Connect with us

india

മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം: 75 യുവതികള്‍ക്ക് മംഗല്യം

മാര്‍ച്ച് ഒമ്പതിന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് റോയപുരം റംസാന്‍ മാളിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.ദേശീയ,സംസ്ഥാന മുസ്‌ലിംലീഗ് നേതാക്കളുടെയും പ്രതിനിധികളുടെയും സാന്നിധ്യമുണ്ടാവും.

Published

on

ചെന്നൈ: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ 75ാം വാര്‍ഷിക(പ്ലാറ്റിനം ജൂബിലി)ആഘോഷത്തിന്റെ ഭാഗമായി കെ.എം. സി.സി തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി 75 പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് മംഗല്യ സൗഭാഗ്യമൊരുക്കി മറ്റൊരു ചരിത്രം കുറിക്കാന്‍ തയ്യാറെടുക്കുന്നു. മാര്‍ച്ച് 9,10 തിയ്യതികളില്‍ ചെന്നൈയില്‍ നടക്കുന്ന പ്ലാറ്റിനം ജൂബിലി പരിപാടിയിലെ മുഖ്യ ഇനമായി പ്രസ്തുത പരിപാടി ഉള്‍പ്പെടുത്തി. മാര്‍ച്ച് ഒമ്പതിന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് റോയപുരം റംസാന്‍ മാളിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.ദേശീയ,സംസ്ഥാന മുസ്‌ലിംലീഗ് നേതാക്കളുടെയും പ്രതിനിധികളുടെയും സാന്നിധ്യമുണ്ടാവും. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുസ്‌ലിംലീഗ് പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജാതിമത ഭേദമന്യേ വധൂവരന്മാരെ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്.അമ്പതോളം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധമായി മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം കാദര്‍ മൊയ്തീന്‍, തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.എം അബൂബക്കര്‍,ട്രഷറര്‍ എം.എസ്.എ ഷാജഹാന്‍, സെക്രട്ടറി ഇബ്രാഹിം മക്കി മറ്റ് സംസ്ഥാന ഭാരവാഹികള്‍ എന്നിവരുമായി കെ.എം.സി.സി നേതാക്കള്‍ ചര്‍ച്ച നടത്തി.
കെ.എം.സി.സി നേതാക്കളായ കെ കുഞ്ഞിമോന്‍ ഹാജി,പി.കെ പോക്കര്‍, കെ.പി മുഹമ്മദ്,അബൂബക്കര്‍,ശംസുദ്ധീന്‍,എം.എ റഷീദ്,ബക്കര്‍ കരിയാട്,മുസ്തഫ ഊട്ടി,പി.കെ സമീര്‍ വെട്ടം,എം ശിബ്‌ലി നുഅമാന്‍,പി മുഹമ്മദ് ഷാഫി, കെ.കെ റഷീദ്,എന്‍ ഹര്‍ഷാദ്,സുധീര്‍ പി അസീസ്,എം റഷീദ്,പി.കെ അബ്ദുല്‍ നാസര്‍,ഉനൈസ് തിരുപ്പൂര്‍,യാസര്‍ അറഫാത്,എന്‍ മുഹമ്മദ് അലി,അബ്ദുല്‍ റസാഖ് തിരുപ്പൂര്‍,എം.എ റഷീദ്,പി.ടി.എ സലീം,അബ്ദുല്‍ സമദ്, കെ.പി ഇബ്രാഹിം, മുജീബ് മാണിക്കോത്ത്, അഷ്‌റഫ് കെ മുന്നിയൂര്‍, യൂനുസ് അലി,ഷാഫി,ജലീല്‍ ഇ.ടി, അബ്ദുറഹിമാന്‍ കണ്ണ്യരത്ത്, പി സമദ്, ഇ യൂനുസ്, എം വി സലാഹുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മോദിയുടെ ബിരുദ വിവരങ്ങൾ നൽകേണ്ട: അരവിന്ദ് കെജ്‌രിവാളിന് പിഴ വിധിച്ചു ഗുജറാത്ത് ഹൈക്കോടതി

2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര വിവരാവകാശ കമ്മീഷൻ ഗുജറാത്ത് സർവ്വകലാശാലയ്ക്ക് നൽകിയ നിർദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. കൂടാതെ അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴയും ഹൈക്കോടതി ചുമത്തി.

2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്.എന്നാൽ സർവകലാശാലയെ കേൾക്കാതെ ഏകപക്ഷീയമായിട്ടാണ് തീരുമാനമെന്ന് കാട്ടിയാണ് ഗുജറാത്ത് സർവകലാശാല ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഈ അപ്പീലിലാണ് ഇന്നത്തെ വിധി.

Continue Reading

india

ഔറംഗാബാദ് സംഘർഷം; പൊലീസ് വെടിവെപ്പിൽ പരിക്കേറ്റയാൾ മരിച്ചു

സംഘർഷത്തിൽ 17 പൊലീസുകാർക്കും പരിക്കേറ്റു

Published

on

മഹാരാഷ്ട്രയിലെ സമ്പാജി നഗറിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഉണ്ടായ പോലീസ് വെടിവയ്പ്പിൽ പരിക്കേറ്റയാൾ മരിച്ചു.രാം നവമി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ പൊലീസിന്റെത് അടക്കം 14 ഓളം വാഹനങ്ങൾക്ക് തീയിട്ടു. സംഘർഷം നിയന്ത്രിക്കാൻ കഴിയാതെ ആയതോടെയാണ് പോലീസ് വെടിവച്ചത്.സംഘർഷത്തിൽ 17 പൊലീസുകാർക്കും പരിക്കേറ്റു അഞ്ഞൂറോളം പേർക്കെതിരെ കേസെടുത്തു.

Continue Reading

india

പഞ്ചാബ് മുഖ്യമന്ത്രിയുടെ മകൾക്ക് ഖലിസ്ഥാൻ വാദികളുടെ ഭീഷണി

Published

on

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ മകൾ സീരത് കൗർ മാനിന് ഖലിസ്ഥാൻ വാദികളുടെ ഭീഷണിയെന്ന് പരാതി. ഭഗവന്ത് മാനിന്റെ യു.എസിൽ താമസിക്കുന്ന മകളെ ഖലിസ്ഥാൻ വാദികൾ ഫോൺ വിളിച്ചാണ് ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതെന്ന് മാനിന്റെ അഭിഭാഷക പറഞ്ഞു.

 

Continue Reading

Trending