Connect with us

kerala

സംഘപരിവാരുകാരുടെ തനിനിറം മാറില്ല, മാറില്ല; സഖാക്കളുടെയും ..!

ഇല്ല കേട്ടോ സംഘപരിവാരം മാത്രമല്ല, സി.പി.എമ്മുകാരും മാറാന് പോകുന്നില്ല. ജനാധിപത്യം, മതേതരത്വം ,സോഷ്യലിസം ന്നൊക്കെ പറയുന്ന സഖാക്കള്‍ക്കും പരിവാറുകാര്‍ക്കും
കാര്യത്തോടടുക്കുമ്പോള്‍ ഇതിനോടൊക്കെ എത്ര പുച്ഛമാണെന്ന് മോദിമാരും സജി ചെറിയാനും കാണിച്ചുതന്നിട്ടുണ്ട്.

Published

on

വീണ്ടുവിചാരം- മീഡിയന്‍

മുജാഹിദ് സംസ്ഥാനസമ്മേളനവേദിയിലേക്ക് സംഘപരിവാറുകാരെ  ക്ഷണിച്ചതില്‍ അരിശം തീരാഞ്ഞിട്ട് ഇരിക്കപ്പൊറുതിയില്ല സഖാക്കള്‍ക്ക്. കൈരളി സഖാവ ്‌ടേണ്‍ഡ് രാജ്യസഭാ എം.പിക്കും സാക്ഷാല്‍ പി.ബി. പിണറായിക്കും കഴിഞ്ഞ രണ്ടുമൂന്നുദിവസമായി ഈ ശ്വാസം മുട്ടല്‍ തുടങ്ങിയിട്ട്. മുജാഹിദുകാര്‍ അവരുടെ സമ്മേളനം നടത്തുന്നു. ആരെയൊക്കെ ക്ഷണിക്കണമെന്ന് ചര്‍ച്ച ചെയ്ത് സംസ്ഥാനകമ്മിറ്റി തീരുമാനിക്കുന്നു. അതില്‍ ഔദ്യോഗികസ്ഥാനത്തിരിക്കുന്നവരെയെല്ലാം പങ്കെടുപ്പിക്കാന്‍ തീരുമാനിക്കുന്നു. അങ്ങനെയാകണം, ഗോവ ഗവര്‍ണറും കേന്ദ്രസഹമന്ത്രിയും കേരളമുഖ്യനും ബ്രിട്ടാസ് എം.പിയും എം.പിമാരും എം.എല്‍.എമാരും ഒക്കെ കോഴിക്കോട്ടെ സ്വപ്‌നനഗരിയിലേക്കെത്തുന്നു. അല്ലാതെ ആരും വലിഞ്ഞുകേറുകയോ ഇറങ്ങുകയോ ചെയ്തതല്ല. എന്നാല്‍ ഞങ്ങളുടെ സമ്മേളനത്തിന് ഞങ്ങള്‍ക്കിഷ്ടമുള്ളവരെ വിളിക്കും, നിങ്ങള്‍ ഞങ്ങള്‍ പറയുന്നവരെ വിളിച്ചാമതി എന്ന മട്ടിലാണ് ബ്രിട്ടാസ് സഖാവും പിണറായി സഖാവുമൊക്കെ പറഞ്ഞുകളഞ്ഞത്.

സംഘപരിവാരത്തിന്റെ മുസ്‌ലിം വിരോധം ഇന്നും ഇന്നലെയുമുളളതല്ലെന്നും അതിന് നൂറ്റാണ്ടിന്റെയപ്പുറം പഴക്കമുണ്ടെന്നുമെല്ലാം അറിയുന്നവര്‍തന്നെയാണ് അവരെ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക. അതിന് മറ്റുള്ളവര്‍ മറുപടി പറയുക. അങ്ങനെ സംവാദവേദിയാക്കുക. നെല്ലും പതിരും തിരിച്ചറിയാന്‍ ജനതക്ക് അവസരം നല്‍കുക. ഇതേ കേരള നദ് വത്തുല്‍ മുജാഹിദീന്റെ നേതാക്കള്‍ ചെയ്തുള്ളൂ. അതില്‍ പക്ഷേ ഇടങ്കോലിടാനും നാലുപേരെയെങ്കിലും അതിന്റെ നേതൃത്വത്തിനെതിരെ തിരിക്കാനും പറ്റുമോ എന്നായിരുന്നു സി.പി.എം സഖാക്കളുടെ ഉള്ളിലിരിപ്പ്. സംഘപരിവാറുകാര്‍ എന്തൊക്കെ പറഞ്ഞാലും തനിനിറം മാറ്റില്ലെന്ന ്പറഞ്ഞ കക്ഷിതന്നെയാണ ്മുമ്പ് അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് എല്ലാവരെയും യോഗത്തില്‍ പങ്കെടുപ്പിച്ചതിനെ ശ്ലാഖിച്ചത്. 2021 നവംബറില്‍ സാക്ഷാല്‍ സംഘപരിവാര്‍ നേതാവ് കെ.ജി മാരാറുടെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് മുജാഹിദിനെ ഉപദേശിച്ച ബ്രിട്ടാസ് പ്രസംഗിച്ചതും മാരാറെയുള്‍പ്പെടെ വാഴ്ത്തിപ്പാടിയതും.

അല്ലെങ്കിലും കേരളരാഷ്ട്രീയത്തില്‍ മെയ് വഴക്കത്തിന് സഖാക്കളെ കണ്ടുപഠിക്കണം .അതും ജോണ്‍ബ്രിട്ടാസിനെപോലുള്ള സഖാക്കളെ. മുമ്പ് വിവാദവ്യവസായി ഫാരിസ് അബൂബക്കറിനെ കൈരളിചാനലില്‍ ഇരുത്തി സുഖിപ്പിച്ചുവിട്ട കക്ഷിയാണ് ഇപ്പോഴത്തെ എം.പി. ഇതുപോലെ പലതും ചെയ്തുകൊടുത്തതിന്റെ പ്രത്യുപകാരമാണ് രാജ്യസഭാസീറ്റ് തന്നെ. അല്ലെങ്കിലിപ്പോഴും പാവം ചെറിയാന്‍ ഫിലിപ്പ് ആ പാര്‍ട്ടിയുടെ അരികില്‍ ഉണ്ടാവുമായിരുന്നു.
സംഘപരിവാറുകാര്‍ മാറില്ലെന്ന ്പറയുന്ന ബ്രിട്ടാസും പിണറായിചങ്കനും ന്യൂനപക്ഷങ്ങളെ ഉപദേശിക്കുന്നത് കേള്‍ക്കുമ്പോള്‍ തോന്നും, ദാ മുജാഹിദ് വേദിയില്‍ വന്ന് ഞങ്ങളങ്ങ് മാറാന്‍പോകുമെന്ന ്പ്രഖ്യാപിക്കുകയാണെന്ന്.. ! ഇല്ല കേട്ടോ സംഘപരിവാരം മാത്രമല്ല, സി.പി.എമ്മുകാരും മാറാന്‍ പോകുന്നില്ല. ജനാധിപത്യം, മതേതരത്വം ,സോഷ്യലിസം ന്നൊക്കെ പറയുന്ന സഖാക്കളും പരിവാറുകാരും കാര്യത്തോടടുക്കുമ്പോള്‍ ഇതിനോടൊക്കെ എത്ര പുച്ഛമാണെന്ന് മോദിമാരും സജി ചെറിയാനും കാണിച്ചുതന്നിട്ടുണ്ട്. ഒരാള്‍ ഗുജറാത്തിലെ പട്ടിക്കുട്ടികളോടാണ് മുസ്‌ലിംകളെ ഉപമിച്ചതെങ്കില്‍, നിരവധി മുസ്‌ലിം-മതവിരുദ്ധ ഉത്തരവുകളാണ് പിണറായിസര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പിന്നെ ജനാധിപത്യം, മതേതരത്വം ഒക്കെ കുന്തോം കുടച്ചക്രോം പോലാണെന്നും !

സഖാവേ, പി.കെ ബഷീര്‍ എം.എല്‍.എ പറഞ്ഞത് പോലെ പശ്ചിമബംഗാളില്‍ നിങ്ങള്‍ തോറ്റമ്പിയത് അവിടെ മുസ്‌ലിംകളെയും മറ്റും ക്ഷേമപ്പെടുത്തിയതുകൊണ്ടൊന്നുമല്ല. അതെങ്ങനെയെന്ന് അലി മുഹമ്മദും അമീനും കുടുംബസമേതം കേരളത്തിലെ ഹോട്ടല്‍തുടയ്ക്കാന്‍ വരില്ലായിരുന്നു. അതെ, വല്ലാതങ്ങ് ചെലക്കണ്ട, മുജാഹിദല്ല, സാക്ഷാല്‍ സമസ്തവേദിയിലായാലും നാല് വോട്ടിനപ്പുറം നിങ്ങക്കെന്ത് ന്യൂനപക്ഷപ്രേമം സഖാക്കളേ, പരിവാറുകാരേ.. !?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

52 ദിവസമാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ (ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ)യാണ് നിരോധനം. 52 ദിവസമാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Continue Reading

kerala

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികളും പ്ലസ് വണ്‍ പ്രവേശനം നേടി, സ്‌കൂളിന് മുന്നില്‍ എംഎസ്എഫ്- കെഎസ്യു പ്രതിഷേധം

പ്രവേശനം നൽകിയ നടപടി വേദനാജനകമെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ഷഹബാസിൻ്റെ പിതാവ് ഇഖ്ബാൽ പറഞ്ഞു

Published

on

താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ അഞ്ചു വിദ്യാർത്ഥികളും പ്ലസ് വൺ പ്രവേശനം നേടി. താമരശ്ശേരി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലും കോഴിക്കോട് നഗരപരിധിയിലെ സ്കൂളുകളിലുമാണ് പ്രവേശനം നേടിയത്. താമരശ്ശേരി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ കെഎസ്‌യുവിന്റെയും എംഎസ്എഫിന്റെയും വൻ പ്രതിഷേധമാണുണ്ടായത്. അതേസമയം പ്രവേശനം നൽകിയ നടപടി വേദനാജനകമെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ഷഹബാസിൻ്റെ പിതാവ് ഇഖ്ബാൽ പറഞ്ഞു.

ഹൈക്കോടതിയുടെ നിർദേശപ്രകാരം രാവിലെ 10 മണിയോടെയാണ് കുറ്റാരോപിതരായ വിദ്യാർഥികളെ പ്ലസ് വൺ പ്രവേശനത്തിനായി പുറത്തിറക്കിയത്. ഇതിൽ മൂന്നു പേർക്ക് താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രവേശനം ലഭിച്ചിരുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് ആയിരുന്നു താമരശ്ശേരി സ്കൂൾ പരിസരത്തുണ്ടായിരുന്നത് .വിദ്യാർത്ഥികളെ എത്തിക്കും മുമ്പ് പ്രതിഷേധിച്ച എംഎസ്എഫ് പ്രവർത്തകരെ ആദ്യം പോലീസ് അറസ്റ്റ് ചെയ്തു നീക്കി.പൊലീസ് അകമ്പടിയോടെ കുട്ടികളുമായുള്ള വാഹനമെത്തി. വാഹനത്തിന് മുന്നിൽ കെഎസ്‌യുവിന്റെ പ്രതിഷേധമുണ്ടായി. ബലം പ്രയോഗിച്ചു പ്രവർത്തകരെ വാഹനത്തിൽ കയറ്റി. വിദ്യാഭ്യാസ വകുപ്പിനെനെതിരെ പ്രതിഷേധം തുടരുമെന്ന് കെഎസ് യു അറിയിച്ചു.

അര മണിക്കൂറിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൂന്ന് കുട്ടികളേയും ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. കുട്ടികളുടെ സ്വഭാവ സർട്ടിഫിക്കറ്റിൽ തൃപ്തികരമല്ല എന്നായിരുന്നു രേഖപ്പെടുത്തിയത്. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതരോട് കൂടിയാലോചന നടത്തി ഇവർക്ക് പ്രവേശനം നൽകി. മറ്റ് രണ്ടു കുട്ടികൾ കോഴിക്കോട് നഗരത്തിലെ സ്കൂളുകളിലാണ് പ്രവേശനം നേടിയത്. പ്ലസ് വൺ പ്രവേശനത്തിനായി ഹൈക്കോടതി ഇന്ന് ഒരു ദിവസത്തെ സമയമായിരുന്നു അനുവദിച്ചത്. ഈ കുട്ടികളുടെ ജാമ്യാപേക്ഷ വിധി പറയുന്നതിനായി ഹൈക്കോടതി മാറ്റിയിരിക്കുകയാണ്.

Continue Reading

kerala

ബലിപെരുന്നാൾ അവധി ഒരു ദിവസം മാത്രം; സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി

Published

on

ബലിപെരുന്നാളിനോട് അനുബന്ധിച്ച് സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി. സർക്കാരിന്റെ അവധി കലണ്ടറിൽ നാളെ ആയിരുന്നു. മാസപ്പിറവി വൈകിയതിനാൽ ബലിപെരുന്നാൾ മറ്റന്നാളാണെന്ന് മതപണ്ഡിതർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അവധി ദിവസവും മാറ്റിയത്.

രണ്ട് ദിവസം അവധി നൽകണമെന്ന് മുസ്ലീം സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു ദിവസം അവധി എന്ന മുൻ തീരുമാനത്തിൽ മാറ്റംവരുത്താൻ മുഖ്യമന്ത്രി തയാറായില്ല. ഇത് സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. അതേസമയം, ഗൾഫ് രാജ്യങ്ങളിലും ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ച് കഴിഞ്ഞു. ജൂൺ 5 വ്യാഴാഴ്ച മുതൽ ജൂൺ 9 തിങ്കളാഴ്ച വരെയാണ് ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

Continue Reading

Trending