Connect with us

Video Stories

നഷ്ടമായത് കാരുണ്യ പ്രസ്ഥാനങ്ങളുടെ നെടുംതൂണ്‍

Published

on

ബംഗ്ലൂര്‍ മഹാ നഗരത്തിലും മലയാളികള്‍ക്കിടയിലും നിസ്വാര്‍ത്ഥ സേവനത്തിന്റെ ഉദാത്ത മാതൃകയായ പ്രിയപ്പെട്ട എ.ബി ഖാദര്‍ ഹാജി ഇനി നമ്മോടൊപ്പമില്ല. ജീവ കാരുണ്യ രംഗത്തും സാമൂഹ്യ സേവന രംഗത്തും നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന അദ്ദേഹത്തിന്റെ വിയോഗം ബാംഗ്ലൂരിലെ പൊതു സമൂഹത്തിനും വിശിഷ്യാ മുസ്‌ലിംലീഗ് പ്രസ്ഥാനത്തിനും കെ.എം.സി.സി ക്കും ആഘാതം തന്നെയാണ്. ബാംഗ്ലൂരിലെ കാരുണ്യ പ്രസ്ഥാനങ്ങളുടെ നെടും തൂണായിരുന്നു സൗമ്യത മാത്രം കൈമുതലുള്ള ഖാദര്‍ഹാജി. രണ്ടു തവണ ബി.ബി.എം.പി കൗണ്‍സിലറായിരുന്ന അദ്ദേഹം 1983 മുതല്‍ മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു വരുന്നു.

1980ല്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് കേരള മുസ്‌ലിം വെല്‍ഫെയര്‍ ലീഗിന്റെ നേതൃത്വത്തിലേക്കും അതുവഴി പൊതു രംഗത്തേക്കും ഖാദര്‍ ഹാജിയെ കൊണ്ടുവന്നത്. പാണക്കാട് കുടുംബവുമായും വിവിധ തലമുറകളിലെ മുസ്‌ലിം ലീഗ് നേതൃത്വവുമായും അടുത്ത ബന്ധമായിരുന്നു ഖാദര്‍ ഹാജിക്ക്. ബാംഗ്ലൂര്‍ വെല്‍ഫെയര്‍ ലീഗ് അധ്യക്ഷ പദവിയിലിരുന്നുകൊണ്ടായിരുന്നു പൊതുരംഗത്തുള്ള തുടക്കം. 1997 മുതല്‍ ബാംഗ്ലൂര്‍ കെ.എം.സി.സി പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. 2003 ലും 2010 ലും ബാംഗ്ലൂരില്‍ നടന്ന മുസ്‌ലിം ലീഗ് ദേശീയ സമ്മേളനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു സംഘാടന പാടവം തെളിയിച്ചു. ചന്ദ്രിക പത്രം ബാംഗ്ലൂരില്‍ പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.

ഗള്‍ഫ് പ്രവാസം ശക്തി പ്രാപിച്ച ശേഷം നിര്‍ജീവമായിരുന്ന സംഘടന പ്രവര്‍ത്തനം ബാംഗ്ലൂരില്‍ സജീവമായത് 1997 ല്‍ ഖാദര്‍ ഹാജി പ്രസിഡന്റും സി.പി സദഖത്തുള്ള ജനറല്‍ സെക്രട്ടറിയുമായി ഇന്ത്യയില്‍ ആദ്യമായി കെ.എം.സി.സി എന്ന പേരില്‍ മുസ്‌ലിം ലീഗിന്റെ പോഷക സംഘടന രൂപീകൃതമായ ശേഷമാണ്. കേരള മുസ്‌ലിം വെല്‍ഫെയര്‍ ലീഗ് എന്ന പേരില്‍ മുംബൈ, ചെന്നൈ ഘടകങ്ങളും പിന്നീട് കെ.എം.സി.സി ആയി പുനര്‍ നാമകരണം ചെയ്യപ്പെടുകയാണുണ്ടായത്. ഖാദര്‍ ഹാജിയുടെ ദീര്‍ഘ വീക്ഷണത്തിന്റെ യും ആസൂത്രണത്തിന്റെയും മികവാണ് ഇവിടെ ശ്രദ്ധിക്കപ്പെടുന്നത്. ഐ.ടി നഗരത്തില്‍ ഉപരി പഠനത്തിനെത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മലബാര്‍ മുസ്‌ലിം അസോസിയഷനു കീഴില്‍ ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയതും ശ്രദ്ധേയമാണ്. നഗര ഹൃദയത്തില്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി എന്ന പേരില്‍ പത്തു കോടി ചെലവില്‍ കെ.എം.സി.സി നിര്‍മ്മിക്കുന്ന കാരുണ്യ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ പിന്നിലും അദ്ദേഹത്തിന്റെ ശക്തമായ പ്രവര്‍ത്തനമുണ്ട്.

ബാംഗ്ലൂര്‍ സന്ദര്‍ശന വേളകളില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോടൊപ്പം അദ്ദേഹത്തിന്റെ ആതിഥേയ സൗഭാഗ്യം അനുഭവിച്ചറിയാന്‍ എനിക്കും കുടുംബത്തിനുമായിട്ടുണ്ട്. വിവിധ പ്രശ്‌നങ്ങളില്‍ ഹാജിയെ വിളിച്ചാല്‍ പരിഹാരം ഉറപ്പാക്കിയിട്ടേ അദ്ദേഹം പിന്‍വാങ്ങാറുള്ളൂ. കര്‍ണാടക മുഖ്യമന്ത്രിമാരായ എസ്.എം കൃഷ്ണയും ഇപ്പോള്‍ സിദ്ധരാമയ്യയും നഗരത്തിലെ കോര്‍പറേഷന്‍ കൗണ്‍സിലറായി മൂന്ന് തവണ ഖാദര്‍ ഹാജിയെ നാമനിര്‍ദ്ദേശം ചെയ്തതും അദ്ദേഹത്തിന്റെ സാമൂഹിക പ്രവര്‍ത്തനത്തിന്റെയും ജനപ്രിയതയുടെയും മികച്ച അംഗീകാരമാണ്. പ്രവര്‍ത്തന മേഖലയിലും വ്യക്തിത്വത്തിലും വളരെയേറെ ശ്രദ്ധേയനായ സൗമ്യ സ്വഭാവത്തിനുടമയായ അദ്ദേഹത്തിന്റെ വേര്‍പാട് തീരാ നഷ്ടമാണ്.

കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളുമായും നല്ല ബന്ധമാണ് അദ്ദേഹം നിലനിര്‍ത്തിയത്. ഡോക്ടര്‍ എന്‍.എ മുഹമ്മദുമായി ചേര്‍ന്ന് നഗരത്തിലെ ഏറ്റവും പഴക്കമുള്ള മലയാളി സംഘടനയായ മലബാര്‍ മുസ്‌ലിം അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനകീയവത്കരിക്കാനും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനും ഫാറൂഖ് കോളജില്‍ വിദ്യാഭ്യാസം നേടിയ അദ്ദേഹത്തിനായി. നിര്‍ധനരായ ബാംഗ്ലൂര്‍ മലയാളികള്‍ക്ക് പലിശ രഹിത വായ്പാ പദ്ധതിയും തൊഴിലുപകരണ വിതരണ പദ്ധതിയും നടപ്പാക്കി എം.എം.എ യുടെ മുഖം അദ്ദേഹം ജനകീയമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending