Video Stories
ക്ലേശമാണ് ജീവിതത്തിന്റെ മുഖമുദ്ര

എ.എ വഹാബ്
സൂറത്തുല്‍ ‘ബലദ്’, ഖുര്‍ആനിലെ തൊണ്ണൂറാം അധ്യായം. അവതരണ ക്രമമനുസരിച്ച് മുപ്പത്തിഅഞ്ചാമതായി മക്കയില്‍ അവതരിച്ചത്. വെറും ഇരുപത് സൂക്തങ്ങളുള്ള ചെറിയ അധ്യായം. വളരെ ഹ്രസ്വമായി ആഴത്തിലുള്ള ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വമിപ്പിക്കുന്നു.
അധിക മനുഷ്യര്‍ക്കും ജീവിത പ്രയാസങ്ങളെക്കുറിച്ചുള്ള കാര്യങ്ങളാണ് പലപ്പോഴും പറയാനുണ്ടാവുക. മനുഷ്യന് ജീവിതത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സുഭിക്ഷതയും സുഖവും ഉണ്ടാവുമ്പോള്‍ അധികപേരും ദാതാവിനെയും അവന്റെ നിര്‍ദ്ദേശങ്ങളെയും ഗൗരവത്തിലെടുക്കാതെ കിട്ടിയതില്‍ ആഹ്ലാദിക്കുകയും പലപ്പോഴും മറ്റുള്ളവരുടെ അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന തരത്തില്‍ പൊങ്ങച്ചവും ഗര്‍വും കാണിക്കുകയും ചെയ്യുന്നു. അതേ ആള്‍ക്കാര്‍ക്കും തന്നെ എന്തെങ്കിലും നഷ്ടമോ, കഷ്ടപ്പാടോ ബാധിച്ചാല്‍ അവര്‍ അല്ലാഹുവിനോട് നന്ദികെട്ടവരാവുകയും അങ്ങേയറ്റത്തെ നിരാശയില്‍ ആപതിക്കുകയും ചെയ്യുന്നു. ഇക്കാര്യം ഖുന്‍ആനില്‍ പലേടത്തും പല രൂപത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
മക്കയില്‍ സത്യ പ്രബോധനത്തിന്റെ വഴിത്താരയില്‍ ഖുറൈശികള്‍ പ്രവാചകനും അനുയായികള്‍ക്കും വല്ലാത്ത പ്രയാസങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ചിരുന്ന വേളയിലാണ് ജീവിതത്തിന്റെ ചില സുസ്ഥിര യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അടിവരയിട്ടുകൊണ്ട് ഈ അധ്യായം അവതരിപ്പിക്കപ്പെട്ടത്. ‘നീ വസിക്കുന്ന ഈ നാടിനെയും പിതാവിനെയും പുത്രനെയും മുന്‍നിര്‍ത്തി ഞാന്‍ സത്യം ചെയ്യട്ടെ മനുഷ്യനെ നാം പ്രയാസങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്നു’ എന്ന ആമുഖമായി പറഞ്ഞുകൊണ്ടാണ് അധ്യായം ആരംഭിക്കുന്നത്.
ആ നാട് മക്കയാണ്. മനുഷ്യന് ശാന്തിയും അഭയവുമായിത്തീരാനായി ഭൂമിയില്‍ സ്ഥാപിതമായ ആദ്യ ആരാധനാലയം സ്ഥിതി ചെയ്യുന്ന പവിത്രഭൂമി. മനുഷ്യാരംഭം മുതലേ അവിടെ ചില പെരുമാറ്റ ചട്ടങ്ങള്‍ സര്‍വാംഗീകൃതമായി ആചരിച്ചിരുന്നു. അവിടെ എത്തിയാല്‍ മനുഷ്യര്‍ തമ്മില്‍ തര്‍ക്കമോ, യുദ്ധമോ, ശത്രുതയോ ഇല്ലാതെ സാഹോദര്യത്തിന്റെ സഹവര്‍ത്തിത്വമാണ് അനുവര്‍ത്തിച്ചുപോരുന്നത്. അങ്ങനെയുള്ള നാട്ടില്‍ സത്യപ്രബോധനത്തിന് നിയോഗിക്കപ്പെട്ട പ്രവാചകനെ അവഗണിക്കുകയും അനാദരിക്കുകയും അക്രമിക്കുകയും ചെയ്ത ഖുറൈശികളെ ഉണര്‍ത്താനാണീ സത്യം ചെയ്യല്‍. ഇബ്രാഹീം നബിയുടെയും ഇസ്മായില്‍ നബിയുടെയും പാരമ്പര്യം അവകാശപ്പെടുന്ന ഖുറൈശികളാണ് അത് ചെയ്തതെന്ന കാര്യം ഏറെ ഗൗരവമുള്ളതാണ്.
പ്രപിതാക്കന്മാരായ ഇബ്രാഹീം നബിയുടെയും ഇസ്മായീല്‍ നബിയുടെയും ത്യാഗനിര്‍ഭരമായ ജീവിതത്തെ രണ്ട് വാക്കുകളില്‍ അനുസ്മരിപ്പിച്ചുകൊണ്ടാണ് മനുഷ്യ ജീവിതത്തിനായി അല്ലാഹു നിശ്ചയിച്ച ഒരു സുസ്ഥിര യാഥാര്‍ത്ഥ്യം ഇവിടെ വെളിപ്പെടുത്തുന്നത്. മനുഷ്യനെ അല്ലാഹു പ്രയാസങ്ങളും കഷ്ടപ്പാടുകളും സഹിക്കാന്‍തക്കവണ്ണമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇക്കാര്യം സൂറത്തുല്‍ ഇന്‍ഷിഖാഖില്‍ മറ്റു വാചകത്തിലൂടെ അല്ലാഹു ഇങ്ങനെ പറയുന്നു. ‘അല്ലയോ മനുഷ്യാ നീ വളരെ പ്രയാസത്തോടെ നിന്റെ രക്ഷിതാവിലേക്ക് നടന്നടുക്കുകയും അവനെ കണ്ടുമുട്ടുകയും ചെയ്യും.’ ജീവിത പ്രയാസങ്ങളെക്കുറിച്ച് അധികം വിശദീകരിക്കാതെ തന്നെ നമുക്കൊക്കെ അറിയാവുന്നതാണ്. ആദ്യ ജീവകോശം ഗര്‍ഭപാത്രത്തില്‍ നിലയുറപ്പിക്കുന്നത് തന്നെ ഏറെ പ്രയാസങ്ങള്‍ അതിജീവിച്ചുകൊണ്ടാണ്. അവിടന്നങ്ങോട്ടുള്ള വളര്‍ച്ചയും പ്രസവവും തുടര്‍ന്നുള്ള പ്രയാണവും അനായാസമല്ലല്ലോ. അതിനാവശ്യമായതെല്ലാം അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. ഇങ്ങനെ ചിട്ടയോടും സൂക്ഷ്മതയോടും വളര്‍ത്തിയെടുക്കപ്പെട്ട മനുഷ്യന് വളര്‍ന്ന് വലുതാവുമ്പോള്‍ തന്റെ സ്വന്തം അവസ്ഥയെ മറക്കുകയും അല്ലാഹു നല്കിയ കഴിവുകളിലും ക്ഷമതകളിലും ഭൗതിക വിഭവങ്ങളിലും വഞ്ചിതനായി തന്റെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തന്നെ ആരും പിടികൂടാനില്ല എന്ന ഭാവത്തില്‍ അക്രമിയാവുകയാണെന്ന് അല്ലാഹു കുറ്റപ്പെടുത്തുന്നു. പലതിനും താനേറെ പണം തുലച്ചിട്ടുണ്ട് എന്നാണവന്റെ വീമ്പ് പറച്ചില്. അവനും അവന്റെ പണവും എവിടെ നിന്നാണ് ലഭിച്ചതെന്ന് പോലും ചിന്തിക്കാതെ ദാതാവിന്റെ നിര്‍ദ്ദേശങ്ങള്‍ക്കെതിരായി നിലകൊള്ളുന്നു. അവനെ ആരും കാണുന്നില്ലെന്ന് അവന് വിചാരിക്കുന്നുവോ? എന്നാണ് അല്ലാഹു ചോദിക്കുന്നത്. അല്ലാഹുവിന്റെ കണ്ണുകള്‍ തന്നെ കാണുന്നുണ്ടെന്നും അവന്റെ ജ്ഞാനം തന്നെ ചൂഴ്ന്ന് നില്ക്കുകയാണെന്നുമുള്ള കാര്യം മനുഷ്യന് ഓര്‍ക്കുന്നില്ല. എത്ര പണം എന്തിന് വേണ്ടി എപ്പോള്‍ ചെലവാക്കി എന്നിത്യാദി കാര്യങ്ങള്‍ അല്ലാഹുവിന് അജ്ഞാതമല്ല എന്നതാണ് ഇവിടെ അല്ലാഹു വെളിപ്പെടുത്തുന്നത്.
മനുഷ്യന് കാര്യങ്ങള്‍ ഗ്രഹിക്കാനായി കണ്ണുകളും നാവും ചുണ്ടുകളും രണ്ടു വഴികളും നല്കി അല്ലാഹു അനുഗ്രഹിച്ച കാര്യം ഉണര്‍ത്തിക്കൊണ്ട് മനുഷ്യന് തന്റെ ഉത്തരവാദിത്വ നിര്‍വഹണത്തിന് മുതിര്‍ന്നില്ല എന്ന വിമര്‍ശനമാണ് പിന്നീട് വരുന്നത്. അടിമ മോചനവും ക്ഷാമകാലത്തും ബന്ധുവായ അനാഥനും തുണയില്ലാത്ത അഗതിക്കും അന്നം നല്‍കുന്നതിനെയും മലമ്പാതയോടുപമിച്ച് തടസ്സവും പ്രയാസവുമുള്ള വഴിയായി ഇവിടെ അല്ലാഹു ചിത്രീകരിക്കുന്നു. ആ സാഹസത്തിന് മുതിരുകയും സത്യവിശ്വാസം യഥാര്‍ത്ഥത്തില്‍ സ്വീകരിച്ചുകൊണ്ട് ക്ഷമിക്കാനും കരുണകാട്ടാനും പരസ്പരം ഉപദേശിക്കാനുമാണ് ഇക്കണ്ട സൗകര്യങ്ങളും വിഭവങ്ങളും അല്ലാഹു നല്‍കിയത്. അത്തരക്കാരെ വലതുപക്ഷം എന്നാണ് അല്ലാഹു നാമകരണം ചെയ്തത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ഇടതുപക്ഷക്കാരാണെന്നും അവരുടെ നിഷേധത്തിന്റെ ഫലമായി അവരെ തീകുണ്ഠത്തിലിട്ട് അടച്ചുപൂട്ടും എന്ന് അല്ലാഹു താക്കീത് ചെയ്തുകൊണ്ടാണ് സൂറത്തുല്‍ ബലദ് പര്യവസാനിപ്പിക്കുന്നത്.
കായികമോ മാനസികമോ ആയ ക്ലേശങ്ങളും പ്രയാസങ്ങളും അനുഭവിക്കാതെ മനുഷ്യനിവിടെ വളരാനോ വികസിക്കാനോ സാധ്യമല്ല. അത് അല്ലാഹു ഈ ജീവിതത്തിന് നിശ്ചയിച്ച വ്യവസ്ഥയാണ്. ജീവനും ജീവിതവും വിഭവങ്ങളും മാര്‍ഗ ദര്‍ശനവും തന്നത് അല്ലാഹുവാണ്. അതിനാല്‍ വൈതരണികള്‍ വകവെക്കാതെ മനുഷ്യന് തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ സദാ ജാഗരൂഗരായി അധ്വാനിച്ച് മുന്നേറണം. സഹായവും വിജയവും അല്ലാഹു വാഗ്ദാനം ചെയ്യുന്നുണ്ട്. അതില്‍ ദൃഢമായി വിശ്വസിച്ച് മുന്നേറുക, അതു മാത്രമാണ് വിജയവീഥി എന്ന ഗുണപാഠമാണ് അല്‍ ബലദിലൂടെ അല്ലാഹു നല്‍കുന്നത്.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
kerala3 days ago
കേരള സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ക്രമക്കേട്: അന്വേഷണം നടത്താന്‍ മൂന്നംഗ സമിതി
-
News2 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
GULF3 days ago
പുണ്യാനുഭവവുമായി മലയാളി ഹാജിമാര്‍ മദീനയില്‍; കെഎംസിസി ഊഷ്മള സ്വീകരണം നല്കി
-
News3 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്
-
kerala3 days ago
കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു
-
kerala3 days ago
പെട്രോൾ പമ്പിലെ ടോയിലറ്റ് പൊതുവല്ല, ഉപഭോക്താക്കൾക്ക് മാത്രം; ഉത്തരവുമായി ഹൈക്കോടതി
-
kerala2 days ago
നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്
-
kerala1 day ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്