Connect with us

india

പുഴുക്കലരി ഇല്ല; പിന്നില്‍ വന്‍വ്യവസായ ലോബി; വീഴ്ചക്കുത്തരവാദി ഇടതുസര്‍ക്കാരും

റേഷന്‍സംവിധാനത്തെതന്നെ പടിപടിയായി നിര്‍ത്തലാക്കുന്നതിനുള്ള ഗൂഢാലോചനയും ഇതിന് പിന്നിലുണ്ടെന്നും സംശയിക്കപ്പെടുന്നുണ്ട്. സര്‍ക്കാര്‍ സൗജന്യങ്ങളും സബ്‌സിഡികളും പൂര്‍ണമായി നിര്‍ത്തലാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

Published

on

കെ.പി ജലീല്‍

സംസ്ഥാനത്തെ റേഷന്‍കടകളില്‍ പുഴുക്കലരി ഇല്ലെന്ന പരാതിക്കിടെ നടക്കുന്നത് വന്‍ഗൂഢാലോചന. പുഴുക്കലരിയാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്നത് മറന്ന് കേന്ദ്രസര്‍ക്കാര്‍ അത് വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുമാസമായി സംസ്ഥാനത്തെ റേഷന്‍കടകളില്‍ പുഴുക്കലരി നല്‍കാത്തതിനാല്‍ സാധാരണക്കാരും പാവങ്ങളും വലിയ പ്രയാസം നേരിടുകയാണ്. സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തോട് പുഴുക്കലരി ആവശ്യപ്പെടാത്തതും പ്രതിസന്ധിക്ക് കാരണമായി. അതേസമയം വന്‍വ്യവസായ ലോബി പുഴുക്കലരി നിഷേധിക്കുന്നതിന് പിന്നിലുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസം സംസ്ഥാനത്ത് പച്ചരി വാങ്ങാന്‍ അമ്പത് ശതമാനംപേരും വന്നിട്ടില്ല. പച്ചരി ബാക്കിയായത് എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് റേഷന്‍കടയുടമകളും സിവില്‍സപ്ലൈസ് ജീവനക്കാരും.
വരുംമാസങ്ങളില്‍ പടിപടിയായി പുഴുക്കലരി എല്ലാ റേഷന്‍സംവിധാനത്തില്‍നിന്നും ഒഴിവാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. അതേസമയം പകരമായി സമ്പുഷ്ടീകരിച്ച അരിയായിരിക്കും വിതരണം ചെയ്യുക. വന്‍കിട സ്വകാര്യമില്ലുകളില്‍ നിലവിലെ പുഴുക്കലരിക്ക് പകരം സമ്പുഷ്ടീകരിച്ച പുഴുക്കലരി നല്‍കാനാണ ്‌കേന്ദ്രത്തിന്റെ നീക്കം. ഇതോടെ നിലവിലെ വിലയിലും മാറ്റം വരും. അരിയില്‍ കൂടുതല്‍ പോഷകാംശം കലര്‍ത്തിയാണ് വിതരണം ചെയ്യുക. ഇതിനായി മില്ലുകള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

നിലവില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും കോടിക്കണക്കിന് കുടുംബങ്ങള്‍ക്കാണ് പുഴുക്കലരിക്ക് പകരം വിപണിയെ ആശ്രയിക്കേണ്ടിവന്നിരിക്കുന്നത്. ഇത് അവരില്‍ വലിയ സാമ്പത്തികപ്രയാസം സൃഷ്ടിച്ചിരിക്കുകയാണ്. വരും കാലത്ത് സമ്പുഷ്ടീകരിച്ച അരി വിതരണം ചെയ്യുന്നത് സ്വീകരിക്കാന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തയ്യാറാകുമോ എന്നും കണ്ടറിയണം. കേരളസര്‍ക്കാരിന്റെ പിടിപ്പുകേടും ഇക്കാര്യത്തിലുണ്ട്. പുഴുക്കലരി യഥേഷ്ടം ഉള്ളതിനാല്‍ പച്ചരി വേണമെന്ന് മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രത്തിന് കത്തെഴുതിയ സംസ്ഥാനഭക്ഷ്യവകുപ്പ് പിന്നീട് പുഴുക്കലരി തീര്‍ത്തും നിലച്ചതോടെ മിണ്ടാതായി. ഇതില്‍ മന്ത്രിമാര്‍ക്ക് ഇപ്പോള്‍ പ്രതിഷേധപ്രസ്താവനപോലും ഇറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പുഴുക്കലരിക്ക് പകരം റാഗി വേണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്തും കേന്ദ്രം പിടിവള്ളിയാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

മലപ്പുറം ,പാലക്കാട് ജില്ലകളില്‍ കഴിഞ്ഞമാസം പുഴുക്കലരി ഓരോ കിലോ വീതമാണ ്‌വിതരണം ചെയ്തത്. 83 ലക്ഷം കുടുംബങ്ങളാണ ്‌നിലവില്‍ റേഷന്‍കാര്‍ഡ് ഉടമകളെന്നിരിക്കെ, അതില്‍ പകുതിയിലേറെ പേരും ഇനി റേഷന്‍കടകളിലെത്തുമോ എന്ന് കണ്ടറിയണം. റേഷന്‍സംവിധാനത്തെതന്നെ പടിപടിയായി നിര്‍ത്തലാക്കുന്നതിനുള്ള ഗൂഢാലോചനയും ഇതിന് പിന്നിലുണ്ടെന്നും സംശയിക്കപ്പെടുന്നുണ്ട്. സര്‍ക്കാര്‍ സൗജന്യങ്ങളും സബ്‌സിഡികളും പൂര്‍ണമായി നിര്‍ത്തലാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

india

ഇന്ത്യയില്‍ സിഎഎ നടപ്പിലാക്കിയത് സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ വേണ്ടിയാണ്: പ്രിയങ്ക ഗാന്ധി

സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്

Published

on

രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിനു വേണ്ടത് സ്നേഹവും ഐക്യവുമാണെന്നും വെറുപ്പും വിദ്വേഷവുമല്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ചാലക്കുടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. രാജ്യത്തിന്റെ അടിത്തറകളെല്ലാം നാശത്തിന്റെ വക്കിലാണ്. ഇന്ത്യയിൽ നന്മയേക്കാൾ ബലാബലത്തിനാണ് പ്രധാന്യം. ജനാഭിപ്രായത്തെ മറികടന്നാണ് കേന്ദ്രസർക്കാർ രാജ്യത്ത് ഓരോ കാര്യവും നടപ്പാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറ‍ഞ്ഞു.

‘‘സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്. സ്ത്രീകളെ ആക്രമിക്കുന്നവരെ സർക്കാർ സംരക്ഷിക്കുകയാണ്. മണിപ്പുരിലെ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയപ്പോൾ അവർക്കു വേണ്ടി സർക്കാർ ഒന്നും ചെയ്തില്ല. പക്ഷേ പ്രധാനമന്ത്രി സ്ത്രീസുരക്ഷയേപ്പറ്റി വാതോരാതെ സംസാരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കുത്തക മുതലാളികളായ സുഹൃത്തുക്കൾക്കു വേണ്ടിയാണ് രാജ്യത്ത് നയങ്ങൾ രൂപീകരിക്കുന്നത്. വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവരാണ് മുന്നോട്ടുകൊണ്ടു പോകുന്നതെന്ന്‌ പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘‘കയ്യിൽ കാശില്ലാതെ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെ കോടിക്കണക്കിന് രൂപയുടെ വായ്പകൾ എഴുതിത്തള്ളുകയാണ്. വിലക്കയറ്റം ആകാശംമുട്ടെ ഉയരുമ്പോൾ സാധാരണക്കാരായ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. 45 വർഷത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്ത്. ദേശീയ കടം 205 കോടിയിലേക്ക് ഉയരുകയാണ്. വീടുകളിലെ സമ്പാദ്യം താഴേക്കു പോവുകയാണ്. ഈ സാഹചര്യത്തിലും സത്യമല്ലാത്ത കണക്കുകൾ നിരത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് മോദി സർക്കാരെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

Continue Reading

india

കുട്ടികളെ അശ്ലീല വീഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരം; ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിയമനടപടി ഉണ്ടാകും: സുപ്രിംകോടതി

കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു

Published

on

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഒരു കുട്ടി അശ്ലീല ദൃശ്യം കാണുന്നത് നിയമപരമായി തെറ്റാവില്ലെങ്കിലും അശ്ലീല ദൃശ്യങ്ങൾക്ക് വേണ്ടി കുട്ടികളെ ഉപയോഗിക്കുന്നത് ഗൗരവതരമായ വിഷയമാണെന്ന് വെള്ളിയാഴ്ച ഒരു കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.പി പർദിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരമോ ഐടി നിയമപ്രകാരമോ കുറ്റമാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന രണ്ട് സംഘടനകൾ നൽകിയ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരമൊരു ദൃശ്യം ഇൻബോക്സിൽ ലഭിക്കുകയാണെങ്കിൽ അത് ഡിലീറ്റ് ചെയ്യുകയോ നശിപ്പിക്കുകയോ വേണം. അല്ലെങ്കിൽ നിയമപ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരും. കുട്ടികൾ ഉൾപ്പെട്ട അശ്ലീല ദൃശ്യങ്ങൾ ലഭിക്കുന്ന ഒരാൾ അവ ഡിലീറ്റ് ചെയ്യാനോ നശിപ്പിക്കാനോ തയ്യാറാവുന്നില്ലെങ്കിൽ അത് ഐടി നിയമങ്ങളുടെ ലംഘനമായി മാറുമെന്നും കോടതി പറഞ്ഞു.

Continue Reading

india

മഹാനദിയിൽ ബോട്ട് മറിഞ്ഞു; ഏഴ് മരണം

കഴിഞ്ഞ ദിവസമാണ് ജര്‍സുഗുഡയിലെ മഹാനദിയിൽ 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്

Published

on

ഭുവനേശ്വർ: ഒഡീഷയിലെ ഝാർസുഗുഡ ജില്ലയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് മരണം. കഴിഞ്ഞ ദിവസമാണ് ജര്‍സുഗുഡയിലെ മഹാനദിയിൽ 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. മരിച്ചവരെല്ലാം ഛത്തീസ്ഗഡിലെ ഖർസെനി മേഖലയിൽ നിന്നുള്ളവരാണ്.

ഇന്ന് രാവിലെ ആറ് മൃതദേഹങ്ങളും കണ്ടെടുത്തു. അപകടത്തെ തുടര്‍ന്ന് ഏഴ് പേരെ കാണാതായതായി മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ചിന്താമണി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭുവനേശ്വറില്‍ നിന്നുള്ള ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സാണ് തെരച്ചില്‍ നടത്തുന്നത്. സ്‌ക്യൂബാ ഡൈവര്‍മാരും സ്ഥലത്തുണ്ട്.

Continue Reading

Trending