Connect with us

Culture

ആച്ചീ…നിന്റെ യുവജന യാത്ര സമാപിക്കുകയാണ്…നീയില്ലാതെ

Published

on

ഷജീര്‍ ഇഖ്ബാല്‍

തിരുവനന്തപുരത്തേക്കുള്ള
‘അവസാന യാത്ര’…
(msf സെക്രട്ടറിയേറ്റ് മാർച്ചിനായിരുന്നു)!
ട്രെയിനിലെ തിരക്കു കാരണം; ട്രാവലർ പ്രതീക്ഷിച്ച് തലശ്ശേരി സ്റ്റേഷനിലിറങ്ങി!
പക്ഷേ, നേരത്തേ വിളിച്ചുറപ്പിച്ച ട്രാവലർ മുടങ്ങി! ഞങ്ങൾ പതിനൊന്നു പേർ പാതിരാക്ക് പെരുവഴിയിലായി!

അങ്ങനെ, ‘ആച്ചി’യെ വിളിച്ചു…
”തലശ്ശേരീല് കുടുങ്ങീറ്റിണ്ട്; സഹായിക്കണം” എന്നു പറഞ്ഞു.

”സാഹിബേ, ഒരു മിൻട്ടേ.. ഞാൻ വിളിക്കാാ”
ആച്ചീൻെറ മറുപടി വന്നു.

കുറച്ചു കഴിഞ്ഞയുടനെ ആച്ചീൻെറ കോൾ…
”ട്രാവലർ ഒാ.കെ.യാണ്”, വാടകയും പറഞ്ഞു.

”കുറച്ച് അഡ്ജസ്റ്റാക്ക്വൊ.. പൈസ കുറവാണ്..” ന്ന് പറഞ്ഞപ്പോ ആച്ചി പറഞ്ഞു.
”എന്നാൽ ഞാൻ കൂടി വരാം; ഞാൻ പറഞ്ഞ് റെഡിയാക്കിക്കോളാം” ന്ന്.!

അങ്ങനെ ട്രാവലർ വന്നു…
കൂടെ, തലശ്ശേരീലെ സഹപ്രവർത്തകരും.
പിന്നെ കുറേ നേരം,
ആച്ചീനെ കാത്തിരിപ്പായിരുന്നു!

കുറേ കാത്തിരുന്ന് ആച്ചിയെത്തി…
”എന്തെല്ലോ പണി ബാക്കിയിണ്ടായിന് സാഹിബേ, അതൊക്കെ ഒരു കോലത്തിലാക്കാൻ വേണ്ടീറ്റാണ്…”
ചോദ്യത്തിനു മുമ്പേ ആച്ചീൻെറ മറുപടിയെത്തി!

ഏറെ ഇഷ്ടമുള്ള ഒരുപിടി സഹപ്രവർത്തകർക്കൊപ്പം രസമുള്ള
ആ യാത്ര… തിരുവനന്തപുരത്തെത്തി!

വന്നിറങ്ങിയത്, നേരെ മാർച്ചിൽ തന്നെ..
ജലപീരങ്കിയും, ലാത്തിയും, അറസ്റ്റും,
സ്റ്റേഷനുമൊക്കെയായി.. മാർച്ച് ഉഷാറായി!
അറസ്റ്റിലായതു കാരണം നാലു മണി നേരമായിട്ടും ചായ കുടിക്കാൻ പോലും കഴിഞ്ഞില്ല.!

ചിത്രംഃ സ്റ്റേഷനിൽ ‘ജാമ്യം കാത്തിരിക്കുന്ന നേരത്ത്’ ആച്ചിയെടുത്ത ഫോട്ടോയാണ്.!

അങ്ങനെ… ആ യാത്ര, തിരികെ തലശ്ശേരിയിലെത്തി.
എണ്ണയടിക്കാൻ കൊടുത്ത പൈസ തിരിച്ചേൽപ്പിച്ചപ്പോൾ ആച്ചി വാങ്ങിയില്ല. നിർബന്ധിച്ചിട്ടും കൂട്ടാക്കിയില്ല.
ഒടുവിൽ, വഴക്കുപറഞ്ഞ് കീശയിലിട്ടു കൊടുക്കേണ്ടി വന്നു!

എന്തു പറഞ്ഞാലും പതിവുള്ള ആ ചിരിയും,
ചെറിയ വാക്കിലെ മറുപടിയും.! ‘സാഹിബേ’ന്നുള്ള വിളിയും.!

ഇന്ന് വീണ്ടും തിരുവനന്തപുരത്തെത്തുമ്പോൾ ആച്ചി കൂടെയില്ല; ഇനിയില്ല.!

ആച്ചി ആവേശത്തോടെ കാത്തിരുന്ന ‘യുവജന യാത്ര’ സമാപിക്കുകയാണ്.
ആച്ചി ഉയരെ കെട്ടിയ, അവനേറെ പ്രിയപ്പെട്ട പതാകയുമേന്തി പതിനായിരങ്ങൾ സമ്മേളിക്കുകയാണ്.!

ഒരുപാടുപേരുടെ വിയർപ്പിൻെറയും അധ്വാനത്തിൻെറയും ത്യാഗത്തിൻെറയും ഫലമാണ് മുസ്ലിം യൂത്ത് ലീഗിൻെറ യുവജന യാത്ര.!

അവരെടെയെല്ലാം സംഭാവനകൾ വിലപ്പെട്ടതെങ്കിലും… പ്രിയപ്പെട്ട ആച്ചീീീീ…
നീ നൽകിയതിനേക്കാൾ വലുതായൊന്നും മറ്റാർക്കും നൽകാൻ കഴിയില്ലല്ലോ…
നീ പകുത്തു നൽകിയത് നിൻെറ
ഉയിരു തന്നെയായിരുന്നുവല്ലോ..!!

#ആച്ചീീീ
#നികത്താനാവാത്ത_നഷ്ടമല്ലോ_നീ
allahummaAfirlahu varhamhu…
yaa rabbal aalameen…🌟

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending