Video Stories
മറ്റൊരു മലപ്പുറം വീരഗാഥ

- കമാല്‍ വരദൂര്‍
പണ്ടത്തെ കാലം. പൊടിമണ് ഗ്രൗണ്ട്. വിസിലൂതിയുള്ള സ്റ്റാര്‍ട്ടിംഗ്. കയര്‍ പിടിച്ചുള്ള ഫിനിഷിംഗ്. സ്പൈക്കില്ല, ക്യാന്‍വാസില്ല. ജംമ്പിംഗ് പീറ്റില്‍ കല്ലും മണ്ണും, പോള്വോള്ട്ടിന് മുളകമ്പ്, ഡോക്ടറില്ല, മെഡിക്കല്‍ സംവിധാനമില്ല. മീഡിയാ റൂമില്ല, റിപ്പോര്‍ട്ടിംഗ് റൂമില്ല, ഉത്തേജക പരിശോധനകളില്ല… മല്‍സരങ്ങള്‍ ആസ്വദിക്കാന്‍ കാണികളും കുറവ്.
ഇന്നത്തെ കാലം. പൊടിമണ് ഗ്രൗണ്ടിന് പകരം സിന്തറ്റിക് ട്രാക്ക്. വിസിലിന് പകരം സ്റ്റാര്‍ട്ടറുടെ വെടി. കയര്‍ പിടിച്ചുള്ള ഫിനിഷിംഗിന് പകരം നോര്‍മല്‍ ഫിനിഷ്. സ്പൈക്കില്ലാത്തവര്‍ കുറവ്, ജംമ്പിംഗ് പിറ്റില്‍ നല്ല പൂഴി, പോള്വോള്ട്ടിന് ഫൈബര്‍ പോള്‍. ഡോക്ടറും ആംബുലന്‍സും മെഡിക്കല്‍ റൂമും മീഡിയാ സെന്ററും തല്‍സമയ സൗകര്യങ്ങളും വൈഫൈയും നാഡയുടെ ചെക്കിംഗ് സെന്ററും എല്ലാം ഓ കെ… തല്‍സമയ സംപ്രേഷണ കാലമായതിനാല്‍ വീട്ടിലിരുന്ന് മല്‍സരങ്ങളെ ആസ്വദിക്കുന്നവരുടെ എണ്ണം പെരുകിയതിനാല്‍ ഗ്യാലറികള്‍ ശൂന്യം..
ഇവിടെയാണ് മലപ്പുറത്തിന്റെ മാറ്റം. ഇന്നലെ കാലിക്കറ്റ്് വാഴ്സിറ്റിയിലെ ടാഗോര്‍ നികേതനില്‍ സംഘാടക സമിതിയുടെ ഉന്നതതല യോഗമുണ്ടായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ചുളള ഔദ്യോഗിക ദു:ഖാചരണം നടക്കുന്നതിനാല്‍ സമാപനചടങ്ങിന്റെ കാര്യത്തിലുളള അനിശ്ചിതത്വം പരിഹരിക്കാനായിരുന്നു ഡി.പി.ഐ മോഹന്‍ കുമാറിന്റെയും സംഘാടക സമിതി ചെയര്മാന് പി. അബ്ദുള്‍ ഹമീദ് മാസ്റ്ററുടെയും നേതൃത്ത്വത്തിലുള്ള യോഗം. പതിനെട്ട് സബ് കമ്മിറ്റി തലവന്മാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലെ ജനകീയ തീരുമാനം ദു:ഖാചരണത്തിന്റെ ഭാഗമായി സമാപനാഘോഷം പാടില്ല എന്നായിരുന്നു. പക്ഷേ ഒറ്റവാക്കില്‍ എല്ലാവരും പറഞ്ഞു, മറ്റൊരു ദിവസം സമാപനചടങ്ങ് ആഘോഷമായി നടത്തണം. മുഖ്യമന്ത്രിയെ വിളിക്കണം, കുട്ടികളെ വിളിക്കണം-രാജകീയമായി ചടങ്ങ് നടത്തണം….
ഇത്തരത്തിലുളള സ്പോര്‍ട്ടിംഗ് ചിന്തകള്‍ക്ക് ഇവിടമല്ലാതെ മറ്റെവിടെയാണ് സ്ഥാനം. എങ്ങനെയെങ്കിലും മേള അവസാനിച്ചുകിട്ടാനാണ് സാധാരണ സംഘാടകര്‍ പ്രാര്‍ത്ഥിക്കുക. അതും നാല് ദിവസം വെയിലേറ്റ് തളര്‍ന്ന വേളയില്‍. എത്രയും വേഗം നാട്ടിലേക്കും വീട്ടിലേക്കും മടങ്ങാനാണ് എല്ലാവര്ക്കും താല്‍പ്പര്യം. ഇനിയൊരു സമാപന ചടങ്ങ് വേണ്ടെന്നും അത് സാമ്പത്തിക അധിക ചെലവാണെന്നുമെല്ലാമാണ് പറയാറുള്ളതെങ്കില്‍ പക്ഷേ മലപ്പുറം കക്ഷി രാഷ്ട്രീയ ഭേദമന്യേ പറയുന്നു- ചടങ്ങ് വേണം, കേമത്തില് തന്നെ…!
നേരത്തെ പറഞ്ഞ രണ്ട് കാലങ്ങളിലെ മാറ്റത്തില്‍ സമാനതയുളള വിഷയം കാണികളുടെ താല്‍പ്പര്യക്കുറവായിരുന്നു. പക്ഷേ മലപ്പുറത്തേക്ക് മേള വന്നപ്പോള്‍ അത് ജനകീയമായി മാറി. നാല് ദിവസവും വലിയ സ്റ്റേഡിയം ഫുള്‍. യുനിവേഴ്സിറ്റിയുടെ അതിവിശാല ക്യാമ്പസിലാകെ വാഹനങ്ങള്‍. ജനപ്രതിനിധികളും നേതാക്കളുമെല്ലാം സംഘാടനത്തില്‍ എന്തിനും റെഡി. ഭക്ഷണം വിളമ്പാനും അതിഥികളെ സല്‍ക്കരിക്കാനുമെല്ലാം ജനപ്രതിനിധികള്‍. പിന്നണിയില്‍ എല്ലാ അധ്യാപക സംഘടനകളും വളരെ സജീവം-ഇവിടെ രാഷ്ട്രീയമില്ല. സി.പി.എം, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് സംഘടനകളെല്ലാം മേളയുടെ വിജയത്തിനായി എല്ലാം മറക്കുന്നു. മുസ്ലിം ലീഗ് നേതാവായ സംഘാടകസമിതി ചെയര്മാന് പി.അബ്ദുള്‍ ഹമീദ് മാസ്റ്ററാണ് പറയുന്നത് സമാപനത്തിന് സി.പി.എമ്മുകാരനായ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ വേണമെന്ന്.
യുനിവേഴ്സിറ്റി എന്തിനും തയ്യാറാണെന്ന് പറയുന്നത് സിന്‍ഡിക്കേറ്റിലെ ഇടത് അംഗമായ കെ.വിശ്വനാഥനാണ്. പശ്ചാത്തല സംവിധാനത്തിന് പ്രയാസമില്ലെന്ന് വ്യക്തമാക്കുന്നത് യുനിവേസിറ്റിയിലെ കായികവിഭാഗം മേധാവി ഡോ.വി.പി സക്കീര്‍ ഹുസൈനാണ്. അധ്യാപക സംഘടനകളിലെ എല്ലാവരും എല്ലാ തീരുമാനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും കൈയ്യടിക്കുന്നു… മല്‍സരങ്ങള്‍ ആസ്വദിക്കാന്‍ ഗ്യാലറിയിലെത്തിയവരില്‍ ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരനുള്‍പ്പെടുന്നവരും… പഴയ നടത്ത മല്‍സര ജേതാവായ മുരളിധരനാവട്ടെ കാലിക്കറ്റ് സ്റ്റേഡിയത്തിന് വേണ്ട എല്ലാ സഹകരണവും വാഗ്ദാനം ചെയ്താണ് മടങ്ങിയത്.
ഈ കൂട്ടായ്മയും ഏകോപനവുമാണ് അറുപതാമത് സംസ്ഥാന കായിക മേളയെ സംഭവമാക്കിയിരിക്കുന്നത്. അനുഭവസമ്പന്നരായ കായിക പ്രതിഭകള്‍-പി.ടി.ഉഷയും കെ.പി തോമസ് മാഷും പി.കെ പിളളയുമെല്ലാം പറയുന്നു ഗംഭീരം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു-ഹാപ്പി. താരങ്ങള്‍ കൈ ഉയര്‍ത്തി പറയുന്നു-കിടിലന്‍. ദു:ഖാചരണം കാരണം സമാപനചടങ്ങും ട്രോഫി ആഘോഷവും നടത്താനായില്ലെങ്കിലും ചാമ്പ്യന്മാരായ പാലക്കാട്ടുകാരും രണ്ടാം സ്ഥാനക്കാരായ എറണാകുളവും മൂന്നാമതെത്തിയ കോഴിക്കോടും പറയുന്നു ഇനിയും ഇവിടെ തന്നെ മേള നടത്തണമെന്ന്…. വൈകീട്ട് സി.എച്ച് മുഹമ്മദ് കോയ സ്റ്റേഡിയത്തോട് വിട പറയുമ്പോള്‍ എല്ലാവരും പ്രകടിപ്പിക്കുന്നത് പിരിയുന്ന വേദന… പക്ഷേ രാജ്യാന്തര നിലവാരത്തിലേക്കുയരുന്ന പുത്തന്‍ സ്റ്റേഡിയത്തില്‍ ഇനിയുമുണ്ടാവും ഗംഭീര മല്‍സരങ്ങള്‍, ഇനിയുമെത്തും കാണികള്‍-അതിനാല്‍ വിട പറയുന്നില്ല, താമസിയാതെ വീണ്ടും കാണാം….
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന് ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന് ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങള്‍ പ്രശ്നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
kerala
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india21 hours ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
crime3 days ago
മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ
-
kerala3 days ago
തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്കി കേരളം; സംസ്കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു
-
kerala2 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
india2 days ago
ഇന്ത്യയില്‍ കോവിഡ്-19 കേസുകള്‍ 6,000 കടന്നു; 24 മണിക്കൂറിനിടെ ആറ് മരണം
-
kerala2 days ago
വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഒന്നാം പ്രതി സര്‍ക്കാര്‍ തന്നെ; പി.എം.എ സലാം
-
kerala2 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍