Connect with us

india

പുഴുക്കലരി ഇല്ല; പിന്നില്‍ വന്‍വ്യവസായ ലോബി; വീഴ്ചക്കുത്തരവാദി ഇടതുസര്‍ക്കാരും

റേഷന്‍സംവിധാനത്തെതന്നെ പടിപടിയായി നിര്‍ത്തലാക്കുന്നതിനുള്ള ഗൂഢാലോചനയും ഇതിന് പിന്നിലുണ്ടെന്നും സംശയിക്കപ്പെടുന്നുണ്ട്. സര്‍ക്കാര്‍ സൗജന്യങ്ങളും സബ്‌സിഡികളും പൂര്‍ണമായി നിര്‍ത്തലാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

Published

on

കെ.പി ജലീല്‍

സംസ്ഥാനത്തെ റേഷന്‍കടകളില്‍ പുഴുക്കലരി ഇല്ലെന്ന പരാതിക്കിടെ നടക്കുന്നത് വന്‍ഗൂഢാലോചന. പുഴുക്കലരിയാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്നത് മറന്ന് കേന്ദ്രസര്‍ക്കാര്‍ അത് വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുമാസമായി സംസ്ഥാനത്തെ റേഷന്‍കടകളില്‍ പുഴുക്കലരി നല്‍കാത്തതിനാല്‍ സാധാരണക്കാരും പാവങ്ങളും വലിയ പ്രയാസം നേരിടുകയാണ്. സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തോട് പുഴുക്കലരി ആവശ്യപ്പെടാത്തതും പ്രതിസന്ധിക്ക് കാരണമായി. അതേസമയം വന്‍വ്യവസായ ലോബി പുഴുക്കലരി നിഷേധിക്കുന്നതിന് പിന്നിലുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസം സംസ്ഥാനത്ത് പച്ചരി വാങ്ങാന്‍ അമ്പത് ശതമാനംപേരും വന്നിട്ടില്ല. പച്ചരി ബാക്കിയായത് എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് റേഷന്‍കടയുടമകളും സിവില്‍സപ്ലൈസ് ജീവനക്കാരും.
വരുംമാസങ്ങളില്‍ പടിപടിയായി പുഴുക്കലരി എല്ലാ റേഷന്‍സംവിധാനത്തില്‍നിന്നും ഒഴിവാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. അതേസമയം പകരമായി സമ്പുഷ്ടീകരിച്ച അരിയായിരിക്കും വിതരണം ചെയ്യുക. വന്‍കിട സ്വകാര്യമില്ലുകളില്‍ നിലവിലെ പുഴുക്കലരിക്ക് പകരം സമ്പുഷ്ടീകരിച്ച പുഴുക്കലരി നല്‍കാനാണ ്‌കേന്ദ്രത്തിന്റെ നീക്കം. ഇതോടെ നിലവിലെ വിലയിലും മാറ്റം വരും. അരിയില്‍ കൂടുതല്‍ പോഷകാംശം കലര്‍ത്തിയാണ് വിതരണം ചെയ്യുക. ഇതിനായി മില്ലുകള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

നിലവില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും കോടിക്കണക്കിന് കുടുംബങ്ങള്‍ക്കാണ് പുഴുക്കലരിക്ക് പകരം വിപണിയെ ആശ്രയിക്കേണ്ടിവന്നിരിക്കുന്നത്. ഇത് അവരില്‍ വലിയ സാമ്പത്തികപ്രയാസം സൃഷ്ടിച്ചിരിക്കുകയാണ്. വരും കാലത്ത് സമ്പുഷ്ടീകരിച്ച അരി വിതരണം ചെയ്യുന്നത് സ്വീകരിക്കാന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തയ്യാറാകുമോ എന്നും കണ്ടറിയണം. കേരളസര്‍ക്കാരിന്റെ പിടിപ്പുകേടും ഇക്കാര്യത്തിലുണ്ട്. പുഴുക്കലരി യഥേഷ്ടം ഉള്ളതിനാല്‍ പച്ചരി വേണമെന്ന് മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രത്തിന് കത്തെഴുതിയ സംസ്ഥാനഭക്ഷ്യവകുപ്പ് പിന്നീട് പുഴുക്കലരി തീര്‍ത്തും നിലച്ചതോടെ മിണ്ടാതായി. ഇതില്‍ മന്ത്രിമാര്‍ക്ക് ഇപ്പോള്‍ പ്രതിഷേധപ്രസ്താവനപോലും ഇറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പുഴുക്കലരിക്ക് പകരം റാഗി വേണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്തും കേന്ദ്രം പിടിവള്ളിയാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

മലപ്പുറം ,പാലക്കാട് ജില്ലകളില്‍ കഴിഞ്ഞമാസം പുഴുക്കലരി ഓരോ കിലോ വീതമാണ ്‌വിതരണം ചെയ്തത്. 83 ലക്ഷം കുടുംബങ്ങളാണ ്‌നിലവില്‍ റേഷന്‍കാര്‍ഡ് ഉടമകളെന്നിരിക്കെ, അതില്‍ പകുതിയിലേറെ പേരും ഇനി റേഷന്‍കടകളിലെത്തുമോ എന്ന് കണ്ടറിയണം. റേഷന്‍സംവിധാനത്തെതന്നെ പടിപടിയായി നിര്‍ത്തലാക്കുന്നതിനുള്ള ഗൂഢാലോചനയും ഇതിന് പിന്നിലുണ്ടെന്നും സംശയിക്കപ്പെടുന്നുണ്ട്. സര്‍ക്കാര്‍ സൗജന്യങ്ങളും സബ്‌സിഡികളും പൂര്‍ണമായി നിര്‍ത്തലാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

india

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന പിടികൂടി

ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്.

Published

on

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ പിടികൂടി സുരക്ഷാ സേന. ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് തോക്കും ഗ്രനേഡുമുള്‍പ്പടെയുള്ള ആയുധങ്ങളും പിടികൂടി.

സിആര്‍പിഎഫിന്റെ ബറ്റാലിയന്‍ 178, 44 രാഷ്ട്രീയ റൈഫില്‍സ്, കശ്മീര്‍ പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും തുടരന്വേഷണത്തിന് നടപടികള്‍ ആരംഭിച്ചതായും ഷോപ്പിയാന്‍ പൊലീസ് പറഞ്ഞു.

Continue Reading

india

യുപിയില്‍ മുസ്‌ലിം യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവം; പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം

നാല് മുസ്‌ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.

Published

on

യുപിയിലെ അലിഗഡില്‍ കഴിഞ്ഞ ദിവസം ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം. സംഭവത്തില്‍ നാല് മുസ്‌ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.

‘മാംസത്തിന്റെ സാമ്പിളുകള്‍ മഥുരയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനയില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, മാംസം പശുവിന്റേത് അല്ലെന്ന് കണ്ടെത്തി. കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്,’- അത്രൗലിയിലെ സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) സര്‍ജന സിംഗ് വ്യക്തമാക്കി.

യുവാക്കളുടെ പക്കലുണ്ടായിരുന്നത് പോത്തിറച്ചിയായിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. അലിഗഡിലെ അല്‍ഹദാദ്പൂര്‍ ഗ്രാമത്തിന് സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. അകീല്‍ (43), അര്‍ബാജ് (38), അകീല്‍ (35), നദീം (32) എന്നിവരെ മരക്കഷ്ണങ്ങളും ഇരുമ്പ് വടിയും ഉപയോഗിച്ച് ഗോ രക്ഷാ ഗുണ്ടകള്‍ മര്‍ദിച്ച് അവശരാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

അക്രമി സംഘം, യുവാക്കളുടെ ഫോണുകളും പണവും മോഷ്ടിച്ചെന്നും പരാതിയുണ്ട്. ആക്രമണത്തിന് ഇരയായ അകീലിന്റെ പിതാവ് സലിം ഖാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കേസില്‍ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്ന 13 പേര്‍ക്കെതിരെയും അല്ലാത്ത 25 പേര്‍ക്കെതിരെയുമാണ് കേസ്. നാലു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ് ഗുപ്ത (50), ഭാനു പ്രതാപ് (28), ലവ് കുഷ് (27), വിജയ് ബജ്രംഗി (23) എന്നിവരാണ് അറസ്റ്റിലായത്.

Continue Reading

india

ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി

ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു

Published

on

ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. നടുവട്ടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നീലഗിരി ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉരുള്‍പൊട്ടലില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു.

ബസുകള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി ആറ് വരെ മാത്രമായിരിക്കും അനുമതിയുണ്ടാവുക. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് റോഡില്‍ നിയന്ത്രണങ്ങളുണ്ടാവില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കാന്‍ മലപ്പുറം, വയനാട് ചെക്ക്‌പോസ്റ്റുകള്‍ക്ക് തമിഴ്‌നാട് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിതീവ്ര മഴക്കുള്ള സാധ്യതയാണ് ജില്ലയില്‍ പ്രവചിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നീലഗിരി ജില്ലയില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading

Trending