Connect with us

Video Stories

എം പാനലുകാരുടെ കണ്ണ് തുടയ്ക്കണം

Published

on

കെ.എസ്.ആര്‍.ടിസിയിലെ എംപാനല്‍ഡ് (താല്‍കാലിക) കണ്ടക്ടര്‍മാരെ ഒറ്റയടിക്ക് കൂട്ടത്തോടെ പിരിച്ചുവിട്ടിട്ട് മാസം രണ്ടാകുമ്പോഴും അവരുടെ വരുമാനത്തെയും കുടുംബത്തെയും ജീവിതത്തെയുംകുറിച്ച് ലവലേശം ഉത്തരവാദിത്തമില്ലെന്നുവരുന്നത് സാംസ്‌കാരിക കേരളം തീര്‍ത്തും ലജ്ജിക്കേണ്ട വിഷയമാണ്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന ഒരുപറ്റം പച്ച മനുഷ്യരുടെ ഭാവിയെക്കുറിച്ച് തീര്‍ച്ചയായും കേരളം ഉണര്‍ന്നുചിന്തിച്ചേ മതിയാകൂ. ഒരു സര്‍ക്കാരിനെ അമിതമായി വിശ്വസിച്ചുവെന്ന തെറ്റു മാത്രമാണ് അവര്‍ ചെയ്തത്. തൊഴിലാളി വര്‍ഗ പാര്‍ട്ടികള്‍ ഭരിക്കുന്നുവെന്ന് അവകാശപ്പെടുന്ന പുരോഗമനകേരളത്തില്‍ എംപാനല്‍ഡ് കണ്ടക്ടര്‍മാര്‍, അവരില്‍ കുടുംബിനികളും പെടും, തങ്ങളുടെ വരുമാനം തിരിച്ചുതരണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനുചുറ്റും വഴിയോരത്തും പാതയിലുമായി രാപ്പകലില്ലാതെ കിടന്നും ഉരുണ്ടും നടത്തിവരുന്ന പ്രതിഷേധം കേരളം അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത സങ്കടകാഴ്ചയാണ്. സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാരാണ് സമാനമായ രീതിയില്‍ ഇതിനുമുമ്പ് തെരുവിലിറങ്ങിയത്. അത് സ്വകാര്യ മേഖലയാണെങ്കില്‍ ഇത് സര്‍ക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്തമാണ്. സമരത്തിന്റെ രൂക്ഷതയേക്കാള്‍ നമ്മുടെ സഹോദരങ്ങളുടെയും അവരുടെ പിഞ്ചുകുട്ടികളടങ്ങുന്ന കുടുംബങ്ങളുടെയും ജീവിതത്തെയും ജീവനെയും കരുതി കെ.എസ്. ആര്‍.ടി.സിയും സര്‍ക്കാരും വിഷയത്തില്‍ അടിയന്തിരമായി തീരുമാനമെടുക്കുകയാണ് വേണ്ടത്.
ഒഴിവുകള്‍ പ്രസിദ്ധപ്പെടുത്തി പി.എസ്.സി നടത്തിയ എഴുത്തുപരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ത്ഥികളെ നിയമാനുസൃതം നിയമിക്കേണ്ട ബാധ്യത ഉണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി അധികൃതര്‍ സമയത്ത് അത് നിര്‍വഹിക്കാതെ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ കള്ളക്കളിയാണ് ഇത്തരമൊരു ദുരവസ്ഥയിലേക്ക് വഴിവെച്ചത്. ഹൈക്കോടതിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ കേസുമായി ചെന്നപ്പോള്‍ നിയമവശങ്ങള്‍ പരിശോധിച്ച കോടതി സ്വാഭാവികമായും ഉപദേശ അറിയിപ്പ് ലഭിച്ച ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് കോടതി ഉത്തരവ് പാലിക്കാന്‍ തയ്യാറാകാതെ തങ്ങളുടെ പരാധീനതകള്‍ വിളമ്പുകയായിരുന്നു കെ.എസ്.ആര്‍.ടി.സി അധികൃതര്‍. ഉദ്യോഗാര്‍ത്ഥികളെ നിയമിച്ചാല്‍ ശമ്പളം കൊടുക്കാന്‍ കാശില്ലെന്നായിരുന്നു അധികൃതരുടെ തൊടുന്യായം. എന്നാല്‍ എംപാനലുകാരെ പിരിച്ചുവിട്ട ശേഷം പി.എസ്.സി റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കൂവെന്ന് കോടതി പകരം ഉത്തരവിട്ടു. ഇതനുസരിച്ചാണ് കെ.എസ്.ആര്‍.ടി.സി നില്‍ക്കക്കള്ളിയില്ലാതെ ഉത്തരവ് നടപ്പാക്കാന്‍ തയ്യാറായത്.
എന്നാല്‍ പത്തു വര്‍ഷവും അതില്‍ കൂടുതലുമായി കണ്ടക്ടര്‍ സേവനമനുഷ്ഠിച്ചുവന്നിരുന്ന എംപാനല്‍ഡുകാരുടെ വിഷമം നിവര്‍ത്തിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. പകരം കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറെ പരസ്യമായി കുറ്റംപറഞ്ഞും വെല്ലുവിളിച്ചും ജനങ്ങളെയും എംപാനലുകാരെയും പറ്റിക്കാനാണ് സര്‍ക്കാര്‍ സമയം കണ്ടെത്തിയത്. ഇതിനായി ട്രേഡ് യൂണിയന്‍ നേതാക്കളെ കയറൂരി വിടാനും സി.പി.എം തയ്യാറായി. ഗതാഗതവകുപ്പ് ഭരിക്കുന്നത് എന്‍.സി.പിയാണെന്ന തക്കത്തിലായിരുന്നു ഇതെല്ലാം. എം.ഡി ടോമിന്‍ തച്ചങ്കരിയെ വെച്ചതും ഒടുവില്‍ കെടുകാര്യസ്ഥത പറഞ്ഞ് മാറ്റിയതും ഇതേ സര്‍ക്കാരാണ് എന്നത് സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെയും പിടിപ്പുകേടിനെയുമാണ് തുറന്നുകാട്ടിയത്. ഈ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് റെക്കോര്‍ഡ് ലാഭമുണ്ടാക്കിയ എം.ഡിയെ ആ റിപ്പോര്‍ട്ടെഴുതി രായ്ക്കുരാമാനം തട്ടിത്തെറിപ്പിച്ചത് പിണറായി സര്‍ക്കാരിന്റെ ഭരണ പരാജയമാണ് സത്യത്തില്‍ തുറന്നുകാട്ടിയത്. ഇപ്പോള്‍ ഫലത്തില്‍ സംഭവിച്ചിരിക്കുന്നത് കെ.എസ്.ആര്‍.ടി.സിയിലെ പഴയകാല ട്രേഡ് യൂണിയന്‍ ഭരണമാണ്. ഇവരാണ് ഈ സ്ഥാപനത്തെ ഇപ്പരുവത്തിലെത്തിച്ചത് എന്നത് ജനങ്ങള്‍ മറക്കാനിടയില്ല.
2018 ഡിസംബര്‍ ആറിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവനുസരിച്ച് ആദ്യം പാലിക്കാതിരുന്ന അധികൃതര്‍ കര്‍ശന താക്കീതിനെതുടര്‍ന്നാണ് ഡിസംബര്‍ 17ന് 3861 എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടുന്നത്. ടിക്കറ്റ് റാക്കും കാഷ് ബാഗും തിരിച്ചേല്‍പിച്ച് നീലക്കുപ്പായവുമായി മടങ്ങുമ്പോള്‍ അവരില്‍ പലരുടെയും കണ്ണില്‍ കട്ടപിടിച്ച ഇരുട്ടായിരുന്നു. പകരം നിയമിച്ചത് നാലായിരത്തിലധികം സ്ഥിരം കണ്ടക്ടര്‍മാരെയും. എന്നിട്ടും പല യാത്രാസര്‍വീസുകളും വെട്ടിക്കുറക്കുകയാണ്. സ്ഥിരം ജോലിക്കാരെക്കാള്‍ കൂടുതല്‍ സമയവും വേതനവും നോക്കാതെ ജോലിയെടുത്തവരായിരുന്നു എംപാനലുകാരെന്നതാണ് കാരണം. പത്തു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ള എംപാനലുകാരെ തിരിച്ചെടുക്കണമെന്ന ന്യായമായ ആവശ്യമാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. ജീവിത യൗവനകാലത്തിന്റെ നല്ലൊരുപങ്കും കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ചെലഴിച്ച ഇവര്‍ക്ക് മറ്റൊരു ജോലി കണ്ടെത്താന്‍ ഇനി കഴിയില്ലെന്നിരിക്കെ താല്‍ക്കാലികാടിസ്ഥാനത്തില്‍ കൂടുതല്‍ സേവനം ഉള്ളവരെയെങ്കിലും തിരിച്ചെടുക്കണമെന്ന ഇവരുടെ ആവശ്യം തികച്ചും ന്യായയുക്തമാണ്. കുട്ടികളുമായി സ്ത്രീകളടക്കം രാപ്പകലെന്യേ തെരുവില്‍ സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതമായിരിക്കുന്നത് തങ്ങളുടെ ഗതികേടുകൊണ്ടല്ലാതെയാവാന്‍ തരമില്ല. പലരുടെയും കണ്ണീര്‍തുള്ളികള്‍ ഇവരുടെ മീറ്ററുകള്‍ക്കപ്പുറത്ത് ശീതീകൃത മുറികളില്‍ ജനങ്ങളുടെ അധ്വാനഫലം ഉണ്ടുറങ്ങുന്ന അധികാരികള്‍ തിരിച്ചറിഞ്ഞേ തീരൂ. അല്ലെങ്കില്‍ കേരളത്തിലെ പുരോഗമന ജനത ഈ ചതിക്ക് മാപ്പുനല്‍കില്ല. നേതാക്കളില്‍ പലരും സംസാരിക്കുന്നത് ആത്മഹത്യയെക്കുറിച്ചാലോചിക്കുന്ന എംപാനലുകാരുടെ കുടുംബങ്ങളെക്കുറിച്ചാണ്. ഇടുക്കിയില്‍ ഒന്നര മാസത്തിനിടെ അഞ്ചു കര്‍ഷകര്‍ സ്വയം മരണത്തെ പുല്‍കിയിട്ടും അരയിഞ്ച് അനങ്ങാത്തവര്‍ തങ്ങളുടെ മൂക്കിനുമുമ്പിലെ രോദനം കേള്‍ക്കാനുള്ള കേള്‍വിശേഷിയെങ്കിലും പ്രകടിപ്പിക്കണം. പ്രശ്‌നം കോടതിയുടെ തലയില്‍വെച്ച് ഒളിച്ചോടാതെ സമരക്കാരുമായി ചര്‍ച്ച നടത്തി എത്രയും പെട്ടെന്ന് നിയമവശംതേടി ഈ പരാധീനരെ സഹായിക്കുകയാണ് ജനകീയ സര്‍ക്കാരിന്റെ സാമാന്യമായ ഉത്തരവാദിത്തം. വിശപ്പ് സംഘടിതതൊഴിലാളിയുടെമാത്രം വികാരമല്ലെന്ന് കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിയണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending