Connect with us

Sports

മിന്നിച്ചു ഇന്ത്യ; ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

Published

on

മൗണ്ട് മാന്‍ഗനോയി: മിന്നിച്ചു ഇന്ത്യ. ആധികാരികതയുടെ അടയാളമായ പ്രകടനത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായി വിരാത് കോലിയുടെ സംഘം ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര 3-0 ത്തിന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്തത് ആതിഥേയര്‍. സമ്പാദ്യം 243 റണ്‍സ്. ഇന്ത്യന്‍ മറുപടി അനായാസമായിരുന്നു. മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സന്ദര്‍ശകര്‍ ലക്ഷ്യത്തിലെത്തി. 41 റണ്‍സ് മാത്രം നല്‍കി കിവികളില്‍ മൂന്ന് പേരുടെ ചിറകരിഞ്ഞ മുഹമ്മദ് ഷമിയാണ് കളിയിലെ കേമന്‍. പരമ്പരയില്‍ രണ്ട് മല്‍സരങ്ങള്‍ കൂടി അവശേഷിക്കുന്നു. ഈ കളികളില്‍ ഇന്ത്യയെ രോഹിത് ശര്‍മ നയിക്കും.പരമ്പരയില്‍ ആദ്യ രണ്ട് മല്‍സരങ്ങള്‍ അനായാസം സ്വന്തമാക്കിയ ഇന്ത്യക്ക് ഇന്നലെയും കീത്ത് വില്ല്യംസണിന്റെ ടീം എതിരാളികളായിരുന്നില്ല. മൂന്ന് വിക്കറ്റിന് 59 റണ്‍സ് എന്ന തകര്‍ച്ചയിലേക്ക് തുടക്കത്തില്‍ തന്നെ ഷമിയും ഭുവനേശ്വറും ടീമിനെ തള്ളി വിട്ടിരുന്നു. അവിടെ നിന്ന് റോസ് ടെയ്‌ലറും ടോം ലതാമും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 119 റണ്‍സ് നേടിയത് മാത്രമായിരുന്നു കാര്യമായ ചെറുത്തുനില്‍പ്പ്. ഈ സഖ്യം തകര്‍ന്നതിന് പിറകെ അടുത്ത ഏഴ് വിക്കറ്റുകള്‍ 65 റണ്‍സില്‍ ഇല്ലാതായി.
കോലിയുടെ തന്ത്രങ്ങളായിരുന്നു നൂറ് ശതമാനം വിജയം നേടിയത്. കിവി മുന്‍നിരക്കാരെ അദ്ദേഹം നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. കോളിന്‍ മണ്‍റോ കൂറ്റനടികള്‍ക്ക്് ശ്രമിച്ചെങ്കിലും ഷമിയുടെ പേസ് വില്ലനായി. അനുഭവസമ്പന്നനായ മാര്‍ട്ടിന്‍ ഗുപ്ടിലും ഭുവിയുടെ പന്തില്‍ ഇതേ വിധം മടങ്ങി. ഓപ്പണര്‍മാര്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ കോലി പതിവ് പോലെ യൂസവേന്ദ്ര ചാഹലിനെ രംഗത്തിറക്കി. ഓഫ് സ്പിന്നര്‍ നായകനെ നിരാശപ്പെടുത്തിയില്ല. കിവി ക്യാപ്റ്റന്‍ കീത്് വില്ല്യംസണെ പുറത്താക്കാന്‍ ചാഹലിന്റെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ മിന്നുന്ന ക്യാച്ചാണ് എടുത്തത്. അഭിമുഖ വിവാദത്തില്‍ പുറത്തായ ഹാര്‍ദിക്കിന് അങ്ങനെ തിരിച്ചുവരവ് ഗംഭീരമാക്കാനായി. തുടര്‍ന്നായിരുന്നു ടെയ്‌ലറും ലോതമും ഒരുമിച്ചത്. ഇവര്‍ വളരെ പതുക്കെ കളിക്കവെ റണ്‍നിരക്ക്് കുറഞ്ഞു. അത് വര്‍ധിപ്പിക്കാനുള്ള ശ്രമത്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് ലതാം പുറത്തായതോടെ ഇന്നിംഗ്‌സും തകരാന്‍ തുടങ്ങി. അനുഭവസമ്പന്നനായ. ടെയ്‌ലര്‍ സ്വന്തം ഭാഗം സംരക്ഷിച്ച് അടിക്കാന്‍ തുടങ്ങിയപ്പോള്‍ ഷമി തിരികെ വന്നു. 106 പന്തില്‍ 93 റണ്‍സ് നേടിയ ടെയ്‌ലറും ആ വഴി മടങ്ങി. ഇന്ത്യന്‍ ബൗളര്‍മാരില്‍ എല്ലാവരും മികവു കാട്ടി. ഭൂവനേശ്വര്‍ കുമാര്‍ പത്തോവറില്‍ 46 റണ്‍സ് വഴങ്ങി രണ്ട് പേരെ പുറത്താക്കിയപ്പോള്‍ ഷമി ഒമ്പത് ഓവറില്‍ മൂന്ന് പേരെ മടക്കി. തിരിച്ചുവരവില്‍ ഹാര്‍ദ്ദിക്കിന് നായകന്‍ വിരാത് കോലി പത്തോവറും നല്‍കി. 45 റണ്‍സിന് രണ്ട് വിക്കറ്റും അദ്ദേഹം നേടി. ചാഹല്‍ രണ്ട് പരെ മടക്കിയപ്പോള്‍ കുല്‍ദീപ് യാദവിന് വിക്കറ്റൊന്നും ലഭിച്ചില്ല.ഇന്ത്യന്‍ മറുപടി എളുപ്പത്തിലായിരുന്നു. തിടുക്കമില്ലാതെ കളിച്ച രോഹിത് ശര്‍മ 77 പന്തില്‍ 62 റണ്‍സുമായി തിരിച്ചടിക്ക് നേതൃത്വം നല്‍കി. നല്ല തുടക്കത്തിന് ശേഷം ശിഖര്‍ ധവാന്‍ ട്രെന്‍ഡ് ബോള്‍ട്ടിന്റെ മനോഹരമായ ഇന്‍സ്വിംഗിറില്‍ പുറത്തായെങ്കിലും വിരാത് കോലി കിവി പര്യടനത്തിലെ തന്റെ അവസാന മല്‍സരത്തില്‍ ആദ്യ പന്തിലെ ആശങ്കക്ക്് ശേഷം 60 റണ്‍സുമായി മറുപടി നല്‍കി. കോലി പുറത്തായതിന് ശേഷം അമ്പാട്ട് റായിഡുവും മഹേന്ദ്രസിംഗ് ധോണിക്ക് പകരം ഗ്ലൗസണിഞ്ഞ ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് ചടങ്ങ് പൂര്‍ത്തിയാക്കി. പരമ്പരയിലെ നാലാം മല്‍സരം 31ന് ഹാമില്‍ട്ടണില്‍ നടക്കും.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending