Connect with us

Video Stories

കര്‍മസാഫല്യത്തോടെ ആക്കോട് ഇസ്‌ലാമിക് സെന്റര്‍

Published

on

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍

കേരള മുസ്‌ലിം വൈജ്ഞാനിക ചരിത്രത്തില്‍ ഉന്നത സ്ഥാനം അലങ്കരിച്ച ദേശമാണ് മലപ്പുറം ജില്ലയിലെ വാഴക്കാടും പരിസര പ്രദേശങ്ങളും. പേരുകേട്ട നിരവധി പണ്ഡിത കേസരികളെ മലയാളക്കരക്ക് സമ്മാനിച്ച പ്രദേശം കൂടിയാണിത്. 2002 കാലത്താണ് ഈ പ്രദേശത്തെ മഹല്ലുകളുടെ കൂട്ടായ്മയില്‍ ഒരു വൈജ്ഞാനിക സമുച്ചയമെന്ന മഹത്തായ ആശയം ഉദിക്കുന്നത്. പ്രദേശത്തെ പൗര പ്രമുഖര്‍ ഈ ആശയവുമായി പാണക്കാട്
സയ്യിദ് ഉമറലി ശിഹാബ് തങ്ങളെ സമീപിക്കുകയും ഇസ്‌ലാമിക് സെന്റര്‍ എന്ന മിഴിവുള്ള ആശയത്തിന് തങ്ങള്‍ പ്രോത്സാഹനം നല്‍കുകയും ചെയ്തു. നാടിന്റെ ആത്മീയ സാന്നിധ്യമായിരുന്ന ശൈഖുനാ ഊര്‍ക്കടവ് ഖാസിം മുസ്ലിയാരുടെ ആശിര്‍വാദം കൂടിയായതോടെയാണ് ആക്കോട് ഇസ്‌ലാമിക് സെന്റര്‍ പിറവിയെടുക്കുന്നത്.
ആ ഉദ്യമം ഇന്ന് പതിനാറാം വയസ്സില്‍ എത്തിനില്‍ക്കുകയാണ്.

മത-ഭൗതിക-ജീവകാരുണ്യ പ്രവര്‍ത്തനമടക്കം സാമൂഹികവും സാംസ്‌കാരികവുമായ വലിയ അജണ്ടകള്‍ മുന്നില്‍ കണ്ടാണ് ആക്കോട് ഇസ്‌ലാമിക് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. സ്ഥാപിത ലക്ഷ്യത്തില്‍ നിന്ന് ബഹുദൂരം പിന്നിട്ട ഈ വൈജ്ഞാനിക സമുച്ചയം രണ്ടുപതിറ്റാണ്ടോടടുക്കുമ്പോള്‍ വലിയ കര്‍മപദ്ധതികള്‍ അവതരിപ്പിച്ചും പുതിയ ആലോചനകള്‍ മുന്നില്‍ കണ്ടുമാണ് പുതിയ വാര്‍ഷികാഘോഷത്തിലേക്ക് കടക്കുന്നത്. സഹൃദയരും സമുദായ സ്നേഹികളുമായ സഹായമനസ്‌കരുടെ സഹകരണവും പിന്തുണയുമാണ് ഈ സ്ഥാപനത്തിന്റെ മുതല്‍ക്കൂട്ട്.

ആത്മീയ-ഭൗതിക മേഖലകളില്‍ നിസ്തുല സേവനം നടത്തിക്കൊണ്ടിരിക്കുന്ന ആക്കോട് ഇസ്ലാമിക് സെന്റര്‍ ഇന്ന് കേരളത്തിലെ എണ്ണപ്പെട്ട വിജ്ഞാനകേന്ദ്രങ്ങളില്‍ ഒന്നായി വളര്‍ന്നുകഴിഞ്ഞു. നാട്ടില്‍ ഉന്നത നിലവാരത്തിലുള്ള മത-ഭൗതിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിരവധി സ്ഥാപനങ്ങള്‍ക്ക് ആക്കോട് ഇസ്ലാമിക് സെന്റര്‍ ബീജാവാപം നല്‍കി. ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജ്, ഇസ്‌ലാമിക് ദഅ്വാ കോളജ്, ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഇസ്‌ലാമിക് വുമണ്‍സ് അക്കാദമി, യുപി സ്‌കൂള്‍,
ഇംഗ്ലീഷ് മീഡിയം പബ്ലിക് നഴ്സറി സ്‌കൂളുകള്‍, ഇസ്‌ലാമിക് പ്രീസ്‌കൂള്‍, റിസേര്‍ച് ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ് തുടങ്ങി വ്യത്യസ്ത ശാഖകളിലുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ആക്കോട് ഇസ്ലാമിക് സെന്ററിന് കീഴിലുള്ളത്. യതീം സംരക്ഷണത്തിന് വേണ്ടിയുള്ള സ്ഥാപനവും ഇതിലുണ്ട്. യതീം കുട്ടികള്‍ക്കാവശ്യമായ ഭക്ഷണം, വസ്ത്രം, ചികിത്സ, വിദ്യാഭ്യാസം, പാര്‍പ്പിടം ഇങ്ങനെ അവരുടെ എല്ലാ കാര്യങ്ങളിലും സ്ഥാപനം പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു. കഴിഞ്ഞ വര്‍ഷം നാല് യതീം പെണ്‍കുട്ടികള്‍ക്ക് 21 പവന്‍ വീതം നല്‍കി വിവാഹം നടത്തുകയുണ്ടായി. ഈ വര്‍ഷവും അത് തുടരുന്നു.

കുടിവെള്ളമെത്തിക്കുന്നതിനായി കിണര്‍, ആരോഗ്യ ക്യാംപുകള്‍, പി എസ് സി കോച്ചിങ് ക്ലാസ്, യുവാക്കളെ തൊഴില്‍ സജ്ജരാക്കുന്നതിനുള്ള ക്യാംപുകള്‍ ഇങ്ങനെ നിരവധി സേവനങ്ങളും ഇസ്ലാമിക് സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് പ്രത്യേക റിലീഫ് സെല്ലും നിലവിലുണ്ട്. ഇസ്ലാമിക് സെന്ററിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുന്ന സമര്‍പ്പിത യൗവനങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള യൂത്ത് വിങ്ങും പ്രവര്‍ത്തിച്ചു വരുന്നു.

നാടിന്റെ വികസനത്തിനും നന്മയ്ക്കും വേണ്ടി കഴിയുന്ന രംഗങ്ങളിലെല്ലാം ആക്കോട് ഇസ്‌ലാമിക് സെന്റര്‍ കൃത്യമായി ഇടപെട്ട് സ്തുത്യര്‍ഹമായ സേവനം നടത്തുന്നു. സ്ഥാപനം മുന്നോട്ടുവെച്ച പദ്ധതികള്‍ക്കെല്ലാം അപ്രതീക്ഷിത വിജയവും വലിയ പിന്തുണയുമാണ് ഇക്കാലമത്രയും ലഭിച്ചത്. ഓരോ പുതിയ അലോചനകള്‍ അവതരിപ്പിക്കപ്പെടുമ്പോഴും ലഭിക്കുന്ന ജാതി-മത ഭേതമന്യേയുള്ള പിന്തുണയും പ്രോത്സാഹനവും ഇസ്ലാമിക് സെന്ററിന്റെ ജനകീയതയാണ് തെളിയിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഒരു സമൂഹത്തില്‍
വലിയ സ്വാധീനമുണ്ടാക്കാനും പ്രദേശത്തെ ഇസ്‌ലാമികമായ ചലനളുടെ കേന്ദ്രമാകാനും ആക്കോട് ഇസ്‌ലാമിക് സെന്ററിന് കഴിഞ്ഞു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ രക്ഷാധികാരിയായുള്ള ആക്കോട് ഇസ്‌ലാമിക് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം നല്‍കാന്‍ സുസജ്ജമായ കമ്മറ്റിയാണ് നിലവിലുള്ളത്. വിവിധയിടങ്ങളിലായി ശാഖാകമ്മറ്റികളും കാര്യക്ഷമമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending