Connect with us

Culture

വികസനത്തിളക്കവുമായി കൊല്ലത്ത് പ്രേമചന്ദ്രന്‍

Published

on


എ.കെ.എം ഹുസൈന്‍

നാട്ടില്‍ വികസനം എത്തിക്കുന്നതാണ് ജനപ്രതിനിധിയുടെ പ്രഥമ കടമയെങ്കില്‍ എന്‍.കെ പ്രേമചന്ദ്രന്‍ സമ്പൂര്‍ണ വിജയമാണെന്ന് കൊല്ലത്തുകാര്‍ സാക്ഷ്യപ്പെടുത്തും. 1996ലും 98ലും കൊല്ലത്ത് നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രേമചന്ദ്രന്‍ ആര്‍.എസ്.പി യു.ഡി.എഫില്‍ എത്തിയതോടെയാണ് കഴിഞ്ഞ തവണ വീണ്ടും കൊല്ലത്ത് നിന്നും വിജയിച്ചത്. സി.പി.എം പി.ബി അംഗം എം.എ ബേബിയെ പരാജയപ്പെടുത്തിയാണ് ഡല്‍ഹിയിലേക്ക് വണ്ടി കയറിയത്. കൊല്ലത്തെ എം.പി അഞ്ചുകൊല്ലം മുമ്പ് നല്‍കിയ വാഗ്ദാനങ്ങളില്‍ ഇനി ഒന്നുപോലും പാലിക്കാനില്ലെന്നാണ് നാട്ടുകാരുടെ സാക്ഷ്യപ്പെടുത്തല്‍.
സംസ്ഥാന മുഖ്യമന്ത്രി ഉള്‍പ്പെടെ വ്യക്തിപരമായി ആക്ഷേപിക്കുമ്പോഴും രാഷ്ട്രീയ എതിരാളികള്‍ പൂഴിക്കടകനായി സംഘി പ്രചരണം നടത്തിയപ്പോഴും പുഞ്ചിരിയോടെ നേരിട്ട എന്‍.കെ പ്രേമചന്ദ്രന്‍ വികസന തുടര്‍ച്ചക്ക് വോട്ട് തേടിയാണ് കൊല്ലത്തെ ജനങ്ങളുടെ മനം കവരുന്നത്.
കരിമണലിന്റെ നാടായ ചവറ മുതല്‍ കിഴക്കന്‍ മലയോര മേഖലയായ പുനലൂര്‍ ഉള്‍പ്പെടെ ഏഴു നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് എന്‍.കെ പ്രേമചന്ദ്രന്‍ സുപരിചിതനാണ്. കവലകളില്‍ ചെന്നിറങ്ങുന്ന പ്രേമചന്ദ്രന് ആരും ആരെയും പരിചയപ്പെടുത്തേണ്ട കാര്യമില്ല. എല്ലാവരെയും പേര് ചൊല്ലിവിളിക്കാന്‍ കഴിയുന്ന പരിചയവും സൗഹൃദവും.
സൗമ്യം സമഗ്രം സുതാര്യം എന്ന സന്ദേശമുയര്‍ത്തിയാണ് യു.ഡി.എഫ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെങ്കിലും അനന്തമായ വികസന സാധ്യതകളാണ് കൊല്ലത്തെ കാത്തിരിക്കുന്നതെന്നാണ് പ്രേമചന്ദ്രന്റെ പക്ഷം.
ജനങ്ങള്‍ പതിറ്റാണ്ടുകളായി കാത്തിരുന്ന കൊല്ലം ബൈപാസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാന്‍ കഴിഞ്ഞതാണ് പ്രേമചന്ദ്രന്റെ പ്രധാന നേട്ടം. ഇതോടെ ദേശീയപാതയില്‍ കാവനാട് മുതല്‍ മേവറം വരെ അനുഭവപ്പെട്ടിരുന്ന ഗുരുതരമായ ഗതാഗത കുരുക്ക് ഒഴിവായി.
എണ്ണമറ്റ വികസന പ്രവര്‍ത്തനങ്ങളാണ് അഞ്ചുവര്‍ഷം കൊണ്ട് പ്രേമചന്ദ്രന്‍ പൂര്‍ത്തീകരിച്ചത്. പുനലൂര്‍ ചെങ്കോട്ട ഗേജ് മാറ്റം, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ സമ്പൂര്‍ണ വികസനം, കൊല്ലം ആശ്രാമം ഇ.എസ്.ഐ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയുടെ വികസനം, കൊല്ലം റെയില്‍വെ സ്റ്റേഷന്റെ രണ്ടാം കവാടം പൂര്‍ത്തിയാക്കി തുറന്നുകൊടുത്തത്, കേന്ദ്രീയ വിദ്യാലയത്തിന് ആധുനിക രീതിയില്‍ പണികഴിപ്പിച്ച പുതിയ കെട്ടിട സമുച്ചയം തുടങ്ങി എടുത്തുപറയാന്‍ ഒട്ടേറെ.
റോഡുകളുടെ വികസനം, അംഗന്‍വാടികളുടെയും ആസ്പത്രികളുടെയും വികസനം, സ്‌കൂളുകള്‍ക്ക് ആധുനിക രീതിയില്‍ കെട്ടിടം നിര്‍മിക്കുകയും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സ്ഥാപിക്കുകയും ചെയ്തത് ഉള്‍പ്പെടെ എം.പി ഫണ്ടിന്റെ സമ്പൂര്‍ണ വിനിയോഗവും പ്രേമചന്ദ്രന്റെ ശ്രദ്ധേയ നേട്ടമായി.
രാജ്യാന്തര വേദികളില്‍ കൊല്ലത്തിന്റെ ശബ്ദം ആകാന്‍ കഴിഞ്ഞതും മുത്തലാഖ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ശക്തമായി ശബ്ദം ഉയര്‍ത്തിയതും പ്രേമചന്ദ്രന് ഏറെ തിളക്കമുണ്ടാക്കി. മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
പാര്‍ലമെന്റില്‍ നിരവധി സ്വകാര്യ ബില്ലുകളും സ്വകാര്യ പ്രമേയങ്ങളും അവതരിപ്പിച്ച് ശ്രദ്ധേയനായി. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള നിരാകരണ പ്രമേയം, കശുവണ്ടി വ്യവസായത്തിന്റെയും തൊഴിലാളികളുടെയും നിലനില്‍പ്പിനായുള്ള ഇടപെടല്‍, മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമം, തോട്ടം മേഖലയുടെ നിലനില്‍പ്പിനാവശ്യമായ ഇടപെടലുകള്‍ തുടങ്ങി കഴിഞ്ഞ അഞ്ചു വര്‍ഷവും പാര്‍ലമെന്റിലെ സമസ്ത തലങ്ങളിലും പ്രേമചന്ദ്രന്റെ ശ്രദ്ധേയ സാന്നിധ്യമുണ്ടായിരുന്നു.
കൊല്ലത്ത് അടുത്ത അഞ്ചുവര്‍ഷക്കാലത്തേക്കുള്ള വികസന പദ്ധതികളും നിര്‍ദേശങ്ങളുമായാണ് പ്രേമചന്ദ്രന്‍ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരുന്നത്.
പ്രചരണത്തിന്റെ മൂന്നാം ഘട്ടവും പിന്നിട്ടാണ് പ്രേമചന്ദ്രന്റെ മുന്നേറ്റം. കശുവണ്ടി മേഖലയിലും തോട്ടം മലയോര മേഖഖലയിലും ഗ്രാമ, നഗര പ്രദേശങ്ങളിലും ഏറെ ആവേശത്തോടെയാണ് ജനങ്ങള്‍ പ്രേമചന്ദ്രനെ വരവേറ്റത്. സി.പി.എം സംസ്ഥാന സമിതി അംഗവും മുന്‍ കൊല്ലം ജില്ലാ സെക്രട്ടറിയുമായ സി.പി.എമ്മിലെ കെ.എന്‍ ബാലഗോപാലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ബി.ജെ.പിയിലെ കെ.വി സാബുവാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. മൂന്നുസ്ഥാനാര്‍ത്ഥികളും അഭിഭാഷകര്‍ കൂടിയാണെന്ന പ്രത്യേകതയും കൊല്ലത്തിന് സ്വന്തം.

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending