Connect with us

india

എല്ലാംതികഞ്ഞു; വിഭാഗീയത പോയപ്പോള്‍ വന്നത് ക്വട്ടേഷന്‍- ബന്ധുനിയമനം-ലഹരി-പീഡന- അഴിമതി കമ്യൂണിസം

ഇതോടെ എല്ലാ ം തികഞ്ഞെന്ന അവസ്ഥയിലാണ് സി.പി.എം എന്ന വിപ്ലവപാര്‍ട്ടിയിപ്പോള്‍. അധികാരം ദുഷിപ്പിക്കും എന്നതിന് പകരം എല്ലാം ശരിയാകും എന്ന് ഇനിയും പറയാന്‍ പാര്‍ട്ടിക്കാര്‍ക്കാകില്ല.

Published

on

കെ.പി ജലീല്‍

ലഹരിക്കടത്ത്, ക്വട്ടേഷന്‍ , അഴിമതി, ലൈംഗികീപീഡനം.. അങ്ങനെയങ്ങനെ… തൊഴിലാളിവര്‍ഗം, ആഗോളമുതലാളിത്തവിരോധം, പരിസ്ഥിതിവാദം,ജാതിവിരോധം.. ഒക്കെ വെടിഞ്ഞാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ വെറുമൊരു മാഫിയാ സംഘമായി മാറിയിരിക്കുന്നത്. എന്നാല്‍ പൂര്‍ണമായും അങ്ങനെ പറഞ്ഞുകൂടാ. മാഫിയയെന്നാല്‍ ഒളിത്താവളത്തിലും ഭൂമിക്കടി (അണ്ടര്‍ഗ്രൗണ്ട് )യിലും ഒക്കെയായാണ് പ്രവര്‍ത്തിക്കുക. എന്നാലിതാ ഇതൊക്കെ ചെയ്യുന്നത് സി.പി.എം എന്ന ഭരണകക്ഷിയായതിനാല്‍ എല്ലാ പരസ്യമായി തന്നെ. മുമ്പെല്ലാം പാര്‍ട്ടിയിലെ വിഭാഗീയതയും തര്‍ക്കവും ഗ്രൂപ്പിസവുമെല്ലാം ആദര്‍ശത്തിന്റെ പേരിലായിരുന്നു. പൊതുശത്രുവായ മുതലാളിത്തത്തെ നേരിടുന്നതെങ്ങനെ എന്നതായിരുന്നു വിഷയമെങ്കില്‍ ഇന്ന് എങ്ങനെ ലഹരികടത്താം, ലൈംഗിക പീഡനം ഒതുക്കിത്തീര്‍ക്കാം, ക്വട്ടേഷന്‍ ടീമിനെ എങ്ങനെ തീറ്റിപ്പോറ്റാം, അഴിമതി ഒളിപ്പിക്കാം എന്നൊക്കെയാണ ്പാര്‍ട്ടിയുടെ ഉള്‍പാര്‍ട്ടിചര്‍ച്ചകള്‍. പുന്നപ്രവയലാറിന്റെ ആലപ്പുഴയിലും കയ്യൂരിന്റെയും കരിവെള്ളൂരിന്റെയും കണ്ണൂരിലും അതുതന്നെയാണിപ്പോഴത്തെ ചര്‍ച്ച. വിഭാഗീയതയുടെ മുത്തപ്പന്‍ വി.എസ് അച്യുതാനന്ദനാണ ്പാര്‍ട്ടിയുടെ മുഖ്യശത്രു എന്ന നിലയില്‍നിന്ന് പിണറായിയും കൂട്ടരും ഇപ്പോള്‍ എത്തിയിരിക്കുന്നത് പാര്‍ട്ടിയിലെ ശത്രുക്കള്‍ ആരെന്നറിയാത്ത അവസ്ഥയിലാണ്.

കണ്ണൊന്ന ്ചിമ്മിയാല്‍ മുഖ്യമന്ത്രിക്കസേര വരെ അടിച്ചുമാറ്റുന്ന വിരുതന്മാരാണ് പാര്‍ട്ടിയിലുള്ളത്. ഏറ്റവും ഒടുവില്‍ കണ്ണൂരിലെ ജയരാജന്‍മാരുടെ പോരെത്തിനില്‍ക്കുന്നത് ഗുണ്ടകളും പാര്‍ട്ടിയും തമ്മിലുള്ള തര്‍ക്കത്തിലാണ്. പി.ജയരാജന്‍ ഇ.പി ജയരാജനെ വെട്ടാന്‍ റീസോര്‍ട്ടും കള്ളപ്പണവും ഇറക്കിയപ്പോള്‍ ഇ.പിയും കൂട്ടരും പി.യെ വെട്ടാനുപയോഗിച്ചിരിക്കുന്നത് കൊലയാളികളെ. കോണ്‍ഗ്രസ് പ്രവര്ത്തകന്‍ ശുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒന്നാമന്‍ ആകാശ് തില്ലങ്കേരിയാണ് പാര്‍ട്ടിയിലെ ചിലര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. മന്ത്രി എം.ബി രാജേഷിന്റെ പി.എമാരിലൊരാളുടെ ഭാര്യ ഇട്ട ആകാശ് വിരുദ്ധ പോസ്റ്റാണ് തുടര്‍ച്ചയായി പ്രതികരിക്കാന്‍ തില്ലങ്കേരി ടീമിനെ നിര്‍ബന്ധിതമാക്കിയത്. ശുഹൈബിനെ കൊന്നത് പാര്‍ട്ടി നിര്‍ദേശിച്ചതനുസരിച്ചാണെന്ന് പറയുന്ന ആകാശും കൂട്ടരും കൊല്ലണമെന്ന് തോന്നിയാല്‍ പിന്നെ ഉമ്മ വെക്കുകയാണോ ചെയ്യുക എന്നാണ് പരസ്യമായി ചോദിച്ചിരിക്കുന്നത്. ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്ന അവസ്ഥയിലാണിപ്പോള്‍ പി.ജയരാജനും തില്ലങ്കേരി സഖാക്കളും. പി.ജെ.ആര്‍മിയുടെ സമൂഹമാധ്യമക്കൂട്ടായ്മയുടെ അഡ്മിനാണ ആകാശ് തില്ലകങ്കേരി. ശുഹൈബിനെ കൊന്നത് പാര്‍ട്ടി പറഞ്ഞിട്ടാണെന്ന ്പറയുമ്പോള്‍ മുമ്പ് ടി.പി ചന്ദ്രശേഖരനെ കൊന്നത് കൊടി സുനിയാണെന്നതിന്റെ സൂചനയാണ്. അന്നൊക്കെ അത് നിഷേധിച്ച സി.പി.എം നേതൃത്വത്തിന് ഇനി അതും തുറന്നുപറയാം.

ലഹരിക്കടത്തിന് പാര്‍ട്ടി മന്ത്രിയുടെ അടുത്തയാളുടെ ലോറിയാണ് ആലപ്പുഴയില്‍ പിടിയിലായത്. അവിടെതന്നെ പാര്‍ട്ടിക്കാരിയെ പീഡിപ്പിച്ചതിന് സഖാക്കളില്‍ ചിലരും ഉള്ളിലായി. പലരെയും പുറത്താക്കി രക്ഷപ്പെടുകയാണ ്‌സി.പി.എം.എന്നാല്‍ മുഖ്യനും മന്ത്രിമാരും കുടുങ്ങിയത് അഴിമതിയിലും. സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് മുഖ്യനെ കുരുക്കിലാക്കി ഇപ്പോള്‍ ഉള്ളിലായിരിക്കുന്നത്. തോന്നിയതുപോലെ പാര്‍ട്ടിക്കാരെയുംബ്ന്ധുക്കളെയും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ തസ്തികകളില്‍ കയറ്റിയതാണ് മറ്റൊന്ന്. ഇതോടെ എല്ലാ ം തികഞ്ഞെന്ന അവസ്ഥയിലാണ് സി.പി.എം എന്ന വിപ്ലവപാര്‍ട്ടിയിപ്പോള്‍. അധികാരം ദുഷിപ്പിക്കും എന്നതിന് പകരം എല്ലാം ശരിയാകും എന്ന് ഇനിയും പറയാന്‍ പാര്‍ട്ടിക്കാര്‍ക്കാകില്ല. എല്ലാം മറപ്പിക്കാന്‍ നികുതികള്‍ അടിച്ചേല്‍പിച്ച് പെന്‍ഷനും ഭക്ഷ്യകിറ്റുംകൊടുത്ത് രക്ഷപ്പെടാന്‍പോലും കഴിയാത്ത അവസ്ഥയിലാണിപ്പോള്‍ സി.പി.എം എന്ന ജനാധിപത്യവിപ്ലവപാര്‍ട്ടി.. ഇത്തരമൊരു ഗതികേട് ഇന്ത്യയിലെന്നല്ല,ലോകത്തെ ഏതൊരു പാര്‍ട്ടിക്കും വന്നിട്ടുണ്ടാകില്ലെന്ന് തീര്‍ച്ച..! തമ്മില്‍ ഭേദം പഴയ വിഭാഗീയതതന്നെയാണെന്ന് പറയുകയാണ് ശുദ്ധഗതിക്കാരായ സഖാക്കളിപ്പോള്‍. എല്ലാത്തിനും മുന്നില്‍ യാതൊന്നും ചെയ്യാനാകാതെ വീര്‍പ്പുമുട്ടി ഒരു ദേശീയനേതൃത്വവും!

 

india

ബെംഗളൂരുവില്‍ വന്ദേ ഭാരത് തട്ടി രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഇന്നലെ വൈകിട്ട് നടന്ന അപകടത്തില്‍ ബെംഗളൂരുവിലെ സപ്തഗിരി കോളേജ് വിദ്യാര്‍ത്ഥികളായ സ്‌റ്റെര്‍ലിന്‍ എലിസ ഷാജി (19), ജസ്റ്റിന്‍ ജോസഫ് (20) എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

Published

on

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള രണ്ട് നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ വന്ദേ ഭാരത് ട്രെയിന്‍ തട്ടി മരണപ്പെട്ട ദാരുണ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ചിക്കബനവര റെയില്‍വെ സ്‌റ്റേഷനില്‍ ഇന്നലെ വൈകിട്ട് നടന്ന അപകടത്തില്‍ ബെംഗളൂരുവിലെ സപ്തഗിരി കോളേജ് വിദ്യാര്‍ത്ഥികളായ സ്‌റ്റെര്‍ലിന്‍ എലിസ ഷാജി (19), ജസ്റ്റിന്‍ ജോസഫ് (20) എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഉച്ചയ്ക്ക് 2.35ഓടെ ബെംഗളൂരുവില്‍ നിന്ന് ബെലഗാവിയിലേക്ക് പോയിക്കൊണ്ടിരുന്ന വന്ദേ ഭാരത് ട്രെയിന്‍ ഇരുവരെയും ഇടിക്കുകയായിരുന്നു. ട്രെയിന്‍ സമയക്രമം പാലിക്കാന്‍ അതിനിയിലവേഗത്തില്‍ ഓടിച്ചിരുന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ റെയില്‍പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിച്ചതാകാമെന്നു പൊലീസ് പ്രാഥമികമായി കരുതുന്നു. എന്നിരുന്നാലും, ഇത് അപകടമരണമായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.സംഭവത്തെ തുടര്‍ന്ന് ബെംഗളൂരു റൂറല്‍ റെയില്‍വെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ എം. എസ്. രാമയ്യ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

india

ഇന്ത്യാ ഗേറ്റിലെ മലിനീകരണ പ്രതിഷേധത്തില്‍ സംഘര്‍ഷം; പെപ്പര്‍ സ്‌പ്രേയുമായി 15 പേര്‍ അറസ്റ്റില്‍

റോഡ് ഉപരോധത്തിലേര്‍പ്പെട്ട പ്രതിഷേധക്കാരില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെത്തുടര്‍ന്ന് സ്ഥിതി നിയന്ത്രണാതീതമായി.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണ നില ഭീഷണിപരമായി ഉയര്‍ന്നതിനെതിരെ ഇന്ത്യാ ഗേറ്റില്‍ നടന്ന പ്രതിഷേധം ഗുരുതര സംഘര്‍ഷത്തിലേക്ക് നീങ്ങി. റോഡ് ഉപരോധത്തിലേര്‍പ്പെട്ട പ്രതിഷേധക്കാരില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെത്തുടര്‍ന്ന് സ്ഥിതി നിയന്ത്രണാതീതമായി. തുടര്‍ന്ന് 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണപ്രകാരം, പ്രതിഷേധം ആംബുലന്‍സുകളുടെയും മെഡിക്കല്‍ ടീമുകളുടെയും സഞ്ചാരത്തിന് തടസം സൃഷ്ടിച്ചിരുന്നു. ഇത് പ്രതിഷേധക്കാരോട് ശ്രദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് വാക്കുതര്‍ക്കവും പിന്നീട് ഏറ്റുമുട്ടലും ഉണ്ടായി. അതിനിടയില്‍ ചിലര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചതായി പൊലീസ് ആരോപിച്ചു. ഡല്‍ഹിയിലെ വായു ഗുണനിലവാരം പൊതുജനാരോഗ്യത്തിനും ഗുരുതര ഭീഷണിയായി മാറിയിരിക്കുകയാണെന്ന് Delhi Coordination Committee for clean Air വ്യക്തമാക്കുന്നു. മലിനീകരണത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സംഘടന ആരോപിച്ചു. ദീര്‍ഘകാല നയങ്ങളേക്കാള്‍ വാട്ടര്‍ സ്പ്രിങ്ക്‌ളറുകള്‍, ക്ലൗഡ് സീഡിംഗ് പോലുള്ള താല്‍ക്കാലിക നടപടികളിലാണ് അധികാരികള്‍ ആശ്രയിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Continue Reading

entertainment

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു

മരണം സ്ഥിരീകരിച്ച് കരണ്‍ ജോഹര്‍ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

Published

on

മുംബൈ: ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര (ധരം സിങ് ഡിയോള്‍) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ച് കരണ്‍ ജോഹര്‍ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. മുംബൈയിലെ വസതിയില്‍ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു മരണം.

രണ്ടാഴ്ച മുമ്പ് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ വേളയില്‍ ധര്‍മേന്ദ്ര മരിച്ചുവെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്‍ മരണവാര്‍ത്ത തെറ്റാണെന്ന് കുടുംബം സ്ഥിരീകരിച്ചതോടെ മാധ്യമങ്ങള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഒക്ടോബര്‍ 31നാണ് ധര്‍മേന്ദ്രയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ആശുപത്രി വിടുകയും ചെയ്തു.

ലുധിയാനയില്‍ ജനിച്ച ധര്‍മേന്ദ്ര 1960ല്‍ ‘ദില്‍ ഭീ തേരാ ഹം ഭീ തേരെ’ എന്ന ചിത്രത്തിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. 2012ല്‍ ഭാരത സര്‍ക്കാരിന്റെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ആറ് പതിറ്റാണ്ട് നീണ്ട കരിയറില്‍ യാദോന്‍ കി ബാരാത്ത്, മേരാ ഗാവ് മേരാ ദേശ്, നൗക്കര്‍ ബീവി കാ, ഫൂല്‍ ഔര്‍ പത്ഥര്‍, ബേതാബ്, ഘായല്‍ തുടങ്ങിയ അവാര്‍ഡ് നേടിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ച ധര്‍മേന്ദ്ര കേവല്‍ കൃഷന്‍ ഡിയോള്‍ പിന്നീട് സിനിമയിലെ മിന്നും താരമാകുകയായിരുന്നു.

1960കളില്‍ ലളിതവും റൊമാന്റിക്കുമായ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചത്. 1970കളില്‍ അദ്ദേഹം ആക്ഷന്‍ സിനിമകളിലേക്ക് തിരിയുകയും ബോളിവുഡിലെ ഏറ്റവും വലിയ ആക്ഷന്‍ താരങ്ങളില്‍ ഒരാളായി മാറുകയും ചെയ്തു. ആക്ഷന്‍ രംഗങ്ങളിലും കോമഡി, റൊമാന്‍സ്, നാടകം എന്നിങ്ങനെയുള്ള എല്ലാത്തരം റോളുകളിലും അദ്ദേഹം ഒരുപോലെ തിളങ്ങി. ഷോലെ എന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രത്തിലെ വീരു എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഒരു നാഴികക്കല്ലാണ്. നൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Continue Reading

Trending