Culture
ഖത്തറില്‍ സ്തനാര്‍ബുദം അതിജീവിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന
ദോഹ: ഖത്തറില്‍ സ്തനാര്‍ബുദത്തെ വിജയകരമായി അതിജീവിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന. 85ശതമാനം സ്തനാര്‍ബുദ രോഗികളും രോഗത്തെ മറികടക്കുന്നുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ ക്യാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ചി(എന്‍.സി.സി.സി.ആര്)ലെ മെഡിക്കല്‍ ഓങ്കോളജി ആന്റ് ഹെമറ്റോളജി വിഭാഗം ചെയര്‍മാനും സീനിയര്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനുമായ ഡോ. മുഹമ്മദ് ഉസാമ അല്‍ഹോംസി പറഞ്ഞു. ദി പെനിന്‍സുലയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നതനിലവാരത്തിലുള്ള പരിശോധനയും ചികിത്സാ രീതികളും നൂതന ചികിത്സാ സംവിധാനങ്ങളുമാണ് ഈ വിജയനിരക്കിന് കാരണം. 85ശതമാനമെന്നത് മറ്റു രാജ്യങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ ഉയര്‍ന്ന നിരക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗം തിരിച്ചറിഞ്ഞാലുടന്‍ വിദഗ്ദ്ധ ചികിത്സയും മികച്ച ആരോഗ്യപരിചരണവുമാണ് ലഭ്യമാക്കുന്നത്. സ്തനാര്‍ബുദം, ലിംഫോമ, ലുക്കീമിയ, മള്‍ട്ടിപ്പില്‍ മൈലോമ തുടങ്ങിയ വിവിധതരം അര്‍ബുദരോഗബാധിതര്‍ ചികിത്സയകളോട് മികച്ച രീതിയിലാണ് പ്രതികരിക്കുന്നത്. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍, കരള്‍ അര്‍ബുദം ബാധിതരായ രോഗികള്‍ക്കിടയില്‍ ചികിത്സയോട് ചെറിയ അളവിലാണ് പ്രതികരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അര്‍ബുദം ആദ്യഘട്ടത്തില്‍തന്നെ തിരിച്ചറിഞ്ഞാല്‍ ചികിത്സയോടുള്ള പ്രതികരണം നൂറു ശതമാനമായിരിക്കും. എന്‍സിസിസിആര്‍ രോഗികള്‍ക്ക് ഉന്നതനിലവാരത്തിലുള്ള ചികിത്സയും ആരോഗ്യപരിചരണവുമാണ് ലഭ്യമാക്കുന്നത്. അടിയന്തര പരിചരണം, ഹെമറ്റോളജി, ഓങ്കോളജി സേവനങ്ങള്‍ക്കു പുറമെ പാലിയേറ്റീവ്(സ്വാന്തന) പരിചരണവും ലഭ്യമാക്കുന്നുണ്ട്. സംശയകരമായ അര്‍ബുദ കേസുകളില്‍ സമഗ്രമായ ആരോഗ്യപരിചരണമാണ് ഉറപ്പാക്കുന്നത്. രോഗീകേന്ദ്രീകൃത ചികിത്സയാണ് ഇവിടെ നടപ്പാക്കുന്നത്. അര്‍ബുദമാണെന്ന് സംശയിക്കുന്ന കേസുകള്‍ പൊതു സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും ഇവിടേക്ക് റഫര്‍ ചെയ്യാറുണ്ട്. 48മണിക്കൂറിനകം ബന്ധപ്പെച്ച രോഗിയെ പരിശോധിക്കും.
അര്‍ബുദരോഗ ചികിത്സയ്ക്കായി പുറത്തേക്കുപോകുന്ന രോഗികളുടെ എണ്ണത്തില്‍ കാര്യമായി കുറവുണ്ടായിട്ടുണ്ട്.രോഗിയ്ക്ക് ചികിത്സയ്ക്കായി പുറത്തേക്കുപോകേണ്ടതായ സാഹചര്യമുണ്ടോയെന്ന് പരിശോധിച്ച് അനുമതി നല്‍കുന്നതിനായി കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. അസാധാരണമായ ഇനത്തിലുള്ള അര്‍ബുദ രോഗം മാത്രമാണെങ്കിലാണ് രോഗി പുറത്തേക്കുപോകേണ്ട സാഹചര്യമുണ്ടാകുന്നത്. അത്തരം കേസുകള്‍ വളരെ അപൂര്‍വമാണ്. ദേശീയ അര്‍ബുദ ചട്ടക്കൂട് 2017-2022(നാഷണല്‍ ക്യാന്‍സര്‍ ഫ്രെയിംവര്‍ക്ക്) പുരോഗമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അര്‍ബുദപരിചരണത്തില്‍ മികവുകള്‍ സ്വായത്തമാക്കല്‍- 2022 ലേക്കുള്ള ദര്‍ശനം എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയാണ് കര്‍മ്മപദ്ധതി നടപ്പാക്കുന്നത്. അര്‍ബുദ പരിചരണത്തില്‍ രാജ്യത്തേയും മേഖലയിലേയും മികവിന്റെ കേന്ദ്രമായി ഖത്തറിനെ പരിവര്‍ത്തിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ദേശീയ അര്‍ബുദ പരിചരണ കര്‍മ്മ പദ്ധതി 2011-2016 വിജയകരമായി നടപ്പാക്കിയതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ വിപുലമായ രീതിയില്‍ രണ്ടാമതൊരു പഞ്ചവല്‍സര പദ്ധതി നടപ്പാക്കുന്നത്.
അര്‍ബുദപരിചരണത്തിന്റെ എല്ലാ തലങ്ങളും ഉള്‍പ്പെടുത്തിയുള്ള സമഗ്രമായ ചട്ടക്കൂടാണ് നടപ്പാക്കുന്നത്. അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പൊതുജനങ്ങളെ ബോധവത്കരിക്കുക, ജീവിതശൈലി വാഗ്ദാനം ചെയ്യുക, നേരത്തെയുള്ള പരിശോധനയെ പ്രോത്സാഹിപ്പിക്കുക, മികച്ച ചികിത്സയും പരിചരണവും തുടര്‍ ചികിത്സയും ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. വിദേശ രാജ്യങ്ങളില്‍ അര്‍ബുദത്തിന് ചികിത്സ തേടി പോകുന്ന രോഗികളുടെ എണ്ണം കുറക്കുകയാണ് സുപ്രധാന ലക്ഷ്യങ്ങളിലൊന്ന്. ലോകത്തെ ഏറ്റവും മികച്ച അര്‍ബുദ രോഗപരിചരണ സേവനങ്ങള്‍ ഖത്തറില്‍ ലഭ്യമാക്കുകയെന്നതാണ് രണ്ടാംപദ്ധതി ലക്ഷ്യംവെയ്ക്കുന്നത്. പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്.
ചികിത്സയെക്കാള്‍ നല്ലത് പ്രതിരോധമാണെന്ന ആശയം അര്‍ബുദത്തിന്റെ കാര്യത്തില്‍ പ്രവര്‍ത്തികമാക്കുകയാണ് രാജ്യം. പ്രതിരോധം, ബോധവത്കരണം, തെറ്റിദ്ധാരണകള്‍ നീക്കല്‍ തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കുന്നുണ്ട്. അര്‍ബുദ രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മികച്ച സേവനവും ആരോഗ്യ പരിചരണവും നല്കാന് ലക്ഷ്യമിട്ട് പുതിയ സംയോജിത അര്‍ബുദ കേന്ദ്രവും രാജ്യത്ത് സജ്ജമാകുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഈ മേഖലയില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഖത്തറിനായെന്ന് ദേശീയ അര്‍ബുദ പദ്ധതി 2011- 2016 അവലോകന റിപ്പോര്‍ട്ടില്‍ നേരത്തെ വ്യക്തമാക്കുന്നു. രോഗികളെ കേന്ദ്രീകരിച്ച് ചികിത്സ നല്‍കാനും അതിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാനുമുള്ള സൗകര്യം വികസിപ്പിക്കാന്‍ ഖത്തറിനായിട്ടുണ്ട്.
news
ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നു
സര്‍വീസ് റോഡില്‍ സ്കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ
കൊല്ലം: മൈലക്കാടില്‍ നിര്‍മാണം നടക്കുന്ന ദേശീയ പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു.
മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.
നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
news
മുംബൈയില്‍ വായുമലിനീകരണം രൂക്ഷം; 19 റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ പൂട്ടി
പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം..
മുംബൈ: മുംബൈയില്‍ വായുമലിനീകരണം രൂക്ഷമായതിന്റെ സാഹചര്യത്തില്‍ കര്‍ശന പരിശോധന തുടര്‍ന്ന് എംപിസിബി. പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം മോശമാക്കുന്നുവെന്ന് ചുണ്ടിക്കാട്ടി 19 റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ (ആര്‍എംസി) പൂട്ടാന്‍ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (എംപിസിബി) ഉത്തരവിട്ടു.
ശരിയായ പൊടി നിയന്ത്രണ സംവിധാനങ്ങളോ, എമിഷന്‍ മാനേജ്മെന്റ് സംവിധാനങ്ങളോ, നിയമപരമായ അനുമതികളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളാണിവയെന്ന് ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
നഗരത്തില്‍ എംപിസിബി നിലവില്‍ 32 ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകള്‍ (സിഎക്യുഎംഎസ്) പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. മുംബൈ, താനെ, നവി മുംബൈ, കല്യാണ്‍, പന്‍വേല്‍ എന്നിവിടങ്ങളിലാണ് ഇവയുടെ പ്രവര്‍ത്തനം. ഇതില്‍ 14 സ്റ്റേഷനുകള്‍ ബിഎംസി വഴിയാണ് പ്രവര്‍ത്തിക്കുന്നത്.
ഈ സ്റ്റേഷനുകളില്‍നിന്നുള്ള തത്സമയ വായുഗുണനിലവാര സൂചിക (എക്യുഐ) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ഡാഷ്ബോര്‍ഡില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കും. മാധ്യമ പ്ലാറ്റ്ഫോമുകള് വഴി പ്രക്ഷേപണം ചെയ്യും.
മഹാരാഷ്ട്രയിലുടനീളം 22 മൊബൈല്‍ എയര്‍ ക്വാളിറ്റി മോണിറ്ററിങ് വാനുകള്‍ കൂടി എംപിസിബി വിന്യസിച്ചിട്ടുണ്ട്. 2023 ഒക്ടോബറില്‍ ആര്‍എംസി പ്ലാന്റുകള്‍ക്കായി പുതുക്കിയ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ എംപിസിബി പുറപ്പെടുവിച്ചിരുന്നു. എംപി സിബിക്ക് റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകളെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓം ഗ്ലോബല്‍ ഓപ്പറേഷന്, എസ്എസ്ജി ലിമിറ്റഡ്, രംഭ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, യൂണിറ്റി കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു.
താനെയിലും നവി മുംബൈയിലും ആറ് ആര്‍എംസി യൂണിറ്റുകളും കല്യാണില്‍ ഒന്‍പത് യൂണിറ്റുകളും മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി.തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടതായി ബോര്‍ഡ് അറിയിച്ചു.
ഇതോടെ മൊത്തം പൂട്ടുന്നവ 19 ആയി. നിബന്ധനകള്‍ പാലിക്കാത്ത വ്യവസായങ്ങള്‍ക്കെതിരേ നടപടികള്‍ തുടരുമെന്നും എംപിസിബി വ്യക്തമാക്കി.
news
വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് കൊലപാതകം; ഭാര്യയും മൂന്നു പേരും അറസ്റ്റില്‍
ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും..
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഭാര്യയും മൂന്നു പേരും അറസ്റ്റില്‍. ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന് ഫയാസ് സാക്കിര്‍ ഹുസൈന് ഷെയ്ഖ് (35) എന്നിവരും കൊലപാതകത്തിനു സഹായിച്ച രണ്ടു പേരുമാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ സിരുഗുപ്പ ഗ്രാമവാസിയായ ടിപ്പണ്ണയാണ് കൊല്ലപ്പെട്ടത്.
ടിപ്പണ്ണയുടെ ഭാഗികമായി കത്തിക്കരിഞ്ഞതും അഴുകിയതുമായ മൃതദേഹം മുംബൈ-നാസിക് ഹൈവേയിലെ ഷഹാപൂരിനു സമീപമാണ് കണ്ടെത്തിയത്. ടിപ്പണ്ണയും ഹസീനയും കുടുംബ തര്‍ക്കങ്ങള്‍ കാരണം വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഹസീന ടിപ്പണ്ണയോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹ മോചനത്തിനു ടിപ്പണ്ണ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് ഷഹാപൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ മുകേഷ് ധാഗെ പറഞ്ഞു.
ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും നവംബര്‍ 17 ന് ടിപ്പണ്ണയെ ഷഹാപൂരിനടുത്തുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിക്കാന്‍ ശ്രമിച്ച ശേഷം ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍, സഹോദരി ഹസീനയുടെ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഫയാസ് സമ്മതിച്ചു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF1 day agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india2 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
india2 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്

