Connect with us

kerala

ആലപ്പുഴയില്‍ മണിക്കൂറുകള്‍ വ്യത്യാസത്തില്‍ 2 കൊലപാതകങ്ങള്‍; ഇന്നും നാളെയും നിരോധനാജ്ഞ

ഇരു സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികളാണ് കെ.എസ് ഷാനും രഞ്ജിത്ത് ശ്രീനിവാസും.സംഭവത്തിന് പിന്നാലെ കലക്ടര്‍ ആലപ്പുഴയില്‍ ഇന്നും നാളെയും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

Published

on

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആലപ്പുഴയില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. ആലപ്പുഴ മണ്ണഞ്ചേരിയിലെ കെ.എസ് ഷാന്‍ എന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ അഞ്ചംഗ സംഘം ചേര്‍ന്ന് വെട്ടികൊലപ്പെടുത്തി. ഇതിന് പിന്നാലെ മണിക്കൂറുകള്‍ക്ക് വ്യത്യാസത്തില്‍ ജില്ലയില്‍ വീണ്ടും രാഷ്ട്രീയകൊലപാതകം നടന്നു. രഞ്ജിത്ത് ശ്രീനിവാസ് എന്ന ബി.ജെ.പി നേതാവാണ് പിന്നാലെ പുലര്‍ച്ചെ കൊല്ലപ്പെട്ടത്. പതിനഞ്ച് കിലോമീറ്റര്‍ വ്യത്യാസത്തിലാണ് രണ്ട് കൊലപാത്തകങ്ങളും നടന്നത്.

ഇരു സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികളാണ് കെ.എസ് ഷാനും രഞ്ജിത്ത് ശ്രീനിവാസും.സംഭവത്തിന് പിന്നാലെ കലക്ടര്‍ ആലപ്പുഴയില്‍ ഇന്നും നാളെയും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

കെ.എസ് ഷാന്‍ ശനിയാഴ്ച രാത്രി ബൈക്കില്‍ സഞ്ചരിക്കുമ്പോയാണ് അക്രമികള്‍ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തിയത്. അഞ്ചംഗ സംഘമാണ് കൊലപ്പെടുത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമാണ്. കൊല്ലപ്പെട്ട കെ.എസ് ഷാന്‍ എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയാണ്. ആര്‍.എസ്.എസാണ് കൊലപാതകത്തിന് പിന്നില്ലെന്ന് സംഭവത്തിന് പിന്നാലെ എസ്.ഡി.പി.ഐ പ്രതികരണം നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ ഒ.ബി.സി മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയായ ശ്രീനിവാസും കൊല്ലപ്പെട്ടത്. ആലപ്പുഴ വെള്ളക്കിണറിലാണ് സംഭവം നടന്നത്. ഇദ്ദേഹത്തെ കൊലപ്പെടുത്തിയിത് വീട്ടില്‍ കയറിയാണ്. പ്രാഥമിക വിവരങ്ങള്‍ പ്രകാരം 8 അംഗ സംഘമാണ് രഞ്ജിത്തിന്റെ കൊലപാതത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. എസ്.ഡി.പി.ഐ ആണ് കൊലപാത്തകതിന് പിന്നില്ലെന്ന് ബീജെപി ആരോപിക്കുന്നുണ്ട്. 11 എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ് മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ് ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ് ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ് മരണം സ്ഥിരീകരിച്ചത്. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending