Culture
കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് 35 കോടിയുടെ എളമരം പാലം; ഇ.ടിക്ക് കയ്യടി

കോഴിക്കോട്: മാവൂര്‍ എളമരം കടവില്‍ ചലിയാര്‍ പുഴയില്‍ കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് 35 കോടി രൂപയുടെ പാലത്തിന് അനുമതി ലഭിക്കുമ്പോള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍കൂടി. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് തയ്യാറാക്കി സമര്‍പ്പിച്ച പദ്ധതിക്കാണ് ഇപ്പോള്‍ പച്ചക്കൊടി കാണിച്ചത് പണം വകയിരുത്തിയത്. ഇതു സംബന്ധിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഘട്ക്കരിക്ക് നിവേദനം നല്‍കി പ്രാധാന്യം ബോധ്യപ്പെടുത്തിയാണ് പദ്ധതിക്ക് അംഗീകാരം ഉറപ്പാക്കിയത്.
2018-2019 വര്‍ഷത്തേക്ക് കേന്ദ്രം ഭരണാനുമതി നല്‍കിയ 28 പദ്ധതികളിലാണ് എളമരം കടവ് പാലവും ഇടം പിടിച്ചത്. 351 കോടിയുടെ ജോലികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. ഇതില്‍ 35 കോടി രൂപ വകയിരുത്തിയ എളമരം പാലമാണ് പദ്ധതികളില്‍ ഒന്നാമന്‍. സംസ്ഥാന സര്‍ക്കാര്‍ നാല് മാസത്തിനകം തന്നെ സാങ്കേതിക അനുമതി നല്‍കണമെന്നും 24 മാസത്തിനകം എല്ലാ നിര്‍മ്മാണ ജോലികളും പൂര്‍ത്തീകിക്കണമെന്നുമാണ് ഇത് സംബന്ധിച്ച ഉത്തരവില്‍ ആവശ്യപ്പെടുന്നത്. ഓരോ മൂന്ന് മാസവും റിപ്പോര്‍ട്ടുകള്‍ കേന്ദ മന്ത്രാലയത്തിന് അയച്ചിരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

35 കോടി രൂപ വകയിരുത്തിയ എളമരം പാലത്തിന്റെ ഉത്തരവ്
എളമരം പാലത്തിനായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചവര്‍ക്ക് അനുമതി കിട്ടിയ വാര്‍ത്ത വലിയ ആഹ്ലാദമാണ് നല്‍കുന്നത്. പാലത്തിനായി നാട്ടുകാരനും എം.പിയുമയ ഇ.ടി. മുഹമ്മദ് ബഷീര്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടരാണ് അവര്‍. കാലങ്ങളായുള്ള ജനങ്ങളുടെ സ്വപ്‌ന പദ്ധതിയായ പാലത്തിന്റെ അനുമതി കേന്ദ്ര സര്‍ക്കാറിന്റെ കീഴിലായതോടെ ഇടിയിലായിരുന്നു എല്ലാവരുടേയും പ്രതീക്ഷ.
പദ്ധതിക്ക് എതിരായ എല്ലാ എതിര്‍പ്പുകളും ഒഴിവാക്കി എം.പി നടത്തിയ സേവനങ്ങളും, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പദ്ധതിയോട് അനുഭാവ പൂര്‍വ നിലപാട് സ്വീകരിക്കുന്നതില്‍ അദ്ദേഹമായി നടത്തിയ കൂടികാഴ്ചയും ഇടി യുടെ ഇടപെടലുകളായിരുന്നു.
എളമരം പാലത്തിന് അനുമതി നല്‍കിയ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അഭിനന്ദനാര്‍ഹമാ സമീപനമാണ് സ്വീകരിച്ചതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ചെറുപ്പം മുതലെയുള്ള സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഘട്ക്കരി, കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജിസുധാകന്‍, മുന്‍ കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവരോട് പ്രത്യേക നന്ദിയുണ്ടെന്നും ഇ.ടി പ്രസ്ഥാവനയില്‍ പറഞ്ഞു.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
india3 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala2 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity20 hours ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
india3 days ago
‘എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോഴും ഒളിച്ചോടുന്നത്?’ മോദി വാര്‍ത്താസമ്മേളനം നടത്താത്തതിനെതിരെ ആഞ്ഞടിച്ച് ജയറാം രമേശ്
-
kerala3 days ago
ചരക്കുകപ്പല്‍ തീപിടിത്തം; കടലില്‍ 50 കണ്ടെയ്നറുകള്‍ വീണതായി മന്ത്രി വി.എന്‍ വാസവന്
-
kerala3 days ago
കപ്പല്‍ അപകടം: കേരള തീരത്ത് തുടര്‍ച്ചയായ അപകടങ്ങളില്‍ ദുരൂഹതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്