Connect with us

Culture

ദേശീയ തലത്തില്‍ സഖ്യസാധ്യതകള്‍ പ്രയോജനപ്പെടുത്താത്തത് പരാജയ കാരണമായി: കെ മുരളീധരന്‍

Published

on


തിരുവനന്തപുരം: ദേശീയ തലത്തില്‍ ചെറുകക്ഷികളുമായുള്ള സഖ്യസാധ്യതകള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ സാധിക്കാത്തതാണ് കോണ്‍ഗ്രസിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതെന്ന് നിയുക്ത വടകര എം.പിയും കോണ്‍ഗ്രസ് പ്രചാരണ വിഭാഗം ചെയര്‍മാനുമായ കെ. മുരളീധരന്‍. തിരുവനന്തപുരം പ്രസ്സ് കല്‍ബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ യു.ഡി.എഫ് ശക്തമായ വിജയം നേടി. അതേ വിജയം തമിഴ്‌നാട്ടില്‍ ഡി.എം.കെ, കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ ഉള്‍പ്പെടെയുള്ള സഖ്യത്തിനും നേടാനായി. അവിടെ ശക്തമായാണ് പ്രതിപക്ഷ സഖ്യമുന്നണി പ്രവര്‍ത്തിച്ചത്. എന്നാല്‍ അതേനേട്ടം കര്‍ണാടകയില്‍ ജനതാദള്‍-കോണ്‍ഗ്രസ് സഖ്യത്തിന് നേടാനായില്ല. ഇവിടെ സഖ്യത്തിലെ ഉലച്ചിലുകളാണ്് പരാജയത്തിന് കാരണമായത്. ആം ആദ്മി പാര്‍ട്ടിയുമായി സംഖ്യമുണ്ടായെങ്കില്‍ ഡല്‍ഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ പിടിക്കാമായിരുന്നു. ബംഗാളില്‍ ഇടതുപക്ഷം പൂര്‍ണമായി തോറ്റപ്പോള്‍ രണ്ടു സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. ത്രിപുരയില്‍ രണ്ടാം സ്ഥാനം കോണ്‍ഗ്രസ് നേടി. മൂന്നാം സ്ഥാനത്തേയക്ക് സി.പി.എം തള്ളപ്പെട്ടു.
ദേശീയ തലത്തിലെ പരാജയകാരണങ്ങല്‍ വിലയിരുത്തിയശേഷം കേരളത്തിലെ വിജയം കോണ്‍ഗ്രസ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കും. മോദിക്കെതിരെ രാഹുല്‍ഗാന്ധി എടുത്ത ശക്തമായ നിലപാടുകള്‍ സംസ്ഥാനതലങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന തോന്നല്‍ രാഹുല്‍ഗാന്ധിക്ക് ഉണ്ട്. അതാണ് അദ്ദേഹം രാജിക്ക് ഒരുങ്ങിയത്. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ഒഴിയാന്‍ പാടില്ല. ഒരു തെരഞ്ഞെടുപ്പ് പരാജയവും ജനാധിപത്യത്തില്‍ അവസാനമല്ല. തെറ്റുകള്‍ തിരുത്തി വീണ്ടും തിരിച്ചുവരും. നേതാക്കള്‍മാത്രം പ്രവര്‍ത്തിച്ചാല്‍ പോരാ താഴേത്തട്ടിലും പ്രവര്‍ത്തനം വേണം. അഖിലേന്ത്യാ തലത്തില്‍ സി.പി.എം കോണ്‍ഗ്രസിന്റെ ശത്രുവല്ല. കേരളത്തില്‍ സി.പി.എം നടത്തുന്ന അക്രമരാഷ്ട്രീയമാണ് ഇവിടത്തെ പ്രശ്‌നം. ആലപ്പുഴയിലെ ചെറിയ പരാജയം പാര്‍ട്ടി വിലയിരുത്തുമെന്ന് കെ മുരളീധരന്‍ പറഞ്ഞു.
വടകരയില്‍ ഇടതുപക്ഷത്തിന്റെ വോട്ടുകളില്‍ ശക്തമായ അടിയൊഴുക്കകള്‍ ഉണ്ടായിട്ടുണ്ട്. ജയരാജന്റെ സ്വന്തം ബൂത്തില്‍ 200 വോട്ടുകളാണ് യു.ഡി.എഫ് നേടിയത്. ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള കൂത്തുപറമ്പില്‍ 4300 വോട്ടുകള്‍ ലീഡ് നേടി. സംസ്ഥാനത്തുടനീളം സി.പി.എം വോട്ടുകള്‍ യു.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

കെജിഎഫ് യിലെ കാസിം ചാച്ച ഇനി ഓര്‍മ്മങ്ങളില്‍മാത്രം; കന്നഡ നടന്‍ ഹരീഷ് റായ് അന്തരിച്ചു

Published

on

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ് (55) അന്തരിച്ചു. ദീര്‍ഘനാളായി ക്യാന്‍സര്‍ ബാധിതനായിരുന്നു. വ്യാഴാഴ്ച ബംഗളൂരുവിലെ കിഡ്‌വായ് ആശുപത്രിയിലായിരുന്നു അന്ത്യം. 1990കളിലെ കന്നഡ സിനിമയുടെ സുവര്‍ണകാലഘട്ടത്തിലാണ് ഹരീഷ് റായിയുടെ സിനിമാ ജീവിതം ആരംഭിച്ചത്.

1995 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമയായ ‘ഓം’ എന്ന ചിത്രത്തിലെ ഡോണ്‍ റോയി എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് കന്നഡയും തമിഴ് സിനിമകളും ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൈകാര്യം ചെയ്ത അദ്ദേഹം, സ്വാഭാവികമായ അഭിനയശൈലിയിലൂടെ പ്രേക്ഷകമനസുകള്‍ കീഴടക്കി. യാഷ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘കെജിഎഫ്’ സീരിസിലെ കാസിം ചാച്ച എന്ന കഥാപാത്രത്തിലൂടെയാണ് ഹരീഷ് റായ് കന്നഡക്കപ്പുറത്തും പ്രശസ്തനായത്. ആ കഥാപാത്രം അദ്ദേഹത്തിന് ജനപ്രീതിയും ആരാധകശ്രദ്ധയും ഒരുപോലെ സമ്മാനിച്ചു.

Continue Reading

india

ബിഹാര്‍ പോളിങ് ബൂത്തിലേക്ക്

Published

on

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന പോളിങ് വൈകിട്ട് ആറിന് അവസാനിക്കും. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവും നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉള്‍പ്പെടെ പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നു. അടുത്ത ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പതിനാലിനാണ് വോട്ടണ്ണല്‍. കനത്ത സുരക്ഷാ വിന്യാസമാണ് ജനവിധി നടക്കുന്ന 18 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.

അവസാന നിമിഷം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഹരിയാന വോട്ട് ചോരി ആരോപണം സംസ്ഥാനത്ത് കാര്യമായ ചര്‍ച്ചയായിട്ടുണ്ട്. ‘മായി ബഹിന്‍ മാന്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് 30,000 രൂപ നല്‍കുമെന്ന തേജസ്വി യാദവിന്റെ വാഗ്ദാനം.

 

Continue Reading

Film

പ്രണവ് മോഹന്‍ലാലിന്റെ ‘ഡീയസ് ഈറെ’ ഇപ്പോള്‍ തെലുങ്കിലും; നവംബര്‍ 7ന് റിലീസ്

മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി.

Published

on

പ്രണവ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ഹൊറര്‍ ചിത്രം ‘ഡീയസ് ഈറെ’യുടെ തെലുങ്ക് പതിപ്പ് നവംബര്‍ 7ന് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. തെലുങ്ക് ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ജിബിന്‍ ഗോപിനാഥ്, ജയ കുറുപ്പ്, അരുണ്‍ അജികുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തിന് രാഹുല്‍ തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി. ട്രേഡ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ ആഗോള കലക്ഷന്‍ 50 കോടി രൂപ കടന്നിട്ടുണ്ട്.

ചിത്രം തുടര്‍ച്ചയ്ക്ക് സാധ്യത സൂചിപ്പിച്ചെങ്കിലും രണ്ടാം ഭാഗം സംബന്ധിച്ച് രാഹുല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മഞ്ജു വാര്യരുമായി രാഹുല്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രവും ഹൊറര്‍ വിഭാഗത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഡീയസ് ഈറെ’ പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തപ്പെടുന്നു. ചിത്രം ആദ്യ ദിനത്തില്‍ 4.7 കോടി രൂപയും, രണ്ടാമത്തെ ദിവസം 5.75 കോടിയും, മൂന്നാം ദിവസം 6.35 കോടിയും ഇന്ത്യയില്‍ നിന്ന് സമാഹരിച്ചു.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ‘ഡീയസ് ഈറെ’ എന്നത് ലാറ്റിന്‍ വാക്കാണ് അര്‍ത്ഥം ”മരിച്ചവര്‍ക്കായി പാടുന്ന ദിനം” അല്ലെങ്കില്‍ ”ദിനം വിധിയുടെ”.

 

Continue Reading

Trending