kerala
കണ്ണ് നനയിച്ചു വൈറ്റ് ഗാർഡ് മലപ്പുറം ജില്ലാ ക്യാപ്റ്റൻ സി എച്ച് അബ്ബാസിന്റെ ചൂരൽ മലയിലെ അനുഭവ കുറിപ്പ്

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉള്‍പ്പെട്ടരുടെ കൂടെ താങ്ങും തണലായും കൂടെ ഉണ്ടായിരുന്ന വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ സി.എച്ച് അബ്ബാസിന്റെ അനുഭവ കുറിപ്പ് വൈറലാകുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്
സി.എച്ച് അബ്ബാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നാട്ടിൽ പോവാണ്…..
വയനാട്ടുകാർ ചുരം ഇറങ്ങുന്നതിനെ നാട്ടിൽ പോവാ എന്നാണ് പറയാറുള്ളത്.
നാട്ടിൽ നിന്ന് വരുമ്പോൾ തേങ്ങ, ഈന്ത്, ചക്ക എന്നിവ കൊണ്ട് വരും, നാട്ടിൽ പോവുമ്പോൾ ചുരുങ്ങിയത് മൂന്ന് തരം ചായപ്പൊടി പാക്ക് എങ്കിലും കൊണ്ടുപോവും,
ഞങ്ങളും നാട്ടിൽ പോവാണ് കയ്യിൽ ചായപ്പൊടി വെച്ച് തരാൻ ആരുമില്ല
ഞങ്ങൾ നിങ്ങൾക്കായി കോണ്ടു വന്നത് ഞങ്ങളുടെ ജീവിതത്തിന്റെ 18രാപകലുകളാണ്,ഞങ്ങളുടെ ആരോഗ്യം, പലതും ഉപേക്ഷിച്ച് നിങ്ങൾക് വേണ്ടി മാത്രം നൽകിയ സമയങ്ങളാണ്, വയനാടിന് പുറത്തേക്ക് ഒരു ചിന്തയില്ലാത്ത ദിവസങ്ങളാണ് നാട്ടിലേക് മടങ്ങുമ്പോൾ കയ്യിൽ ചായ പൊടി വെച്ച് തരാൻ നിങ്ങളില്ലെങ്കിലും നിങ്ങളുടെ നാടിന്റെ പ്രാർത്ഥന ഞങ്ങൾ കോണ്ടു പോവാണ്.
അതിലേറെ വയനാടിന്റെ സ്നേഹം അനുഭവിച്ചറിഞ് മടങ്ങുകയാണ്.
ചൂരൽ മല നിവാസികളേ…
നിങ്ങളുടെ നാട് ഈ ഇളം പച്ച കുപ്പായത്തിനെ അളവറ്റ് സ്നേഹിച്ചിരിക്കുന്നു.
ചായ മക്കാനിയിലും, ബാർബർ ഷോപ്പിലും, ഓട്ടോയിലും, ഒരു സ്റ്റേഷനറി കടയിൽ പോലും ഞങ്ങളുടെ ക്യാഷ് വേണ്ടാത്തവരായിരിക്കുന്നു.
സാധനം വാങ്ങിയിട്ട് ബില്ലടക്കാൻ നേരത്ത് വൈറ്റ് ഗാർഡിന് free എന്ന് പറയാൻ മാത്രം ഞങ്ങൾ നിങ്ങളോട് ചേരാൻ ശ്രമിച്ചിരിക്കുന്നു.
അത് തന്നെയാണ് ഞങ്ങൾ നാട്ടിൽ നിന്ന് കൊണ്ടു വന്നത്.
സീതമ്മ കുണ്ടിന്റെ നീരൊഴുക്കിൽ കുളിച്ചും, വെള്ളാർമലയുടെ തണലിൽ കഴിഞ്ഞും, ശിഹാബ് ഫൈസിയുടെ പിന്നിൽ നമസ്കരിച്ചും,മാരിയമ്മൻ മൂർത്തിയെ ആരാധിച്ചും, ചൂരൽ മല ഇടവകയിലെ നല്ല നസ്രാണി ആയും,
ഉണ്ണിമാഷിന്റെ കഥകേട്ടും വെള്ളർമല സ്കൂളിന്റെ ഗ്രൗണ്ടിൽ പന്ത് തട്ടിയും നിങ്ങൾ കഴിഞ്ഞ പരസ്പര സ്നേഹ നാട് ഇന്ന് മേപ്പാടി പഞ്ചായത്തിന്റെ സ്നേഹ വീട്ടിലേക് മാറ്റിയിരിക്കുന്നു.
ഭൂമിക്ക് മുകളിലെ ഞങ്ങൾക് നിങ്ങളെ തിരിച്ചറിയാൻ കഴിയാതെ പോയതുള്ളു നിങ്ങളുട ലോകത്ത് നിങ്ങൾ നിങ്ങളുടെ മുണ്ടക്കൈ യെ വീണ്ടെടുക്കക കൊണ്ടും കൊടുത്തും സ്നേഹിച്ചും കഴിഞ്ഞ ഇനിയില്ലാത്ത മുണ്ടക്കൈ ഇവിടം പുനർജനികട്ടെ…..
ഈ വീടിന്റെ ഗൃഹനാഥനാണ് ഈ പൂക്കൾക് താഴെ ഇവരാണ് ഇവിടുത്തെ ആദ്യത്തെ അഥിതി.
മലവും മണ്ണും കലർന്ന ചളി കൂമ്പാരത്തിൽ നിന്ന് നെറ്റി ചുളിയാതെ വാരി പുണർന്നതാണ് നിങ്ങളെ..
മണ്ണിൽ വെച്ച് വലത്തോട്ട് തിരിച്ച് കിടത്തി മണ്ണുറുള വെക്കാൻ നിങ്ങളുടെ വെള്ള പുടവമാറ്റുമ്പോൾ കഴുത്തിനു മീതെ നിങ്ങളില്ലായിരുന്നു പക്ഷേ പതറിയില്ല..
സ്നേഹ വീട്ടിൽ നിത്യ നിദ്രക് നിങ്ങളെ ഒരുക്കുന്നതിൽ പാകപിഴവുണ്ടങ്കിൽ മാപ്പ്…..
ഇനിയുള്ള നിങ്ങളുടെ വസന്തകാലത്തേക് ഇതാ ഞങ്ങളുടെ കുറച്ച് പൂക്കൾ…..
തമ്മിൽ കാണാത്ത നമ്മൾ പരസ്പരം അറിയാൻ കിനാവിൽ വരണം..
പിന്നെ നാഥന്റെ സ്വർഗത്തിലും പടച്ചോൻ നമ്മളെ സ്വീകരിക്കട്ടെ….. ആമീൻ…
ഇത്തരത്തിൽ ഞങ്ങളെ പ്രാപ്ത്തമാക്കിയ Sayyid Munavvar Ali Shihab Thangal
PK Firos
Faisal bafaqui Thangal
തുടങ്ങിയവർക്കും പ്രസ്ഥാനത്തിനും നന്ദി….
kerala
കനത്ത മഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ 20 ഞായറാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
kerala
സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റാന്‍ തീരുമാനം
സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്ന് അപേക്ഷ നല്‍കും

കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റാന്‍ തീരുമാനം. സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്ന് തന്നെ അപേക്ഷ നല്‍കും. മാറ്റുന്നതിനുള്ള ചിലവ് സ്‌കൂള്‍ മാനേജ്‌മെന്റ് വഹിക്കും.
മൂന്ന് ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കും. ഫിറ്റ്‌നസ് ഇല്ലാത്ത ക്ലാസുകളില്‍ പഠനം ഉണ്ടാകില്ലെന്നും കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
മിഥുന്റെ സംസ്‌കാരം നാളെ നടക്കും. അഞ്ച് മണിക്ക് വിളന്തറ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. പത്ത് മണി മുതല്‍ 12 മണി വരെ മൃതദേഹം തേവലക്കര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. മിഥുന്റെ അമ്മ സുജ നാളെ രാവിലെ നാട്ടിലെത്തും.
തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ആണ് ഷോക്കേറ്റ് മരിച്ചത്. സ്‌കൂള്‍ മുറ്റത്തെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. സംഭവത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു.
kerala
കിഴക്കനേല എല്‍പി സ്‌കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് 30 ഓളം കുട്ടികള്‍ ആശുപത്രിയില്‍
സ്‌കൂളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി.

തിരുവനന്തപുരം കിഴക്കനേല എല്‍.പി. സ്‌കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് 30 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി. ബുധനാഴ്ച നല്‍കിയ ഫ്രൈഡ് റൈസും ചിക്കന്‍ കറിയും കഴിച്ച കുട്ടികള്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് 36 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും ഇക്കാര്യം ആരോഗ്യവകുപ്പില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ മറച്ചുവച്ചു. സാധാരണ നല്‍കുന്ന മെനുവില്‍ നിന്ന് വ്യത്യസ്തമായി മാംസാഹാരം കുട്ടികള്‍ക്ക് നല്‍കിയതും ഹെല്‍ത്ത് വിഭാഗത്തെ അറിയിച്ചില്ലെന്ന വിമര്‍ശനമുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവിഭാഗം സ്‌കൂളില്‍ പരിശോധന നടത്തി. സ്‌കൂളിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
-
kerala2 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala2 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala2 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
News2 days ago
ഇറാഖിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; കുട്ടികളടക്കം 50 പേര് മരിച്ചു
-
india2 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
kerala2 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
News2 days ago
‘ശത്രുക്കള്‍ക്ക് വലിയ പ്രഹരമുണ്ടാകും’; ഇസ്രാഈലിനെ യുഎസിന്റെ നായ എന്ന് വിളിച്ച് ഖമേനി
-
News2 days ago
ഗസ്സയില്‍ ഭക്ഷ്യ വിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 20 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു