Culture
കാലാവസ്ഥ ദുരന്തം; ഇന്ത്യയുടെ നഷ്ടം 79.5 ബില്യണ്‍ ഡോളറെന്ന് യു.എന്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 20 വര്‍ഷങ്ങളായി കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളില്‍ ഇന്ത്യക്ക് 79.5 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനം ലോക സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ‘സാമ്പത്തിക നഷ്ടം, പട്ടിണി, ദുരന്തങ്ങള്‍ 1998-2017’ എന്നാണ് യു.എന്‍ റിപ്പോര്‍ട്ടിന്റെ തലക്കെട്ട്. കാലാവസ്ഥാ ദുരന്തങ്ങളില്‍ 1998 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ സാമ്പത്തിക നഷ്ടം 151 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2.908 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഈ കാലഘട്ടത്തില്‍ ലോക രാജ്യങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന സാമ്പത്തിക നഷ്ടം. 98ന് മുന്‍പുള്ള രണ്ട് ദശാബ്ദക്കാലത്തിനേക്കാള്‍ ഇരട്ടിയാണ് ഈ നഷ്ടം. ലോകരാജ്യങ്ങളുടെ ആകെ സാമ്പത്തിക നഷ്ടത്തിന്റെ 77 ശതമാനമാണ് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്നത്. 1978-97 കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സാമ്പത്തിക നഷ്ടം 895 ബില്യണ്‍ ഡോളറായിരുന്നു. അമേരിക്കയാണ് കാലാവസ്ഥാ ദുരന്തങ്ങളില്‍ ഏറ്റവുമധികം നഷ്ടം അനുഭവിച്ചിരിക്കുന്ന രാജ്യം. 944.9 ബില്യണ്‍ ഡോളര്‍. തൊട്ടു പുറകില്‍ ചൈന (492.2 ബില്യണ്‍ ഡോളര്‍). ജപ്പാന്‍ (379.3), ഇന്ത്യ (79.5 ബില്യണ്‍), പ്യുര്‍ട്ടോ റിക്കോ(71.7) എന്നിവയുമുണ്ട്. കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, ഭൂകമ്പം എന്നിവ ബാധിച്ച മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളും ഏറ്റവും വലിയ സാമ്പത്തിക നഷ്ടമുണ്ടായ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി. ഫ്രാന്‍സ്(48.3), ജര്‍മ്മനി (57.9), ഇറ്റലി (56.6), തായ്ലന്റ് (52.4), മെക്സിക്കോ (46.5) എന്നിവയാണവ.
2017 വരെയുള്ള കാലഘട്ടത്തില്‍ ആകെയുണ്ടായ ദുരന്തങ്ങളില്‍ 91 ശതമാനവും കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടായവയാണ്. വെള്ളപ്പൊക്കം (43.4 ശതമാനം), കൊടുങ്കാറ്റ് (28.2 ശതമാനം) എന്നിയാണ് സ്വാഭാവികമായി ഉണ്ടാകുന്ന ദുരന്തങ്ങള്‍. 1.3 മില്യണ്‍ ആളുകള്‍ക്ക് വിവിധ പ്രകൃതി ദുരന്തങ്ങളില്‍ ഇക്കാലത്ത് ജീവന്‍ നഷ്ടമായി. 4.4 ബില്യണ്‍ ആളുകള്‍ക്ക് പരിക്കേറ്റു. പലര്‍ക്കും വീട് നഷ്ടപ്പെട്ടു. 563 ഭൂകമ്പങ്ങള്‍ (സുനാമിയുമായി ബന്ധപ്പെട്ടവയടക്കം) മൂലമാണ് 56 ശതമാനം പേരും മരിച്ചത്. 747,234 ആളുകള്‍ക്കാണ് ഇത്തരത്തില്‍ ജീവന്‍ നഷ്ടമായത്. ഒക്ടോബര്‍ 13ന് ദുരന്ത നിവാരണ ദിനത്തോടനുബന്ധിച്ചാണ് യു.എന്‍ ഈ റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടത്.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala3 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
News3 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
News3 days ago
ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു, ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു
-
india3 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
News3 days ago
ഇസ്രാഈല്‍ സെറ്റില്‍മെന്റുമായി ബന്ധമുള്ള കമ്പനികളില്‍ നിന്ന് ഷിപ്പിംഗ് ഭീമന് മെഴ്സ്ക് പിന്‍വാങ്ങുന്നു
-
kerala3 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം