Connect with us

Video Stories

പ്രയാസങ്ങള്‍ നേരിടാനുള്ള മരുന്ന് ഹൃദയ വിശാലത

Published

on

എ.എ വഹാബ്

പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ മനുഷ്യമനസ്സ് അസ്വസ്ഥമാകുമ്പോള്‍ ആശ്വാസം ലഭിക്കാന്‍ ഹൃദയ വിശാലത അനിവാര്യമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. പല പ്രവാചകന്മാരുമായി ബന്ധപ്പെടുത്തി ഈ വിഷയം കൈകാര്യം ചെയ്തത് ഖുര്‍ആനില്‍ പലയിടത്തും പരാമര്‍ശിക്കുന്നുണ്ട്. ‘അശ്ശറഹ്’ എന്നൊരധ്യായം തന്നെ ഖുര്‍ആന്‍ അവതരിപ്പിക്കുന്നു. ‘പ്രവാചകാ, താങ്കള്‍ക്ക് താങ്കളുടെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?’ എന്ന ചോദ്യത്തോടെയാണ് ആ അധ്യായം ആരംഭിക്കുന്നത്. മക്കയില്‍ സത്യപ്രബോധനത്തിന്റെ ആദ്യ നാളുകളില്‍ ഖുറൈശികളില്‍നിന്ന് അഭിമുഖീകരിക്കേണ്ടിവന്ന കടുത്ത ക്ലേശങ്ങളില്‍ പ്രവാചക മനസ്സ് വല്ലാതെ പ്രയാസപ്പെട്ടിരുന്നു. ആ സാഹചര്യത്തില്‍ പ്രവാചകനെ സാന്ത്വനിപ്പിച്ചുകൊണ്ട് അല്ലാഹു രണ്ടു അധ്യായങ്ങള്‍ അവതരിപ്പിച്ചു. സൂറത്തുള്ളുഹയും സൂറത്ത് ശ്ശറഹുമാണ് അവ.
പ്രവാചകന് ദിവ്യബോധനം ആരംഭിച്ച ശേഷം കുറച്ചുകാലം അത് നിലച്ചുപോയി. അപ്പോള്‍ ദിവ്യബോധനത്തെ നിഷേധിക്കുകയും എതിര്‍ക്കുകയും ചെയ്തിരുന്നവരില്‍ ചിലര്‍ പ്രവാചകനെ പരിഹസിക്കാന്‍ തുടങ്ങി. മുഹമ്മദിനെ അവന്റെ അല്ലാഹു കൈവിട്ടിരിക്കുന്നു എന്നുവരെ ചിലര്‍ പറഞ്ഞു. ആ സന്ദര്‍ഭത്തിലാണ് പൂര്‍വാഹ്നത്തിന്റെ പൊന്‍വെളിച്ചത്തെയും നിശയുടെ നിശബ്ദതയെയും മുന്‍നിര്‍ത്തി സത്യം ചെയ്തുകൊണ്ട് അല്ലാഹു പറഞ്ഞത് താങ്കളുടെ നാഥന്‍ താങ്കളെ കൈവിട്ടിട്ടില്ല. പ്രാരംഭത്തേക്കാള്‍ പില്‍ക്കാലമാണ് നിനക്കുത്തമം. അടുത്തു തന്നെ നിന്റെ നാഥന്‍ നിനക്കനുഗ്രഹങ്ങള്‍ ചൊരിയും. അപ്പോള്‍ നീ സംതൃപ്തനാകും. ഈ വാക്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് ഗ്രഹിക്കാന്‍ പ്രവാചകന്റെ ജീവിതത്തില്‍ നിന്ന് തന്നെ ഉദാഹരണങ്ങള്‍ നിരത്തി അല്ലാഹു തുടര്‍ന്ന് പറഞ്ഞു. അവന്‍ നിന്നെ അനാഥനായി കണ്ടപ്പോള്‍ അഭയമേകിയില്ലയോ? അവന്‍ നിന്നെ വഴിയറിയാത്തവനായി കണ്ടപ്പോള്‍ മാര്‍ഗദര്‍ശനം ചെയ്തില്ലേ? നിന്നെ ദരിദ്രനായി കണ്ടപ്പോള്‍ ഐശ്വര്യം പ്രദാനം ചെയ്യുകയും ചെയ്തു. പ്രവാചകന്‍ സ്വന്തം ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ആ യാഥാര്‍ത്ഥ്യം പോലെ തന്നെ ഇപ്പോള്‍ പറയുന്നതും യാഥാര്‍ത്ഥ്യമായി പുലരുക തന്നെ ചെയ്യുമെന്ന് പ്രവാചക മനസ്സിനെ ബോധ്യപ്പെടുത്തുകയാണ് ഈ പ്രസ്താവനകളിലൂടെ അല്ലാഹു. ആയതിനാല്‍ അനാഥയെ അടിച്ചമര്‍ത്തുകയോ ചോദിച്ചു വരുന്നവരെ വിരട്ടിയോടിക്കുകയോ ചെയ്യാതെ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്തെക്കുറിച്ച് സംസാരിച്ച്‌കൊണ്ട് അവരെയൊക്കെ ഒപ്പം നിര്‍ത്തുക എന്നും ഈ അധ്യായത്തിന്റെ അവസാനത്തില്‍ അല്ലാഹു ഉപദേശിക്കുന്നുണ്ട്.
അല്ലാഹുവിലൂടെ ലഭിച്ച ബോധനം പ്രവാചകന് വളരെയേറെ ആശ്വാസകരമായിരുന്നു. അല്ലാഹു വെറുക്കുകയോ കൈവിടുകയോ ചെയ്തിട്ടില്ലെന്ന് അവന്‍ തന്നെ നേരിട്ട് പറയുമ്പോള്‍ ഒരു സത്യവിശ്വാസ മനസ്സിനുണ്ടാകുന്ന ആശ്വാസവും സംതൃപ്തിയും ആനന്ദവും ആത്മവിശ്വാസവും എത്ര വലുതായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തുടര്‍ന്നാണ് അലം നശ്‌റഹ് അല്ലാഹു അവതരിപ്പിച്ചത്. അല്ലാഹു സംവിധാനിച്ച ജീവിതത്തിന്റെ ഒരു വലിയ യാഥാര്‍ത്ഥ്യം അതിലൂടെ അല്ലാഹു നമ്മെയെല്ലാം പഠിപ്പിക്കുന്നു. ആയാസത്തോടൊപ്പം ആശ്വാസവും അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. ഏത് നല്ല കാര്യത്തിന്റെയും പ്രാരംഭത്തില്‍ പ്രയാസങ്ങളും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമുണ്ടാകും. പ്രരംഭത്തിലെ വൈതരണികള്‍ കണ്ട് ആരും ശ്രമം ഉപേക്ഷിക്കേണ്ടതില്ല. ആശ്വാസത്തിന്റെ ആനന്ദം അനുഭവിക്കാന്‍ പ്രയാസത്തിന്റെ ഭാരം വഹിക്കുക എന്നത് ജീവിതത്തിന്റെ പ്രകൃതമാണ്. ഈ വസ്തുത മനുഷ്യന്‍ അടിവരയിട്ട് മനസ്സിലാക്കേണ്ടതാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ആനന്ദവും സംതൃപ്തിയും അനുഭവിക്കുമ്പോള്‍ അതിലാര്‍ക്കും പരാതി ഒന്നും ഉണ്ടാവില്ല. നന്ദി കാണിക്കുന്നതിന് പകരം നന്ദികേടും ധിക്കാരവും പലപ്പോഴും കാട്ടുകയും ചെയ്യും. നമുക്ക് ചുറ്റുമുള്ള ലോകത്ത് ഇത് സര്‍വസാധാരണയായി കാണുന്നതാണ്. മറിച്ചു പ്രയാസവും വിഷമവും ഉണ്ടാകുമ്പോള്‍ മനുഷ്യന്‍ ഒടുങ്ങാത്ത പരാതിക്കാരനാവും. പലരും രക്ഷിതാവിനെ വരെ തള്ളിപ്പറയും. സത്യവിശ്വാസ മനസ്സുകള്‍ക്ക് ഭൂഷണമായ ഒരു നടപടിയല്ലതെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ച് ഉണര്‍ത്തിയിട്ടുണ്ട്.
പ്രവാചകന് അല്ലാഹു കനിഞ്ഞു നല്‍കിയ മൂന്ന് അനുഗ്രഹങ്ങള്‍ എടുത്തോതിക്കൊണ്ടാണ് അശ്ശറഹ് സൂറ ആരംഭിക്കുന്നത്. ഒന്ന് മറ്റൊന്നുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. ഹൃദയ വിശാലത നല്‍കി അതോടെ മുതുകെല്ലിനെ ഞെരിച്ചിരുന്ന ഭാരം ഇറങ്ങി. നാട്ടിലെങ്ങും പ്രവാചകന്റെ യശസ്സ് ഉയര്‍ത്തി. പ്രവാചകന്‍ മറ്റുള്ളവരോടും അവര്‍ പ്രവാചകനെയും ബന്ധപ്പെട്ടതിനെ ഖുറൈശികള്‍ പരമാവധി തടഞ്ഞിരുന്നു. അവര്‍ പ്രവാചകനെക്കുറിച്ച് അനാവശ്യങ്ങള്‍ പലതും പറഞ്ഞു പരത്തി. ഇതൊക്കെ കേട്ട മറ്റു നാട്ടുകാര്‍ പ്രവാചകനെ രഹസ്യമായി സന്ദര്‍ശിച്ച് സത്യാവസ്ഥ അന്വേഷിച്ചറിയാന്‍ തുനിഞ്ഞു. പ്രവാചകനില്‍നിന്ന് അവര്‍ കേട്ട കാര്യങ്ങള്‍ സത്യമാണെന്ന് ബോധ്യപ്പെട്ട് അങ്ങനെ അനേകര്‍ ഇസ്്‌ലാം സ്വീകരിച്ചു. അതോടെ പ്രവാചകന്റെ കീര്‍ത്തിയും ഉയര്‍ന്നു. കാര്യങ്ങള്‍ അല്ലാഹു ഇവ്വിധമാണ് കൈകാര്യം ചെയ്യുന്നത്. പ്രതിയോഗികള്‍ ഉണ്ടാക്കിയ വിഷമതകളെ കുറച്ചു നാളുകള്‍ കൊണ്ട് പ്രവാചകന് സല്‍കീര്‍ത്തിയും ആശ്വാസവുമായി അല്ലാഹു മാറ്റി. ഈ യാഥാര്‍ത്ഥ്യം പ്രവാചകന് അനുഭവിച്ചറിഞ്ഞതാണ്. അതിനാല്‍ പ്രയാസങ്ങളില്‍ മനംമടുപ്പോ വിഷമമോ ഉണ്ടാവേണ്ടതില്ല. പ്രയാസത്തോടൊപ്പം തന്നെ അല്ലാഹു ആശ്വാസവും സൃഷ്ടിച്ചിട്ടുണ്ട്.
സത്യബോധന ദൗത്യം അങ്ങനെ ആദ്യമേ അനായാസേന നിര്‍വഹിക്കാനാവുന്നതല്ല. അതിന് ഹൃദയവിശാലത വേണമെന്ന് മൂസാ നബിയുടെ ചരിത്രത്തിലൂടെയും നാം പഠിപ്പിക്കപ്പെടുന്നു. മൂസാനബിയെ ദൗത്യം ഏല്‍പ്പിച്ചപ്പോള്‍ കൊലകൊമ്പനായ ഫറോവയെ നേരിടാന്‍ തനിക്ക് ഹൃദയവിശാലത നല്‍കേണമേ എന്ന് പ്രാര്‍ത്ഥിച്ച കാര്യം ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. (20:2526) ഇത് എല്ലാ സത്യവിശ്വാസികള്‍ക്കും ബാധകമാണ്.
‘അല്ലാഹു ഒരാള്‍ക്ക് സന്മാര്‍ഗം നല്‍കാന്‍ ഉദ്ദേശിച്ചാല്‍ അവന്റെ മാര്‍വ്വിടം ദൈവാര്‍പ്പണത്തിന് വിശാലമാക്കിക്കൊടുക്കുന്നു. (6:125) ആരുടെയെങ്കിലും മാര്‍വ്വിടം ദൈവാര്‍പ്പണത്തിന് വിശാലമാക്കി കൊടുത്താല്‍ പിന്നെ അവന്‍ തന്റെ രക്ഷിതാവില്‍ നിന്നുള്ള വെളിച്ചത്തിലാണ് സഞ്ചരിക്കുന്നതെന്നും (39:22) ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ദൈവ പ്രകാശത്തിലൂടെ ഭൂമിയില്‍ ജീവിക്കുന്നവന് എല്ലാം ഉള്‍ക്കൊള്ളാനുള്ള ഹൃദയ വിശാലതയുണ്ടാവും. വിധിയോട് പൊരുത്തപ്പെട്ടു സംതൃപ്തമായി അവനിവിടെ ജീവിക്കും. മനുഷ്യമനസ്സില്‍ അല്ലാഹു ഉത്ഭൂതമാക്കിയിട്ടുള്ള അടിസ്ഥാന ജ്ഞാനത്തിലും സത്യവിശ്വാസത്തിലും ദൃഢമായി ഊന്നി കൂടുതല്‍ സഹായത്തിനായി നിഷ്‌ക്കളങ്കമായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുമ്പോഴാണ് ആ വിശാലത ലഭ്യമാവുക. ഈ രണ്ടു സൂറകളും ആവര്‍ത്തിച്ചു പാരായണം ചെയ്യുന്നതും ആഴത്തില്‍ പഠിക്കുന്നതും ആ പ്രക്രിയയെ ത്വരിതപ്പെടുത്തും.

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending