Connect with us

Culture

വികസനത്തിളക്കവുമായി കൊല്ലത്ത് പ്രേമചന്ദ്രന്‍

Published

on


എ.കെ.എം ഹുസൈന്‍

നാട്ടില്‍ വികസനം എത്തിക്കുന്നതാണ് ജനപ്രതിനിധിയുടെ പ്രഥമ കടമയെങ്കില്‍ എന്‍.കെ പ്രേമചന്ദ്രന്‍ സമ്പൂര്‍ണ വിജയമാണെന്ന് കൊല്ലത്തുകാര്‍ സാക്ഷ്യപ്പെടുത്തും. 1996ലും 98ലും കൊല്ലത്ത് നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രേമചന്ദ്രന്‍ ആര്‍.എസ്.പി യു.ഡി.എഫില്‍ എത്തിയതോടെയാണ് കഴിഞ്ഞ തവണ വീണ്ടും കൊല്ലത്ത് നിന്നും വിജയിച്ചത്. സി.പി.എം പി.ബി അംഗം എം.എ ബേബിയെ പരാജയപ്പെടുത്തിയാണ് ഡല്‍ഹിയിലേക്ക് വണ്ടി കയറിയത്. കൊല്ലത്തെ എം.പി അഞ്ചുകൊല്ലം മുമ്പ് നല്‍കിയ വാഗ്ദാനങ്ങളില്‍ ഇനി ഒന്നുപോലും പാലിക്കാനില്ലെന്നാണ് നാട്ടുകാരുടെ സാക്ഷ്യപ്പെടുത്തല്‍.
സംസ്ഥാന മുഖ്യമന്ത്രി ഉള്‍പ്പെടെ വ്യക്തിപരമായി ആക്ഷേപിക്കുമ്പോഴും രാഷ്ട്രീയ എതിരാളികള്‍ പൂഴിക്കടകനായി സംഘി പ്രചരണം നടത്തിയപ്പോഴും പുഞ്ചിരിയോടെ നേരിട്ട എന്‍.കെ പ്രേമചന്ദ്രന്‍ വികസന തുടര്‍ച്ചക്ക് വോട്ട് തേടിയാണ് കൊല്ലത്തെ ജനങ്ങളുടെ മനം കവരുന്നത്.
കരിമണലിന്റെ നാടായ ചവറ മുതല്‍ കിഴക്കന്‍ മലയോര മേഖലയായ പുനലൂര്‍ ഉള്‍പ്പെടെ ഏഴു നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് എന്‍.കെ പ്രേമചന്ദ്രന്‍ സുപരിചിതനാണ്. കവലകളില്‍ ചെന്നിറങ്ങുന്ന പ്രേമചന്ദ്രന് ആരും ആരെയും പരിചയപ്പെടുത്തേണ്ട കാര്യമില്ല. എല്ലാവരെയും പേര് ചൊല്ലിവിളിക്കാന്‍ കഴിയുന്ന പരിചയവും സൗഹൃദവും.
സൗമ്യം സമഗ്രം സുതാര്യം എന്ന സന്ദേശമുയര്‍ത്തിയാണ് യു.ഡി.എഫ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെങ്കിലും അനന്തമായ വികസന സാധ്യതകളാണ് കൊല്ലത്തെ കാത്തിരിക്കുന്നതെന്നാണ് പ്രേമചന്ദ്രന്റെ പക്ഷം.
ജനങ്ങള്‍ പതിറ്റാണ്ടുകളായി കാത്തിരുന്ന കൊല്ലം ബൈപാസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാന്‍ കഴിഞ്ഞതാണ് പ്രേമചന്ദ്രന്റെ പ്രധാന നേട്ടം. ഇതോടെ ദേശീയപാതയില്‍ കാവനാട് മുതല്‍ മേവറം വരെ അനുഭവപ്പെട്ടിരുന്ന ഗുരുതരമായ ഗതാഗത കുരുക്ക് ഒഴിവായി.
എണ്ണമറ്റ വികസന പ്രവര്‍ത്തനങ്ങളാണ് അഞ്ചുവര്‍ഷം കൊണ്ട് പ്രേമചന്ദ്രന്‍ പൂര്‍ത്തീകരിച്ചത്. പുനലൂര്‍ ചെങ്കോട്ട ഗേജ് മാറ്റം, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ സമ്പൂര്‍ണ വികസനം, കൊല്ലം ആശ്രാമം ഇ.എസ്.ഐ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയുടെ വികസനം, കൊല്ലം റെയില്‍വെ സ്റ്റേഷന്റെ രണ്ടാം കവാടം പൂര്‍ത്തിയാക്കി തുറന്നുകൊടുത്തത്, കേന്ദ്രീയ വിദ്യാലയത്തിന് ആധുനിക രീതിയില്‍ പണികഴിപ്പിച്ച പുതിയ കെട്ടിട സമുച്ചയം തുടങ്ങി എടുത്തുപറയാന്‍ ഒട്ടേറെ.
റോഡുകളുടെ വികസനം, അംഗന്‍വാടികളുടെയും ആസ്പത്രികളുടെയും വികസനം, സ്‌കൂളുകള്‍ക്ക് ആധുനിക രീതിയില്‍ കെട്ടിടം നിര്‍മിക്കുകയും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സ്ഥാപിക്കുകയും ചെയ്തത് ഉള്‍പ്പെടെ എം.പി ഫണ്ടിന്റെ സമ്പൂര്‍ണ വിനിയോഗവും പ്രേമചന്ദ്രന്റെ ശ്രദ്ധേയ നേട്ടമായി.
രാജ്യാന്തര വേദികളില്‍ കൊല്ലത്തിന്റെ ശബ്ദം ആകാന്‍ കഴിഞ്ഞതും മുത്തലാഖ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ശക്തമായി ശബ്ദം ഉയര്‍ത്തിയതും പ്രേമചന്ദ്രന് ഏറെ തിളക്കമുണ്ടാക്കി. മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
പാര്‍ലമെന്റില്‍ നിരവധി സ്വകാര്യ ബില്ലുകളും സ്വകാര്യ പ്രമേയങ്ങളും അവതരിപ്പിച്ച് ശ്രദ്ധേയനായി. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള നിരാകരണ പ്രമേയം, കശുവണ്ടി വ്യവസായത്തിന്റെയും തൊഴിലാളികളുടെയും നിലനില്‍പ്പിനായുള്ള ഇടപെടല്‍, മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമം, തോട്ടം മേഖലയുടെ നിലനില്‍പ്പിനാവശ്യമായ ഇടപെടലുകള്‍ തുടങ്ങി കഴിഞ്ഞ അഞ്ചു വര്‍ഷവും പാര്‍ലമെന്റിലെ സമസ്ത തലങ്ങളിലും പ്രേമചന്ദ്രന്റെ ശ്രദ്ധേയ സാന്നിധ്യമുണ്ടായിരുന്നു.
കൊല്ലത്ത് അടുത്ത അഞ്ചുവര്‍ഷക്കാലത്തേക്കുള്ള വികസന പദ്ധതികളും നിര്‍ദേശങ്ങളുമായാണ് പ്രേമചന്ദ്രന്‍ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരുന്നത്.
പ്രചരണത്തിന്റെ മൂന്നാം ഘട്ടവും പിന്നിട്ടാണ് പ്രേമചന്ദ്രന്റെ മുന്നേറ്റം. കശുവണ്ടി മേഖലയിലും തോട്ടം മലയോര മേഖഖലയിലും ഗ്രാമ, നഗര പ്രദേശങ്ങളിലും ഏറെ ആവേശത്തോടെയാണ് ജനങ്ങള്‍ പ്രേമചന്ദ്രനെ വരവേറ്റത്. സി.പി.എം സംസ്ഥാന സമിതി അംഗവും മുന്‍ കൊല്ലം ജില്ലാ സെക്രട്ടറിയുമായ സി.പി.എമ്മിലെ കെ.എന്‍ ബാലഗോപാലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ബി.ജെ.പിയിലെ കെ.വി സാബുവാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. മൂന്നുസ്ഥാനാര്‍ത്ഥികളും അഭിഭാഷകര്‍ കൂടിയാണെന്ന പ്രത്യേകതയും കൊല്ലത്തിന് സ്വന്തം.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending