Connect with us

Culture

‘ന്യായ് ‘ സാമൂഹികനീതി ഉറപ്പാക്കാന്‍-രാഹുല്‍ ഗാന്ധി

Published

on


. ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തെ നിലവിലെ സാഹചര്യത്തെ എങ്ങനെ നോക്കിക്കാണുന്നു.
രാജ്യത്തെ ജീവിത സാഹചര്യവും, സാമൂഹിക സൗഹാര്‍ദ്ദവും ഗുരുതരമായ അവസ്ഥയിലാണ്. പ്രതികൂല സാഹചര്യത്തില്‍ നിന്നും പുരോഗതി കൈവരിക്കുന്നതിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധന അഴിമതി നടപ്പിലാക്കുകയാണ് ചെയ്തത്. അര്‍ധ രാത്രി 12 മണിക്കാണ് ഇത്തരമൊരു നടപടി കൊണ്ടു വന്നത്. ഏകീകൃത നികുതി സമ്പ്രദായം എന്ന പേരില്‍ ജി.എസ്.ടി നടപ്പിലാക്കിയത് യുക്തിരഹിതമായാണ്. പാവപ്പെട്ടവര്‍, തൊഴിലാളികള്‍, സാധാരണക്കാര്‍, ചെറുകിട ബിസിനസുകാര്‍ തുടങ്ങി എല്ലാവരേയും പുറം തള്ളി. ഇത് രാജ്യത്തിന് വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. സാമ്പത്തിക രംഗം മുരടിച്ചു. എല്ലാ വിഭാഗത്തിലും അനീതി പ്രകടമായി. കര്‍ഷകര്‍ നാമാവശേഷമായി. ചെറുകിട വ്യവസായങ്ങള്‍ അടച്ചു പൂട്ടേണ്ടി വന്നു. തൊഴില്‍ നഷ്ടം വ്യാപകമായതോടെ രാജ്യത്ത് തൊഴിലില്ലായ്മ ചരിത്രത്തിലില്ലാത്ത വിധം വര്‍ധിച്ചു. കഴിഞ്ഞ 45 വര്‍ഷത്തിനിടെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ നോട്ട് നിരോധനത്തിലൂടെ നടപ്പിലായ അനീതി മാറ്റി നീതി കൊണ്ടു വരിക തന്നെ ചെയ്യും. രാജ്യത്തെ സംവിധാനങ്ങളില്‍ നിന്നും പണം എടുത്ത് 8-10 വന്‍ വ്യവസായികള്‍ക്ക് നല്‍കുകയാണ് മോദി ചെയ്തത്. രാജ്യത്തെ പണം പിന്‍വലിച്ചാല്‍ അത് സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ലോകത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഇപ്പോള്‍ താറുമാറായ സാമ്പത്തിക രംഗം വീണ്ടും ട്രാക്കിലാക്കേണ്ടതുണ്ട്. ന്യായ് പദ്ധതിയിലൂടെ രാജ്യത്തെ ജനങ്ങള്‍ക്ക് പണം നല്‍കും. പാവപ്പെട്ടവരുടെ പോക്കറ്റുകളിലെത്തുന്ന പണം അത് വിപണിയിലേക്കിറങ്ങും. സാധനങ്ങള്‍ വാങ്ങാനുള്ള ജനങ്ങളുടെ ആവശ്യം ഉയരും.ഇത് ഉല്‍പാദനം വര്‍ധിപ്പിക്കാനും കാരണമാകും.
. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എപ്പോള്‍, എങ്ങനെ ന്യായ് പദ്ധതി നടപ്പിലാക്കും.
ജി.എസ്.ടിയെ പോലെ ഞങ്ങള്‍ ഇത് ഒരിക്കലും പെട്ടെന്ന് ഒരു ദിവസം രാത്രി 12 മണിക്ക് നടപ്പിലാക്കില്ല. അല്ലെങ്കില്‍ വിവേചന രഹിതമായി നടപ്പിലാക്കി നശിപ്പിക്കാന്‍ ഉദ്ദേശ്യമില്ല. ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കാന്‍ നീക്കം. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എല്ലാവരും തയാറാണ്. ഇതിനായുള്ള പഠന റിപ്പോര്‍ട്ട് തയാറാണ്. 12,000 രൂപയാണ് കുറഞ്ഞ വരുമാനമായി തീരുമാനിച്ചത്. പൈലറ്റ് പദ്ധതി എന്ന നിലക്ക് ദാരിദ്ര രേഖക്ക് താഴെയുള്ള 20 ശതമാനം ആളുകള്‍ക്ക് അവരുടെ വാര്‍ഷിക വരുമാനം 72,000 രൂപയില്‍ താഴെയാണെങ്കില്‍ അത്തരം ആളുകള്‍ക്ക് ആദ്യം ന്യായ് ലഭ്യമാക്കും. ഇത് ജനങ്ങളെ ദാരിദ്ര രേഖയില്‍ നിന്നും പുറത്തേക്ക് കൊണ്ടുവരാന്‍ സഹായിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കുകയും ചെയ്യും. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ യു.പി.എ സര്‍ക്കാര്‍ 14 കോടി ജനങ്ങളെ ദാരിദ്രത്തില്‍ നിന്നും കരകയറ്റിയിരുന്നു. പക്ഷേ മോദി ഇവരെ വീണ്ടും ദാരിദ്രത്തിലേക്ക് തള്ളിവിട്ടു.
. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതും ന്യായ് പദ്ധതിയും സാമ്പത്തിക ഭാരം വര്‍ധിപ്പിക്കില്ലേ?
ന്യായ് ഒരു പദ്ധതിയല്ല, ഇത് ഒരു തത്വമാണ്. ആരോടാണോ അനീതി കാണിച്ചിട്ടുള്ളത് കോണ്‍ഗ്രസ് അവര്‍ക്കൊപ്പമാണ്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നത് അവരോടുള്ള നീതി പ്രകടമാക്കല്‍ ആണ്. മോദി സര്‍ക്കാര്‍ നീരവ് മോദി, വിജയ് മല്യ,മെഹുല്‍ ചോക്‌സി എന്നിവരോട് എന്താണ് ചെയ്തതെന്ന് പറയൂ. വന്‍ വ്യവസായികളുടെ 3.5 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. എന്നാല്‍ ഞങ്ങള്‍ സംസാരിക്കുന്നത് കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനെ കുറിച്ചാണ് ഇതില്‍ എവിടേയാണ് തെറ്റ്. വ്യവസായികള്‍ക്ക് അനീതി പ്രകടമായിട്ടുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി അവരോടൊപ്പമാണ്. നീതി ലഭ്യമാക്കല്‍ കോണ്‍ഗ്രസിന്റെ ആശയത്തിന്റെ ഭാഗമാണ്.
. എങ്ങിനെ ന്യായ് സംവിധാനത്തെ നിരീക്ഷിക്കും?
ഇത് സാങ്കേതിക വിദ്യയുടെ കാലമല്ലേ. മൊബൈലില്‍ വേണ്ടതിലും അതികമുണ്ട്, ഇന്റര്‍നെറ്റ്, ആധാര്‍ കാര്‍ഡ് തുടങ്ങിയവ. അതിനാല്‍ തന്നെ ഏറ്റവും താഴേത്തട്ട് മുതല്‍ ഇതിനെ നിരീക്ഷിക്കാനാവും. ഇതില്‍ ചോര്‍ച്ച തടയാനും കഴിയും. ദാരിദ്രം ഉന്‍മൂലനം ചെയ്യാനുള്ള കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് ന്യായ്. ഇത്തരമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് മറ്റൊരു രാജ്യവും നടപ്പിലാക്കിയിട്ടില്ല. ഇതുപോലുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ ഇനിയും തുടരുക തന്നെ ചെയ്യും.
. നിങ്ങള്‍ ജനങ്ങളെ വീട്ടില്‍ പോയി ഭക്ഷിപ്പിക്കുകയാണെന്ന് പദ്ധതിയെ കുറിച്ച് പ്രതിപക്ഷം ആരോപിക്കുന്നുണ്ടല്ലോ, പദ്ധതി വരുന്നതോടെ ജനം തൊഴിലെടുക്കുന്നത് നിര്‍ത്തില്ലേ?
ഞാന്‍ തിരികെ ഒരു ചോദ്യം ചോദിക്കാം അനില്‍ അംബാനി ജോലി ചെയ്യുന്നത് നിര്‍ത്തിയോ?. അവരുടെ കൈവശം ഇഷ്ടം പോലെ പണമുണ്ടല്ലോ. ഇപ്പോഴും അവര്‍ ജോലി ചെയ്യുന്നില്ലേ. കര്‍ഷകര്‍ തൊഴിലെടുക്കേണ്ടേ. അവരുടെ മക്കളെ സ്‌കൂളുകളില്‍, യൂണിവേഴ്‌സിറ്റികളില്‍ പഠിപ്പിക്കേണ്ടതില്ലേ. നല്ല ചിക്തിസ സൗകര്യങ്ങള്‍, നല്ല ഭാവി ഇതൊന്നും സ്വപ്‌നം കാണാന്‍ കര്‍ഷകര്‍ക്ക് അവകാശമില്ലേ?. എന്റെ അഭിപ്രായത്തില്‍ കര്‍ഷകര്‍, പാവപ്പെട്ടവര്‍, തൊഴിലാളി വര്‍ഗം എന്നിവരെല്ലാം 12,000 രൂപ എന്ന പ്രതിമാസ സീലിങ്ങിനും അപ്പുറമെത്തണം. ദാരിദ്രത്തിന്റെ ചങ്ങലകളാണ് അവര്‍ക്ക് വിഘാതമാവുന്നത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധിപ്പിച്ചിരുന്നെങ്കില്‍ ഇത് ഇല്ലാതാക്കാന്‍ കഴിയുമായിരുന്നു. വിപണിയിലെ ആവശ്യം ഉയര്‍ത്താനും അത് വഴി ഉല്‍പാദനവും തൊഴിലും വര്‍ധിപ്പിക്കാന്‍ കഴിയുമായിരുന്നു.
. നിങ്ങള്‍ സബ്‌സിഡിയുടെ ഭാരവും കുറക്കുമോ?
സബ്‌സിഡി തുടരും. ഇപ്പോള്‍ ആവശ്യമാണ്. പക്ഷേ ഭാവിയില്‍ ഇതേ കുറിച്ച് അവലോകനം നടത്തും. അനാവശ്യമായ സബ്‌സിഡികള്‍ നിര്‍ത്തുകയോ, കുറക്കുകയോ ചെയ്യും. യുക്തിസഹമാക്കി സബ്‌സിഡിയെ മാറ്റും.
. തീരുമാനങ്ങള്‍ വൈകുക എന്നത് കോണ്‍ഗ്രസില്‍ പതിവാണല്ലോ?
അതിന് കാരണങ്ങളുണ്ട്. കോണ്‍ഗ്രസ് എല്ലാവരേയും ശ്രവിക്കുന്നു. ശ്രദ്ധിക്കുന്നു. ആളുകളെ കേള്‍ക്കാന്‍ സമയം ആവശ്യമാണ്. അതാണ് തീരുമാനമെടുക്കാന്‍ വൈകുന്നതിന് കാരണം.
. മോദി സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ എങ്ങിനെ വിലയിരുത്തുന്നു?
മോദിയെ പ്രൊജക്ട് ചെയ്യുന്ന പരിപാടി നല്ലതായി നടക്കുന്നു. അവരുടെ മന്ത്രിമാരെ പോലും കേള്‍ക്കുന്നില്ല. അവിടെ ചര്‍ച്ച ഒരാളിലാണ്. സര്‍ക്കാറിന്റെ രണ്ടോ, മൂന്നോ ആശയങ്ങള്‍, പദ്ധതികള്‍ നല്ലതാണ്. ഉദാഹരണത്തിന് മെയ്ക് ഇന്‍ ഇന്ത്യ, 15 ലക്ഷം നല്‍കല്‍ തുടങ്ങിയവ പക്ഷേ അതില്‍ കള്ളമുണ്ടായിരുന്നു. ഞങ്ങള്‍ ആ ആശയത്തെ പോസിറ്റീവായി എടുത്താണ് എല്ലാവര്‍ഷവും പാവപ്പെട്ടവര്‍ക്ക് 72,000 രൂപ എന്ന പദ്ധതിക്ക് രൂപം നല്‍കിയത്. ഇതില്‍ ഒരു തരത്തിലുള്ള കള്ളവുമില്ല. മോദി ആരെയും വിശ്വസിക്കുന്നില്ല. സ്വന്തം ജനറല്‍മാരെ പോലും (ആഭ്യന്തര മന്ത്രി, പ്രതിരോധമന്ത്രി, ഗതാഗത മന്ത്രി, ധനകാര്യ മന്ത്രി) വിശ്വാസത്തിലെടുക്കുന്നില്ല. അതിനാല്‍ തന്നെ അഞ്ചു വര്‍ഷവും വാഗ്ദാനം മാത്രമേ നടന്നുള്ളൂ. ഒരു ഫലവും ഉണ്ടായില്ല. അധികാരം രാഷ്ട്രീയവല്‍ക്കരിച്ചതാണ് മോദിയുടെ പ്രശ്‌നം. സംസാരിക്കാന്‍ ബി.ജെ.പിക്കാര്‍ ഉഷാറാണ്. പക്ഷേ കര്‍മ്മം കുറവും. പ്രധാനമന്ത്രി എല്ലാവരേയും കേള്‍ക്കാന്‍ തയാറാവണം. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട് വരിയിലെ അവസാനത്തെ ആളേയും സശ്രദ്ധം ശ്രവിക്കണമെന്ന്. കോര്‍പറേറ്റുകള്‍, ബിസിനസുകാര്‍, തൊഴിലാളികള്‍, കര്‍ഷകര്‍, മധ്യവര്‍ത്തികള്‍ ഇവരെ ആരേയും കേള്‍ക്കാന്‍ മോദി തയാറല്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ സര്‍ക്കാറിന് ഫലം നല്‍കാനാവുന്നില്ല.
. പ്രിയങ്ക തെരഞ്ഞെടുപ്പിന് മുമ്പ് സജീവ രാഷ്ട്രീയത്തിന്റെ ഭാഗമായല്ലോ, നേരത്തെ അവരെ കൊണ്ടുവന്നിരുന്നെങ്കില്‍ കുറേക്കൂടി നന്നാകുമായിരുന്നില്ലേ?
2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഓര്‍മയില്ലേ. ഞാന്‍ രാഷ്ട്രീയത്തിലേക്ക് വന്ന സമയം. വാജ്‌പേയിയുടെ പ്രഭാവം എന്ന് ജനങ്ങള്‍ പറഞ്ഞിരുന്ന സമയമാണത്. കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തിയ സമയം. എന്തു കൊണ്ട് അന്ന് നേരത്തെ രാഹുല്‍ വന്നില്ലല്ലോ എന്ന് ചോദിച്ചില്ല. ഇത്തരം ചോദ്യങ്ങള്‍ കാലഹരണപ്പെട്ടതാണ്. അന്ന് മുതല്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്. ഏതാനും വര്‍ഷങ്ങളായി പ്രിയങ്കയോട് രാഷ്ട്രീയത്തിലിറങ്ങാന്‍ താന്‍ ആവശ്യപ്പെടുന്നു. പക്ഷേ അന്ന് അവരുടെ കുട്ടികള്‍ ചെറുതായിരുന്നു. അവര്‍ക്ക് കുടുംബ ഉത്തരവാദിത്തമുണ്ടായിരുന്നു. ഇപ്പോള്‍ കുട്ടികള്‍ വലുതായി. ഞങ്ങള്‍ അക്രമം, വിദ്വേഷം, വിഭജനം, പോരാട്ടം എന്നിവയില്‍ വിശ്വസിക്കുന്നില്ല. ഞാനും പ്രിയങ്കയും പറയുന്നത് തന്നെയായിരുന്നു ഞങ്ങളുടെ പിതാവില്‍ നിന്നും നേരത്തെ നിങ്ങള്‍ക്ക് ലഭിച്ചിരുന്നത്.
. പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ മത്സരിക്കാന്‍ തയാറാണെന്ന് പ്രിയങ്ക പറയുന്നു. ഇതേ കുറിച്ച് രാഹുല്‍ എന്ത് പറയുന്നു?.
പ്രിയങ്ക ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് താന്‍ കരുതുന്നില്ല. അവര്‍ മത്സരിക്കുകയാണെങ്കില്‍ താന്‍ എതിര്‍ക്കില്ല. ഇനി പ്രത്യേക സാഹചര്യം വന്നാല്‍ അപ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്ഥമായിരിക്കും.
. ജമ്മുകശ്മീര്‍, പാക് സ്‌പോണ്‍സേര്‍ഡ് ഭീകരവാദം എന്നിവയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് എന്തു കൊണ്ട് പ്രതിരോധത്തില്‍. കോണ്‍ഗ്രസ് പാകിസ്താനെ സ്‌നേഹിക്കുന്ന പാര്‍ട്ടിയാണെന്ന് ബി.ജെ.പി ആരോപിക്കുന്നുണ്ടല്ലോ?
പാക് സ്‌പോണ്‍സേര്‍ഡ് ഭീകരവാദമാണെങ്കിലും ജമ്മുകശ്മീരിന്റെ കേസ് ആണെങ്കിലും ഞങ്ങള്‍ പ്രതിരോധത്തില്‍ അല്ല. കോണ്‍ഗ്രസ് നയം വ്യക്തമാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദമുള്‍പ്പെടെ ഒന്നിനോടും സഹിഷ്ണുതയില്ല. ഭീകരവാദത്തെ എതിര്‍ക്കാന്‍ ഞങ്ങള്‍ കാണിച്ച കഠിനാധ്വാന ഫലമാണ്. 2012 വരെ കശ്മീരില്‍ ഭീകര ആക്രമണം കുറഞ്ഞത്. സമാധാനം അവിടെ ഉണ്ടാക്കാന്‍ സാധിച്ചു. എന്നാല്‍ മോദിയുടെ നയം കാരണം ഭീകരവാദം, അധിക്രമങ്ങള്‍, വിദ്വേഷം എന്നിവ വീണ്ടും പുനരാരംഭിച്ചു. ഒമ്പത് വര്‍ഷം ഞങ്ങള്‍ അവിടെ പ്രവര്‍ത്തിച്ചു. രത്തന്‍ ടാറ്റയെ പോലുള്ള വ്യവസായികളെ കശ്മീരില്‍ എത്തിച്ചുയ വ്യാവസായത്തെ കുറിച്ചും നിക്ഷേപത്തെ കുറിച്ചും ചര്‍ച്ച നടത്തി. ഭീകരവാദം അവസാനിപ്പിച്ചു. പക്ഷേ മോദി മെഹ്ബൂബ മുഫ്തിയോടൊപ്പം ചേര്‍ന്ന് സംയുക്ത സര്‍ക്കാര്‍ ആരംഭിച്ചു എല്ലാം രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി നശിപ്പിച്ചു.
. യു.പിയിലെ വിശാല സഖ്യത്തിനെ പിന്തുണച്ചിരുന്ന കോണ്‍ഗ്രസ് പിന്നീട് എന്തു കൊണ്ട് പിന്‍മാറി?
യു.പിയില്‍ സഖ്യം ഉണ്ടായിരുന്നു. പൂര്‍ണമായും അല്ല. ബി.ജെ.പിയെ തടയാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് എസ്.പി, ബി.എസ്.പി എന്നിവര്‍ക്കൊപ്പം ചേരാന്‍ തീരുമാനിച്ചത്. പക്ഷേ ഒരു മറുപടിയും ലഭിച്ചില്ല. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ അവിടെ ഉയര്‍ത്തുകയാണ് ഞങ്ങള്‍. പ്രിയങ്ക, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ അവിടെ നിയോഗിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം യു.പിയിലെ അടുത്ത സര്‍ക്കാര്‍ കോണ്‍ഗ്രസിന്റേതാവാന്‍ വേണ്ടി പ്രവര്‍ത്തിക്കാനാണ് അവരോട് ആവശ്യപ്പെട്ടിട്ടുള്ളത്.
. തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി ആരായിരിക്കും?
തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം നിങ്ങള്‍ക്ക് കാണാം. മോദിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷത്ത് വിശാലമായ ഐക്യമുണ്ട്. ഞങ്ങള്‍ ഒരുമിച്ച് തന്നെയാണ് മത്സരിക്കുന്നത്. പ്രധാനമന്ത്രി ആരെന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം തീരുമാനിക്കും.
. രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന വാര്‍ത്തകളുണ്ടല്ലോ. അമേത്തിയുടെ കാര്യത്തില്‍ സംശയമുണ്ടോ?
ഞാന്‍ അന്ധവിശ്വാസി അല്ല. എങ്കിലും അമേത്തിയുമായി എനിക്ക് അഭേദ്യമായ ഒരു ബന്ധമുണ്ട്. ഞാന്‍ അമേത്തിയില്‍ മത്സരിക്കും അവിടുത്തെ എം.പിയായി തുടരും. ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായമാണ്. അതിന് കാരണക്കാരന്‍ മോദി തന്നെയാണ്. ദക്ഷിണേന്ത്യയും ഉത്തരേന്ത്യയുമായി നല്ല ബന്ധമുണ്ടായിരുന്നത് ബി.ജെ.പി ദ്രൂവീകരണത്തിന് വേണ്ടി തകര്‍ത്തു. ദക്ഷിണേന്ത്യക്കാരുടെ ഭാഷ, സംസ്‌കാരം എന്നിവക്ക് ഭീഷണി ഉയരുന്നതായി ജനങ്ങള്‍ക്ക് തോന്നിത്തുടങ്ങി. ഈ സാഹചര്യത്തില്‍ അവിടെ മത്സരിക്കണമെന്ന ആവശ്യം ന്യായമാണ്. എങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
. നിങ്ങള്‍ ക്ഷേത്ര, മത രാഷ്ട്രീയം ആരംഭിച്ചു. ഒരര്‍ത്ഥത്തില്‍ ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട അവരില്‍ നിന്നും പിടിച്ചു വാങ്ങി എവിടെ നിന്നാണ് ഇതിനുള്ള പ്രചോദനം ലഭിച്ചത്. ക്ഷേത്രങ്ങളില്‍ പോകുന്നു, ദര്‍ഗകളില്‍ പോകുന്നു. കൈലാസ മാനസരോവറില്‍ പോകുന്നു. എന്താണിതിന് കാരണം?
ഈ ആശയം ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഹിന്ദുയിസം ആരില്‍ നിന്നും എടുത്ത് മാറ്റാനാവില്ല. ഹിന്ദൂയിസം എത്രയോ വലുതാണ്. അതിന് പ്രത്യേക ബോസുമാരൊന്നുമില്ല. ലോകത്തിന് മുഴുവന്‍ പാത കാണിച്ചു കൊടുത്ത ഒന്നാണത്. എങ്ങിനെയാണ് ഹിന്ദൂയിസം അവരുടേത് അല്ലെങ്കില്‍ എന്റേത് എന്ന് പറയുക. ഒരു മതത്തിന്റെ കോണ്‍ട്രാക്ട് ബി.ജെ.പിക്കാണ് എന്ന് അവര്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അവരെ പരിശോധിക്കേണ്ടതാണ്. എന്റെ മതം എന്റെ ആത്മീയതയാണ്. പല ആരാധന സ്ഥലങ്ങളിലും പോകണമെന്ന് എനിക്കുണ്ട്. അക്രമം കാണിക്കാത്തവര്‍, വിദ്വേഷമില്ലാത്തവര്‍, ആരെയും കൊലചെയ്യാത്തവര്‍ തുടങ്ങി ആരു വിളിച്ചാലും താന്‍ അവിടെ പോകും. അവരുടെ ചിന്തകളെ ആദരിക്കും. ക്ഷേത്രത്തിലോ, പള്ളിയിലോ, ഗുരുദ്വാരയിലോ, ജെയ്ന്‍ ക്ഷേത്രത്തിലോ, എവിടെയാണെങ്കിലും. അതാണ് ഈ രാജ്യത്തിന്റെ ചരിത്രം.
. കോണ്‍ഗ്രസിന്റേത് മൃതു ഹിന്ദുത്വമാണെന്നു പലരും വിശ്വസിക്കുന്നു. ബി.ജെ.പിയുടേത് ഹാര്‍ഡ് ഹിന്ദുത്വം ആണോ?
നിര്‍മലയതയാണ് ഹിന്ദുയിസത്തിലെ ശുദ്ധത. സ്‌നേഹമാണ് സാഹോദര്യം. എവിടേയാണ് ഹിന്ദൂയിസത്തില്‍ കാഠിന്യമുള്ളത്. അശക്തനായവനെ കൊല്ലണമെന്ന് എവിടെയാണ് ഹിന്ദുയിസത്തില്‍ എഴുതിവെച്ചിട്ടുള്ളത്. എവിടേയാണ് മതത്തിന്റെ പേരില്‍ വിദ്വേഷവും കൊലയും എഴുതിവെച്ചിട്ടുള്ളത്. ഞാന്‍ ഉപനിഷത്തുകള്‍, വേദങ്ങള്‍, ഭഗവത് ഗീത, എന്നിവ വായിച്ചിട്ടുണ്ട്. ഇതില്‍ എവിടേയും കാഠിന്യമില്ല. പൊങ്ങച്ചം അവസാനിപ്പിക്കലാണ് മത തത്വങ്ങളുടെ തുടക്കം.
. മോദി രാജ്യത്തെ സൂപ്പര്‍ പവറാക്കിയെന്ന് അവകാശപ്പെടുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ താങ്കള്‍ക്ക് എന്തെങ്കിലും സംശയമുണ്ടോ?
ഞാന്‍ എന്റെ പ്രവൃത്തിയില്‍ വിശ്വസിക്കുന്നു. സത്യമാണ് എന്റെ വഴി. പൊതു ജീവിതത്തില്‍ എന്റെ റെക്കോര്‍ഡ് പരിശോധിച്ചു നോക്കൂ, എന്റെ സംസാരത്തിലോ, പ്രവൃത്തിയിലോ കള്ളം നിങ്ങള്‍ക്ക് കാണാനാവില്ല. അതേ സമയം മോദി അഞ്ചു വര്‍ഷം മുമ്പ് നിരവധി വാദ്ഗാനങ്ങള്‍ നല്‍കി അധികാരത്തിലേറി. 15 ലക്ഷം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും, രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം കള്ളമായി. തെറ്റായ വാഗ്ദാനങ്ങളായിരുന്നു അവര്‍ നല്‍കിയത് ഒന്നും പാലിച്ചില്ല. ഇപ്പോള്‍ ശ്രദ്ധമാറ്റാനായി രാജ്യത്തെ സൈനിക നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നു. ഒരു പ്രധാനമന്ത്രിയും ഇത്തരത്തില്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചിട്ടില്ല. മന്‍മോഹന്‍ സിങിന്റെ കാലത്ത് മൂന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ട്. പക്ഷേ അതിന്റെ ക്രെഡിറ്റ് അദ്ദേഹം ഏറ്റെടുത്തിട്ടില്ല. 2012 മുതല്‍ ശാസ്ത്രജ്ഞര്‍ കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണ് ബുധനാഴ്ച രാജ്യത്തെ മുഴുവന്‍ ഒരു മണിക്കൂര്‍ ഉദ്വോഗത്തിന്റെ മുള്‍മുനിയില്‍ നിര്‍ത്തി മോദി ക്രെഡിറ്റ് ഏറ്റെടുത്ത ബഹിരാകാശ ദൗത്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Trending