Culture
ഗാന്ധിമാരെ പ്രണയിച്ച അമേത്തി

സക്കീര്‍ താമരശ്ശേരി
അമേത്തിയെ കാവിയണിയിക്കാന്‍ പതിനെട്ടടവും പയറ്റുകയാണ് മോദിയും കൂട്ടരും. ഇല്ലാകഥകള്‍ പ്രചരിപ്പിച്ചും കോണ്‍ഗ്രസ് നടപ്പാക്കിയ പദ്ധതികളില്‍ അവകാശവാദമുന്നയിച്ചും ‘ഉദ്ഘാടിച്ചവ’ വീണ്ടും ഉദ്ഘാടനം ചെയ്തും ഒന്നാന്തരം നാടകം. ഇതില്‍ എടുത്തുപറയേണ്ടതാണ് രണ്ടുമാസം മുമ്പ് അമേത്തിയില്‍ മോദി ഉദ്ഘാടനം ചെയ്ത ആയുധ ഫാക്ടറി. നെഹ്‌റു കുടുംബത്തെ എല്ലാക്കാലവും നെഞ്ചേറ്റിയ നാട്ടില്‍ ഇതൊന്നും വിലപ്പോവില്ലെന്നുറപ്പ്. ഉത്തര്‍പ്രദേശിലെ വി.വി. ഐ.പി മണ്ഡലമാണ് അമേത്തി. സഞ്ജയ് ഗാന്ധി മുതല്‍ നാല് ഗാന്ധിമാരെ ഡല്‍ഹിക്കയച്ച മണ്ണ്. പക്ഷെ, ഒരു തവണ വീതം ബി.ജെ.പിയേയും ജനതാ പാര്‍ട്ടിയേയും തുണച്ചു. മൂന്നുപതിറ്റാണ്ടായി കോണ്‍ഗ്രസിന് എതിരാളികളില്ല ഇവിടെ. 1999 ല്‍ സോണിയാ ഗാന്ധി തുടങ്ങിയ അശ്വമേധം മകന്‍ രാഹൂലിലൂടെ തുടരുകയാണ് കോണ്‍ഗ്രസ്.
രൂപീകൃതമായത് 1967 ല്‍. 67 ലും 71 ലും കോണ്‍ഗ്രസിലെ വിദ്യാധര്‍ ബാജ്‌പേയ് ജയിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അമേത്തിയില്‍ മല്‍സരിച്ചത് സഞ്ജയ് ഗാന്ധി. എന്നാല്‍ ജനതാ പാര്‍ട്ടിയുടെ രവീന്ദ്ര പ്രതാപ് സിങിനോട് തോല്‍ക്കാനായിരുന്നു നിയോഗം. 1980 ല്‍ വീണ്ടും മല്‍സരിച്ച സഞ്ജയ് ജയിച്ചെങ്കിലും തൊട്ടടുത്ത വര്‍ഷം വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സഹോദരന്‍ രാജീവ് ഗാന്ധി 1984 ല്‍ തോല്‍പിച്ചത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സഞ്ജയ് ഗാന്ധിയുടെ വിധവ മേനക ഗാന്ധിയെ. മണ്ഡലം നിലനിര്‍ത്തിപ്പോന്ന രാജീവ് ഗാന്ധി 91 ല്‍ കൊല്ലപ്പെട്ടു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിലെ സതീശ് ശര്‍മ 96 ലും വിജയിച്ചു. 98 ല്‍ സതീശ് ശര്‍മയെ തോല്‍പിച്ച സഞ്ജയ് സിങ് ആദ്യമായി മണ്ഡലത്തില്‍ ബി.ജെ.പിയുടെ കൊടി നാട്ടി. 1999ല്‍ വമ്പന്‍ ഭൂരിപക്ഷത്തില്‍ സോണിയാ ഗാന്ധി അമേത്തി തിരിച്ചുപിടിച്ചു. 2004 ല്‍ സ്ഥാനാര്‍ത്ഥിയായി സാക്ഷാല്‍ രാഹുല്‍ ഗാന്ധിയെത്തി. രണ്ട് ലക്ഷത്തി തൊണ്ണൂറായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച രാഹുല്‍ 2009 ല്‍ മൂന്ന് ലക്ഷത്തി എഴുപതിനായിരം വോട്ടായി ഭൂരിപക്ഷമുയര്‍ത്തി. എന്നാല്‍ 2014 ല്‍ സ്മൃതി ഇറാനിയിലൂടെ ബി.ജെ.പി കടുത്ത പോരാട്ടം നടത്തി. രാഹുലിന്റെ ഭൂരിപക്ഷം രണ്ടേമൂക്കാല്‍ ലക്ഷത്തോളം ഇടിഞ്ഞ് ഒരു 1,07,903 ആയി. 2009 ല്‍ 71% ഉണ്ടായിരുന്ന രാഹുലിന്റെ വോട്ടുശതമാനം 2014 ആയപ്പോഴേക്കും 47 ശതമാനമായി കുറഞ്ഞു. എസ്.പിയും ബി.എസ്.പിയും ആം ആദ്മി പാര്‍ട്ടി എന്നിവയുടെ സാന്നിധ്യം തിരിച്ചടിയായെന്ന് വ്യക്തം. ഇത്തവണയും സ്മൃതി ഇറാനി തന്നെ ബി.ജെ.പിയുടെ നേര്‍ച്ചക്കോഴി. എസ്.പി-ബി.എസ്.പി സഖ്യവും ആം ആദ്മിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ രാഹുലിന് പിന്നില്‍ അണിനിരന്നിട്ടുണ്ട്. മൂന്ന് തവണ അമേത്തിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഇത്തവണ വയനാട്ടില്‍ നിന്നും അങ്കം കുറിച്ചു. രാഹുല്‍ രണ്ടിടത്തും വിജയിച്ചാല്‍ ഏത് മണ്ഡലം നിലനിര്‍ത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
അമേത്തി ലോക്‌സഭാ മണ്ഡലത്തിന്റെ കീഴില്‍ അഞ്ചു നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ടിലോയ്, സലോണ്‍, ജഗദീഷ് പൂര്‍, ഗൗരിഗഞ്ച്, അമേത്തി. 2017 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.പിയുമായി സഖ്യമുണ്ടാക്കിയെങ്കിലും അഞ്ചിടത്തും കോണ്‍ഗ്രസിന് അടിതെറ്റി. നാലു സീറ്റില്‍ ബി.ജെ.പിയും ഒന്നില്‍ സമാജ്‌വാദി പാര്‍ട്ടിയും ജയിച്ചു.
2010ല്‍ രാഹുല്‍ തറക്കല്ലിടുകയും ചെറുകിട ആയുധ നിര്‍മാണം പുരോഗമിക്കുകയും ചെയ്യുന്ന ഫാക്ടറിക്കാണ് മോദി കഴിഞ്ഞമാസം വീണ്ടും തറക്കല്ലിട്ടത്. ലക്ഷ്യം വോട്ട് തന്നെ. പക്ഷെ സത്യാവസ്ഥ മറിച്ചാണ്. 2007ല്‍, അന്നത്തെ യു.പി.എ സര്‍ക്കാരാണ് അമേത്തിയിലെ കോര്‍വയില്‍ തോക്കുനിര്‍മാണ ഫാക്ടറിക്കുള്ള നടപടി തുടങ്ങിയത്. 408.01 കോടി രൂപ മുടക്കുമുതലില്‍ പ്രതിരോധ ഉപകരണങ്ങളും ചെറുകിട തോക്കും നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. 2010 ഒക്ടോബറില്‍, എച്ച്.എ.എല്‍ ക്യാംപസില്‍ സ്ഥലം എം.പി രാഹുല്‍ ഗാന്ധി തറക്കല്ലിട്ടു. പ്രതിവര്‍ഷം നിശ്ചിത തോതില്‍, സിക്യൂബി കാര്‍ബൈനുകള്‍, ഐ.എന്‍.എസ്.എ.എസ് റൈഫിളുകള്‍, .32 പിസ്റ്റലുകളും റിവോള്‍വറുകളും സ്‌പോര്‍ട്ടിങ് റൈഫിളുകളും അടക്കം നിര്‍മിക്കാന്‍ ലക്ഷ്യമിട്ട ഫാക്ടറിയില്‍ വൈകാതെ ചെറുകിട തോക്കുകളുടെ നിര്‍മാണം തുടങ്ങുകയും ചെയ്തു. ഇതിനിടയിലാണ് ‘തറക്കല്ലു’മായെത്തി മോദിയും ബി.ജെ.പിയും ഇളിഭ്യരായത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala16 hours ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
india3 days ago
അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമക്കേസ്: പ്രതിയ്ക്ക് ജീവപര്യന്തം
-
india3 days ago
പ്രതിഷേധം ഫലം: അടിമാലി സര്‍ക്കാര്‍ സ്കൂളിലെ ഇംഗ്ലീഷ് മീഡിയം തുടരാന്‍ തീരുമാനം
-
india3 days ago
സിക്കിമില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി