Connect with us

Culture

ക്ഷേമ പെന്‍ഷനില്‍ കണ്ണീര്‍ വീഴ്ത്തിയ ഇടതുസര്‍ക്കാര്‍

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

ഇടതുമുന്നണി സര്‍ക്കാറിന്റെ ആയിരം ദിനങ്ങളില്‍ നട്ടംതിരിഞ്ഞവരാണ് കേരളത്തിലെ ലക്ഷക്കണക്കിനു വൃദ്ധരും വികലാംഗരും വിധവകളും. സാമൂഹ്യ ക്ഷേമ പെന്‍ഷന്റെ പേരില്‍ ഇവരെ വട്ടം കറക്കിയതിനു കണക്കില്ല. കേരളത്തിലിന്നേവരെ ഒരു സര്‍ക്കാറും ചെയ്യാത്ത ദ്രോഹകരമായ നടപടികളാണ് പാവപ്പെട്ട ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളോട് പിണറായി സര്‍ക്കാര്‍ കാണിച്ചത്. ക്ഷേമ പെന്‍ഷന്‍ വീട്ടിലെത്തിച്ചുനല്‍കിയെന്ന് കൊട്ടിഘോഷിക്കുന്ന ഇടത് സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതി അട്ടിമറിച്ച് ഇവരെ കബളിപ്പിക്കുകയും വഞ്ചിക്കുകയുമായിരുന്നു. നാഴികക്ക് നാല്‍പ്പത് വട്ടം ഉത്തരവുകള്‍ മാറ്റിയിറക്കി പാവങ്ങളെ പെരുവഴിയിലാക്കിയതിനു മൂകസാക്ഷികളാണ് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍. ഇടത് സര്‍ക്കാര്‍ അധികാരമേറ്റ നാള്‍തൊട്ട് തുടങ്ങിയതാണ് ക്ഷേമ പെന്‍ഷന്‍ പദ്ധതിയിലെ അശാസ്ത്രീയതകള്‍. സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ഉപാധിയായി ക്ഷേമ പെന്‍ഷന്‍ തുകയെ സര്‍ക്കാര്‍ കണ്ടത്മൂലം പ്രയാസം നേരിടാന്‍ വിധിക്കപ്പെട്ടവരായി ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളും അപേക്ഷകരും.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഫലപ്രദമായി നടപ്പിലാക്കിയ ജനകീയ പദ്ധതിയെ സര്‍ക്കാര്‍ തകിടംമറിച്ചത് പാവങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കോടികള്‍ നല്‍കാതിരിക്കാനായിരുന്നു. പതിനായിരകണക്കിനാളുകള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നഷ്ടപ്പെടുത്തുകയായിരുന്നു ഇടതു സര്‍ക്കാര്‍. ജീവിച്ചിരിക്കുന്ന എത്രയെത്ര പേരെയാണ് മരണമടഞ്ഞവരെന്ന് മുദ്രകുത്തിയത്. മരണമടഞ്ഞുവെന്ന് പറഞ്ഞ് മാസങ്ങളോളം ക്ഷേമ പെന്‍ഷന്‍ നല്‍കാതെ മടക്കി വിട്ടത് കേരള ചരിത്രത്തില്‍ ആദ്യ സംഭവമായിരുന്നു. പരേതരെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയവര്‍ ജീവനോടെ തദ്ദേശ സ്ഥാപനങ്ങളിലെത്തി തങ്ങളിതാ ജീവിച്ചിരിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തി സത്യവാങ്മൂലം നല്‍കേണ്ടിവന്ന ഗതികേട് എത്രയോ അപമാനകരമാണ്. ഏറെ മാനഹാനിയും മന:പ്രയാസവുമാണ് ഉപഭോക്താക്കളില്‍ ഇതുണ്ടാക്കിയത്. ക്ഷേമ പെന്‍ഷന്‍ തടയാന്‍ ജീവിക്കുന്നവരെ നോക്കി ഒരു സുപ്രഭാതത്തില്‍ മരണപ്പെവരെന്ന് പറയേണ്ടതില്ലായിരുന്നു. സ്വന്തമായി സൈക്കിള്‍ പോലുമില്ലാത്തവരെ വലിയ വാഹന ഉടമകളെന്നു വിശേഷിപ്പിച്ചും ക്ഷേമ പെന്‍ഷന്‍ തടഞ്ഞു. വാഹനമില്ലെന്ന് സാക്ഷ്യപ്പെടുത്താന്‍ പാവങ്ങള്‍ മോട്ടോര്‍ വാഹന ഓഫീസുകള്‍ കയറിയിറങ്ങി ദുരിതംപേറുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ മരണമടഞ്ഞവരെയും വാഹനങ്ങളുള്ളവരെയും കണ്ടെത്തേണ്ടതിനുപകരും ജീവിച്ചിരിപ്പുള്ളവരെ മരിച്ചവരെന്നും വാഹനമില്ലാത്തവരെ വാഹനമുടകളുമായും വിശേഷിപ്പിച്ചത് സര്‍ക്കാറിന്റെ തന്ത്രമായിരുന്നു. അത്രയുംപേര്‍ക്ക് ക്ഷേമപെന്‍ഷന്‍ നിഷേധിക്കപ്പെട്ടതിലൂടെ സര്‍ക്കാറിനു ലാഭം കോടികളായിരുന്നു. പല തവണ ക്ഷേമ പെന്‍ഷന്‍ മുടക്കുമ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍ മിച്ചം കോടികളാണെന്ന് സാമ്പത്തിക ശാസ്ത്രവിധഗ്ധനായ ധനകാര്യമന്ത്രിക്കറിയാം.
വിധവകള്‍ക്ക് ക്ഷേമ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ഓരോ വര്‍ഷവും ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നല്‍കണമെന്നാണ് പുതിയ ഉത്തരവ്. ഭര്‍ത്താവ് മരണമടയുമ്പോഴാണ് സ്ത്രീ വിധവയാകുന്നത്. ജീവിതത്തിലെ തുണ നഷ്ടപ്പെടുന്നതിലെ വേദനയറിയാന്‍ പോലും സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. പുനര്‍വിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം അംഗന്‍വാടികള്‍ മുഖേനെയോ അല്ലെങ്കില്‍ സ്വയം സാക്ഷ്യപ്പെടുത്തിയാലോ മതിയെന്നിരിക്കെ ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് മുന്നില്‍ എല്ലാ വര്‍ഷവും ക്യൂ നില്‍ക്കാന്‍ മാത്രം വിധവകള്‍ എന്തു തെറ്റാണ് ചെയ്തതെന്ന് സര്‍ക്കാര്‍ വിശദമാക്കേണ്ടിയിരിക്കുന്നുവെന്നാണ് കേരളീയ പൊതുസമൂഹം ചോദിക്കുന്നത്. സത്യവാങ്മൂലം നല്‍കിയില്ലെങ്കില്‍ ക്ഷേമപെന്‍ഷന്‍ റദ്ദാക്കുമെന്നാണ് സര്‍ക്കാറിന്റെ മുന്നറിയിപ്പ്. വിധവകള്‍ക്ക് ജീവിക്കാന്‍ എളിയ സഹായം എന്ന നിലക്കാണ് സാമൂഹ്യ സുരക്ഷ ക്ഷേമ പെന്‍ഷന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വര്‍ഷങ്ങള്‍ക്ക്മുമ്പ് നടപ്പിലാക്കിയത്. മുടങ്ങാതെ ഇത് യു.ഡി.എഫ് സര്‍ക്കാര്‍ കാലത്തുവരെ നടപ്പില്‍ വന്നതുമായിരുന്നു. ഇതിനുപിന്നാലെയാണ് 1200 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തീര്‍ണമുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ പാടില്ലെന്ന വിചിത്ര ഉത്തരവുമിറക്കിയത്. ആദായ നികുതി നല്‍കുന്നവരുടെകൂടെ താമസിക്കുന്നുണ്ടെങ്കിലും രണ്ട് ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ക്കും ആയിരം സി.സിയേക്കാള്‍ എഞ്ചിന്‍ കപ്പാസിറ്റിയുള്ള കാര്‍ ഉള്ളവര്‍ക്കും പെന്‍ഷന്‍ ലഭിക്കില്ല. ഇത് അടയാളപ്പെടുത്തുന്ന വിധമാണ് സര്‍ക്കാര്‍ സോഫ്റ്റ്‌വെയര്‍ ക്രമീകരിച്ചത്. 1200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് എന്ന ഉപാധി ഏറെ പേരെ വലച്ചു. മിക്ക വീടുകളും 1500 മുതല്‍ ചതുരശ്ര അടിയുണ്ട്. യു.ഡി.എഫ് സര്‍ക്കാര്‍ സാര്‍വത്രികമാക്കിയ പെന്‍ഷന്‍ പദ്ധതിയെ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തുടര്‍ച്ചയായി ഇത്തരത്തില്‍ തടസ്സവാദങ്ങള്‍ നിരത്തുകയായിരുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സര്‍വെ നടത്തിയായിരുന്നു തുടക്കം. തുടര്‍ന്ന് സ്വത്ത് സംബന്ധിച്ച് സത്യവാങ്മൂലം ഏര്‍പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് 1200 ചതുരശ്ര അടി വീടും കാറും നിബന്ധനകളില്‍ കൊണ്ടു വരുന്നത്. സാമ്പത്തിക തന്ത്രത്തില്‍ നിരവധി പേരെ പെന്‍ഷന്‍ പദ്ധതിയില്‍നിന്നും ഒഴിവാക്കുന്നതിനാണ് കര്‍ശന ഉപാധി പ്രഖ്യാപിച്ചത്. നിരവധി പേര്‍ക്ക് അവസരം നഷ്ടപ്പെട്ടശേഷം കനത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് തിരിച്ചടി ഭയന്ന് 1200 ചതുരശ്ര അടിയെന്നത് ഒഴിവാക്കി. ഇത് നേരത്തെ തന്നെ നടപ്പിലാക്കിയിരുന്നുവെങ്കില്‍ ലക്ഷക്കണക്കിനു പാവങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിക്കുമായിരുന്നു. പുതിയ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ഒഴിയണമെന്നും അല്ലാത്തപക്ഷം വാങ്ങിയ പെന്‍ഷന്‍ തിരിച്ചുപിടിക്കുമെന്നും ഇടത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ക്ഷേമ പെന്‍ഷന്‍ വലിയൊരു ആശ്വാസമായി കരുതിയ ജനലക്ഷങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായിരുന്നു സര്‍ക്കാറിന്റെ ഓരോ തീരുമാനവും. നിലവില്‍ ഒരു ലക്ഷം രൂപക്ക് താഴെ വരുമാനമുള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിരുന്നു. ഇത് അട്ടിമറിച്ച ഇടത് സര്‍ക്കാര്‍ വൃദ്ധരെയും വികലാംഗരെയും വിധവകളെയും പെരുവഴിയിലാക്കുകയായിരുന്നു. പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചെന്നും വീടുകളില്‍ എത്തിച്ചെന്നും പറഞ്ഞ് പ്രചാരണം നടത്തിയ ഇടത് സര്‍ക്കാര്‍ പാവപ്പെട്ടവരെ ദുഷ്‌കരമായ മാനദണ്ഡങ്ങള്‍ പറഞ്ഞ് കുരുക്കിയതിനു തിരിച്ചടി നേരിടുകയാണിപ്പോള്‍.
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം ചുരുക്കാന്‍ ഇത്തരത്തില്‍ എത്രയെത്ര നടപടികളാണ് കൈകൊണ്ടത്. എല്ലാം സര്‍ക്കാറിനു തിരിച്ചടിയായി മാറിയപ്പോള്‍ ചിലത് വൈകി തിരുത്താന്‍ തയ്യാറായി. അപ്പോഴേക്ക് നിരവധി പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ നഷ്ടപ്പെട്ടിരുന്നു. തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ചിട്ടും രണ്ട് വര്‍ഷത്തോളം സര്‍ക്കാര്‍ കുരുക്കില്‍ അപേക്ഷകള്‍ കെട്ടികിടന്നു. ക്ഷേമ പെന്‍ഷന്‍ ദിനങ്ങള്‍ തള്ളിനീക്കിയ ആയിരങ്ങള്‍ ഇതിനകം മരണമടഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ കാലത്തേത്‌പോലെ അതത് അപേക്ഷകള്‍ അതത് മാസം അംഗീകരിച്ചിരുന്നുവെങ്കില്‍ എത്രയോ പേര്‍ക്ക് ഗുണപ്രദമാകുമായിരുന്നു. അപേക്ഷകര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കയറിയിറങ്ങി മടുത്തതിനു കണക്കില്ല. വല്ലപ്പോഴും തുറക്കുന്ന സോഫ്റ്റ്‌വെയറില്‍ കണ്ണും നട്ടിരിക്കുകയാണിപ്പോള്‍ തദ്ദേശസ്ഥാപന ഉദ്യോഗസ്ഥര്‍. കര്‍ശന നിയന്ത്രണങ്ങള്‍ ഡെമോക്ലസിന്റെ വാള്‍ പോലെ ഉദ്യോഗസ്ഥര്‍ക്ക് മീതെയുണ്ട്.
സുരക്ഷാപെന്‍ഷന്‍ വാങ്ങുന്ന 42.5 ലക്ഷത്തോളം പേരും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വാങ്ങുന്ന 10 ലക്ഷത്തോളം പേരുമുണ്ട്. സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 12 ശതമാനംപേര്‍ അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്നുവെന്നാണ് സര്‍ക്കാര്‍ വാദം. ഇത് തെറ്റായിരുന്നുവെന്നാണ് പിന്നീട് സര്‍ക്കാര്‍ വിവിധ ഉത്തരവുകളിലൂടെ വ്യക്തമാക്കിയതും. യഥാര്‍ത്ഥത്തില്‍ ക്ഷേമ പെന്‍ഷന്‍ കിട്ടാക്കനിയാണിന്ന്. യു.ഡി.എഫ് സര്‍ക്കാര്‍ എല്ലാ മാസവും 15നു മുമ്പ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരുന്ന ക്ഷേമ പെന്‍ഷന്‍ എന്ന് ലഭിക്കുമെന്ന് കൃത്യമായി പറയാന്‍ ഇടത് സര്‍ക്കാറിനു കഴിയുന്നില്ല. 35 ലക്ഷത്തേളം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കിയിരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഈ രംഗത്ത് വലിയൊരു കുതിച്ചുചാട്ടമാണ് നടത്തിയത്. ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തിട്ടേ താന്‍ ശമ്പളം വാങ്ങുകയുള്ളൂവെന്നായിരുന്നു അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നത്. അങ്ങനെ പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുമോ എന്ന ചോദ്യം കേരളം ഉയര്‍ത്തിക്കഴിഞ്ഞു. ആര്‍ക്കും പരാതികളില്ലാതെ ലഭിച്ച പെന്‍ഷന് വേണ്ടി ഇപ്പോള്‍ വൃദ്ധരും വിധവകളും വികലാംഗരും കര്‍ഷകരും കാത്തിരിക്കുകയാണ്. കുടിശ്ശിക കുന്നു കൂടുകയാണ്. ഓണവും പെരുന്നാളും ക്രിസ്തുമസും കഴിഞ്ഞാലും പെന്‍ഷനു കാത്തിരിക്കണം. എന്നിട്ടും പെന്‍ഷന്‍ ലഭിക്കാതെ എത്രയോപേര്‍. ലക്ഷണക്കിനു പെന്‍ഷന്‍ ഗുണഭോക്താക്കളാണ് ഇപ്പോള്‍ ബാങ്കും തദ്ദേശസ്ഥാപനങ്ങളും കയറിയിറങ്ങുന്നത്. കൊട്ടിഘോഷിച്ച് പെന്‍ഷന്‍ വീടുകളിലെത്തിക്കാന്‍ നടത്തിയ പദ്ധതി നിരവധി പേരെ വട്ടംകറക്കുകയാണിപ്പോഴും. സംസ്ഥാനത്ത് വിവിധ കാരണങ്ങള്‍ പറഞ്ഞ് അഞ്ചര ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ തടഞ്ഞു. ഓരോ തദ്ദേശ സ്ഥാപനത്തിലും ആയിരത്തിലേറെ പേര്‍ക്ക് പെന്‍ഷന്‍ കിട്ടാതായി. ഭാഗികമായാണ് ഇടത് സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ചത്. ഒട്ടേറെ പേരെ പെന്‍ഷന്‍ പദ്ധതിയില്‍നിന്നും പുറത്താക്കി. ഇതിനായി സത്യവാങ്മൂലം എന്ന രീതി ആവിഷ്‌കരിച്ച് കൂടുതല്‍ ഭൂമിയുള്ളവരെയും മറ്റും ഒഴിവാക്കുകയായിരുന്നു. നേരത്തെ പെന്‍ഷന്‍ കൃത്യമായി ലഭിച്ചിരുന്നവരാണ് തുക ലഭിക്കാതെ ഇപ്പോഴും ഓഫീസുകള്‍ കയറിയിറങ്ങുന്നത്. സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം യാതൊരു ആസൂത്രണവുമില്ലാതെയായിരുന്നുവെന്ന് ബാങ്കുകളും ചൂണ്ടിക്കാട്ടുന്നുണ്ട്. നേരിട്ട് പെന്‍ഷന്‍ വീടുകളിലെത്തിക്കാന്‍ കുടുംബശ്രീ മുഖേനയും മറ്റും പല തവണ മാറ്റിമാറ്റി ഡാറ്റ എന്‍ട്രി നടത്തിയിരുന്നു.
ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനു സര്‍ക്കാര്‍ സഹകരണ ബാങ്കുകളെ പിഴിയുന്നതും ആയിരം ദിനങ്ങളില്‍ കേരളം കണ്ടു. സര്‍ക്കാര്‍ ഉത്തരവ് മൂലം മിക്ക ബാങ്കുകളും പ്രതിസന്ധിയിലായിരുന്നു. രണ്ട് കോടി രൂപ മുതല്‍ 25 കോടി രൂപവരെയാണ് ഓരോ പെന്‍ഷന്‍ വിതരണ സമയത്തും ഓരോ ബാങ്കിനോടും ആവശ്യപ്പെട്ടത്. ബന്ധപ്പെട്ട രജിസ്ട്രാര്‍മാര്‍ ബാങ്കുകളിലേക്ക് വിളിച്ച് സമ്മര്‍ദം ചെലുത്തുന്നതും പതിവായി. രണ്ടായിരത്തിലേറെ കോടി രൂപയാണ് ഇത്തരത്തില്‍ സമാഹരിക്കുന്നത്. സര്‍ക്കാര്‍ ഖജനാവില്‍നിന്നും നല്‍കേണ്ട ക്ഷേമ പെന്‍ഷന്‍ തുകയാണ് ബാങ്കുകള്‍ക്ക് മീതെ അടിച്ചേല്‍പ്പിച്ചത്. സഹകരണ ബാങ്ക് അംഗങ്ങളുടെ നിക്ഷേപങ്ങള്‍ അവരുടെ ആവശ്യത്തിനു അനുസരിച്ച് വായ്പ നല്‍കാനും മറ്റുമായുള്ളതാണ്. ചെറുകിട നിക്ഷേപങ്ങളാണ് സഹകരണ ബാങ്കുകളിലേറെയും ഉള്ളത്. അവരുടെ പണമാണ് സര്‍ക്കാര്‍ യാതൊരു ഗ്യാരണ്ടിയുമില്ലാതെ ഊറ്റുന്നത്. ബാങ്കുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതാണിത്. ക്ഷേമ പെന്‍ഷന്‍ നല്‍കേണ്ട ബാധ്യത പൂര്‍ണമായും സഹകരണ ബാങ്കുകളെ അടിച്ചേല്‍പ്പിക്കുന്ന രീതിയാണിപ്പോള്‍. കെ.എസ.് ആര്‍.ടി.സി പെന്‍ഷന്‍ കാര്യത്തിലും നേരത്തെ ഓഖി സഹായ വിതരണത്തിനും സര്‍ക്കാര്‍ ആശ്രയിച്ചത് സഹകരണ ബാങ്കുകളെയായിരുന്നു. ആഘോഷങ്ങള്‍ക്ക്മുമ്പ് പെന്‍ഷന്‍ നല്‍കിയെന്ന് പറഞ്ഞ് കയ്യടി വാങ്ങാന്‍ സഹകരണ ബാങ്കുകള്‍ക്ക് മീതെ കൊള്ളയടി രീതി അവലംബിക്കുന്നതില്‍ ഭരണസമിതികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കുന്ന ഫണ്ടിലേക്ക് സംസ്ഥാനത്തിലെ സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, ബാങ്കുകള്‍, എംപ്ലോയീസ് സഹകരണ സംഘങ്ങള്‍, മറ്റ് സാമ്പത്തിക ഭദ്രതയുള്ള സംഘങ്ങള്‍ എന്നിവയില്‍ നിന്നാണ് പണം വാങ്ങുന്നത്. ഭരണ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപമെന്നാണ് ഇതിനു സര്‍ക്കാര്‍ നല്‍കുന്ന പേര്. നിക്ഷേപത്തിന് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്നതും സര്‍ക്കാര്‍ നിശ്ചയിക്കുന്ന പലിശ എല്ലാ മാസങ്ങളിലും സംഘങ്ങള്‍ക്ക് നല്‍കുമെന്നുമാണ് വാഗ്ദാനം. സംസ്ഥാന സഹകരണ ബാങ്കിന്റെ പേരിലുളള പൂള്‍ അക്കൗണ്ടില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ വഴി പദ്ധതിയില്‍ചേരുന്ന സഹകരണ സ്ഥാപനങ്ങള്‍ നിക്ഷേപിക്കണമെന്നാണ് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കാറ്. തുകകള്‍ സംസ്ഥാന സഹകരണ ബാങ്ക് ടി പദ്ധതിക്കുവേണ്ടി ആരംഭിക്കുന്ന അക്കൗണ്ടില്‍ ആര്‍ടിജിഎസ് എന്‍ഇഎഫ്ടി വഴി കൈമാറേണ്ടതാണെന്നും പറയും. വായപയുടെ കാലവധി 14 മാസം ആയിരിക്കുമെന്നാണ് വിശദീകരണമെങ്കിലും നേരത്തെ പല തവണ വാങ്ങിയ തുകയില്‍ ഇനിയും സര്‍ക്കാര്‍ തിരിച്ചടച്ചില്ലെന്നാണ് ബാങ്ക് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ക്ഷേമ പെന്‍ഷന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് കൃത്യമായി നല്‍കിയതായിരുന്നു. ഒരിക്കല്‍പോലും സഹകരണ ബാങ്കുകളെ പിടികൂടിയിരുന്നില്ല. അറുപത് വയസ്സ് പൂര്‍ത്തിയായ അര്‍ഹര്‍ക്ക് പെന്‍ഷന്‍ നല്‍കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. വിധവകള്‍ക്കും വികലാംഗര്‍ക്കും ഇതിനു അര്‍ഹതയുണ്ടായിരിക്കെയാണ് നിഷേധിക്കുന്നത്. ഓരോ മാസവും പെന്‍ഷന് അനുവദിച്ച പണം സര്‍ക്കാര്‍ മറ്റു ആവശ്യങ്ങള്‍ക്ക് തിരിമറി ചെയ്യുന്നുവെന്ന പരാതി ശക്തമാണ്. ക്ഷേമ പെന്‍ഷനെ ലാഭക്കച്ചവടമായാണ് സര്‍ക്കാര്‍ കാണുന്നത്. യു.ഡി.എഫ് സര്‍ക്കാറാണ് ക്ഷേമ പെന്‍ഷന്‍ ഒറ്റയടിക്ക് ആയിരം രൂപയായി വര്‍ധിപ്പിച്ചത്. ഇത് 1500 രൂപയാക്കി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് 2016ല്‍ നിയമസഭതെരഞ്ഞെടുപ്പ് വന്നത്. ഇടത് സര്‍ക്കാറിന്റെ കാലത്ത് ഏറെ കണ്ണീര് കുടിച്ചവരാണ് ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍,

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending