Connect with us

Sports

മിന്നിച്ചു ഇന്ത്യ; ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

Published

on

മൗണ്ട് മാന്‍ഗനോയി: മിന്നിച്ചു ഇന്ത്യ. ആധികാരികതയുടെ അടയാളമായ പ്രകടനത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായി വിരാത് കോലിയുടെ സംഘം ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര 3-0 ത്തിന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്തത് ആതിഥേയര്‍. സമ്പാദ്യം 243 റണ്‍സ്. ഇന്ത്യന്‍ മറുപടി അനായാസമായിരുന്നു. മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സന്ദര്‍ശകര്‍ ലക്ഷ്യത്തിലെത്തി. 41 റണ്‍സ് മാത്രം നല്‍കി കിവികളില്‍ മൂന്ന് പേരുടെ ചിറകരിഞ്ഞ മുഹമ്മദ് ഷമിയാണ് കളിയിലെ കേമന്‍. പരമ്പരയില്‍ രണ്ട് മല്‍സരങ്ങള്‍ കൂടി അവശേഷിക്കുന്നു. ഈ കളികളില്‍ ഇന്ത്യയെ രോഹിത് ശര്‍മ നയിക്കും.പരമ്പരയില്‍ ആദ്യ രണ്ട് മല്‍സരങ്ങള്‍ അനായാസം സ്വന്തമാക്കിയ ഇന്ത്യക്ക് ഇന്നലെയും കീത്ത് വില്ല്യംസണിന്റെ ടീം എതിരാളികളായിരുന്നില്ല. മൂന്ന് വിക്കറ്റിന് 59 റണ്‍സ് എന്ന തകര്‍ച്ചയിലേക്ക് തുടക്കത്തില്‍ തന്നെ ഷമിയും ഭുവനേശ്വറും ടീമിനെ തള്ളി വിട്ടിരുന്നു. അവിടെ നിന്ന് റോസ് ടെയ്‌ലറും ടോം ലതാമും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 119 റണ്‍സ് നേടിയത് മാത്രമായിരുന്നു കാര്യമായ ചെറുത്തുനില്‍പ്പ്. ഈ സഖ്യം തകര്‍ന്നതിന് പിറകെ അടുത്ത ഏഴ് വിക്കറ്റുകള്‍ 65 റണ്‍സില്‍ ഇല്ലാതായി.
കോലിയുടെ തന്ത്രങ്ങളായിരുന്നു നൂറ് ശതമാനം വിജയം നേടിയത്. കിവി മുന്‍നിരക്കാരെ അദ്ദേഹം നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. കോളിന്‍ മണ്‍റോ കൂറ്റനടികള്‍ക്ക്് ശ്രമിച്ചെങ്കിലും ഷമിയുടെ പേസ് വില്ലനായി. അനുഭവസമ്പന്നനായ മാര്‍ട്ടിന്‍ ഗുപ്ടിലും ഭുവിയുടെ പന്തില്‍ ഇതേ വിധം മടങ്ങി. ഓപ്പണര്‍മാര്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ കോലി പതിവ് പോലെ യൂസവേന്ദ്ര ചാഹലിനെ രംഗത്തിറക്കി. ഓഫ് സ്പിന്നര്‍ നായകനെ നിരാശപ്പെടുത്തിയില്ല. കിവി ക്യാപ്റ്റന്‍ കീത്് വില്ല്യംസണെ പുറത്താക്കാന്‍ ചാഹലിന്റെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ മിന്നുന്ന ക്യാച്ചാണ് എടുത്തത്. അഭിമുഖ വിവാദത്തില്‍ പുറത്തായ ഹാര്‍ദിക്കിന് അങ്ങനെ തിരിച്ചുവരവ് ഗംഭീരമാക്കാനായി. തുടര്‍ന്നായിരുന്നു ടെയ്‌ലറും ലോതമും ഒരുമിച്ചത്. ഇവര്‍ വളരെ പതുക്കെ കളിക്കവെ റണ്‍നിരക്ക്് കുറഞ്ഞു. അത് വര്‍ധിപ്പിക്കാനുള്ള ശ്രമത്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് ലതാം പുറത്തായതോടെ ഇന്നിംഗ്‌സും തകരാന്‍ തുടങ്ങി. അനുഭവസമ്പന്നനായ. ടെയ്‌ലര്‍ സ്വന്തം ഭാഗം സംരക്ഷിച്ച് അടിക്കാന്‍ തുടങ്ങിയപ്പോള്‍ ഷമി തിരികെ വന്നു. 106 പന്തില്‍ 93 റണ്‍സ് നേടിയ ടെയ്‌ലറും ആ വഴി മടങ്ങി. ഇന്ത്യന്‍ ബൗളര്‍മാരില്‍ എല്ലാവരും മികവു കാട്ടി. ഭൂവനേശ്വര്‍ കുമാര്‍ പത്തോവറില്‍ 46 റണ്‍സ് വഴങ്ങി രണ്ട് പേരെ പുറത്താക്കിയപ്പോള്‍ ഷമി ഒമ്പത് ഓവറില്‍ മൂന്ന് പേരെ മടക്കി. തിരിച്ചുവരവില്‍ ഹാര്‍ദ്ദിക്കിന് നായകന്‍ വിരാത് കോലി പത്തോവറും നല്‍കി. 45 റണ്‍സിന് രണ്ട് വിക്കറ്റും അദ്ദേഹം നേടി. ചാഹല്‍ രണ്ട് പരെ മടക്കിയപ്പോള്‍ കുല്‍ദീപ് യാദവിന് വിക്കറ്റൊന്നും ലഭിച്ചില്ല.ഇന്ത്യന്‍ മറുപടി എളുപ്പത്തിലായിരുന്നു. തിടുക്കമില്ലാതെ കളിച്ച രോഹിത് ശര്‍മ 77 പന്തില്‍ 62 റണ്‍സുമായി തിരിച്ചടിക്ക് നേതൃത്വം നല്‍കി. നല്ല തുടക്കത്തിന് ശേഷം ശിഖര്‍ ധവാന്‍ ട്രെന്‍ഡ് ബോള്‍ട്ടിന്റെ മനോഹരമായ ഇന്‍സ്വിംഗിറില്‍ പുറത്തായെങ്കിലും വിരാത് കോലി കിവി പര്യടനത്തിലെ തന്റെ അവസാന മല്‍സരത്തില്‍ ആദ്യ പന്തിലെ ആശങ്കക്ക്് ശേഷം 60 റണ്‍സുമായി മറുപടി നല്‍കി. കോലി പുറത്തായതിന് ശേഷം അമ്പാട്ട് റായിഡുവും മഹേന്ദ്രസിംഗ് ധോണിക്ക് പകരം ഗ്ലൗസണിഞ്ഞ ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് ചടങ്ങ് പൂര്‍ത്തിയാക്കി. പരമ്പരയിലെ നാലാം മല്‍സരം 31ന് ഹാമില്‍ട്ടണില്‍ നടക്കും.

GULF

ജിമ്മി ജോർജ്ജ് വോളി ടൂർണമെന്റിന് അബുദാബിയിൽ തുടക്കമായി

Published

on

അബുദാബി: കേരള സോഷ്യൽ സെൻ്റർ അബുദാബി സംഘടിക്കപ്പിക്കുന്ന ഇരുപത്തിനാലാമത് കെ. എസ് സി. – എൽ. എൽ. എച്ച് ജിമ്മി ജോർജ്ജ് സ്മാരക അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെൻ്റിന് തുടക്കമായി.

ലിവ ഇൻ്റർനാഷണൽ സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ ബുർജീൽ ഹോൾഡിങ്ങ്സ് ചെയർമാൻ ഡോ. ഷംസീൽ വയലിൽ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യൽ സെൻറർ പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി, ജനൽ സെക്രട്ടറി കെ. സത്യൻ, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ, അസി. കായിക വിഭാഗം സെക്രട്ടറി സുഭാഷ് മാടിക്കടവ്, ടൂർണ്ണമെന്റ് കോർഡിനേറ്റർ ടി. എം. സലീം മറ്റ് മേനേജിംഗ് കമ്മറ്റി അംഗങ്ങൾ, വിവിധ പ്രവാസി സംഘടന പ്രതിനിധികൾ, സ്പോൺസർമാർ മറ്റു വിശിഷ്ട അതിഥികൾ ചടങ്ങിൽ സംബന്ധിച്ചു. ശക്തി തിയ്യറ്റേഴ്സ് അബുദാബിയുടെ വാദ്യ സംഘത്തിന്റെ ചെണ്ടമേളത്തോടെയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായത്.

തുടർന്ന് കെ.എസ്.സി കലാവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്തോ-അറബ് ബന്ധം കലയിലൂടെ ഉറപ്പു വരുത്ത രീതിയിൽഗഫൂർ വടകര ചിട്ടപ്പെടുത്തിയ നൃത്ത വിരുന്ന് ശ്രദ്ധേയമായി.

ബുർജീൽ ഹോൾഡിങ്ങ്സ് എൽ.എൽ. എച്ച് ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ടൂർണമെന്റിലെ ആദ്യമൽസരം എൽ.എൽ.എച്ച് ഹോസ്പിറ്റൽ അബുദാബിയും, പാല സിക്സെസ് മദീനയും തമ്മിലായിരുന്നു. 25 – 22, 25 – 19 എന്നീ ക്രമത്തിൽ തുടർച്ചയായ രണ്ട് മത്സരത്തിലൂടെ എൽ എൽ എച്ച് ഹോസ്പിറ്റൽ പാല സിക്‌സസ് മദീനയെ പരാജയപ്പെടുത്തി.

രണ്ടാമത്തെ മത്സരത്തിൽ 25 – 23, 19 – 25, 15 – 13 എന്നീ ക്രമത്തിൽ നടന്ന മൂന്ന് സെറ്റ് മത്സരത്തിൽ ഓൺലി ഫ്രെഷ് ദുബായിയെ പരാജപ്പെടുത്തി ഒന്നിനെതിരെ രണ്ടു സെറ്റ് നേടികൊണ്ട് ലിറ്റിൽ സ്കൊളാർ ദുബായ് വെന്നിക്കൊടി നാട്ടി.

വിവിധ ടീമുകളെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിലെ ദേശീയ, അന്തർദേശീയ താരങ്ങൾ പങ്കെടുക്കുക്കുന്ന ടൂർണ്ണമെന്റിൽ വെള്ളിയാഴ്ച നടക്കുന്ന ആദ്യമത്സരം പാല സിക്സസ് മദീനയും ഖാൻ ഇന്റർനാഷലും, രണ്ടാമത്തെ മത്സരം ഒൺലി ഫ്രഷ് ദുബൈയും ശ്രീലങ്ക ഇന്റർ നാഷണലും തമ്മിലായിരിക്കും. ഫൈനൽ മത്സരം മാർച്ച് 31 ന് അബുദാബി അൽ ജസീറ സ്റേഡിയത്തിലായിരിക്കും അരങ്ങേറുക.

Continue Reading

Cricket

ഐപിഎൽ രണ്ടാം ഘട്ടം മത്സരക്രമമായി; ഫൈനൽ മേയ് 26ന് ചെന്നൈയിൽ

2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്

Published

on

പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎൽ ഫൈനലിന് ചെന്നൈ വേദിയാകുമെന്ന് ഉറപ്പായി. മേയ് 26നായിരിക്കും ഫൈനൽ മത്സരം. 2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്.

ഇത്തവണ ഫൈനൽ കൂടാതെ മേയ് 24ന് നടക്കുന്ന രണ്ടാം ക്വാളിഫയറും ചെന്നൈയിൽ തന്നെയായിരിക്കും. മേയ് 21ന് ആദ്യ ക്വാളിഫയറും മേയ് 22ന് എലിമിനേറ്റർ മത്സരവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടത്തും.

ഏപ്രിൽ എട്ട് മുതലുള്ള ഐപിഎൽ മത്സരക്രമത്തിലെ രണ്ടാം ഘട്ടത്തിൽ 52 മത്സരങ്ങളാണ് ഉൾപ്പെടുന്നത്. ചെന്നൈയിൽ സിഎസ്‌കെയും കെകെആറും തമ്മിലാണ് രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരം.

ആകെയുള്ള പത്ത് ടീമുകളെ അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിട്ടുള്ളത്. സ്വന്തം ഗ്രൂപ്പിലുള്ള എല്ലാ ടീമുകളുമായും രണ്ടു മത്സരങ്ങൾ വീതവും എതിർ ഗ്രൂപ്പിലെ നാലു ടീമുകളുമായി ഓരോ മത്സരവും പ്രാഥമിക റൗണ്ടിലുണ്ടാകും. ഇതുകൂടാതെ, എതിർ ഗ്രൂപ്പിൽ നിന്നു നറുക്കെടുത്ത് തീരുമാനിക്കുന്ന ഒരു ടീമുമായി രണ്ടാമതൊരു മത്സരം കൂടിയുണ്ടാകും.

നേരത്തെ, മാർച്ച് 22 മുതൽ ഏപ്രിൽ 7 വരെ നടത്താനുള്ള 21 മത്സരങ്ങളുടെ ക്രമം മാത്രമാണ് ആദ്യ ഘട്ടത്തിൽ പുറത്തുവിട്ടിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം രണ്ടാം ഘട്ടം തീരുമാനിക്കുമെന്നാണ് അന്നു പറഞ്ഞിരുന്നത്.

Continue Reading

Football

അന്താരാഷ്ട്ര ഫുട്‌ബോളില്‍ 150-ാം മത്സരത്തിന് ഛേത്രി; ആദരിക്കാനൊരുങ്ങി എ.ഐ.എഫ്.എഫ്

2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 19 വർഷം ഫുട്ബോൾ കളിച്ചു.

Published

on

 ഇന്ത്യൻ ഫുട്ബോളിനായി 150 മത്സരങ്ങളെന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ് ഇതിഹാസതാരം സുനിൽ ഛേത്രി. എന്നാൽ താൻ ഒരിക്കലും രാജ്യത്തിനായി കളിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് പറയുകയാണ് ഛേത്രി. രാജ്യത്തിനു വേണ്ടി കളിക്കുന്നതിന് തൊട്ടുമുമ്പ് ഒരു മികച്ച ക്ലബിലെത്തണം. തന്നെ സംബന്ധിച്ച് അതുപോലും ഒരു വലിയ ദൂരമായിരുന്നുവെന്ന് ഛേത്രി പറഞ്ഞു.

ആലോചിച്ചാൽ ഇതൊരു അവിശ്വസനീയമായ നേട്ടമാണ്. താൻ വലിയ ഭാ​ഗ്യവാനാണ്. കുറച്ച് ദിവസം മുമ്പാണ് താൻ കരിയറിലെ 150-ാം മത്സരത്തിലേക്ക് എത്തുന്നുവെന്ന് മനസിലാക്കിയത്. ഈ വലിയ യാത്രയിൽ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും ഛേത്രി വ്യക്തമാക്കി.
2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 19 വർഷം ഫുട്ബോൾ കളിച്ചു. ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടിയ താരവും ഛേത്രിയാണ്. 39കാരനായ ഛേത്രി 93 ​ഗോളുകൾ ഇതിനോടകം നേടിക്കഴി‍ഞ്ഞു.

Continue Reading

Trending