Connect with us

Culture

പൊന്നാനിയില്‍ സി.പി.എം കുതന്ത്രങ്ങള്‍ക്ക് തിരിച്ചടി

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍
മലപ്പുറം

പൊന്നാനി ലോക് സഭാമണ്ഡലത്തില്‍ സി.പി.എം കുതന്ത്രങ്ങള്‍ക്ക് കനത്ത തിരിച്ചടി. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ യു.ഡി.എഫ് ക്യാമ്പിലേക്ക്. സി.പി.എമ്മിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ ഇതിനകം പാര്‍ട്ടി വിട്ടു. പൊന്നാനി മുനിസിപ്പാലിറ്റിയില്‍ മാത്രം പതിനൊന്ന് പേരാണ് യു.ഡി.എഫിലേക്ക് കൂട്ടത്തോടെ കടന്നുവന്നത്. കഴിഞ്ഞ ദിവസം നടന്ന നിയോജകമണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ ഇവര്‍ക്ക് സ്വീകരണം നല്‍കി. പരപ്പനങ്ങാടി നഗരസഭയില്‍ ഇടത് സാമ്പാര്‍ മുന്നണിയിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെ മൂന്ന് നഗരസഭാ കൗണ്‍സിലര്‍മാര്‍ യു.ഡി.എഫില്‍ ചേര്‍ന്നു. കന്‍മനം അല്ലൂരില്‍ മൂന്ന് സജീവ സി.പി.എം പ്രവര്‍ത്തകര്‍ കഴിഞ്ഞ ആഴ്ച്ച മുസ്‌ലിംലീഗില്‍ ചേര്‍ന്നു. വളവന്നൂരില്‍ പൗരപ്രമുഖന്‍ കടലായി ബാവഹാജി മുസ് ലിംഗീല്‍ അംഗത്വമെടുത്തു. തിരൂരങ്ങാടിയില്‍ സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സി.പി.എമ്മിലെ ഹഫ്‌സത്ത് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് യോഗത്തില്‍ വെച്ച് മുസ്‌ലിംലീഗ് അംഗത്വം സ്വീകരിച്ചു. വിവിധ സ്ഥലങ്ങളില്‍ ഇതുപോലെ നിരവധി പേരാണ് യു.ഡി.എഫിലെത്തുന്നത്. ഇവരുടെ കുടുംബങ്ങളുള്‍പ്പെടെ യു.ഡി,എഫിനെ പിന്തുണക്കുന്നു. ഇത് സി.പിഎമ്മിനെ ഞെട്ടിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയത്തിലുള്‍പ്പെടെ സി.പി.എം പുലര്‍ത്തുന്ന തെറ്റായ നയങ്ങളില്‍ പരമ്പരാഗത സി.പി.എം നേതാക്കളിലും പ്രവര്‍ത്തകരിലും കടുത്ത അമര്‍ഷമുണ്ട്. നിരവധി കേസുകളില്‍ ആരോപണ വിധേയനായ പി.വി അന്‍വറിനെ പൊന്നാനിയില്‍ മത്സരിപ്പിക്കാന്‍ സി.പി.എം എടുത്ത തീരുമാനത്തിന്റെ വെടിയൊച്ചകള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ജനാധിപത്യം പണാധിപത്യത്തിനു വഴിമാറാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം പ്രവര്‍ത്തകരും. സി.പി.എം പ്രവര്‍ത്തകര്‍ നിരാശയിലായതോടെ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇവന്റ് മാനേജ്‌മെന്റിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. സി.പി.ഐയും ഇവിടെ പിന്നിലാണ്. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ സത്യന്‍മോകേരിക്കെതിരെ പി.വി അന്‍വര്‍ മത്സരിച്ചതാണ് സി.പി.ഐയെ ചൊടിപ്പിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഇടതു പക്ഷത്തിനു വോട്ട് നല്‍കണമെന്ന പി,വി അന്‍വറിന്റെ പര്യടന പ്രസംഗം സി.പി.എമ്മിനെ പുലിവാല് പിടിപ്പിച്ചു. അന്‍വറിന്റെ വോട്ട് ആകട്ടെ വയനാട്ടിലുമാണ്.
രാഹുല്‍ഗാന്ധി വയനാട് മത്സരിക്കുകയാണെങ്കില്‍ രാഹുലിനു വോട്ട് ചെയ്യാന്‍ അന്‍വര്‍ തയ്യാറാകുമോ എന്ന ചോദ്യമാണ് എങ്ങും. രാഹുലിനു ശക്തിപകരാന്‍ എല്‍.ഡി,എഫിനു വോട്ട് നല്‍കേണ്ടതില്ലല്ലോ എന്ന് വോട്ടര്‍മാര്‍ തിരിച്ചടിച്ചതോടെ സി.പി.എം പ്രതിസന്ധിയിലാവുകയും തുടര്‍ന്ന് ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ തന്നെ തിരുത്താന്‍ രംഗത്ത് വരികയും രാഹുലിനു വോട്ട് ചെയ്യേണ്ട കാര്യമില്ലെന്ന് പറഞ്ഞ് തടിയൂരാന്‍ ഏറെ പണിപ്പെടുകയും ചെയ്തു.
പാര്‍ട്ടിയില്‍ നിന്നും കനത്ത തിരിച്ചടി ലഭിച്ചതോടെ സ്ഥാനാര്‍ത്ഥിയും മാറ്റി പറഞ്ഞ് തലയൂരാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ സി.പി.എമ്മിനെതിരെ കൃത്യമായ തെളിവായി. ഇത് വൈറലായിരിക്കുകയാണിപ്പോള്‍, പൊന്നാനിയില്‍ സ്വതന്ത്ര വേഷം അണിയാമെന്ന് കരുതി എഴുന്നള്ളിച്ചവര്‍ ഇപ്പോള്‍ കാറ്റു പോയ ടയര്‍ പോലെയായിരിക്കുകയാണ്. മുന്നോട്ട് തള്ളാന്‍ കഴിയാതെ വഴിയില്‍ മുട്ടിയിരിക്കുന്നു. പൊന്നാനിയിലെ സി.പി.എം അസ്ത്രങ്ങള്‍, വലിയ വ്യാമോഹങ്ങളോടെയാണ് പണക്കാരനായ സിറ്റിങ് എം.എല്‍,എയെ സി.പി.എം പൊന്നാനിയിലിറക്കിയത്. പൊന്നാനിയിലെ വോട്ടര്‍മാര്‍ക്ക് പരിചിതമില്ലാത്ത മുഖം. അതേ സമയം നിരവധി കേസുകളിലെ പ്രതിയെന്ന് എല്ലാവര്‍ക്കും അറിയാം.
യു.ഡി.എഫിലെ ഇ.ടി മുഹമ്മദ് ബഷീറിനെതിരെയാണ് അന്‍വര്‍ മത്സരിക്കുന്നത്. മണ്ഡലത്തിലെ ഓരോരുത്തര്‍ക്കും സുപരിചിതനായ ഇ.ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയിലെ സ്പന്ദനമാണിന്ന്. വോട്ടര്‍മാരുടെ മനസ്സിലേറി ബഷീര്‍ കുതിക്കുകയാണ്. മണ്ഡലത്തില്‍ നടപ്പാക്കിയ വികസനങ്ങളും ലോക്‌സഭയിലെ മിന്നും പ്രകടനങ്ങളും സഭാനടപടികളിലെ ഹാജറും രാജ്യത്തെവിടെയും കുതിച്ചെത്തുന്ന ന്യൂനപക്ഷ പോരാളിയെന്ന വിശേഷണവും ബഷീറെന്ന സ്ഥാനാര്‍ഥിക്ക് നല്‍കുന്ന മതിപ്പ് ചെറുതല്ല. ഇത് തിരിച്ചറിഞ്ഞാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സി.പി,എമ്മിനു വേണ്ടി പണിയെടുത്തവര്‍ പാര്‍ട്ടി വിട്ട് യു.ഡി.എഫ് ക്യാമ്പുകളിലേക്ക് പ്രവഹിക്കുന്നത്. ഇടത് എം.എല്‍.എമാരുള്ള പൊന്നാനി. തവനൂര്‍, താനൂര്‍, എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ സി.പി.എം വിടുന്നതെന്നതും ശ്രദ്ധേയമാണ്. പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം വന്‍ തോതില്‍ വര്‍ധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് ചിത്രം സൂചീപ്പിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending