Connect with us

Culture

ഭീതിയാണ് ഇപ്പോഴും; ദുരന്തം ഇവരുടെ മാനസിക നിലയും തെറ്റിച്ചു

Published

on

ഫൈസല്‍ മാടായി

കണ്ണൂര്‍: നിനച്ചിരിക്കാത്ത നേരത്ത് എത്തിയ പ്രളയം പലരുടെയും മാനസിക നിലയെയാണ് തെറ്റിച്ചത്. കിടപ്പാടം ഇല്ലാതായി. മാറ്റിയുടുക്കാന്‍ വസ്ത്രമില്ല. സമ്പത്തും രേഖകളും പ്രളയം കവര്‍ന്നു. പട്ടിണി മാറ്റാന്‍ മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ട അവസ്ഥയാണിന്ന്. ശാരീരികവും മാനസികമായും തളര്‍ന്ന് പോയവരെ പിടിച്ചുലക്കുകയായിരുന്നു ദുരന്തം.
ഇരിട്ടി, ആലുവ, കമ്പിനിപ്പടി, കുന്നത്തൂര്‍ മേഖലകളില്‍ സാമൂഹ്യ പ്രവര്‍ത്തക സാജിത ഹാരിസും സഹപ്രവര്‍ത്തകരും നടത്തിയ യാത്രാ അനുഭവം വേദനാജനകമാണ്. നേരില്‍ കണ്ടതിന് സമാനം സാജിതയുടെ വാക്കുകള്‍. പ്രളയവും ഉരുള്‍പൊട്ടലും നാശം വിതച്ച പ്രദേശങ്ങളിലെ വീടുകളും വിദ്യാലയങ്ങളും ആസ്പത്രികളും സ്ഥാപനങ്ങളും ശുചീകരിക്കുന്നതില്‍ പങ്കാളികളാകുകയെന്ന ലക്ഷ്യത്തോടെയാണ് കണ്ണൂരില്‍ നിന്ന് അവര്‍ പോയത്. ദുരന്തത്തിന് ഇരയായ കുടുംബങ്ങള്‍ക്ക് തങ്ങളെ കൊണ്ടാകുന്ന സഹായം എത്തിക്കുകയുമായിരുന്നു ലക്ഷ്യം. കേട്ടറിഞ്ഞതിനേക്കാള്‍ ഭീകരമായിരുന്നു ദുരന്ത മേഖലകളിലെ കാഴ്ചകള്‍. 14 കുടുംബങ്ങളെയാണ് ആ സന്നദ്ധ സംഘ

ത്തിന് നേരില്‍ കാണാനായത്. അവരുടെ കണ്ണുകളില്‍ ഇപ്പോഴും ഭീതിയൊഴിഞ്ഞിട്ടില്ല. ദുരന്തം അവരുടെ മനസിലും ആഘാതമേല്‍പ്പിച്ചിരിക്കുന്നു. ഇവരില്‍ ചില കുടുംബങ്ങളുടെ അവസ്ഥ അതീവ ദയനീയമാണ്. മനസും ശരീരവും തളര്‍ന്ന് പോയ സാഹില്‍, അവന്റെ ഉമ്മ നസിയ ഇവരുടെ ഇപ്പോഴത്തെ ജീവിതാവസ്ഥ കരളലിയിക്കും. രോഗം തളര്‍ത്തിയ സാഹിലിന്റെയുള്ളില്‍ ദുരന്തം കടുത്ത ആഘാതമേല്‍പ്പിച്ചിരിക്കുന്നു. പരസഹായമില്ലാതെ നടക്കാന്‍ സാധിക്കാത്ത അവനെ തളര്‍ത്തിയിരിക്കുന്നു കലിപൂണ്ടെത്തിയ പ്രകൃതിയുടെ സംഹാര താണ്ഡവം. മാനസികാസ്വാസ്ഥ്യമുള്ള യുവാവ് നാസറിനും പേടിയാണ്. ഉമ്മ ഫാത്തിമയാണ് അവന് താങ്ങും തണലും. അവര്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നു സര്‍വവും.
പ്രളയത്തില്‍ നിന്നും ജീവിതത്തിലേക്ക് കര കയറിയ കുഞ്ഞിബീവിയുടെ അവസ്ഥയും വ്യത്യസ്ഥമല്ല. ഭര്‍ത്താവ് ഉപേക്ഷിച്ച ആ സ്ത്രീ കൂലിപണിയെടുത്തും വിദേശത്ത് ഹോം നഴ്‌സ് ജോലി ചെയ്തുമാണ് ജീവിതം കരുപ്പിടിപ്പിച്ചത്. മൂന്ന് മക്കളാണ് ഇവര്‍ക്ക്. എല്ലാവരും വിവാഹിതര്‍. മകള്‍ക്ക് വീടും വെച്ച് കൊടുത്തു. ഭര്‍ത്താവ് ഉപേക്ഷിച്ച മകളും രണ്ട് മക്കളും ഇപ്പോള്‍ കുഞ്ഞിബീവിയുടെ തണലിലാണ്. കുഞ്ഞ് മക്കളുടെ വിശപ്പ് മാറ്റാന്‍ രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് ചാലക്കുടി പുഴയുടെ തീരത്തെ കൊച്ചുകടവ് ഗ്രാമത്തിലെ വീട്ടിലേക്ക് വെള്ളം ഇരച്ചെത്തിയത്. സര്‍വവും മുക്കിയെടുത്തു പ്രളയ ജലം. വലിയ പാത്രങ്ങളുമായി എത്തിയ രക്ഷാ പ്രവര്‍ത്തകരാണ് കുഞ്ഞിബീവിയെയും പേര മക്കളെയും ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. സമീപത്തെ വീടുകളിലും വെള്ളം കയറി.
പ്രളയം തകര്‍ത്തവര്‍ക്കരികില്‍ ഇപ്പോഴും എത്തുന്ന സന്നദ്ധ പ്രവര്‍ത്തകരാണ് ഏക ആശ്വാസം. ദൈവത്തിന്റെ പരീക്ഷണങ്ങള്‍ക്ക് മുന്നില്‍ തളര്‍ന്ന് പോയ കുറെ ജന്മങ്ങള്‍ ചുറ്റുവട്ടത്തുണ്ട്. ഇവരിലേക്ക് എത്തണം സര്‍ക്കാര്‍ സഹായം. പൂജ്യത്തില്‍ നിന്ന് ജീവിതം തുടങ്ങുകയാണിവര്‍. ആരോഗ്യവും മാനസികവുമായ പരിചരണവും കൂടി ഇവര്‍ക്ക് അത്യാവശ്യമാണ്. സര്‍ക്കാര്‍ കണക്കില്‍ ആരും പുറത്താകരുത്. ഔദാര്യമല്ല സഹായം നഷ്ടപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട അവകാശമാണ്. തിരിച്ച് പിടിക്കട്ടെ കുഞ്ഞിബീവിയും സാഹിലും നാസറുമുള്‍പ്പെടുന്ന കുടുംബത്തോടൊപ്പം ദുരിത ബാധിതര്‍ ഓരോരുത്തരായി.

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending