Connect with us

Video Stories

ഗവര്‍ണറുടെ നടപടിയും കശ്മീരിന്റെ ഭാവിയും

Published

on

 

രാജ്യത്തെ അസ്ഥിരതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് ശക്തികളുമായുള്ള ബാന്ധവം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ചതിന്‌ശേഷം രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായ കശ്മീരില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ ശുഭപ്രതീക്ഷ നല്‍കിയിരിക്കെ നടന്ന നാടകീയ രംഗങ്ങള്‍ ഫാഷിസ്റ്റ് ശക്തികളുടെ സ്വേച്ഛാധിപത്യ നിലപാടുകള്‍ ഒരിക്കല്‍കൂടി വെളിവാക്കപ്പെടുന്നതാണ്. ഡിസംബര്‍ പതിനെട്ടിന് രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെ പി.ഡി.പി-എന്‍.സി – കോണ്‍ഗ്രസ് കക്ഷികളുടെ നേതൃത്വത്തില്‍ നടക്കുന്ന സഖ്യ ഭരണ സമിതി ചര്‍ച്ച പച്ചപിടിച്ചുവരുന്നുവെന്നത് ഫാഷിസ്റ്റ് കക്ഷികളെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ വാര്‍ത്തയാണ്. ലോക്‌സഭാതെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ വിശാല പ്രതിപക്ഷ ഐക്യത്തിനുള്ള ധാരണ തങ്ങള്‍ക്ക് തിരിച്ചടിയായി മാറുമെന്നുറപ്പായ സാഹചര്യത്തിലാണ് നെറികെട്ട രാഷ്ട്രീയ നീക്കവുമായി കേന്ദ്രം ഭരിക്കുന്നവര്‍ രംഗപ്രവേശനം നടത്തിയതെന്ന് വേണം കരുതാന്‍.
സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പി.ഡി.പി അവകാശവാദമുന്നയിച്ചതിന് പിന്നാലെയാണ് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ട് ഉത്തരവിറക്കിയത്.
പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് മൂന്നാം മുന്നണി രൂപീകരിച്ച് അധികാരം പിടിച്ചെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം നടന്നുകൊണ്ടിരിക്കെയാണ് വിശാല പ്രതിപക്ഷ ഐക്യത്തിന്റെ തിരിവെട്ടം തെളിഞ്ഞത്. ജനങ്ങളുടെ താല്‍പര്യം പരിഗണിച്ച് കോണ്‍ഗ്രസിനും പി.ഡി.പിക്കും ഒപ്പം നില്‍ക്കാന്‍ തയ്യാറാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഫാഷിസ്റ്റ് ശക്തികളുടെ കൂട്ട് കെട്ടോടെയുള്ള സര്‍ക്കാറിന്റെ രംഗപ്രവേശനം തടയാനുള്ള നീക്കങ്ങള്‍ക്ക് കശ്മീര്‍ രാഷ്ട്രീയത്തിന്റെ അകത്തളങ്ങളില്‍ മതേതര കക്ഷികളുടെ യോജിപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചത്. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രിസഭാരൂപവത്കരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന സാഹചര്യത്തില്‍തന്നെ ഇത്തരമൊരു വിശാല സഖ്യ ആശയം കോണ്‍ഗ്രസ് മുന്നോട്ട്‌വെച്ചിരുന്നതായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗുലാം അഹ്മദ് മിര്‍ പറയുന്നു. കശ്മീരിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ ആശയത്തെ പി.ഡി.പിയും എന്‍.സിയും പിന്തുണച്ചതോടെ സംസ്ഥാനത്ത് ഫാഷിസ്റ്റുകളെ തുരത്താനുള്ള തന്ത്രങ്ങളുടെ രൂപരേഖകള്‍ തയ്യാറായി വരികയായിരുന്നു. ഇതിനിടെയാണ് ജനാധിപത്യ മര്യാദകളെ ദുര്‍ബലപ്പെടുത്തി മതേതര സര്‍ക്കാറിന്റെ രൂപവത്കരണത്തിന് തടയിടാന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെകൊണ്ട് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി കരുനീക്കങ്ങള്‍ നടത്തിയത്. ഭരണഘടനാവകുപ്പുകള്‍ പ്രകാരം തന്നില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് നിയമസഭ പിരിച്ചുവിട്ടതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഈ നാടകീയ നീക്കങ്ങള്‍ക്ക് പിന്നില്‍ ഫാഷിസ്റ്റ് ശക്തികളുടെ ഗൂഢ തന്ത്രമാണെന്ന് മനസ്സിലാക്കാന്‍ വലിയ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ പിന്‍ബലമൊന്നും ആവശ്യമില്ല.
നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസും പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും വ്യക്തമാക്കിയിരിക്കുകയാണ്. നിയമസഭ പിരിച്ചുവിട്ടതോടെ കേന്ദ്ര ഭരണത്തിന്‍ കീഴിലാവുന്ന ജമ്മു കശ്മീര്‍ ഫാഷിസ്റ്റ് ശക്തികളുടെ തിട്ടൂരങ്ങള്‍ പ്രകാരം എത്ര കാലം സുസ്ഥിരതയോടും സമാധാനത്തോടും കൂടി മുന്നോട്ട് പോകും എന്ന കാര്യത്തില്‍ കടുത്ത ഭീതി ഉയര്‍ന്നിരിക്കുകയാണ്.
സഖ്യ ഭരണത്തിന്‍കീഴില്‍ ഫാഷിസ്റ്റ് ശക്തികളുടെ നെറികെട്ട ഇടപെടലുകളില്‍ സൈ്വര്യം കെട്ടാണ് മെഹബൂബ മുഫ്തി മാറിച്ചിന്തിച്ചതെന്നും ഈ അവിശുദ്ധ ബാന്ധവത്തില്‍നിന്നും എങ്ങിനെയെങ്കിലും തലയൂരി രക്ഷപ്പെടാന്‍ തീരുമാനിച്ചതെന്നും വ്യക്തമായതോടെയാണ് കശ്മീരിലെ രാഷ്ട്രീയ ഗതികള്‍ ഒരിക്കല്‍കൂടി പ്രതിസന്ധിയിലായത്.
അന്ന്‌തൊട്ട് കശ്മീരില്‍ ജനാധിപത്യ കശാപ്പിനുള്ള നടപടികള്‍ക്ക് കേന്ദ്ര ഭരണ സഹായത്തോടെ ആക്കം കൂട്ടുകയായിരുന്നു ബി.ജെ.പി.
മതേതര സഖ്യം അധികാരത്തില്‍ വരുന്നതിനെ നഖശിഖാന്തം എതിര്‍ക്കുന്നതോടൊപ്പം വരാനിരിക്കുന്ന ലോക്‌സഭാതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കശ്മീരിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കി മാറ്റുകയെന്ന തന്ത്രവും ഫാഷിസ്റ്റുകളുടെ ആലയില്‍ രൂപപ്പെടുത്തിവരികയായിരുന്നു. രണ്ട് അംഗങ്ങളുള്ള പീപ്പിള്‍ കോണ്‍ഫറന്‍സ്, 25 അംഗങ്ങളുള്ള ബി.ജെ.പിയുമായി സഹകരിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പകിട കളി നടത്തിയത് ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഈ നീക്കങ്ങള്‍ക്ക് തടയിടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിശാല പ്രതിപക്ഷമെന്ന ആശയം കശ്മീരില്‍ ഉരുത്തിരിഞ്ഞ്‌വന്നതോടെ നിയമസഭ പിരിച്ചുവിടുകയല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന അവസ്ഥയില്‍ കേന്ദ്രം എത്തിപ്പെടുകയാണുണ്ടായത്.
അപ്രതീക്ഷിതവും നാടകീയവുമായ ഗവര്‍ണറുടെ നടപടി വിവാദമായതോടെ കേന്ദ്ര ഭരണത്തിന്റെ മുഷ്ടി ഉപയോഗിച്ച് എതിര്‍വാദങ്ങളെ നിഷ്പ്രഭമാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാകും ഇനി ബി.ജെ.പി യുടെ ഭാഗത്ത് നിന്നുമുണ്ടാകുക. സംസ്ഥാനത്ത് സുസ്ഥിര ഭരണം സാധ്യമല്ലന്നിരിക്കെ എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തുകയാണ് പോംവഴിയെന്ന് ബി.ജെ.പി പ്രസ്താവനയിറക്കിയിരിക്കുകയാണ്. ഗവര്‍ണറുടെ അസാധാരണമായ നടപടിയോടെ കേന്ദ്ര ഭരണത്തിന്‍കീഴിലാവുന്ന ജമ്മുകശ്മീരിനെ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും പൂര്‍ണ്ണമായും കാല്‍ക്കീഴിലാക്കാനുള്ള ശ്രമമാകും ഇനി അവരുടെ ഭാഗത്ത് നിന്നുമുണ്ടാകുകയെന്ന് സ്പഷ്ടം.

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending