Culture
അസഹ്യമായ പീഡനങ്ങള്‍ക്കിടെ അവള്‍ യാചിച്ചു: എന്നെ കൊന്നുതരൂ…

വാഷിങ്ടണ്‍: ചൈനീസ് ഭരണകൂടം ഉയ്ഗൂര്‍ മുസ്‌ലിംകളെ പാര്‍പ്പിക്കുന്ന തടങ്കല്‍ പാളയത്തില്‍ താന്‍ അനുഭവിച്ച പീഡനങ്ങളുടെ ഭയാനതകള്‍ വിവരിക്കുമ്പോള്‍ മിഹൃഗുല്‍ ടുര്‍സുന്‍ എന്ന 29കാരി കരഞ്ഞുകൊണ്ടിരുന്നു. ഉയ്ഗൂര്‍ മുസ്‌ലിം വംശജയായി എന്നതുകൊണ്ട് മാത്രമാണ് ചൈനീസ് അധികാരികള്‍ അവരെ തടങ്കലില്‍ പാര്‍പ്പിച്ച് ക്രൂര പീഡനങ്ങള്‍ക്കിരയാക്കിയത്. ചൈനീസ് തടവറകളില്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ തുറന്നുകാട്ടുന്നതായിരുന്നു ടുര്‍സുനിന്റെ വെളിപ്പെടുത്തലുകള്‍.
മൂന്ന് തവണയാണ് ചൈനീസ് അധികാരികള്‍ അവരെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചത്. ഭീകരമായ പീഡന മുറകളാണ് മൂന്നാം തവണ ചൈനീസ് പൊലീസ് പുറത്തെടുത്തത്. ഉറങ്ങാന്‍ പോലും അനുവദിക്കാതെ നാല് ദിവസം തുടര്‍ച്ചയായി ചോദ്യംചെയ്തു. തലമുടി ഷേവ് ചെയ്യിച്ചു. അനാവശ്യ മെഡിക്കല്‍ പരിശോധനകള്‍ നടത്തി.
മാസങ്ങളോളം തടവില്‍ പാര്‍പ്പിച്ച് വിട്ടയച്ചതിനുശേഷമാണ് ടുര്‍സുനെ മൂന്നാം തവണയും അറസ്റ്റ് ചെയ്തത്. 60 തടവുകാരുള്ള മുറിയിലായിരുന്നു ടുര്‍സുനിന്റെ ഇടം. വീര്‍പ്പുമുട്ടുന്ന ആ മുറിയില്‍ സമയ ക്രമം പാലിച്ചായിരുന്നു തടവുകാരുടെ ഉറക്കം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രകീര്‍ത്തിച്ച് പാട്ട് പാടിച്ചു. സ്വകാര്യതക്ക് ഒട്ടും വില നല്‍കിയില്ല. ശുചിമുറിയില്‍ പോലും ക്യാമറകളുണ്ടായിരുന്നു. പലതരം മെഡിക്കല്‍ പരിശോധനകള്‍ക്ക് ഇരയായി. അനാവശ്യമായി ഗുളികകള്‍ കഴിക്കാന്‍ നിര്‍ബന്ധിച്ചു. ഇതേ തുടര്‍ന്ന തല കറങ്ങി വീണു. ജയലധികാരികള്‍ നല്‍കിയ വെളുത്ത ലായനി കുടിച്ചതോടെ ബ്ലീഡിങ്ങുണ്ടായി. ചിലര്‍ക്ക് ആര്‍ത്തവം നിലച്ചു. മൂന്നു മാസത്തിനിടെ ഒമ്പത് പേരാണ് തടവറയില്‍ മരിച്ചത്.
ഒരിക്കല്‍ ടുര്‍സുനെ കൊണ്ടുപോയി ഒരു മുറിയിലിട്ട് പൂട്ടി. പിന്നീട് ഉയര്‍ന്ന കസേരയില്‍ ഇരുത്തി കൈകാലുകള്‍ ബന്ധിച്ച ശേഷം തലയില്‍ ഹെല്‍മറ്റ് പോലുള്ള ഒരു ഉപകരണം വെച്ച് ഷോക്കടിപ്പിച്ചു. വൈദ്യുതാഘാതമേറ്റപ്പോള്‍ ശരീരം വിറങ്ങലിച്ചു. ഞരമ്പുകളില്‍ പോലും ആ വേദന വ്യക്തമായി അറിയാമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പോലും അവര്‍ക്കിപ്പോള്‍ ഓര്‍മയില്ല. വായിലൂടെ വെള്ളനിറത്തിലുള്ള പത പുറത്തുവന്ന് ബോധം മറയുമ്പോള്‍ ഒരാള്‍ ടുര്‍സുനെയോട് പറഞ്ഞു: ഉയ്ഗൂര്‍ വംശജയായതാണ് നിന്റെ കുറ്റം. കൊടിയ പീഡനങ്ങളിലൂടെ കടന്നുപോയ ഓരോ ദിവസവും ഇതിനെക്കാള്‍ നല്ലത് മരണമാണെന്ന് ടുര്‍സുന്‍ ആഗ്രഹിച്ചു. കൊന്നുതരാന്‍ വേണ്ടി അവര്‍ അധികൃതരോട് യാചിച്ചു.
ദ്യ രണ്ട് തവണ തടവറയിലെ പീഡനങ്ങള്‍ അതിജീവിച്ച് പുറത്തുവന്നപ്പോള്‍ ടുര്‍സുന് വിലപ്പെട്ട പലതും നഷ്ടപ്പെട്ടിരുന്നു. പിഞ്ചുകഞ്ഞുങ്ങളില്‍നിന്ന് വേര്‍പ്പെടുത്തിയാണ് തടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്. തടവറയില്‍നിന്ന് വിട്ടയച്ചപ്പോള്‍ മൂന്ന് കുട്ടികളില്‍ ഒരാള്‍ മരിച്ചു. മറ്റ് രണ്ട് കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. അതില്‍നിന്ന് ആ കുരുന്നുകള്‍ ഇനിയും മുക്തരായിട്ടില്ല. ശസ്ത്രക്രിയക്ക് ശേഷമാണ് കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായത്. ശേഷം രണ്ട് വര്‍ഷത്തിനുശേഷം മൂന്നാമതും ടുര്‍സുന്‍ അറസ്റ്റിലായി. ഇക്കാലത്താണ് ഏറ്റവും ഭീകരമായ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്നത്.
ചൈനയിലെ ഷിന്‍ജിയാങില്‍ ജനിച്ചുവളര്‍ന്ന ടുര്‍സുന്‍ പഠനാവശ്യാര്‍ത്ഥം ഈജിപ്തിലേക്ക് പോയി വിവാഹശേഷം മൂന്ന് കുട്ടികളുമായി തിരിച്ചെത്തിയതോടെയാണ് അറസ്റ്റുകളും പീഡനങ്ങളുമെല്ലാം. കുടുംബത്തെ കാണാനായി ചൈനയിലേക്ക് മടങ്ങുന്ന തന്നെ ഭീകരമായ പീഡനങ്ങളാണ് കാത്തിരിക്കുന്നതെന്ന് അവര്‍ ഓര്‍ക്കുക പോലുമുണ്ടായില്ല. ഉയ്ഗൂര്‍ മുസ്‌ലിംകളെ പാര്‍പ്പിക്കാന്‍ ചൈനീസ് ഭരണകൂടം സ്ഥാപിച്ച കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളെക്കുറിച്ച് പുറത്തുവന്ന വിവരങ്ങളെ മുഴുവന്‍ ശരിവെക്കുന്നതാണ് ടുര്‍സുനിന്റെ വെളിപ്പെടുത്തലുകള്‍.
രാജ്യത്ത് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ ഇല്ലെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ വാദം. ചെറിയ ക്രിമിനലുകളെ എംപ്ലോയ്‌മെന്റ് ട്രെയിനിങ് സെന്ററുകളിലേക്ക് അയക്കാറുണ്ടെന്ന് മാത്രമാണ് ചൈന പറയുന്നത്. എന്നാല്‍ ടുര്‍സുന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളോട് പ്രതികരിക്കാന്‍ ചൈന തയാറായിട്ടില്ല. 20 ലക്ഷത്തോളം ഉയ്ഗൂര്‍ മുസ്‌ലിംകള്‍ ചൈനീസ് തടവറകളില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. മതപരമായ ആചാരങ്ങളില്‍നിന്നും ജീവിതത്തില്‍നിന്നും വിട്ടുനില്‍ക്കാന്‍ കമ്യൂണിസ്റ്റ് അധികാരികള്‍ തടവുകാരെ നിര്‍ബന്ധിക്കുന്നു.
തടവറകള്‍ക്ക് പുറത്തുള്ള മുസ്‌ലിംകള്‍ക്കും രക്ഷയില്ല. കര്‍ശന നിരീക്ഷണത്തിലാണ് അവരുള്ളതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala2 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
News2 days ago
ട്രംപിന്റ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം
-
kerala2 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
india2 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
india2 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി