More
ഒടുക്കം ബാര്‍സ കലമുടച്ചു, നേട്ടം റയലിന്

നുവോ കാമ്പ്: ബാര്‍സിലോണ സ്വന്തം മൈതാനത്ത് കൊമ്പന്മാരായിരുന്നു… പക്ഷേ അവസാനത്തില്‍ കരുത്തോടെ കളിച്ച റയല്‍ ഒപ്പമെത്തി. ലാലീഗയില്‍ മുന്നില്‍ കുതിക്കുകയായിരുന്ന കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ റയല്‍ മാഡ്രിഡിനെ ബാര്‍സ അവസാനം വരെ പേടിപ്പിച്ചിരുന്നു-പക്ഷേ സെര്‍ജിയോ റാമോസിന്റെ മിന്നും ഹെഡ്ഡര്‍ അവസാന മിനുട്ടില്‍ വലയില്‍ പതിച്ചപ്പോള്‍ മെസിയും നെയ്മറും സുവാരസും തലയില്‍ കൈ വെച്ചു. പോയന്റ് ് ടേബിളില്‍ മുന്നില്‍ പറക്കുന്ന റയലിനെ വിറപ്പിക്കുന്നതില്‍ ലൂയിസ് എന്‍ട്രികയുടെ സൂപ്പര്‍ സംഘം വിജയിച്ചിരുന്നു. ഗോള്‍ രരഹിതമായ ഒന്നാം പകുതിക്ക് ശേഷം ഉറുഗ്വേക്കാരന്‍ ലൂയിസ് സുവാരസാണ് നിര്‍ണായക ഗോള്‍ സ്‌ക്കോര്‍ ചെയ്ത് ടീമിന് ലീഡ് സമ്മാനിച്ചത്. സ്‌റ്റേഡിയം നിറഞ്ഞ കാണികള്‍ക്ക് നടുവില്‍ നെയ്മറിന്റെ അതിസുന്ദരമായ ഫ്രീകിക്ക്… പെനാല്‍ട്ടി ബോക്‌സില്‍ ഒപ്പം ചാടിയ റയല്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് സുവാരസിന്റെ കനമുളള ഹെഡ്ഡര്‍…. സ്‌റ്റേഡിയം ഇളകി മറിഞ്ഞ ആ നിമിഷത്തിന് ശേഷം മൈതാനത്ത് ബാര്‍സ മാത്രമായിരുന്നു.
സുന്ദരമായൊരു സിറ്റര്‍ നെയ്മര്‍ പാഴാക്കി. ഗോള്‍ക്കീപ്പര്‍മാര്‍ മാത്രം മുന്നില്‍ നില്‍ക്കെ തകര്‍പ്പന്‍ വോളിയാണ് നെയ്മര്‍ പായിച്ചത്. പക്ഷേ ക്രോസ് ബാറിന് മുകളിലൂടെ പന്ത് പറന്നു. പിറകെ മെസിയും പാഴാക്കി കനകാവസരം. ഗോള്‍ക്കീപ്പര്‍ ജീസസിനെ കബളിപ്പിക്കാന്‍ പായിച്ച ഗ്രൗണ്ടര്‍ പുറത്തേക്കായിരുന്നു. മല്‍സരത്തില്‍ ബാര്‍സ വിജയമുറപ്പിച്ച നിമിഷത്തിലായിരുന്നു റാമോസിന്റെ ഹെഡ്ഡര്‍. കൃസ്റ്റിയാനോ മൂന്ന് സുവര്‍ണാവസരങ്ങള്‍ പാഴാക്കിയ ശേഷമായിരുന്നു റാമോസിന്റെ തല ഗോള്‍. പക്ഷേ അവസാന നിമിഷത്തില്‍ റയല്‍ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. പ്രത്യാക്രമണത്തില്‍ പീക്വയുടെ ഫ്രീ കിക്ക് ഗോള്‍ക്കീപ്പര്‍ ജിസസ് പറന്ന് കുത്തിയകറ്റി. പക്ഷേ ഒഴിഞ്ഞ പോസ്റ്റിലേക്കുളള ഹെഡ്ഡര്‍ രക്ഷപ്പെടുത്താന്‍ ഡിഫന്‍ഡര്‍ കാസിമറോയുടെ ഹെഡ്ഡര്‍ വേണ്ടി വന്നു. റയല്‍ കോച്ച് സിദാന് ആശ്വാസത്തിന്റെ നിമിഷമായിരുന്നു പിന്നെ. അതേ സമയം ലൂയിസ് എന്‍ട്രികെ പതിവ് പോലെ നിരാശനായി കണ്ടു.
kerala
‘ഒരു വീട് നമ്പറില്‍ 327 വോട്ടുകള്‍; സിപിഎം വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തുന്നു’: ഡോ. എംകെ മുനീര്‍ എംഎല്‍എ
തെരഞ്ഞെടുപ്പ് കമ്മിഷനും കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറിയ്ക്കും മുസ്‌ലിം ലീഗ് പരാതി നല്‍കി

തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തുന്നുവെന്ന് ഡോ. എംകെ മുനീര്‍ എംഎല്‍എ. മാറാട് ഒരു വീട് നമ്പറില്‍ 327 വോട്ടുകള്‍ ചേര്‍ത്തു. സിപിഎം നേതൃത്വത്തിലുള്ള സര്‍വീസ് സഹകരണ ബാങ്കാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിഷയം ഗൗരവമായി കാണണമെന്നും എംകെ മുനീര്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മിഷനും കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറിയ്ക്കും മുസ്‌ലിം ലീഗ് പരാതി നല്‍കി. 49/49 എന്നതാണ് കെട്ടിട നമ്പര്‍. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഒരു ബാങ്കാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വാടകയ്ക്ക് നല്‍കിയ കെട്ടിടമാണ് ഇത്. കെട്ടിട നമ്പര്‍ വീടിന്റേതാണ്. എന്നാല്‍ പിന്നീട് ഇത് കോമേഴ്സ്യല്‍ പര്‍പ്പസിനായി മാറ്റിയിരുന്നു. അങ്ങനെയാണ് ബാങ്കിന് പ്രവര്‍ത്തിക്കാന്‍ കെട്ടിടം വാടകയ്ക്ക് ലഭിച്ചത്.
മാറാട് 327 വോട്ടര്‍മാര്‍ ഉള്ള കെട്ടിട നമ്പറില്‍ പ്രവര്‍ത്തിക്കുന്നത് സഹകരണ ബാങ്കാണെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് പറഞ്ഞു. വോട്ട് ചേര്‍ക്കാന്‍ സിപിഎമ്മിന്റെ കൃത്യമായ ഇടപെടല്‍ നടന്നു. സി.പിഎം നേതാക്കളും ഉദ്യോഗസ്ഥരും ആസൂത്രിത ഗൂഢാലോചനയാണ് നടന്നത്. ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും രാഷ്ട്രീയമായും നിയമപരമായും ലീഗ് നേരിടുമെന്നും എം.എ റസാഖ് പറഞ്ഞു.
kerala
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

kerala
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍

കോഴിക്കോട് തടമ്പാട്ടുതാഴത്ത് സഹോദരിമാരുടെ കൊലപാതക കേസിലെ പ്രതി പ്രമോദിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തലശ്ശേരി കുയ്യാലി പുഴയില്‍ നിന്നും കണ്ടെടുത്തു. കൊല്ലപ്പെട്ട ശ്രീജയ, പുഷ്പലളിത എന്നിവരുടെ ഇളയ സഹോദരനാണ് പ്രമോദ്. കൊലപാതകത്തിനുശേഷം ശനിയാഴ്ച പുലര്‍ച്ചെ പ്രമോദ് നടന്നുപോകുന്ന സിസിടിവി ദ്യശ്യം പുറത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസം പൊലീസ് പ്രമോദിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. സഹോദരിമാരുടെ മരണം ബന്ധുക്കളെ അറിച്ചതിനുശേഷം പ്രമോദ് ഒളിവില്‍ പോവുകയായിരുന്നു. അവസാനമായി ടവര്‍ ലോക്കേഷന്‍ കണ്ടത് ഫറോക്കിലായിരുന്നു. ഇവര്‍ മൂന്നുപേരും തമ്മില്‍ മറ്റുപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലന്നാണ് അയല്‍വാസികള്‍ പറയുന്നത്.
ചേവായൂരിലെ വീട്ടിനുള്ളിലാണ് ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയില്‍ കണ്ടത്തിയിരുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പോസ്റ്റ് മോട്ടം റിപ്പോര്‍ട്ട്. പ്രമോദിനോടപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന വിവരം പ്രമോദ് ബന്ധുക്കളെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോള്‍ രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala2 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
india2 days ago
സ്വാതന്ത്ര്യദിനം മുസ്‌ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും
-
Film2 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
-
india2 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി