവകാശ കമ്മീഷന്, സംസ്ഥാന ഡിസബിലിറ്റി കമ്മീഷണര്‍ക്കും പരാതി കൊടുക്കുവനും കോഴിക്കോട് ജില്ലാ ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് കമ്മിറ്റി തീരുമാനിച്ചു. പ്രസ്തുതയോഗം കോഴിക്കോട് ജില്ലാ ഡിഫ്രന്റ്‌ലി ഏബിള്‍സ് പീപ്പിള്‍സ് ലീഗ് കമ്മിറ്റി പ്രസിഡണ്ട് സുനീര്‍ വാവാട് ഉദ്ഘാടനം നിര്‍വഹിച്ചു. കൊടുവള്ളി സബ് രജിസ്റ്റര്‍ ഓഫീസ് സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കിയില്ലാ എങ്കില്‍ കോഴിക്കോട് ജില്ലാ ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് ന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു.

ട്രഷറര്‍ കുഞ്ഞബ്ദുള്ള സാഹിബ,് കെപി റിയാസ്, റഫീഖ് പടനിലം, കൊടുവള്ളി മുനിസിപ്പല്‍ ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് കമ്മിറ്റി പ്രസിഡന്റ് ജബ്ബാര്‍ പട്ടിണിക്കര, സെക്രട്ടറി സുബേര്‍ കൊടുവള്ളി, എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് ജില്ലാ ഡിഫ്രന്റ്‌ലി ഏബിള്‍ പീപ്പിള്‍സ് ലീഗ് ജനറല്‍ സെക്രട്ടറി ഷംസു ബീക്കു വടകര സ്വാഗതവും
മൊയിദ്ധീന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

kerala

തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു

സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.

Published

on

പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.

ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്‌പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.

വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

Continue Reading

kerala

കേരളത്തിലടക്കം 12 സംസ്ഥാനങ്ങളിലെ എസ്.ഐ.ആര്‍ സമയപരിധി നീട്ടി

വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിന്റെ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയമുണ്ട്.

Published

on

കേരളത്തില്‍ അടക്കം 12 സംസ്ഥാനങ്ങളിലെ എസ്.ഐ.ആര്‍ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിന്റെ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയമുണ്ട്. കരട് വോട്ടര്‍പട്ടിക ഡിസംബര്‍ 16നും, അന്തിമ പട്ടിക ഫെബ്രുവരി 14 നും പ്രസിദ്ധീകരിക്കും.

നേരത്തെ ഡിസംബര്‍ 4ന് എസ്‌ഐആര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതോടെ എസ്‌ഐആര്‍ സമയപരിധി നീട്ടണമെന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യം ഭാഗികമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്ത് ധൃതി പിടിച്ച് എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കരുത് എന്നായിരുന്നു രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒരാഴ്ച മാത്രം സമയം നീട്ടിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ ഉത്തരവിറക്കിയത്.

എസ്‌ഐആറിനെതിരായ കേരളത്തിന്റെ ഹരജികള്‍ ചൊവ്വാഴ്ച സുപ്രിംകോടതി പരിഗണിക്കാനിരിക്കയാണ് പുതിയ നീക്കം.നാളെക്കകമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. എസ്‌ഐആര്‍ ജോലിസമ്മര്‍ദം മൂലം കേരളത്തിലടക്കം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയപാര്‍ട്ടികള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

 

Continue Reading

kerala

അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചതിന് വടകര ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്ന് ഉമേഷ് മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരുന്നു

Published

on

തിരുവനന്തപുരം: അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് വടകര ഡിവൈഎസ്പി എ. ഉമേഷിനെ സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്ന് ഉമേഷ് മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. ഇസിജിയില്‍ വ്യതിയാനം കണ്ടെത്തിയതിനാലാണ് മെഡിക്കല്‍ അവധി എടുത്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ചെര്‍പ്പുളശ്ശേരി എസ്.എച്ച്.ഒ ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലാണ് പീഡനാരോപണം ആദ്യമായി പുറത്തുവന്നത്. കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട യുവതി പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നല്‍കിയ മൊഴിയിലും ഉമേഷിനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. ഡിവൈഎസ്പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും, തനിക്കൊപ്പം പിടിയിലായവരില്‍ നിന്ന് കൈക്കൂലി വാങ്ങിയതായും സ്ത്രീ മൊഴിയില്‍ വ്യക്തമാക്കി.

ഉമേഷിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയേക്കാമെന്ന സൂചനകളുടെ പശ്ചാത്തലത്തിലാണ് സസ്പെന്‍ഷന്‍. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

2014ല്‍ ചെര്‍പ്പുളശ്ശേരിയില്‍ അനാശാസ്യക്കേസില്‍ അറസ്റ്റിലായ യുവതിയെയാണ് ഉമേഷ് പീഡിപ്പിച്ചതെന്ന് ബിനു തോമസിന്റെ കുറിപ്പില്‍ പറയുന്നു. അറസ്റ്റ് ചെയ്ത ദിവസം തന്നെ സ്ത്രീയെ വിട്ടയച്ചെങ്കിലും പിന്നീട് രാത്രി ബിനു തോമസിനെ ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടിലെത്തിച്ചുവെന്നാണ് കുറിപ്പ്. തുടര്‍ന്ന് തനിക്കെതിരെ നിരന്തരം ഭീഷണിയും മാനസിക പീഡനവും ഉണ്ടായിരുന്നതായി ബിനു കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.

വടക്കഞ്ചേരി സിഐയായിരുന്ന സമയത്തും അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ച് കേസ് എടുക്കാതിരുന്നതായും, ഔദ്യോഗിക സ്ഥാനദുരുപയോഗമുണ്ടായതായും അന്വേഷണത്തില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാലക്കാട് എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പിക്കെതിരെ നടപടികള്‍ ആരംഭിച്ചത്.

Continue Reading

Trending