Connect with us

Video Stories

എണ്ണയുത്പാദനം കുറക്കാന്‍ ഒപെക് ഇതര രാജ്യങ്ങളും

Published

on

റിയാദ്: ആഗോള എണ്ണ വിപണിയില്‍ സ്ഥിരതയുണ്ടാക്കുന്നതിനു എണ്ണയുത്പാദനം വെട്ടിക്കുറക്കാന്‍ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ ഒപെക്കും സ്വതന്ത്ര ഉത്പാദക രാജ്യങ്ങളും ധാരണയിലെത്തി. ഒപെക് രാജ്യങ്ങളും സംഘടനക്ക് പുറത്തുള്ള ഉത്പാദക രാജ്യങ്ങളും ഓസ്ട്രിയയിലെ വിയന്നയില്‍ യോഗം ചേര്‍ന്നാണ് ഉത്പാദനം കുറക്കുന്നതിനുള്ള ചരിത്രപരമായ ധാരണയിലെത്തിയതെന്ന് സഊദി ഊര്‍ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ഒപെക്കിന് പുറത്തുള്ള 11 രാജ്യങ്ങള്‍ ഉത്പാദനം കുറക്കുന്നതിന് സമ്മതിച്ചു.

 

ജനുവരി ഒന്ന് മുതല്‍ ആറ് മാസം ഈ രാജ്യങ്ങള്‍ പ്രതിദിന ഉത്പാദനത്തില്‍ 5.58 ലക്ഷം ബാരലിന്റെ കുറവു വരുത്തും. ഉത്പാദനം കുറക്കുന്നതിന് ഒപെക് രാജ്യങ്ങള്‍ നേരത്തെ ധാരണയിലെത്തിയിരുന്നു. ഒപെക്കിന് പുറത്തുള്ള രാജ്യങ്ങളും ധാരണയില്‍ ചേരുകയായിരുന്നെന്ന് സഊദി ഊര്‍ജ മന്ത്രി പറഞ്ഞു.ഉത്പാദനം കുറക്കുന്നതിന് ചരിത്രപരമായ ധാരണയിലെത്തിയ കാര്യം പ്രഖ്യാപിക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് വിയന്ന യോഗത്തിന്റെ സമാപനത്തില്‍ ഒപെക് പ്രസിഡന്റ് കൂടിയായ ഖത്തര്‍ ഊര്‍ജ മന്ത്രി മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍സാദ പറഞ്ഞു. ഒപെക്കിന് പുറത്ത് ഉത്പാദനം ഏറ്റവും കൂടുതല്‍ കുറച്ച് സഹകരിക്കുന്ന പ്രധാന രാജ്യം റഷ്യയാണ്. പ്രതിദിന ഉത്പാദനത്തില്‍ മൂന്ന് ലക്ഷം ബാരലിന്റെ കുറവ് വരുത്തുമെന്ന് റഷ്യ അറിയിച്ചു.

 
മെക്‌സിക്കോ, കസാക്കിസ്താന്‍, മലേഷ്യ, ഒമാന്‍, അസര്‍ബൈജാന്‍, ബഹ്‌റൈന്‍, ഗ്വിനിയ, ദക്ഷിണ സുഡാന്‍, സുഡാന്‍, ബ്രൂണൈ എന്നീ രാജ്യങ്ങളും ഉത്പാദനം കുറക്കുന്നതിന് സമ്മതിച്ചിട്ടുണ്ട്. ഒപെക്കിന് പുറത്തുള്ള രാജ്യങ്ങളുടെ പ്രതിദിന ഉത്പാദനത്തില്‍ ആറ് ലക്ഷം ബാരലിന്റെ കുറവാണ് ലക്ഷ്യമിടുന്നതെന്ന് നവംബര്‍ മുപ്പതിന് ചേര്‍ന്ന ഒപെക് യോഗം അറിയിച്ചിരുന്നു. ഇതിനേക്കാള്‍ അല്‍പ്പം കുറവാണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്ന പരിധിയായ 5.58 ലക്ഷം ബാരല്‍.

 

ഒപെക്കിന് പുറത്തുള്ള കൂടുതല്‍ രാജ്യങ്ങളെ ഉത്പാദനം കുറക്കുന്നതിനുള്ള ധാരണയില്‍ ചേരുന്നതിന് പ്രേരിപ്പിക്കുമെന്ന് ഖത്തര്‍ ഊര്‍ജ മന്ത്രി പറഞ്ഞു. 2001 ന് ശേഷം ആദ്യമായാണ് ഒപെക് രാജ്യങ്ങളും സംഘടനക്ക് പുറത്തുള്ള രാജ്യങ്ങളും ഉല്‍പാദനം കുറക്കുന്നതിന് ധാരണയിലെത്തുന്നത്. വിപണിയില്‍ ആവശ്യത്തിലധികം എണ്ണ ലഭ്യമായതിനാല്‍ രണ്ട് വര്‍ഷത്തിലധികമായി എണ്ണ വില ഇടിഞ്ഞ് നില്‍ക്കുകയാണ്.

 

ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ പല രാജ്യങ്ങളുടെയും ബജറ്റിനെ ഇത് സാരമായി ബാധിച്ചു. പ്രതിദിന ഉത്പാദനത്തില്‍ 12 ലക്ഷം ബാരലിന്റെ കുറവ് വരുത്തുന്നതിന് ഒപെക് നവംബര്‍ 30 ന് തീരുമാനിച്ചിരുന്നു. സഊദി അറേബ്യ പ്രതിദിന ഉത്പാദനത്തില്‍ 4,86,000 ബാരലിന്റെ കുറവാണ് വരുത്തുക. ജനുവരി മുതല്‍ എണ്ണ വിതരണത്തില്‍ കുറവ് വരുത്തുമെന്ന് യൂറോപ്പിലെയും അമേരിക്കയിലെയും ഉപഭോക്താക്കളെ സഊദി അറേബ്യ വെള്ളിയാഴ്ച അറിയിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

Trending