Connect with us

Video Stories

സഹകരണ മേഖലയുടെ പ്രസക്തി

Published

on

എ.കെ മുഹമ്മദലി

ചൂഷക വര്‍ഗത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്നും സാധാരണക്കാരന് മോചനമേകാന്‍ രൂപം കൊണ്ട സഹകരണ പ്രസ്ഥാനം ഇന്ന് ജീവിതത്തിന്റെ നിഖില മേഖലകളിലും സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ്. 19 ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ വ്യവസായ വിപ്ലവത്തെ തുടര്‍ന്നുണ്ടായ സാമൂഹ്യ-സാമ്പത്തിക അവസ്ഥകളാണ് സഹകരണ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിന് കാരണമായത്. യൂറോപ്പില്‍നിന്നും മറ്റ് വന്‍കരകളിലേക്ക് പടിപടിയായി വ്യാപിച്ച സഹകരണ പ്രസ്ഥാനത്തിന് ഇന്ന് 92 രാജ്യങ്ങളിലായി 100 കോടി അംഗങ്ങളുണ്ട്. സഹകരണ പ്രസ്ഥാനത്തിന്റെ സ്വീകാര്യതയും മേന്മയും കൊണ്ട് മാത്രമാണ് വിവിധ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതികള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഈ പ്രസ്ഥാനം വ്യാപരിക്കാന്‍ കാരണമായത്. അന്തര്‍ദേശീയ മാനമുള്ള തത്വസംഹിതയായതുകൊണ്ടാണ് മുതലാളിത്ത-സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥകളുടെ മധ്യമമായി സഹകരണ പ്രസ്ഥാനത്തിന് മാറാനായത്.
സഹകരണ മേഖലയുടെ വൈവിധ്യത അതിന്റെ പ്രായോഗികതയുടെ ഏറ്റവും വലിയ തെളിവാണ്. ഇംഗ്ലണ്ടിലെ ഉപഭോക്തൃ സംഘങ്ങളും ജര്‍മ്മനിയിലെ വായ്പാസംഘങ്ങളും റഷ്യയിലെ കൂട്ടുകൃഷി സംഘങ്ങളും ചൈനയിലെ വ്യവസായ സംഘങ്ങളും ഡെന്മാര്‍ക്കിലെ ക്ഷീര സംഘങ്ങളും ലോകത്തിന് മാതൃകയാണ്. വികസിതവും വികസ്വരവും അവികസിതവുമായ എല്ലാ രാഷ്ട്രങ്ങളിലും സഹകരണ പ്രസ്ഥാനത്തിന്റെ പ്രഭാവം ദൃശ്യമാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായും സാമൂഹ്യ ഉച്ഛനീചത്വങ്ങള്‍ പരിഗണിക്കാതെയും സഹകരണ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് പ്രസ്ഥാനത്തിന് മറ്റ് സംഘടനാരൂപങ്ങളില്‍നിന്ന് സ്വന്തമായ വ്യക്തിത്വവും ഉല്‍കര്‍ഷവും നിലനിര്‍ത്താന്‍ കഴിയുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഘടകമായ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നു. 2007 മുതല്‍ തുടര്‍ച്ചയായി ഉണ്ടായ ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ പല സ്വകാര്യ സ്ഥാപനങ്ങളും ബാങ്കുകളും നിലംപരിശായപ്പോള്‍ സഹകരണ സംഘങ്ങളേയും ബാങ്കുകളേയും അത് സ്പര്‍ശിക്കാതെ പോയതിനുള്ള കാരണവും അതുതന്നെയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനം രൂപം കൊള്ളുന്നത് സര്‍ക്കാര്‍ സഹായത്തോടെയാണ്. ആദ്യത്തെ സഹകരണ സംഘം നിയമം 1904 ല്‍ നിലവില്‍ വന്നതോടെയാണ് ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനത്തിന് തുടക്കമിടുന്നത്. പിന്നീട് വന്ന നിരവധി കമ്മിറ്റികളുടേയും കമ്മീഷനുകളുടേയും ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും കൈക്കൊണ്ട നടപടികളാണ് പ്രസ്ഥാനത്തിന്റെ ഇന്ന് കാണുന്ന വളര്‍ച്ചക്ക് കാരണമായത്. ഇന്ത്യയില്‍ അഞ്ച് ലക്ഷം സംഘങ്ങളിലായി 24 കോടി അംഗങ്ങളുണ്ട്. സഹകരണ മേഖലയിലെ മൊത്തം നിക്ഷേപം 2.5 ലക്ഷം കോടി രൂപയാണ്. രാജ്യത്തെ മൊത്തം പഞ്ചസാര ഉത്പാദനത്തിന്റെ 55 ശതമാനവും രാസവളത്തിന്റെ 36 ശതമാനവും സഹകരണ മേഖലയുടെ സംഭാവനയാണ്.
എന്‍.സി.ഡി.സി, നബാര്‍ഡ്, എന്‍.സി.യു.ഐ, വിവിധ അപ്പെക്‌സ് സഹകരണ സംഘങ്ങള്‍, സഹകരണ വിദ്യാഭ്യാസ പരിശീലനസ്ഥാപനങ്ങള്‍ എന്നിവയുടെ രൂപീകരണം, സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം, വിളവായ്പ, പ്രൊഫഷണലിസം, ഘടനാപരമായ മാറ്റങ്ങള്‍, നിയമപരിഷ്‌കരണം എന്നിവ വഴി ഇന്ത്യയില്‍ സഹകരണ മേഖലയുടെ വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. സഹകാരികളുടെ അശ്രാന്ത പരിശ്രമം കൂടിയായപ്പോള്‍ അമുല്‍, ഇഫ്‌കോ, ക്രിപ്‌കോ, കാംകോ തുടങ്ങിയ കൂറ്റന്‍ സഹകരണ സംഘങ്ങള്‍ പ്രസ്ഥാനത്തിന്റെ അഭിമാനസ്തംഭങ്ങളായി വളര്‍ന്നുവരികയുണ്ടായി.
കേരളത്തില്‍ സഹകരണ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത് 1913 ലെ തിരുകൊച്ചി സഹകരണ നിയമത്തോടെയാണ്. തുടര്‍ന്ന് 1914 ല്‍ തിരുവിതാംകൂര്‍ സഹകരണ നിയമവും 1932 ല്‍ മദ്രാസ് സഹകരണ നിയമവും നിലവില്‍വന്നു. ഐക്യകേരളപ്പിറവിക്ക് ശേഷം 1969 ലെ കേരള സഹകരണ നിയമം പ്രസ്ഥാനത്തിന്റെ വളര്‍ച്ച ത്വരിതഗതിയിലാക്കി. ഇന്ന് കേരളത്തില്‍ 1603 പ്രാഥമിക വായ്പാസംഘങ്ങളും സംസ്ഥാനസഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും 60 ല്‍പരം അര്‍ബന്‍ ബാങ്കുകളും സംസ്ഥാന കാര്‍ഷിക വികസന ബാങ്കും പ്രാഥമിക കാര്‍ഷിക വികസനബാങ്കുകളും വനിതാസഹകരണ സംഘങ്ങളും വായ്പാമേഖലയിലും ഇതര മേഖലകളിലായി പതിനയ്യായിരത്തിലധികം മറ്റു സംഘങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. സര്‍ക്കാര്‍ കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവായ സഹകരണ പ്രസ്ഥാനത്തില്‍ ഇന്ന് 1.25 ലക്ഷം ജീവനക്കാര്‍ ജോലി ചെയ്യുന്നു. കേരളത്തിലെ സഹകരണ വായ്പാമേഖല രാജ്യത്തിന് മാതൃകയാണ്.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1969 ല്‍ നടപ്പിലാക്കിയ ബാങ്ക് ദേശസാത്കരണത്തോടെ ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തിന് തന്നെ പുതിയ മാനം കൈവരികയുണ്ടായി. വരേണ്യവര്‍ഗം മാത്രം നടത്തിയിരുന്ന ബാങ്കിടപാടുകള്‍ പൊതു സമൂഹത്തിന്കൂടി പ്രാപ്യമാക്കിയതില്‍ ബാങ്ക് ദേശസാത്കരണത്തിനുള്ള പങ്ക് വിസ്മരിക്കാനാവില്ല. കേരളത്തില്‍ ക്ലാസ് ബാങ്കിങ്ങില്‍നിന്നും മാസ് ബാങ്കിങ്ങിലേക്കുള്ള മാറ്റത്തില്‍ സഹകരണ മേഖല നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ചും പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അസൂയാവഹമായ വളര്‍ച്ചയാണ് കേരളത്തിലെ സഹകരണ മേഖല കൈവരിച്ചത്. കേരളത്തിലെ അത്രയും വൈവിധ്യപൂര്‍ണ്ണമായ സഹകരണ സംഘങ്ങള്‍ മറ്റൊരു സംസ്ഥാനത്തുമില്ല. മാത്രമല്ല, ഏറെ പരാധീനതകളുള്ള കയര്‍, കൈത്തറി, വനിത, പട്ടികജാതി/പട്ടികവര്‍ഗം, കണ്‍സ്യൂമര്‍, മാര്‍ക്കറ്റിങ് തുടങ്ങിയ രംഗങ്ങളിലൊക്കെ പ്രതികൂലാവസ്ഥയിലും പിടിച്ചുനില്‍ക്കാന്‍ ഇവിടുത്തെ സഹകരണ സംഘങ്ങള്‍ക്കാവുന്നുണ്ട്. അസംഘടിത മേഖലയില്‍ സേവനത്തിന്റെ കൈത്താങ്ങുമായി സഹകരണ പ്രസ്ഥാനം ഇന്ന് സജീവമാണ്.
കേരളത്തില്‍ ഇപ്പോള്‍ ത്രിതല വായ്പാസംവിധാനമാണ് നിലവിലുള്ളത്. പ്രാഥമിക വായ്പാ സംഘങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന സര്‍വീസ് സഹകരണ ബാങ്കുകള്‍ പ്രൈമറി തലത്തിലും സെന്‍ട്രല്‍ ബാങ്കുകള്‍ എന്നറിയപ്പെടുന്ന 14 ജില്ലാ സഹകരണ ബാങ്കുകള്‍ ജില്ലാ തലത്തിലും സംസ്ഥാന സഹകരണ ബാങ്ക് സംസ്ഥാന തലത്തിലും പ്രവര്‍ത്തിക്കുന്നു. വായ്പാ മേഖലയിലെ ത്രിതല സംവിധാനത്തെ ദ്വിതലമാക്കി മാറ്റാനുള്ള നീക്കം സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചുകഴിഞ്ഞു. ഇതുവഴി ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന 14 ജില്ലാ ബാങ്കുകള്‍ സംസ്ഥാന ബാങ്കില്‍ ലയിപ്പിച്ച് പുതിയ കേരളബാങ്ക് രൂപീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ സംസ്ഥാന സഹകരണ ബാങ്ക് ഭീമമായ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭൂരിഭാഗം ജില്ലാ ബാങ്കുകളും ലാഭത്തിലാണ്. കേരള ബാങ്കിന്റെ തുടക്കം തന്നെ സഞ്ചിത നഷ്ടത്തോടെയാവുമെന്നര്‍ത്ഥം. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് വിശദമായി പഠനം നടത്താന്‍ നിയോഗിക്കപ്പെട്ട ശ്രീരാം കമ്മിറ്റിയുടെയും തുടര്‍ന്ന് വന്ന ടാസ്‌ക് ഫോഴ്‌സിന്റെയും ശിപാര്‍ശയെ തുടര്‍ന്ന് കേരള ബാങ്കിനുള്ള അനുമതിക്കായി സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ സമീപിക്കുകയും ഉപാധികളോടെ തത്വത്തില്‍ ആര്‍.ബി.ഐയുടെ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെന്നപോലെ കേരളം സഹകരണ മേഖലയിലും ലോകത്തിന് മാതൃകയാണ്. കേരളത്തിലെ സഹകരണ സംഘങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വസ്തുനിഷ്ടമായി പഠിച്ച് പരിഹാരം കാണാനും കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് കൂടുതല്‍ കരുത്താര്‍ജ്ജിക്കാനും ജീവനക്കാരും സഹകാരികളും ഭരണകൂടവും ഒന്നിച്ച് കൈകോര്‍ക്കേണ്ടതുണ്ട്. 65-ാമത് സഹകരണ വാരാഘോഷ വേളയില്‍ അതിനായി പ്രതിജ്ഞ പുതുക്കാം.
(സി.ഇ.ഒ സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

kerala

കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി

THRISSUR
BUILDING COLLAPSED

Published

on

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.

Continue Reading

kerala

കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം

അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

Continue Reading

Trending