Connect with us

Article

ബ്ലു ഇക്കോണമി കരട്‌നിയമവും ആവാസവ്യവസ്ഥയും

ലോകം അഭിമുഖികരിക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലും തന്മൂലമുള്ള ആഗോള താപനവും. അത്തരം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായോ അല്ലെങ്കില്‍ ബദല്‍ മാതൃകയായോ മുന്നോട്ട്‌വെക്കപ്പെട്ട ആശയമാണ് ‘ബ്ലു ഇക്കോണമി’.

Published

on

ഷാര്‍ജഹാന്‍ കാരുവള്ളി

ലോകം അഭിമുഖികരിക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലും തന്മൂലമുള്ള ആഗോള താപനവും. അത്തരം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായോ അല്ലെങ്കില്‍ ബദല്‍ മാതൃകയായോ മുന്നോട്ട്‌വെക്കപ്പെട്ട ആശയമാണ് ‘ബ്ലു ഇക്കോണമി’. അതുവഴി കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുകയും പ്രകൃതിയുടെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുകയാണ് ലക്ഷ്യം. പുനരുപയോഗം കുറയ്ക്കുകയും ബദല്‍ മാതൃകയായി കൂടുതല്‍ സമീകൃത ഭക്ഷണം, ഊര്‍ജം, മരുന്ന്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, കെമിക്കലുകള്‍ എന്നിവയുടെ ഉത്പാദനത്തിനായി കടലിനേയും അതിലെ വിഭവങ്ങളേയും ഉപയോഗ പ്പെടുത്തുകയും അവതരിപ്പിക്കുകയുമാണ് ബ്ലൂ ഇക്കോണമിക്ക് പിന്നിലെ മറ്റൊരു ലക്ഷ്യം. സീറോ എമിഷന്‍ റിസര്‍ച്ച് ഇനിഷേറ്റീവ് മാതൃകയാണിത്. ഐക്യരാഷ്ട്രസഭ മുന്നോട്ട്‌വെക്കുന്ന ആശയങ്ങളോട്‌ചേര്‍ന്ന്‌നില്‍ക്കുന്നതുമാണിത്.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനനയം പ്രധാനമായും ലക്ഷ്യമിടുന്നത് സമുദ്ര മലിനീകരണം തടയുക, തീരക്കടലിലേയും ആഴക്കടലിലേയും ജൈവ വൈവിധ്യം സംരക്ഷിക്കുക, മലിനീകരണത്തിന്റെ ബാക്കിപത്രമായ കടല്‍ ജലത്തിന്റെ അമ്ലത്തിന്റെ തോത് വര്‍ധിച്ചത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നേരിടുകയും കുറയ്ക്കുകയും ചെയ്യുക, പ്രാദേശിക മേഖലകള്‍ തിരിച്ച് മത്സ്യ ലഭ്യതയില്‍ ഉണ്ടായ വ്യതിയാനങ്ങള്‍ നിരീക്ഷിച്ച്, തദനുസൃതമായി മത്സ്യബന്ധനത്തിന് പരിധി നിശ്ചയിക്കുകയും നിയമവിരുദ്ധമായ മത്സ്യബന്ധന പ്രവണതകള്‍ അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്യുക, തീരക്കടലും ആഴക്കടലും പരിപാലിക്കുക, കടല്‍ വിഭവങ്ങളുടെ നിയന്ത്രിതവും സുസ്ഥിരവുമായ വിനിയോഗത്തിലൂടെ ചെറുദ്വീപ് രാഷ്ട്രങ്ങളുെടയും അവികസിത രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിക്കുക, സാങ്കേതികവിദ്യ പങ്കുവെക്കുന്നതിലൂടെയും കടല്‍ വിഭവങ്ങളുമായി ബന്ധപ്പെട്ട അറിവുകള്‍ പങ്ക്‌വെക്കുന്നതിലൂടെയും ‘സുസ്ഥിര വികസനം കടല്‍ വിഭവങ്ങളിലൂടെ’ എന്ന ലക്ഷ്യം നേടിയെടുക്കുക എന്നിവയാണ്.

ഈ ലക്ഷ്യങ്ങള്‍ മുന്നില്‍നില്‍ക്കേതന്നെ, ഐക്യരാഷ്ട്ര സംഘടനയും സമുദ്ര വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന സംഘടനകളും മനസ്സിലാക്കുകയും തടയാന്‍ ശ്രമിക്കുന്നതുമായ പ്രശ്‌നങ്ങളും നമ്മുടെ മുന്നിലുണ്ട്. അതില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നത് മാനുഷിക ഇടപെടലുകളുടെ ഫലമായ അമിതമായ കാര്‍ബണ്‍ പുറന്തള്ളലും തന്മൂലമുള്ള കടല്‍ ജലനിരപ്പ് ഉയരുന്നതും അതിന്റെ പ്രത്യാഘാതമായി കടലിലെ ആവാസ വ്യവസ്ഥകള്‍ക്ക് സംഭവിക്കുന്ന ശോഷണവും കാലാവസ്ഥാവ്യതിയാനംമൂലം കടലിലെ ജൈവവൈവിധ്യം നഷ്ടപ്പെടുന്നത്, കടല്‍ വിഭവങ്ങളുടെ അമിതമായ ചൂഷണം, തീരക്കടലിലെയും ആഴക്കടലിലെയും ആവാസവ്യസ്ഥകള്‍ക്ക് സംഭവിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ സ്ഥായിയായ മാറ്റങ്ങളും ശോഷണവുമാണ്. ഇത്തരം കാര്യങ്ങള്‍ കടലിനെയും അതിലെ ആവാസ വ്യവസ്ഥകളേയും ജൈവവൈവിധ്യത്തേയും പ്രതികൂലമായി ബാധിക്കുമെന്നത് പരമ സത്യമായിരിക്കെ, ഭാരത സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ‘യഹൗല ലരീിീാ്യ’കരട് രേഖ കടലിനെയും അതിലെ ആവാസ വ്യവസ്ഥകള്‍ക്കും ദോഷകരമായി ഭവിക്കും എന്നത് ഉറപ്പാണ്.

ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് നമ്മുടെ കടലും കരയും. ശാസ്ര്തലോകവും വ്യവസായിക ഭീമന്മാരും പല തരത്തിലും പഠന വിധേയമാക്കാനും ഉത്പന്ന വികസനത്തിനും ഏറെ സാധ്യത കാണുകയും ചെയ്യുന്ന ഒന്ന്കൂടിയാണ് നമ്മുടെ ജൈവ വൈവിധ്യവും അതിന്മേലുള്ള പ്രാദേശിക ജനവിഭാഗങ്ങള്‍ക്കുള്ള അറിവും. (പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഗോത്ര സമൂഹങ്ങളും ഉള്‍പ്പെടുന്നതാണിത്) കരയില്‍നിന്നും കടലില്‍നിന്നും ലഭ്യമായതും പരമ്പരാഗതമായ അറിവ് നിലനിന്ന്‌വന്നിരുന്നതുമായ ജൈവ വൈവിധ്യങ്ങളില്‍ തുടര്‍ഗവേഷണം നടത്തി, അവയില്‍നിന്ന് വ്യാവസായിക പ്രാധാന്യമുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുകയും അത്തരം ഉത്പന്നങ്ങളിന്മേല്‍ ‘ബൗദ്ധിക സ്വത്തുവകാശ നിയമങ്ങള്‍വഴി ചുരുങ്ങിയത് 25 വര്‍ഷത്തേക്കെങ്കിലും കുത്തകാവകാശം നേടി ലാഭം കൊയ്യുന്ന പ്രവണതയാണ് ബഹുരാഷ്ട്ര കുത്തകകള്‍ ചെയ്തുവന്നിരുന്നത്.

നമ്മുടെ നാട്ടില്‍ സുപരിചിതമായിരുന്ന വേപ്പില്‍ നിന്നും മഞ്ഞളില്‍നിന്നുപോലും അത്തരം കമ്പനികള്‍ പേറ്റന്റുകള്‍ കൈവശപ്പെടുത്തിയിരുന്നു. ശാസ്ത്ര സമൂഹം വളരെ ഗൗരവതരമായി കണക്കിലെടുക്കേണ്ട ഒന്നാണ് ഈ കരട് രേഖ. രാജ്യത്തിന്റെ വളര്‍ച്ചക്കും ശാസ്ത്ര സമൂഹത്തിന്റെ ഗുണകരമായരീതിയിലും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കാനും ഇത്തരം ഗവേഷണത്തിന് ശാസ്ത്രജ്ഞര്‍ മുന്നിട്ടിറങ്ങണം. രാജ്യത്തിന് പരമാധികാരമുള്ള 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള കടലില്‍ നിന്ന് ജൈവികവും അജൈവികവുമായ വിഭവങ്ങള്‍ സമാഹരിച്ച് അവയെക്കുറിച്ച് ഗവേഷണം നടത്തി, അതിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര തലത്തില്‍ മതിപ്പും ശാസ്ത്രസമൂഹത്തിന് സുപരിചിതവുമായ പ്രസിദ്ധീകരണങ്ങളില്‍ അവയെക്കുറിച്ച് പ്രസിദ്ധീകരിക്കാന്‍ കഴിയണം എന്നത് തന്റെ ദൗത്യമായി ഏറ്റെടുത്ത് ഓരോ ശാസ്ത്രജ്ഞരും മുന്നിട്ടിറങ്ങുകയും വേണം.

ജൈവ വൈവിധ്യ സമ്പത്തില്‍ മുന്നില്‍നില്‍ക്കുന്ന രാജ്യമായിരുന്നിട്ട്‌പോലും ഈ മേഖലയില്‍ ശാസ്ത്ര സമൂഹത്തിന്റെ സംഭാവന തുലോം തുച്ഛമാണ്. കടലില്‍നിന്നും ലഭ്യമായ ജൈവവൈവിധ്യങ്ങളും അതിനെ അടിസ്ഥാനമാക്കിയുള്ള പേറ്റന്റുകളുടെ നേട്ടത്തിലും വ്യവസായങ്ങളും ശാസ്ത്രജ്ഞരും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ക്കോ എടുത്ത്പറയത്തക്ക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. വെറും 20 ശതമാനംമാത്രം കടലിന്റെ സാമീപ്യമുള്ള ജര്‍മനിയിലെ കെമിക്കല്‍ കമ്പനി ആഴക്കടലില്‍ നിന്നുള്ള ജൈവവൈവിധ്യത്തിന്മേലും അതിന്റെ ജനിതക ശ്രേണി കണ്ടെത്തി അതിന്മേലുമായി പതിനായിരത്തിലധികം പേറ്റന്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

ആഗോളതലത്തില്‍ അത്തരം പേറ്റന്‍ുകളില്‍ ഭൂരിഭാഗവും 10 രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമായി നല്‍കപ്പെട്ടിരിക്കുന്നു. ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമായ രാജ്യവും ശാസ്ത്രസമൂഹവും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതിന്റെ അനിവാര്യതയിലേക്കും തന്മൂലം ലഭിക്കാവുന്ന അമൂല്യ നേട്ടത്തിലേക്കുമാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഇത്തരം ഗവേഷണങ്ങള്‍ നടത്താനുള്ള യാനങ്ങളുടേയും ഉപകരണങ്ങളുടേയും കുറവാണ് പ്രധാന ന്യൂനതയായി ചൂണ്ടിക്കാണിക്കുന്നതെങ്കില്‍, നമ്മുടെ ശാസ്ത്രജ്ഞര്‍ തന്നെയാണ് ചാന്ദ്രദൗത്യവും ചൊവ്വാദൗത്യവുമായി മുന്നോട്ട്‌വന്നതെന്ന് മറക്കരുത്. കടലും അതിലെ ജൈവവൈവിധ്യവും വിദേശ കമ്പനികള്‍ക്കായി തുറന്ന്‌കൊടുത്താല്‍ സമ്പത്ത് കൊള്ളയടിക്കാന്‍ അവര്‍ക്ക് അവസരം ഉണ്ടാക്കികൊടുക്കുകയാണ് ചെയ്യുന്നത്. അതുവഴി രാജ്യത്തിന് ലഭിക്കാവുന്ന ശാസ്ത്ര സാമ്പത്തിക നേട്ടങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു.

ധാതു ലവണങ്ങളുടെ കലവറയാണ് കടലിന്റെ അടിത്തട്ട്. ജലനിരപ്പില്‍ കാണപ്പെടുന്നതിനൊപ്പമോ, അതിനേക്കാളേറെയോ വൈവിധ്യമാര്‍ന്ന ജീവജാലങ്ങളും അവിടെ വസിക്കുന്നു. കടലിന്റെ അടിത്തട്ടില്‍ വൈവിധ്യങ്ങളായ ലോഹങ്ങളുടെ മിശ്രിതത്തിനും (ജീഹ്യാലമേഹശര ിീറൗഹല)െ, ധാതു ലവണങ്ങളുടെ ശേഖരത്തിനിടയിലുമായി ജീവിക്കുന്ന അപൂര്‍വ സ്വഭാവ സവിശേഷതകളുള്ള ജീവജാലങ്ങളില്‍ പലതും വ്യാവസായിക പ്രാധാന്യമുള്ളവയാണ്. ഇവയിന്മേല്‍ വിവിധ വിഭാഗങ്ങളിലായി ഗവേഷണം നടക്കുന്നുണ്ട്. വളരെ പ്രാധാന്യമുള്ള മറ്റൊരുകാര്യം ഇത്തരം ജീവജാലങ്ങളില്‍ പലതും ശാസ്ത്ര ലോകത്തിന്‌പോലും പുതുമയുള്ളതാണ്. ഖനനത്തിന്റെ ഭാഗമായി അനാവരണം ചെയ്യപ്പെടുന്ന ഇത്തരം ജീവജാലങ്ങളുടെ മേലുള്ള പഠനങ്ങളും ഗവേഷണവും ഇത്തരത്തില്‍ ഖനനാനുമതി ലഭിക്കുന്ന കമ്പനികളുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ നേടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അത്തരം ഗവേഷണത്തിനും അവയില്‍നിന്ന് വ്യാവസായിക പ്രാധാന്യമുള്ള ഉത്പന്നങ്ങള്‍ വികസിപ്പിക്കാനും മൂലകങ്ങള്‍ വേര്‍ത്തിരിച്ചെടുക്കാനും ഗവേഷകര്‍ മുന്നോട്ട്‌വരണം. 1992ല്‍ അംഗീകരിക്കപ്പെട്ട അന്താരാഷ്ട്ര ജൈവവൈവിധ്യ ഉടമ്പടിയും അതിനോട് അനുബന്ധമായി 2010ല്‍ നിലവില്‍വന്ന നഗോയ ഉടമ്പടിയും ജൈവ വൈവിധ്യ സമ്പദ് ഗവേഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കപ്പെടുമ്പോള്‍ നടപ്പിലാക്കേണ്ടതും പാലിക്കപ്പെടേണ്ടതുമായ നിയമങ്ങള്‍ക്കുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ മുന്നോട്ട്‌വെക്കുന്നു. ഈ കരാറുകളിലൂടെ, ജൈവ വൈവിധ്യങ്ങളെക്കുറിച്ച് അറിവും അവയെ സംരക്ഷിക്കുകയും ചെയ്തുവന്ന ഗോത്രവര്‍ഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രാദേശിക സമൂഹങ്ങളേയും വ്യക്തികളേയും അംഗീകരിക്കാനും അതിനനുസൃതമായ നിയമങ്ങള്‍ നിര്‍മ്മിക്കാനും രാജ്യങ്ങള്‍ക്ക് സാധിച്ചു. ജൈവവൈവിധ്യങ്ങളുടെ ഉപയോഗത്തിന് പകരമായി, അതില്‍ നിന്നുള്ള ലാഭവിഹിതം പങ്ക്‌വെക്കുക, ഗവേഷണങ്ങള്‍ക്കായി സാങ്കേതിക സഹായം പങ്കുവെക്കുക എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്.

ഇത്തരം നിയമങ്ങള്‍ നമ്മുടെ പരിധിയില്‍ നിന്നുള്ള സാമുദ്രികമായ ജൈവവൈവിധ്യത്തിനും ബാധകമാണ്. അതുവഴി, നമ്മുടെ പരിധിയില്‍ നിന്ന് ശേഖരിച്ച സാമുദ്രിക ജൈവവൈവിധ്യത്തിന്മേലും ലാഭവിഹിതം പങ്കുവെക്കാന്‍ മറ്റ് രാഷ്ട്രങ്ങളെയും അവിടുത്തെ കമ്പനികളെയും ബാധ്യസ്ഥരാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നിലവില്‍വന്ന ഡിശലേറ ചമശേീി െഇീി്‌ലിശേീി െീി ഘമം ീള ടലമ (ഡചഇഘഛട1982) ഉടമ്പടി പ്രകാരം, തീരത്ത്‌നിന്ന് 200 നോട്ടിക്കല്‍മൈല്‍ പരിധിയില്‍നിന്നുള്ള ജൈവികവും അജൈവികവുമായ വിഭവങ്ങളുടെ സമാഹരണത്തിലും അതിന്മേല്‍ ഗവേഷണം നടത്തുന്നതിനും അവയുടെ പരിപാലനത്തിനുമുള്ള പരമാധികാരം അംഗീകരിക്കപ്പെട്ടതാണ്. വസ്തുതകള്‍ ഇങ്ങനെ ആയിരിക്കെ കിലേൃിമശേീിമഹ ടലമയലറ അൗവേീൃശ്യേയുമായി കരാര്‍ ഒപ്പിട്ടു എന്ന് പറയുകവഴി, രാജ്യപരിധിയില്‍നിന്ന് ഖനനം നടത്താനുള്ള അവകാശം ഒന്നോ അതിലധികമോ വിദേശകമ്പനികള്‍ക്ക് അനുവദിച്ച്‌കൊടുത്തിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. അതുവഴി അടിത്തട്ടില്‍ വസിക്കുന്ന ജീവജാലങ്ങളും അവയുടെ ആവാസ വ്യവസ്ഥയും തകിടം മറിയുകയും അവയില്‍നിന്ന് ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുത്താല്‍ അവയിന്മേലുള്ള അവകാശവും ആ കമ്പനികളില്‍ നിക്ഷിപ്തമാവുകയും ചെയ്യും.

ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ തന്നെ, ഡചഇഘഛടന്റ ഭാഗമായി രാജ്യപരിധികള്‍ക്ക് അപ്പുറത്തുള്ള ജൈവവൈവിധ്യം എങ്ങനെ സംരക്ഷിക്കണം, അതില്‍നിന്നുള്ള ഗവേഷണഫലങ്ങള്‍ക്ക് എത്തരത്തില്‍ ലാഭവിഹിതം പങ്ക്‌വെക്കപ്പെടണം എന്ന രീതിയില്‍ ഒരു കരാര്‍ രൂപീകരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട.് ആ കരാര്‍ പ്രാബല്യത്തില്‍വന്നാല്‍ രാജ്യപരിധികള്‍ക്ക് അപ്പുറത്ത്‌നിന്നുപോലും ശേഖരിച്ച ജൈവ-അജൈവ വസ്തുക്കളില്‍മേലുള്ള ഗവേഷണങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കുംപോലും ലാഭവിഹിതമോ, സാങ്കേതിക വിദ്യയോ ആ സമുദ്ര പ്രദേശത്തോട് ചേര്‍ന്നുള്ള രാജ്യങ്ങളുമായി പങ്കുവെക്കപ്പെടണം എന്ന രീതിയില്‍ തീരുമാനിക്കപ്പെടുകയും ചെയ്താല്‍, ഇപ്പോള്‍ അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ അത്തരമൊരു ബാധ്യതയില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ സാധ്യതയുണ്ട്. അത്തരം കരാര്‍ അംഗീകരിക്കപ്പെടുന്നതിന് മുമ്പേതന്നെ, മേല്‍പറഞ്ഞപോലെ അനേകായിരം ഉപയോഗങ്ങളും സാധ്യതകളുമുള്ള ജൈവവൈവിധ്യങ്ങളിന്മേല്‍ അവകാശം സ്ഥാപിച്ചെടുക്കുക എന്ന ഗൂഢലക്ഷ്യംകൂടി ഇതിന്പിന്നില്‍ ഉണ്ടോ എന്ന്കൂടി സംശയിക്കേണ്ടിയിരിക്കുന്നു.

കടലിലെ ജീവജാലങ്ങള്‍ ഋതുക്കള്‍ക്കും കാലാവസ്ഥാവ്യതിയാനത്തിനും അനുസരിച്ച് തിരശ്ചീനമായും ലംബമായും നിശ്ചിതപാതകളിലൂടെ ഹ്രസ്വ- ദീര്‍ഘദൂര ദേശാന്തര ഗമനം നടത്താറുണ്ട്. നമ്മുടെ രാജ്യപരിധിയില്‍ കൂടുതലായി കാണപ്പെടുന്നവയാണെങ്കില്‍പോലും ദേശാന്തര ഗമനത്തിന്റെ സമയങ്ങളില്‍ രാജ്യപരിധിക്കപ്പുറത്ത്‌നിന്ന് ശേഖരിക്കപ്പെടുകയും ചെയ്താല്‍ രാജ്യവുമായി സാങ്കേതികവിദ്യ കൈമാറ്റമോ ലാഭവിഹിതം പങ്ക്‌വെക്കലോ പോലുള്ള ബാധ്യതകളില്‍നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും. നമ്മുടെ കടലും അനുബന്ധപ്രദേശങ്ങളും മൈനിങിനും ജൈവപര്യവേക്ഷണത്തിനുംവേണ്ടി തുറന്നുകൊടുത്താല്‍ നമ്മുടെ പരിധിയില്‍നിന്ന് ശേഖരിച്ച്, ഗവേഷണം നടത്തി, ഉത്പന്നങ്ങള്‍ വികസിപ്പിച്ച്, പേറ്റന്റ് നേടി വിപണനം നടത്തുകയും ചെയ്താല്‍ പോലും രാജ്യത്തിന് യാതൊരുവിധ നേട്ടവും ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചേരും. നമ്മുടെ പരിസ്ഥിതി സംരക്ഷിക്കല്‍ ഒരിക്കലും ഒരു വിദേശകമ്പനി ഉത്തരവാദിത്വപൂര്‍വം ഏറ്റെടുക്കില്ല. ചുരുങ്ങിയ സമയത്തില്‍ പരമാവധി ലാഭം ഉണ്ടാക്കുക മാത്രമായിരിക്കും അവരുടെ ലക്ഷ്യം. നിലവിലെ നിയമങ്ങള്‍പ്രകാരം തീരദേശ സംസ്ഥാനങ്ങള്‍ക്ക് 12 നോട്ടിക്കല്‍ മൈല്‍ പരിധിവരെയുള്ള അധികാരം പോലും കരട് രേഖ അംഗീകരിക്കപ്പെട്ട് നിയമമായാല്‍ നഷ്ടമായേക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

ഹീറോ ടു സീറോ

EDITORIAL

Published

on

താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്‍മാര്‍ രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്‍പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്‍സര്‍മാര്‍ കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.

തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്‌യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന്‍ നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്‍കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര്‍ വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്‍പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.

സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്‍. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന്‍ കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന്‍ കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര്‍ എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര്‍ ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.

രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്‌നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്‍ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര്‍ വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.

Continue Reading

Article

വിളിച്ചുവരുത്തിയ വിന

EDITORIAL

Published

on

തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന്‍ വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്‌യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.

ഈ മാസം 13 നാണ് വിജയ്‌യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര്‍ മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്‍കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്‌സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്‌നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.

രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന്‍ വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന്‍ നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്‌കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്‍കുന്നു പാഠം

Continue Reading

Article

ജി.എസ്.ടി ആനുകൂല്യവും പ്രായോഗികതയും

EDITORIAL

Published

on

കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, ഐസ്‌ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന്‍ തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.

നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്‍പന്നങ്ങള്‍, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്‌റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്‌റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള്‍ ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.

രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില്‍ സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്‌കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്‍കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.

Continue Reading

Trending