Video Stories
ഡിജിറ്റല്‍ സൗജന്യവും പാഴായ വാക്കുകളും

ശാരി പി.വി
തള്ളല്‍ കാലത്ത് പൗരന്‍മാര്‍ക്കു മുന്നില്‍ രണ്ട് തരം ഓപ്ഷനുകളാണുള്ളത്. ചെയ്യാന്‍ പാടുള്ളത്, ചെയ്യാന്‍ പാടില്ലാത്തത്. ഇതില്‍ ആദ്യത്തേത് കുറവും രണ്ടാമത്തേത് കൂടുതലുമാണ്. ആദ്യം ബീഫ് തിന്നാന്‍ പാടില്ലെന്നായിരുന്നു. പിന്നീട് സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കരുതെന്നായി. പെണ്‍കുട്ടിയാണേല്‍ സംഘികള്‍ പറയുന്ന തരത്തിലുള്ള വസ്ത്രം ധരിക്കണം, നിര്‍ബന്ധമായും സംസ്‌കൃതം പഠിക്കണം, സിനിമ കാണണമെങ്കില്‍ ദേശീയ ഗാനം ചൊല്ലണം, യോഗ ചെയ്യണം, ചൂലുമെടുത്ത് അടിച്ചു വാരണം അങ്ങനെ അങ്ങനെ ഓരോന്നായി ഇറക്കി ഒടുക്കം ഇപ്പോ നാട്ടാര് മൊത്തം പൈസയില്ലാത്തവരാവണം എന്നായി, അതും പുലരുമ്പോള്‍ ഭക്തി സാന്ദ്രമായി തുടങ്ങി വൈകുവോളം നീണ്ട ക്യൂവില്‍ നിന്ന് ഞാന്‍ കള്ളപ്പണക്കാരനല്ലെന്നു നാലാളെ ബാങ്കിനു മുന്നില്‍ നിന്നു സാക്ഷ്യപ്പെടുത്തുകയും വേണം. എല്ലാം അതിര്‍ത്തിയിലെ പട്ടാളക്കാര്‍ക്കും രാജ്യസ്‌നേഹത്തിനും വേണ്ടിയാണല്ലോ എന്നോര്‍ത്ത് നില്‍ക്ക തന്നെ. അതവാ നിന്നില്ലെങ്കില്‍ എങ്ങാനും നാടുകടത്തിയാലോ ചിലര്‍ക്കാണെങ്കില്‍ പാസ്‌പോര്‍ട്ട് പോലുമില്ല. എ.ടി.എമ്മിനു മുന്നില്‍ ഊഴം കാത്തിരുന്ന് ഒന്നില്‍ നിന്നും ഒന്നിലേക്കു പൂജ്യം വെട്ടിക്കളിക്കുന്ന പ്രതീതിയില്‍ നോട്ടു തേടി യാത്ര. സ്വന്തം പണത്തിനു വേണ്ടി ഇത്രമേല്‍ അപമാനിതരാവുന്ന ജനങ്ങളെ ലോകത്ത് എവിടെ കാണാന്‍ പറ്റും. ഇപ്പോള്‍ പറയുന്നു എല്ലാവരും ഒരുമിച്ചു സാധനങ്ങള്‍ വാങ്ങണമെന്ന്.
സമത്വ സുന്ദരമായ സ്വപ്‌നം. അംബാനിയും അദാനിയും മുതല്‍ അഷ്ടിക്കു വകയില്ലാത്തവന്‍വരെ ഒരേ ബില്ലില്‍ സാധനങ്ങള്‍ വാങ്ങാന്‍ നില്‍ക്കുക. എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം. തീര്‍ന്നില്ല ഭക്ഷണം കഴിക്കാന്‍ സൗജന്യമായി കിട്ടുന്ന ഇടം അന്വേഷിക്കുന്നതും ഉത്തമമാണത്രേ. പാവം ദൈവത്തിന്റെ നാടാണെന്നും പറഞ്ഞ് ഈ വക ബ്ലണ്ടറും കേട്ട് കേരളത്തിലെ മൂന്നാര്‍ കാണാന്‍ വന്ന സായിപ്പ് ഇത്തരമൊരു വാക്കു കേട്ടിട്ടാവണം ഹോട്ടലില്‍ കേറിയത്. കാശില്ലാത്തോണ്ട് ഒടുവില്‍ തിന്നത് ദഹിക്കുവോളം സായിപ്പിന് ഓടേണ്ടിയും വന്നു. കാഷ്‌ലസ് എക്കണോമി കൊണ്ട് സായിപ്പിനെ ഓടിച്ചെന്നും പറഞ്ഞ് നാളെ സംഘികള്‍ ബോര്‍ഡ് വെക്കുമോ എന്ന കാര്യം പറയാനൊക്കില്ല. അതാണല്ലോ തള്ള് ടീമിന്റെ ഒരിത്.
പക്ഷേ ആടെന്തറിഞ്ഞു അങ്ങാടി വാണിഭം എന്നു ചോദിച്ചപോലെയാണ് നോട്ടു നിരോധിച്ച ഏമാന്‍മാരുടെ ഇപ്പോഴത്തെ അവസ്ഥ. അസാധുവാക്കപ്പെട്ട പണത്തിന്റെ 80 ശതമാനത്തിലേറെ തിരികെ ലഭിച്ചതായി ദാണ്ടേ ഇപ്പോ അറ്റോര്‍ണി ജനറല്‍ തന്നെ പറയുന്നു. 12 ലക്ഷം കോടി രൂപയുടെ അസാധു നോട്ടുകള്‍ ഇതിനോടകം തന്നെ തിരിച്ചെത്തിയത്രേ. അതീവ രഹസ്യമായി (എന്നാണ് പറയുന്നത്) എടുത്ത തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുടെ ആകെ മൂല്യമായ 15 ലക്ഷം കോടിയോളം രൂപയില്‍ 10 മുതല്‍ 11 ലക്ഷം കോടി രൂപ വരെ പരമാവധി തിരിച്ചു വരൂവെന്നായിരുന്നു സര്‍ക്കാറിന്റെ കണക്കു കൂട്ടല്‍. ബാക്കി തുക റിസര്‍വ് ബാങ്കിന്റെ ബാധ്യതകളില്‍ ലയിപ്പിച്ച് ലാഭം കൊയ്യാമെന്നും കണക്കു കൂട്ടി.
എന്നാല്‍ എല്ലാ കണക്കും പാളി, ഇനിയും ദിവസങ്ങള്‍ ബാക്കിയും കിടക്കുന്നു. സംഗതി ബ്ലിംഗസ്യയാവാന്‍ ഇനി വേറൊന്നും വേണ്ടല്ലോ. സംഗതി വശാല്‍ ഡിസംബര്‍ 31 കഴിഞ്ഞാല്‍ കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്ന സര്‍ക്കാര്‍ വാദം അപ്പടി കോഞ്ഞാട്ടയാവുമെന്നതിന് തര്‍ക്കം വേണ്ട. രണ്ട് ലക്ഷം കോടി മുതല്‍ നാല് ലക്ഷം കോടി വരെയെങ്കിലും തിരിച്ചെത്തിയില്ലെങ്കില്‍ അസാധുവാക്കല്‍ നടപടി കൊണ്ട് സര്‍ക്കാറിന് നേട്ടം ഇല്ലാ എന്നു മാത്രമല്ല കോട്ടം മാത്രമേ കാണൂ. രാജ്യത്ത് വന്‍ തോതില്‍ കള്ളപ്പണമുണ്ടെന്ന സര്‍ക്കാര്‍ വാദം അപ്പടി ഉള്ളിസുരുവിന്റെ തെളിവ് പോലെ കൈരേഖയായി മാറും. അപ്പോള്‍ പിന്നെ അതിര്‍ത്തിയിലെ പട്ടാളക്കാര്‍ക്കു വേണ്ടി വെയില്‍ കൊണ്ടതും ഭീകരര്‍, കള്ളപ്പണക്കാര്‍, പൂഴ്ത്തിവെപ്പുകാര്‍ തുടങ്ങി അസംഖ്യം രാജ്യദ്രോഹികളെ കയ്യാമം വെച്ച് സ്ഫ്ടികം സിനിമയില്‍ ആടു തോമയെ നടത്തിക്കുന്നതു പോലെ നടത്തിക്കുന്നതു കാണാമെന്നുള്ള നമ്മുടെ ആശയും സ്വാഹ. ഇതിനോടകം പിടികൂടിയ കള്ളപ്പണക്കാരെല്ലാം താമരക്കു ചുവട്ടില്‍ തന്നെയാണു താനും. കള്ളപ്പണ വാദം സ്വാഹയായതോടെ ഇനിയിപ്പോ കറന്‍സി ഉപയോഗം കുറക്കാനെന്ന പേരില്‍ ഡിജിറ്റല്‍ പ്രോത്സാഹന യഞ്ജം ആരംഭിച്ചിരിക്കുകയാണ്.
അതായത് ഇന്നു ശരിയാവും നാളെ ശരിയാവുമെന്നു പറഞ്ഞ ക്യൂ അടുത്തെങ്ങാനും തീരാന്‍ പോകുന്നില്ലെന്ന് പകല്‍പോലെ വ്യക്തമായിക്കഴിഞ്ഞു. ഇനിയിപ്പോ കറന്‍സി അടിച്ചിറക്കുന്നതിലും നല്ലത് പറഞ്ഞ വാക്ക് ചവച്ചിറക്കുന്നതാണ്. അപ്പോള്‍ പിന്നെ പേടിഎം മുതല്‍ റിലയന്‍സ് വരെയുള്ള രാജ്യസ്‌നേഹം ഹോള്‍സെയില്‍ ആയി മുന്‍കൂട്ടി വാങ്ങിവെച്ച കമ്പനികളുടെ ഇ വാലറ്റിനു വേണ്ടി ജയ്‌ഹോ.. പേടിഎം എന്നാല്‍ പേ ടു മോദിയാണെന്ന് രാഹുല്‍ജിയും പ്രഖ്യാപിച്ചിട്ടുണ്ട്. പറഞ്ഞത് രാഹുലാണെന്നു കരുതി തള്ളല്‍ സംഘികള്‍ക്കൊപ്പം തുള്ളാന്‍ വരട്ടെ. ഇപ്പോള്‍ സൗജന്യമായി ഈ കമ്പനികള്‍ നിങ്ങളെ കാര്‍ഡ് ഉരക്കാന്‍ സമ്മതിക്കും കുറച്ചു കഴിയുമ്പോള്‍ അറിയാം ഉരസലിനു പിന്നിലെ യഥാര്‍ത്ഥ ഘര്‍ഷണം.
പോരാത്തതിന് സ്മാര്‍ട് ഫോണും ഇ വാലറ്റും മൊബൈലിലെ നെറ്റുമെല്ലാം നിങ്ങള്‍ വഹിക്കേണ്ടിയും വരും. വെറുതെ കയ്യിലിരുന്ന പൈസ കൊടുത്ത് വാങ്ങിയതത്രയും ഇനി വേറെയും പണം ചെലവാക്കേണ്ടി വരുമെന്ന് സാരം. എലിയെ പേടിച്ച് ഇല്ലം ചുടുക എന്നത് പോലെയാണിപ്പോ കാര്യങ്ങള്‍ 56 ഇഞ്ചിന്റെ നെഞ്ചളവുണ്ടായിട്ടും പാവത്തിനെ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ സമ്മതിക്കുന്നില്ലെന്നാണ് പറയുന്നത്. അതും വിരലില്‍ എണ്ണാവുന്ന അംഗങ്ങള്‍ ചേര്‍ന്ന്!. അപ്പോള്‍ പിന്നെ ഇതല്ലാതെ എന്തു ചെയ്യും. ഇനിയിപ്പോ കാര്‍ഡുമായി ഇറങ്ങിയാല്‍ ലക്കടിപ്പ് (ലക്കി+തട്ടിപ്പ്) വേറെയും. ഇന്‍ഷുറന്‍സ് പ്രീമിയം അടക്കുന്നതിന് എട്ടുശതമാനം ഡിസ്‌കൗണ്ട് കിട്ടാന്‍ പുതിയൊരു പോളിസി ഓണ്‍ലൈനില്‍ എടുക്കുകയേ വേണ്ടൂ.
അതുമല്ലെങ്കില്‍ എണ്ണക്കമ്പനികള്‍ നേരിട്ടുനടത്തുന്ന പെട്രോള്‍ പമ്പില്‍ പോയി 500 രൂപക്ക് പെട്രോളടിച്ചാല്‍ മൂന്നേമുക്കാല്‍ രൂപ ഇനാം! പോരെ വാട്ട് എ സര്‍പ്രൈസ് ഗിഫ്റ്റ്. ഓണ്‍ലൈനില്‍ ട്രെയിന്‍ ടിക്കറ്റെടുക്കുക നിങ്ങള്‍ക്ക് ഭാഗ്യമുണ്ടേല്‍ തീവണ്ടി അപകടത്തില്‍ പെട്ട് നമ്മള്‍ മരിച്ചുകിട്ടിയാല്‍ 10 ലക്ഷം രൂപ വരെ കുടുംബക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് കിട്ടും ഇന്‍ക്രഡിബിള്‍ ഓഫര്‍. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് പുത്തന്‍ പുതിയ റൂപെ ക്രെഡിറ്റ് കാര്‍ഡ്. ഇതിലും നിങ്ങള്‍ ഉള്‍പെട്ടില്ലെങ്കില്‍ 10,000 പേരുള്ള നഗരത്തിലാണ് നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ സൗജന്യമായി സൈ്വപ് ചെയ്യാന്‍ നിങ്ങള്‍ക്ക് മഹാഭാഗ്യം കൈവരുകയും ചെയ്യും. ജെയ്റ്റ്‌ലിയുടെ പ്രോത്സാഹനം കേട്ട ചാണക സംഘികള്‍ പ്രോത്സാഹനവുമായി ഇറങ്ങിയിട്ടുണ്ട്. എനിക്കു കിട്ടി മൂന്നു രൂപ, നിങ്ങള്‍ക്കും വേണ്ടേ എന്നും ചോദിച്ച്. ഇനി അടുത്തതായി കറന്‍സി നശിക്കാതിരിക്കാന്‍ പ്ലാസ്റ്റിക് മണി കൊണ്ടു വരുമെന്നാണ് അടുത്ത പ്രഖ്യാപനം. എന്തോ നമ്മുടെ തള്ള് വിദ്വാന്‍മാരായ ചാണക സംഘികള്‍ കേട്ടത് പാതി കേള്‍ക്കാത്തത് പാതി പ്ലാസ്റ്റിക് പെറുക്കാന്‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രത്തിന് പ്ലാസ്റ്റിക് മണി ഉണ്ടാക്കാന്‍ സഹായിക്കുകയാണത്രേ ലക്ഷ്യം.
ലാസ്റ്റ് ലീഫ്:
മധ്യപ്രദേശില്‍ കേരള മുഖ്യമന്ത്രിയെ മടക്കി അയച്ച സംഭവത്തില്‍ ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും കുറ്റപ്പെടുത്തുന്നത് തരം താണപരിപാടിയാണെന്ന് കുമ്മനം. തരം താഴാന്‍ ഇവിടെ വേറെ ആളുകളുണ്ടെന്ന് സാരം.
Celebrity
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
Football3 days ago
യുവേഫ നേഷന്‍സ് ലീഗ്; സ്പെയിന് യുവനിരയെ വീഴ്ത്തി; കപ്പുയര്‍ത്തി പോര്‍ചുഗല്‍
-
kerala3 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍
-
kerala3 days ago
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
കപ്പലപകടം; കേസില്ല, നഷ്ട പരിഹാരം മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍
-
india3 days ago
അമിതമായ തിരക്ക്; മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് പേര് മരിച്ചു