Video Stories
54.88 ശതമാനം സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതി നിര്‍വഹണം ദയനീയം
ഒരു സാമ്പത്തിക വര്‍ഷം കാലയവനികയില്‍ മറയാന്‍ നാലു ദിവസം മാത്രം ശേഷിക്കെ സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതി നിര്‍വഹണം ചരിത്രത്തിലെ ദയനീയമായ സ്ഥിതിയില്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ 54.88 ശതമാനമെന്ന കുറഞ്ഞ നിലയിലാണ് ഇന്നലെ വരെയുള്ള പദ്ധതി നിര്‍വഹണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 82.29 ശതമാനവും 2014-15 ല്‍ 68.37 ശതമാനവും 2013-14 ല്‍ 79.89 ശതമാനവും 2012-13 ല്‍ 89.72 ശതമാനവുമായിരുന്നു സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതിപുരോഗതി. 2016-17 ലെ ബജറ്റില്‍ മൊത്തം 24,000 കോടിയാണ് 41 വകുപ്പുകള്‍ക്കായി അനുവദിച്ചത്. ഇതില്‍ 13,171.8 കോടി രൂപ മാത്രമാണ് ചെലവിട്ടത്. മുന്‍വര്‍ഷം അനുവദിച്ച 20,000 കോടിയില്‍ 16,458 രൂപയും ചെലവിടാനായത് മുന്‍സര്‍ക്കാറിന്റെ കാലത്തെ മികച്ച സാമ്പത്തിക നിര്‍വഹണത്തിന്റെ മികച്ച ദൃഷ്ടാന്തമാണ്.
ഇനി നാലു ദിവസം കൊണ്ട് എതൊക്കെ രീതിയില്‍ പണം ചെലവിട്ടാലും 60 ശതമാനം കടക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ പണം കാരി ഓവര്‍ ചെയ്യേണ്ടി വരും. പദ്ധതി നിര്‍വഹണത്തില്‍ സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും സ്വീകരിക്കുന്ന അലംഭാവം അവസാനിപ്പിക്കാന്‍ കാരി ഓവര്‍ സമ്പ്രദായം മുന്‍കാലങ്ങളില്‍ അനുവദിക്കാറുണ്ടായിരുന്നില്ല. കാരി ഓവര്‍ അനുവദിക്കുമെന്ന ധനമന്ത്രി സൂചന നല്‍കിയതോടെ പദ്ധതി നിര്‍വഹണം വീണ്ടും മന്ദഗതിയിലാകുമെന്നതാണ് സത്യം. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണവും പിന്നോക്കമാണ്, വെറും 48.69 ശതമാനം. കഴിഞ്ഞ മാര്‍ച്ച് 31 ലെ കണക്ക് അനുസരിച്ച് ഇത് 71.48 ശതമാനമാണ്.
ബജറ്റില്‍ അനുവദിച്ചതിലും കൂടുതല്‍ വിഹിതം ചെലവിട്ട് പൊതുമരാമത്ത് വകുപ്പാണ് പദ്ധതി നിര്‍വഹണത്തില്‍ മുന്നില്‍. 156.85 ശതമാനമാണ് വകുപ്പിന്റെ ഫണ്ടു വിനിയോഗം. അനുവദിച്ചത് 1286.04 കോടിയാണെങ്കില്‍ 2017.10 കോടി രൂപ വകുപ്പ് ചെലവിട്ടു. കഴിഞ്ഞ വര്‍ഷവും മരാമത്തുവകുപ്പായിരുന്നു മുന്നില്‍. ഏറ്റവും കൂടുതല്‍ പണം അനുവദിക്കുന്നത് മരാമത്തു, ജലവിഭവം, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ക്കാണ്. ഫണ്ട് വിനിയോഗത്തിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുകളുടെ കാര്യക്ഷമത കണക്കാക്കുന്നത്. രണ്ടാം സ്ഥാനം ഉദ്യോഗസ്ഥ-ഭരണപരിഷ്കാരവകുപ്പിനാണ്, 100.42 ശതമാനം. 18.80 കോടി അനുവദിച്ചതില്‍ 18.88 കോടിയും ചെലവിട്ടു. മൂന്നാം സ്ഥാനം കായികവകുപ്പിനാണ്. 89.30 ശതമാനം. സംസ്ഥാനത്തിന്റെ ഖജനാവ് നിയന്ത്രിക്കുന്ന ധനവകുപ്പിനാണ് നാലാം സ്ഥാനം. 89.08 ശതമാനം.
ഫണ്ട് വിനിയോഗം കുറഞ്ഞതോടെ സര്‍ക്കാര്‍ വകുപ്പുകള്‍ ഇനിയുള്ള ദിവസങ്ങളില്‍ സജീവമാകും. മുന്‍കാലങ്ങളില്‍ കൃത്യമായ നടപടികളിലൂടെ മാര്‍ച്ച് 31 ലെ ട്രഷറികളിലെ തിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. ഇക്കുറി ധനകാര്യവിദഗ്ധനായ തോമസ് ഐസക് കൈകാര്യം ചെയ്യുന്നതിനാല്‍ ട്രഷറികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്ന് സാരം. മുന്‍കാലങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്ന ആരോഗ്യവകുപ്പ് ഇക്കുറി ഫണ്ട് വിനിയോഗത്തില്‍ ബഹുദൂരം പിന്നിലായി. 63.53 ശതമാനം. മത്സ്യബന്ധനം(87.32 ശതമാനം), സഹകരണം(65.51 ശതമാനം), പൊതുഭരണം(70.68 ശതമാനം), തൊഴില്‍(70.98), ടൂറിസം(65.11) വകുപ്പുകളും ഫണ്ട് വിനിയോഗത്തില്‍ മുന്നിലാണ്. ഒരു രൂപ പോലും ചെലവഴിക്കാത്ത നിയമവകുപ്പാണ് പിന്നില്‍.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala22 hours agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala24 hours agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

