Connect with us

More

തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ എന്‍.സി.പി; സി.പി.എമ്മില്‍ ഭിന്നത

Published

on

തിരുവനന്തപുരം: ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ പിന്‍ഗാമിയായി തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ എന്‍.സി.പി തീരുമാനം. കുട്ടനാട് എം.എല്‍.എയായ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെടാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന എന്‍.സി.പി നേതൃയോഗം തീരുമാനിച്ചു.

നിയമസഭയില്‍ രണ്ട് എം.എല്‍.എമാര്‍ മാത്രമുള്ള എന്‍.സി.പിക്ക് തോമസ് ചാണ്ടിയെ മന്ത്രിയാക്കലെല്ലാതെ നിലവില്‍ മറ്റൊരു മാര്‍ഗമില്ല. എകെ ശശീന്ദ്രന്‍ ഫോണ്‍വിളി വിവാദത്തില്‍ കുരുങ്ങി രാജിവെച്ചതോചെ കാര്യങ്ങള്‍ തോമസ് ചാണ്ടിക്ക് അനുകൂലമായി മാറുകയായിരുന്നു.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. പാര്‍ട്ടിക്ക് മന്ത്രിവേണം എന്ന ആവശ്യത്തെ പിന്തുണച്ച മുന്‍ മന്ത്രി എ.കെ ശശീന്ദ്രനാണ് തോമസ് ചാണ്ടിയുടെ പേര് മുന്നോട്ടുവച്ചതെന്ന് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. യോഗത്തില്‍ എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിയും പങ്കെടുത്തു.
അതേസമയം തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതില്‍ സി.പി.എമ്മില്‍ ഭിന്നതയുള്ളതായി റിപ്പോര്‍ട്ട്. ഗോവയില്‍ എന്‍സിപി ബി.ജെ.പി സര്‍ക്കാരിനെ പിന്തുണക്കുന്നത് നേരത്തെ സിപിഎമ്മില്‍ അസ്വാരസ്യമുണ്ടാക്കുന്ന പ്രശനമാണ്. എന്‍സിപിയില്‍ നിന്നും വീണ്ടും മന്ത്രി പ്രതിപക്ഷം ആയുധമാക്കാനുള്ള സാധ്യതയാണ് സി.പി.എം മുന്നില്‍ കാണുന്നത്. അതേസമയം വിഷയത്തില്‍ ഗോവയിലെ എന്‍.സി.പി പ്രതിനിധിയായ ചര്‍ച്ചില്‍ അലിമാവോയോട് വിശദീകരണം ചോദിച്ചതായി എന്‍.സി.പി നേതൃത്വം അറിയിച്ചു.

മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് ചൊവ്വാഴ്ച രാവിലെയാണ് തോമസ് ചാണ്ടി എം.എല്‍.എ തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. മന്ത്രിയാകാന്‍ പ്രാപ്തിയുള്ളവര്‍ പാര്‍ട്ടിയിലുണ്ടെന്ന് അദ്ദേഹം വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളോട് പറയുകയും ചെയ്തു.
ശശീന്ദ്രനായിരിക്കും പുതിയ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്.താന്‍ മന്ത്രിയാകുന്നതിനോട് മുഖ്യമന്ത്രിക്ക് എതിര്‍പ്പില്ലെന്നും, ശശീന്ദ്രന്‍ കുറ്റമുക്തനായാല്‍ ആ നിമിഷം മാറിക്കൊടുക്കുമെന്നും തിരുവനന്തപുരത്ത് തോമസ് ചാണ്ടി പറഞ്ഞു.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ് മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ് ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ് ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ് മരണം സ്ഥിരീകരിച്ചത്. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending