Connect with us

Culture

ഇതൊരു വലിയ തുടക്കം; സബാാാഷ്

Published

on

കമാല്‍ വരദൂര്‍

ഇന്ത്യന്‍ ക്രിക്കറ്റിന് കേരളം നല്‍കിയ സംഭാവന എന്തെന്നു ചോദിച്ചാല്‍ ടിനു യോഹന്നാന്‍, എസ് ശ്രീശാന്ത് തുടങ്ങി ഒന്നോ രണ്ടോ കളിക്കാരെ ചൂണ്ടിക്കാണിക്കാനേ നമുക്ക് കഴിയാറുള്ളൂ. കുറച്ചുകൂടി ഉദാരമായി ചിന്തിച്ചാല്‍ പോലും ബേസില്‍ തമ്പി, സഞ്ജു സാംസണ്‍, അനന്ത പത്മനാഭന്‍ തുടങ്ങിയ ഏതാനും പേരുകളില്‍ ഒതുങ്ങും. രഞ്ജി ട്രോഫി തുടങ്ങിയ ആഭ്യന്തര ചാമ്പ്യന്‍ഷിപ്പുകളില്‍ കേരളത്തിന് വലിയ മികവ് പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണില്‍ നമ്മുടെ ടീം നന്നായി കളിച്ചെങ്കിലും സമ്മര്‍ദം കാരണമാകാം പ്രാഥമിക ഘട്ടം പിന്നിട്ട് മുന്നോട്ടുപോകാന്‍ നമുക്ക് കഴിഞ്ഞില്ല. അതിനിടയില്‍, ടീമിലുണ്ടായ പടലപ്പിണക്കങ്ങളും വിവാദങ്ങളും നമ്മെ ഏറെ വേദനിപ്പിക്കുകയും ചെയ്തു.
നന്നായി കളിക്കുന്ന പ്രതിഭയുള്ള മികച്ച കളിക്കാര്‍ നമുക്കുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും നാം ഒട്ടും പിറകിലുമല്ല. കാസര്‍കോട്ടും വയനാട്ടും പെരിന്തല്‍മണ്ണയിലും തൊടുപുഴയിലുമെല്ലാം നിലവാരമുള്ള ഗ്രൗണ്ടുകളും മറ്റു സംവിധാനങ്ങളുമുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ സമീപനവും പോസിറ്റീവാണ്. എന്നിട്ടും എന്തുകൊണ്ടാണ് ആഭ്യന്തര ക്രിക്കറ്റിലും രഞ്ജിയിലുമെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ നമുക്ക് കഴിയാത്തത്? എന്ത് ഹിമാലയന്‍ പ്രതിബന്ധമാണ് നമുക്കു മുന്നിലുള്ളത്? യഥാര്‍ത്ഥത്തില്‍, അത്തരമൊരു കടമ്പയോ പ്രതിബന്ധമോ ഇല്ല എന്നു തെളിയിക്കുകയാണ് വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചു കൊണ്ട് കേരളം ചെയ്തിരിക്കുന്നത്. ഈ സീസണില്‍ നമ്മുടെ പെര്‍ഫോമന്‍സ് ഒട്ടും സ്ഥിരതയുള്ളതായിരുന്നില്ല. ഗൗതം ഗംഭീറിനെ പോലുള്ള (അദ്ദേഹം കേരളത്തിനെതിരെ കളിച്ചില്ലെങ്കിലും) വലിയ പേരുകളുള്ള ഡല്‍ഹിയെ നമ്മള്‍ തോല്‍പ്പിച്ചു. അതേസമയം, തമിഴ്‌നാടിനോട് തോല്‍ക്കുകയും ഹിമാചലിനെ തകര്‍ത്ത് നോക്കൗട്ടിലെത്തുകയും ചെയ്തു.
ക്രിക്കറ്റ് ലോകത്തിന് വയനാട്ടിലെ സ്‌റ്റേഡിയം അത്ര പരിചയമില്ല. കൃഷ്ണഗിരി സ്റ്റേഡിയം മുമ്പും മത്സരങ്ങള്‍ക്ക് വേദിയായിട്ടുണ്ടെങ്കിലും രഞ്ജി നോക്കൗട്ട് മത്സരം സവിശേഷമായിരുന്നു. ഗുജറാത്ത് അവരുടെ കരുത്തരായ പേസര്‍മാരെ ഉപയോഗിച്ച് കേരളത്തെ 200-ല്‍ കുറവ് റണ്‍സിന് ഒതുക്കി. നമ്മളാകട്ടെ, അതിലും മികച്ച രീതിയില്‍ ബേസില്‍ തമ്പിയുടെയും സന്ദീപ് വാര്യരുടെയും തകര്‍പ്പന്‍ ബൗളിങില്‍ അവരെ തകര്‍ത്തു കളഞ്ഞു. പേസ് ബൗളര്‍മാരുടെ സ്വപ്‌നഭൂമിയും ബാറ്റ്‌സ്മാന്മാരുടെ പേടിസ്വപ്‌നവുമാണ് പെര്‍ത്തിലെ വാക്ക ഗ്രൗണ്ട്. ഇപ്പോള്‍ ഇന്ത്യയിലെ വാക്ക ഗ്രൗണ്ടായി മാറിയിരിക്കുകയാണ് കൃഷ്ണഗിരി സ്‌റ്റേഡിയം. മൂന്ന് ദിവസത്തിനുള്ളില്‍ നാല്‍പ്പത് വിക്കറ്റുകളാണ് ഇവിടെ വീണത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് പന്തെറിഞ്ഞ നമ്മുടെ ബൗളര്‍മാര്‍ക്ക് – വിശേഷിച്ചും ബേസിലിനും സന്ദീപിനും – മാര്‍ക്ക് നല്‍കണം. പാര്‍ത്ഥിവ് പട്ടേല്‍, അക്ഷര്‍ പട്ടേല്‍, പീയുഷ് ചൗള തുടങ്ങിയ ദേശീയ താരങ്ങളടങ്ങുന്ന ഗുജറാത്ത് ടീം അനായാസ വിജയം പ്രതീക്ഷിച്ചാണ് ഇവിടെ വന്നത്. പക്ഷേ, അവര്‍ക്കെതിരെ രണ്ട് ഇന്നിങ്‌സിലും ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയിലാണ് ബേസിലും സന്ദീപും പന്തെറിഞ്ഞത്. സാധാരണ ഗതിയില്‍ ഒരു ഇന്നിങ്‌സില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഒരു പേസര്‍ക്ക് രണ്ടാം ഇന്നിങ്‌സില്‍ അത്ര മികവ് പുലര്‍ത്താന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. സാങ്കേതിക മികവുള്ളവരാണ് പാര്‍ത്ഥിവ് അടക്കമുള്ള മുന്‍നിര ബാറ്റ്‌സ്മാന്മാര്‍. ശ്രദ്ധയോടെയാണ് അവര്‍ കളിക്കുന്നത്. പക്ഷേ, അവരുടെ ശ്രദ്ധ പാളുംവിധത്തിലുള്ള ബൗ ണ്‍സും സ്വിങുമൊക്കെയാണ് നമ്മുടെ ബൗളര്‍മാര്‍ കാഴ്ചവെച്ചത്. അവര്‍ക്കു മുന്നിലാണ് ഗുജറാത്ത് പതറിയത്.
രഞ്ജിയിലെ കേരളത്തിന്റെ കന്നി സെമിഫൈനല്‍ മത്സരവും വയനാട്ടില്‍ തന്നെയാണ്, ഈ മാസം 24 മുതല്‍. വിദര്‍ഭയാണ് ഇനി മുന്നിലുള്ള എതിരാളി. ആവശ്യത്തിലധികം പരിചയസമ്പത്തും മികവുമുള്ള വസീം ജാഫര്‍ അടങ്ങുന്ന ടീമാണ് വിദര്‍ഭ. ഹിമാലയന്‍ ബാറ്റ്‌സ്മാന്‍ എന്നു വിളിക്കാവുന്ന താരമാണ് ജാഫര്‍. 41-ാം വയസ്സിലും കൂസലില്ലാതെയാണ് അദ്ദേഹം റണ്‍സടിച്ചു കൂട്ടുന്നത്. ഈ സീസണില്‍ അദ്ദേഹത്തിന് ഡബിള്‍ സെഞ്ച്വറിയുണ്ട്. എങ്കില്‍പ്പോലും വിദര്‍ഭക്കെതിരെ വയനാട്ടിലെ വേഗതയും ബൗണ്‍സുമുള്ള വിക്കറ്റില്‍ കേരളം ശക്തര്‍ തന്നെയാണ്. പേസര്‍മാര്‍ക്കു പുറമെ ജലജ് സക്‌സേനയെപ്പോലെ ക്വാളിറ്റി ഓള്‍റൗണ്ടര്‍ കേരളത്തിനുണ്ട്. പരിക്കുകാരണം സഞ്ജു സാംസണ്‍ കളിച്ചേക്കില്ലെങ്കിലും ആ വിടവ് നികത്താനുള്ള കരുത്ത് നമുക്കുണ്ട്.
ഇതൊരു വലിയ തുടക്കമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ കരുത്ത് കൈവരിക്കാനുള്ള അവസരമാണിത്. ഈ മത്സരത്തിനു ശേഷമായിരുന്നു ഐ.പി.എല്‍ ലേലം നടന്നിരുന്നതെങ്കില്‍ നമ്മുടെ കളിക്കാര്‍ക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കുമായിരുന്നു. ഏതായാലും, കേരള ക്രിക്കറ്റിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ നിര്‍ണായക നാഴികക്കല്ലാണ് ഈ വിജയം എന്ന കാര്യത്തില്‍ സംശയമില്ല.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending