world
ദുരന്തങ്ങള്‍ പെയ്തിറങ്ങിയ 2020 ലോകത്ത് ദുരന്തം വിതച്ച വര്‍ഷങ്ങളില്‍ എത്രാം സ്ഥാനത്താണ്?, കണക്കുകള്‍ ഇങ്ങനെ
എന്നാല്‍ ഇതിലും ഇതിലും വലിയ ദുരന്തം വിതച്ച വര്‍ഷങ്ങള്‍ക്കും ലോകജനത സാക്ഷിയായിട്ടുണ്ട്
ദുരന്തങ്ങള്‍ പെയ്തിറങ്ങിയ 2020 എന്ന വര്‍ഷം ചരിത്രത്തിന്റെ താളുകളില്‍ അടയാളപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് വ്യാപനം മൂലം ലോകമാകെ സ്തംഭിച്ച ഒരു വര്‍ഷമായിരുന്നു 2020. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വിഷമകരമായ വര്‍ഷമായിരുന്നു 2020 എന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇതിലും ഇതിലും വലിയ ദുരന്തം വിതച്ച വര്‍ഷങ്ങള്‍ക്കും ലോകജനത സാക്ഷിയായിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ നാശം വിതച്ച വര്‍ഷങ്ങളുടെ ലിസ്റ്റ് വരെയുണ്ട് ചരിത്രകാരന്‍മാരുടെ കൈയ്യില്‍. ഇതുപ്രകാരം ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ലോകത്തെ ഏറ്റവും മോശമായ വര്‍ഷം 1348 ആണ്. ബ്ലാക്ക് ഡെത്ത് എന്ന മഹാമാരി ലോകത്ത് പടര്‍ന്നു പിടിച്ചത് ഈ വര്‍ഷമായിരുന്നു. ആകെ 20 കോടിയോളം പേര്‍ ഈ രോഗം ബാധിച്ച് മരിച്ചു. മരണതോത് നോക്കിയാല്‍ ഇത് അമേരിക്കന്‍ ജനസംഖ്യയുടെ 65 ശതമാനം വരും.
1944 ആണ് മോശം വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനത്ത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹോളോകോസ്റ്റ് തടവറകളില്‍ ജൂതരെ കൊന്നൊടുക്കിയ വര്‍ഷമായിരുന്നു ഇത്.
1816 ആണ് മൂന്നാം സ്ഥാനത്ത്. ഈ വര്‍ഷമാണ് ഇന്തോനേഷ്യയില്‍ ലക്ഷക്കണക്കിന് പേര്‍ പട്ടിണിയിലായത്. 2020 ആറാം സ്ഥാനത്താണ് ഈ ലിസ്റ്റില്‍.
ബ്രിട്ടീഷ് ചരിത്രകാരന്‍ ഫിലിപ്പ് പാര്‍ക്കറുടെ നേതൃത്വത്തിലാണ് 28 ചരിത്രകാരന്‍മാരില്‍ നിന്നും ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ വര്‍ഷവുമല്ല 2020. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മോശമായ വര്‍ഷം 1862 ആണ്. ആഭ്യന്തരയുദ്ധം നടന്ന സമയം. പിന്നിലുള്ളത് സാമ്പത്തിക മാന്ദ്യം രൂക്ഷമായ ഗ്രേറ്റ് ഡിപ്രഷന്‍ കാലഘട്ടത്തിന് സാക്ഷിയായ 1929 ഉം.
2001 സെപ്റ്റംബറില്‍ വേള്‍ഡ് ബാങ്കിലേക്ക് നടന്ന ഭീകരാക്രമണത്തിനു മുന്നിലാണ് കോവിഡ് അമേരിക്കക്കുണ്ടാക്കിയ ദുരന്തം. പട്ടികയില്‍ എട്ടാം സ്ഥാനത്താണ് 2020. ഏഴാം സ്ഥാനത്ത് വേള്‍ഡ് ബാങ്ക് ആക്രമണവും.
News
കമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
വിഖ്യാത സ്പോർട്സ് റിപ്പോർട്ടർ കമാൽ വരദൂർ രചിച്ച പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ റീജൻസി ഗ്രൂപ്പ് തലവൻ ഷംസുദിൻ ബിൻ മൊഹിയുദ്ദിൻ ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിസണ്ട് നിസാർ തളങ്കരക്ക് നൽകി പ്രകാശനം ചെയ്തു.
ഷാർജ: കാൽപ്പന്ത് ലോകത്തെ അത്യപൂർവ്വമായ അമ്പത് കഥകളുടെ സമാഹാരം-50 ഫുട്ബോൾ കഥകൾ പ്രകാശിതമായി. വിഖ്യാത സ്പോർട്സ് റിപ്പോർട്ടർ കമാൽ വരദൂർ രചിച്ച പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ റീജൻസി ഗ്രൂപ്പ് തലവൻ ഷംസുദിൻ ബിൻ മൊഹിയുദ്ദിൻ ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിസണ്ട് നിസാർ തളങ്കരക്ക് നൽകി പ്രകാശനം ചെയ്തു. ലോക എൻഡൂറൻസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധികരിച്ച നിദ അഞ്ജും മുഖ്യാതിഥിയായിരുന്നു. ഫുട്ബോൾ പ്രൊമോട്ടർ ഷരീഫ് ചിറക്കൽ, ലിപി അക്ബർ , മലയാള മനോരമ ദുബൈ ബ്യൂറോ ചീഫ് മിൻ്റു പി ജേക്കബ് എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരൻ കമാൽ വരദൂർ മറുപടി പ്രസംഗം നടത്തി.
main stories
ശൈഖ് ഹസീനക്ക് വധശിക്ഷ; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്ന് ട്രൈബ്യൂണല്‍
ഹസീനയുടെ അഭാവത്തില്‍ മാസങ്ങള്‍ നീണ്ട വിചാരണക്ക് ശേഷമാണ് വിധി.
വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കിയെന്നുള്ള കുറ്റത്തിന് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് അന്താരാഷ്ട്ര ട്രൈബ്യൂണല്‍. ഹസീനയുടെ അഭാവത്തില്‍ മാസങ്ങള്‍ നീണ്ട വിചാരണക്ക് ശേഷമാണ് വിധി. പ്രതിഷേധക്കാരെ കൊല്ലാന്‍ ഉത്തരവിടുകയും ഗുരുതരമായി പരിക്കേല്‍പിക്കുകയും ചെയ്ത ഹസീന മനുഷ്യ രാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്നും കോടതി വിലയിരുത്തി.
2024 ആഗസ്റ്റ് അഞ്ചിന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ് ശൈഖ് ഹസീന. അക്രമത്തിന് പ്രേരിപ്പിക്കല്‍, പ്രതിഷേധക്കാരെ കൊല്ലാന്‍ ഉത്തരവിട്ടു, വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിനിടെ നടന്ന അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടു എന്നീ മൂന്ന് കുറ്റങ്ങളില്‍ ഹസീന കുറ്റക്കാരിയാണെന്നാണ് ട്രൈബ്യൂണല്‍ കണ്ടെത്തിയത്.
ബംഗ്ലാദേശ് മുന്‍ ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനും വധശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാല്‍ കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്ന് കണ്ടെത്തിയ മുന്‍ പൊലീസ് മേധാവി ചൗധരി അബ്ദുല്ല അല്‍ മാമൂന് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്. ഹസീനക്കെതിരായ പ്രധാന സാക്ഷിയായ ചൗധരി കോടതിക്കു മുമ്പില്‍ മാപ്പുപറയുകയും ചെയ്തിരുന്നു.
വിദ്യാര്‍ഥി പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിനിടെ ശൈഖ് ഹസീന ഗുരുതര കുറ്റകൃത്യം നടത്തിയതായി അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ നേരത്തേ വിധിച്ചിരുന്നു. ഈ വര്‍ഷം ആഗസ്റ്റ് മൂന്നിനാണ് ഹസീനയെ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്. അധികാരം ഉപയോഗിച്ച് ഹസീന മാനവരാശിക്ക് എതിരായ അക്രമം നടത്തിയെന്നാണ് ട്രൈബ്യൂണല്‍ കണ്ടെത്തിയത്. വിദ്യാര്‍ഥികള്‍ക്കെതിരായ വെടിവെപ്പിനെ കുറിച്ച് ഹസീനക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. 2024 ജൂലൈ 15 മുതല്‍ ആഗസ്റ്റ് 15 വരെ നീണ്ട പ്രക്ഷോഭത്തില്‍ 1400ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് യു.എന്‍ കണക്ക്.
ഹസീനക്കെതിരെ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം, കൊലപാതകശ്രമം, നിരായുധരായ വിദ്യാര്‍ഥി പ്രതിഷേധക്കാര്‍ക്കെതിരെ പീഡനം, മാരക ബലപ്രയോഗം, മാരകായുധങ്ങള്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ എന്നിവ വിന്യസിക്കാന്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കല്‍, രംഗ്പൂരിലും ധാക്കയിലും നടന്ന ചില കൊലപാതകങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
News
ഗസ്സയില്‍ കനത്ത മഴ; ഖാന്‍ യൂനിസിലെ ടെന്റ് ക്യാമ്പുകള്‍ വെള്ളത്തില്‍ മുങ്ങി
പടിഞ്ഞാറന്‍ ഖാന്‍ യൂനിസിലെ അഭയാര്‍ഥി ക്യാമ്പുകളിലെ നിരവധി ടെന്റുകള്‍ വെള്ളത്തില്‍ മുങ്ങിയതായി ഗസ്സ സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഗസ്സ: കനത്ത മഴയും ശീതക്കാറ്റും തുടര്‍ന്നതോടെ ഖാന്‍ യൂനിസിലെ അല്‍ മവാസി മേഖലയിലെ കുടിയിറക്കപ്പെട്ട ഫലസ്തീനികള്‍ താമസിക്കുന്ന ടെന്റ് ക്യാമ്പുകള്‍ ദുരിതത്തിലായി. പടിഞ്ഞാറന്‍ ഖാന്‍ യൂനിസിലെ അഭയാര്‍ഥി ക്യാമ്പുകളിലെ നിരവധി ടെന്റുകള്‍ വെള്ളത്തില്‍ മുങ്ങിയതായി ഗസ്സ സിവില്‍ ഡിഫന്‍സ് അറിയിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ശക്തമായ മഴയും കാറ്റും പ്രദേശത്ത് തുടങ്ങിയത്. ഇതിനോടകം തന്നെ ഇസ്രാഈല്‍ ആക്രമണത്തില്‍ ഭവനരഹിതരായ ഏകദേശം 1.5 മില്യണ്‍ പേരുടെ ജീവിതം കാലാവസ്ഥ കൂടി വഷളാക്കി.
കാലാവസ്ഥാ വ്യതിയാനവും യുദ്ധം സൃഷ്ടിച്ച വ്യാപക നാശനഷ്ടങ്ങളും കാരണം ഗസ്സയിലെ പുറന്തള്ളപ്പെട്ട ജനങ്ങള്‍ ഉപയോഗിക്കുന്ന 135,000 ടെന്റുകളില്‍ 125,000 എണ്ണം താമസയോഗ്യമല്ലെന്ന് ഗസ്സ ഗവണ്‍മെന്റ് മാധ്യമങ്ങളോട് അറിയിച്ചു.
മഴക്കെടുതിയെത്തുടര്‍ന്ന് ക്യാമ്പുകളില്‍ ശുദ്ധജലത്തിനും ഭക്ഷണത്തിനും തണുപ്പില്‍ നിന്നും സംരക്ഷണത്തിനുമായി അടിയന്തര സഹായം ആവശ്യമായ സാഹചര്യമാണിപ്പോള്‍. ഗസ്സയില്‍ ഇതിനകം നിലനില്‍ക്കുന്ന മനുഷ്യാവകാശ പ്രതിസന്ധി കാലാവസ്ഥ കൂടി കൂടുതല്‍ ഗുരുതരമാക്കുന്ന സാഹചര്യമാണുണ്ടായത്.
-
GULF12 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
kerala24 hours agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

