Connect with us

india

ബി.ജെ.പി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ പർശോത്തം രൂപാലയെ മാറ്റിയില്ലെങ്കിൽ സ്വയം തീക്കൊളുത്തുമെന്ന് രജ്പുത് വനിത നേതാവ്; ​മാപ്പോടു മാപ്പുമായി ബി.ജെ.പി

പാർട്ടി പലവട്ടം മാപ്പുപറഞ്ഞെങ്കിലും സ്ഥാനാർഥിയെ മാറ്റാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്നാണ് സമുദായാഗങ്ങൾ പറയുന്നത്.

Published

on

സ്ഥാനാർഥിയുടെ വിവാദ പരാമർശത്തിൽ പുലിവാല് പിടിച്ച് ബി.ജെ.പി. ഗുജറാത്തിലെ രാജ്കോട്ട് ലോക്സഭ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ പർശോത്തം രൂപാലയെ മാറ്റണമെന്നാവശ്യപ്പെട്ട് രജ്പുത് സമുദായം പ്രക്ഷോഭത്തിലിറങ്ങിയതാണ് പാർട്ടിയെ വലക്കുന്നത്. പാർട്ടി പലവട്ടം മാപ്പുപറഞ്ഞെങ്കിലും സ്ഥാനാർഥിയെ മാറ്റാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്നാണ് സമുദായാഗങ്ങൾ പറയുന്നത്.

രൂപാലക്കെതിരെ രജ്പുത് വനിതാ നേതാവ് പദ്മിനിബ വാല അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ക്ഷത്രിയ സമുദായത്തിനെതിരായ അദ്ദേഹത്തി​​െന്റ പരാമർശം വിവാദമായതോടെയാണ് എതിർപ്പുയർന്നത്. ബ്രിട്ടീഷുകാർ ഉൾപ്പെടെയുള്ള വിദേശ ഭരണാധികാരികൾക്കെതി​രെ ദലിത് സമൂഹം അടിയുറച്ച് നിന്ന​പ്പോൾ ‘മഹാരാജാക്കൻമാർ’ കീഴടങ്ങിയെന്നും മക്കളെ അവർക്ക് വിവാഹംചെയ്ത് നൽകി​യെന്നും പർശോത്തം രൂപാല പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്. മാർച്ച് 22ന് നടന്ന സമ്മേളനത്തിലായിരുന്നു പരാമർശം.

ഇതിനെതിരെ രജ്പുത്, ക്ഷത്രിയ സമുദായങ്ങൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സ്ഥാനാർഥിയെ മാറ്റുന്നില്ലെങ്കിൽ രജ്പുത് സ്ത്രീകൾ സ്വയം തീകൊളുത്തുമെന്ന് പദ്മിനിബ വാല പറഞ്ഞു. സമുദായത്തി​െന്റ ഉടമസ്ഥതയിലുള്ള ട്രസ്റ്റ് പരിസരത്താണ് പദ്മിനിബ സമരം നടത്തുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ മോദി ഇപ്പോഴും ലജ്ജാകരമായ മൗനം പാലിക്കുന്നു -രാഹുൽ ഗാന്ധി

മോദിയുടെ രാഷ്ട്രീയ കുടുംബത്തിന്‍റെ ഭാഗമാകുന്നത് കുറ്റവാളികൾക്കുള്ള സംരക്ഷണമാണോയെന്ന് രാഹുൽ ചോദിച്ചു.

Published

on

ജെ.ഡി (എസ്) നേതാവ് പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാക്രമണ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിയുടെ രാഷ്ട്രീയ കുടുംബത്തിന്‍റെ ഭാഗമാകുന്നത് കുറ്റവാളികൾക്കുള്ള സംരക്ഷണമാണോയെന്ന് രാഹുൽ ചോദിച്ചു.

കർണാടകയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ക്രൂരമായ കുറ്റകൃത്യങ്ങളിൽ എല്ലായ്‌പ്പോഴും എന്നപോലെ നരേന്ദ്ര മോദി ലജ്ജാകരമായ മൗനം പാലിക്കുകയാണ്. എല്ലാം അറിഞ്ഞിട്ടും നൂറുകണക്കിന് പെൺമക്കളെ ചൂഷണം ചെയ്ത പിശാചിന് വേണ്ടി അദ്ദേഹം എന്തിനാണ് വോട്ടിന് വേണ്ടി പ്രചാരണം നടത്തിയത്?, ഇത്രയും വലിയ കുറ്റവാളി എങ്ങനെയാണ് രാജ്യത്ത് നിന്ന് ഇത്ര എളുപ്പത്തിൽ രക്ഷപ്പെട്ടത്? -ഇതിനെല്ലാം പ്രധാനമന്ത്രി ഉത്തരം പറയേണ്ടിവരും -രാഹുൽ പറഞ്ഞു.

കൈസർഗഞ്ച് മുതൽ കർണാടക വരെയും, ഉന്നാവോ മുതൽ ഉത്തരാഖണ്ഡ് വരെയും പെൺമക്കളോട് ക്രൂരത ചെയ്യുന്നവർക്ക് പ്രധാനമന്ത്രി നൽകുന്ന നിശബ്ദ പിന്തുണ രാജ്യത്തുടനീളമുള്ള കുറ്റവാളികൾക്ക് ധൈര്യം നൽകുന്നതാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

അതേസമയം, ഹാസൻ എം.പി പ്രജ്വൽ രേവണ്ണക്കും പിതാവും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണക്കും പ്രത്യേക അന്വേഷണ സംഘം സമൻസ് അയച്ചു. അച്ഛനോടും മകനോടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ജോലിക്കിടെ പിതാവും മകനും ചേർന്ന് ബാലത്സംഗം ചെയ്തുവെന്ന് കാണിച്ച് ഇരുവരുടെയും വീട്ടിലെ മുൻ പാചകക്കാരി നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നോട്ടീസ്. പ്രജ്വൽ രേവണ്ണയുടെ നിരവധി ലൈംഗികാക്രമണ വീഡിയോകൾ പുറത്തുവന്ന കേസിൽ അന്വേഷണം പുരോഗമിക്കുന്നതിന് പിന്നാലെയാണ് വീട്ടുജോലിക്കാരിയുടെ പരാതിയിലെ കേസിൽ സമൻസ് അയച്ചിരിക്കുന്നത്.

മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനും മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മരുമകനുമാണ് പ്രജ്വൽ. ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കും മുമ്പാണ് പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാക്രമണ വീഡിയോകള്‍ ഹാസനില്‍ വ്യാപകമായി പ്രചരിച്ചത്. തുടർന്ന് അന്വേഷണത്തിനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനുപിന്നാലെ പ്രജ്വൽ ജർമനിയിലേക്ക് രക്ഷപ്പെട്ടു. പ്രജ്വലിനെ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു.

പ്രജ്വലിന്‍റെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് നേരത്തെ തന്നെ പാർട്ടി നേതാക്കള്‍ അറിഞ്ഞിട്ടും മൗനം പാലിക്കുകയായിരുന്നു. പ്രജ്വലിന്‍റെ ലൈംഗികാതിക്രമങ്ങളുടെ 2976 വിഡിയോ ക്ലിപ്പുകൾ അടങ്ങിയ പെന്‍ഡ്രൈവ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഹാസനില്‍ ജെ.ഡി.എസിന് സീറ്റ് നല്‍കിയാല്‍ തിരിച്ചടിയാകുമെന്നും 2023 ഡിസംബര്‍ എട്ടിന് കര്‍ണാടകയിലെ ബി.ജെ.പി നേതാവ് ദേവരാജ ഗൗഡ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് കത്തയച്ചിരുന്നു.

Continue Reading

india

അമേഠി, റായ്ബറേലി സ്ഥാനാർഥികളെ 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്

ഉത്തർപ്രദേശിൽ കോൺഗ്രസ് മത്സരിക്കുന്ന 17 മണ്ഡലങ്ങളിൽ 15 ഇടത്തും ഇതിനകം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശ്. രണ്ടു സീറ്റിലെയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും 24 മണിക്കൂറിനുള്ളിഷ പ്രഖ്യാപനം വരുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിൽ കോൺഗ്രസ് മത്സരിക്കുന്ന 17 മണ്ഡലങ്ങളിൽ 15 ഇടത്തും ഇതിനകം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി അമേഠിയിൽനിന്ന് റായ്ബറേലിയിലേക്ക് മാറുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അമേഠിയിൽ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം ജയറാം രമേശ് നിഷേധിച്ചു. വിഷയത്തിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആരും ഭയപ്പെടുകയോ ഒളിച്ചോടുകയോ ഇല്ല. സ്മൃതി ഇറാനി അമേഠിയിൽ സിറ്റിങ് എംപിയാണ്. അതുകൊണ്ടാണ് അവിടെ അവര്‍ പ്രചാരണം നടത്തുന്നത്. രാഹുലും പ്രിയങ്കയും രാജ്യവ്യാപകമായി പ്രചാരണം നടത്തുകയാണ്. നാളെ വൈകുന്നേരം വരെ കാത്തിരിക്കുവെന്നും അദ്ദേഹം പ്രതികരിച്ചു.

Continue Reading

india

‘ധ്രുവ് റാഠിയും ഭാര്യയും മുസ്‌ലിംകൾ, പാക് ബന്ധം’: സംഘ്പരിവാർ വ്യാജ പ്രചരണത്തിന് മറുപടിയുമായി യൂട്യൂബർ

ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് നിരന്തരം വിഡിയോകൾ ചെയ്യുന്ന ധ്രുവിന് യുട്യൂബിൽ 18 ദശലക്ഷം സബ്സ്ക്രൈബർമാരാണ് ഉള്ളത്

Published

on

ഭാര്യയെക്കുറിച്ചും തന്നെക്കുറിച്ചും പ്രചരിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് പ്രശസ്ത ഇന്ത്യന്‍ യുട്യൂബര്‍ ധ്രുവ് റാഠി. ധ്രുവിന്‍റെ യഥാര്‍ഥ പേര് ബദ്രുദ്ദീന്‍ റാഷിദ് ലാഹോറിയെന്നാണെന്നും ഭാര്യ ജൂലിയുടെ യഥാര്‍‍ഥ പേര് സുലൈഖ എന്നാണന്നും അവര്‍ പാക്കിസ്ഥാൻ സ്വദേശിയാണെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

ധ്രുവ് റാഠിയുടെ യഥാർഥ പേര് ബദ്രുദ്ദീൻ റാഷിദ് ലാഹോരി എന്നാണെന്നും പാകിസ്താനിലെ ലാഹോറിലാണ് ജനിച്ചതെന്നും ഭാര്യയും പാകിസ്താനിയാണെന്നും യഥാർഥ പേര് സുലൈഖ എന്നാണെന്നും ഒരു വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ പറയുന്നു. പാകിസ്താൻ സൈന്യത്തിൻ്റെ സംരക്ഷണയിൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിൻ്റെ കറാച്ചിയിലെ ബംഗ്ലാവിലാണ് ദമ്പതികളുടെ താമസമെന്നും ഇതിലുണ്ട്.

ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് നിരന്തരം വിഡിയോകൾ ചെയ്യുന്ന ധ്രുവിന് യുട്യൂബിൽ 18 ദശലക്ഷം സബ്സ്ക്രൈബർമാരാണ് ഉള്ളത്. ഇത്തരം വിഡിയോകൾ വലിയ ചർച്ചയായതിനു പിന്നാലെയാണ് ധ്രുവിനെതിരെ വിവിധ ആരോപണങ്ങൾ പ്രചരിച്ചത്.

‘‘ഞാൻ ചെയ്ത വിഡിയോകളോട് അവര്‍ക്ക് ഒന്നും പ്രതികരിക്കാനില്ല. അതിനാലാണ് വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്നത്. ഭാര്യയെയും അവരുടെ കുടുംബത്തെയും ഇതിലേക്ക് വലിച്ചിഴച്ചത് വളരെ നിരാശാജനകമാണ്. ഐടി സെല്‍ ജീവനക്കാരുടെ ധാര്‍മികത എവിടെയാണ്?’’– ധ്രുവ് ചോദിച്ചു.

Continue Reading

Trending