Connect with us

More

കത്വ: ഇരയുടെ രക്ഷിതാക്കള്‍ക്ക് നിയമ സഹായമൊരുക്കിയത് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റി

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ക്രൂരകൊലപാതകത്തില്‍ ഇരക്ക് നീതിയുറപ്പാക്കാന്‍ അവസാനം വരെ കുടുംബത്തോടൊപ്പം നിലയുറപ്പിച്ചത് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റി. പ്രതികള്‍ക്ക് രാഷ്ട്രീയ-ഉദ്യോഗസ്ഥ പിന്തുണ ആദ്യം മുതലെ ലഭിച്ച കേസില്‍ നിര്‍ധന കുടുംബത്തിന് നിയമ സഹായമടക്കം ഉറപ്പാക്കിയാണ് മുസ്‌ലിം യൂത്ത് ലീഗ് കേസില്‍ നീതിക്കൊപ്പം നിലകൊണ്ടത്. ബിജെപി മന്ത്രിമാരടക്കം പ്രതികള്‍ക്കനുകൂലമായി രംഗത്തെത്തിയ സാഹചര്യത്തില്‍ നീതി അട്ടിമറിക്കപെടുമോ എന്ന സംശയമുയര്‍ന്നിരുന്നു. സംഭവം നടന്നതിന് തൊട്ടുപിന്നാലെ മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി ജമ്മുകാശ്മീരിലെത്തി ഇരയുടെ കുടുംബത്തെ സമാശ്വസിപ്പിക്കുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഡല്‍ഹിയില്‍ നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിരജെയ്‌സിംഗുമായി വിഷയത്തില്‍ അദ്ദേഹം കൂടിക്കാഴ്ച്ചയും നടത്തി.

ഇരയുടെ രക്ഷിതാക്കള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗുമായി മുസ്ലിം ലീഗ് പാര്‍ലമെന്ററി അംഗം ഇ.ടി മുഹമ്മദ് ബഷീര്‍ കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍, സുപ്രീം കോടതി അഭിഭാഷകനും കെ.എം.സി.സി ഡല്‍ഹി അധ്യക്ഷനുമായ അഡ്വ. ഹാരിസ് ബീരാന്‍ സമീപം.

തുടര്‍ന്ന് മുസ്ലിംയൂത്ത് ലീഗ് ദേശീയ കമ്മറ്റി പ്രതിനിധികള്‍ ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈറിന്റെ നേതൃതത്തില്‍ ജമ്മുവിലെത്തി കുടുംബത്തിന്റെ നിയമപോരാട്ടത്തിനായുള്ള ചെലവ് ഏറ്റെടുക്കുകയായിരുന്നു. ഒരു വര്‍ഷക്കാലം നീണ്ടുനിന്ന നിയമ പോരാട്ടത്തില്‍ നിതാന്ത ജാഗ്രതയോടെ നീതി അട്ടിമറിക്കപ്പെടുന്നില്ലന്ന് യൂത്ത് ലീഗ് നേതൃത്വം കുടുംബത്തോടും അഭിഭാഷകരോടും ചേര്‍ന്ന് ഉറപ്പാക്കുകയും ചെയ്തു. കള്ളകഥകള്‍ പ്രചരിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങളും സംഘപരിവാര്‍ ട്രോള്‍ ആര്‍മിയും കിണഞ്ഞു ശ്രമിച്ചിരുന്നു. കേസിലെ പുരോഗതി മനസ്സിലാക്കാന്‍ യുത്ത് ലീഗ് ദേശീയ നേതാക്കള്‍ നിരവധി തവണ പഞ്ചാബിലെ പത്താന്‍കോട്ടിലെത്തി. ഇന്ന് കേസില്‍ വിധി പറയുമ്പോള്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍, അഡ്വ. ഫൈസല്‍ ബാബു, ഷിബുമീരാന്‍ എന്നിവര്‍ പത്താന്‍കോട്ട് കോടതിയില്‍ എത്തിച്ചേര്‍ന്നിരുന്നു.

അഡ്വ: മുബീന്‍ ഫാറൂഖി

കത്വ കേസിലെ നിയമ വിജയം അഡ്വ: മുബീന്‍ ഫാറൂഖിയുടെ കഠിനാധ്വനത്തിന്റെ കൂടി വിജയമാണ്. കത്വ കേസില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ അഭിഭാഷകനാണ് മുബീന്‍ ഫാറൂഖി. പഞ്ചാബ് മുസ്ലിം ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് കൂടിയായ മുബീന്‍ ആദ്യ ഘട്ടം മുതല്‍ കേസില്‍ ഹാജരായിരുന്നു.കേസില്‍ നിയമസഹായം നല്‍കാന്‍ തീരുമാനിച്ച മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സമീപിച്ചത് അദ്ദേഹത്തെയാണ്.അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് മുതിര്‍ന്ന അഭിഭാഷകരായ കെ കെ പുരി, ഹര്‍ഭജന്‍ സിംഗ് എന്നിവരുടെ സേവനവും യൂത്ത് ലീഗ് ലഭ്യമാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ദിവസവും കോടതിയിലെത്തുകയാണ് മലര്‍കോട്‌ല സ്വദേശിയായി ഇദ്ദേഹം. ഓരോ ദിവസവും 400 കിലോമീറ്ററിലേറെ വാഹനമോടിച്ചാണ് ഈ യുവ അഭിഭാഷകന്‍ മുടങ്ങാതെ കോടതിയിലെത്തിയത്. മുസ്ലിം യൂത്ത് ലീഗ് നല്‍കിയ ഉറച്ച പിന്തുണയാണ് എല്ലാ പ്രതിസന്ധികളെയും നേരിടാന്‍ തനിക്ക് ധൈര്യം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. മികച്ച അഭിഭാഷകരുടെ സേവനം ലഭ്യമാക്കാനും, കേസ് നടത്തിപ്പിനാവശ്യമായ തുക കണ്ടെത്താനും യൂത്ത് ലീഗ് സഹായിച്ചു. പലരും സഹായ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും യൂത്ത് ലീഗ് മാത്രമാണ് അവസാനം വരെ കൂടെ നിന്നത്. പലവട്ടം കോടതിയിലെത്തിയ യൂത്ത് ലീഗ് പ്രതിനിധി സംഘം നിരന്തരം ഫോണിലൂടെയും വിവരങ്ങള്‍ തിരക്കി. യൂത്ത് ലീഗ് നല്‍കിയ എല്ലാ പിന്തുണക്കും നന്ദി അറിയിക്കുന്നതായി മുബീന്‍ പറഞ്ഞു. ഒരു പ്രതിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരെ പഞ്ചാബ് -ഹരിയാന ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അഡ്വ: മുബീന്‍ ഫാറൂഖി. പെണ്‍കുട്ടിയുടെ കുടുംബത്തിന് അന്തിമ നീതി ലഭിക്കുന്നത് വരെ നിയമപോരാട്ടത്തിന് എല്ലാ പിന്തുണയും കൊടുക്കുമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്.

india

കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അനിശ്ചിതത്വം. 2025-2026 സീസണ്‍ അനിശ്ചിതകാലത്തേക്ക് നീട്ടി. കരാര്‍ സംബന്ധിച്ച് തീരുമാനം ആകാത്തതിനാല്‍ മുന്നോട്ടു പോകാനാവില്ലെന്ന് സംഘാടകര്‍ അറിയിച്ചു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്.

എഫ്എസ്ഡിഎല്ലിനും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ഇടയിലുള്ള മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് സെപ്തംബറില്‍ ആരംഭിക്കേണ്ട സീസണാണ് സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്ന് നീട്ടിയിരിക്കുന്നത്. കരാര്‍ പുതുക്കാതെ സീസണ്‍ തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎല്‍ എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലാണ് ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (FSDL). 2010 ല്‍ ഒപ്പുവച്ച എംആര്‍എ 2025 ഡിസംബറില്‍ അവസാനിക്കാനിരിക്കുകയാണ്.

നിലവിലെ കരാര്‍ അനുസരിച്ച്, 15 വര്‍ഷത്തേക്ക് ഐഎസ്എല്‍ നടത്തുന്നതിന് എഫ്എസ്ഡിഎല്‍ പ്രത്യേക വാണിജ്യ, പ്രവര്‍ത്തന അവകാശങ്ങള്‍ കൈവശം വച്ചിട്ടുണ്ട്. ലീഗിന്റെ ഭരണത്തില്‍ ഒരു പ്രധാന പുനഃസംഘടന എഫ്എസ്ഡിഎല്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐഎസ്എല്‍ ക്ലബ്ബുകള്‍ (60%), എഫ്എസ്ഡിഎല്‍ (26%), എഐഎഫ്എഫ് (14%) എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഒരു ഹോള്‍ഡിംഗ് കമ്പനി സൃഷ്ടിക്കുന്നതാണ് പുതിയ മാതൃക. ഐഎസ്എല്‍ പ്രവര്‍ത്തനങ്ങളില്‍ എഫ്എസ്ഡിഎല്‍ കേന്ദ്ര നിയന്ത്രണം നിലനിര്‍ത്തുന്ന നിലവിലെ ചട്ടക്കൂടില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണ് ഈ നിര്‍ദ്ദേശം.

എംആര്‍എ ചര്‍ച്ചകള്‍ കൈകാര്യം ചെയ്തതില്‍ കാര്യമായ വിമര്‍ശനം നേരിട്ട എഐഎഫ്എഫ്, 2025 ഏപ്രിലോടെ പുതിയ കരാറിന് അന്തിമരൂപം നല്‍കുന്നതില്‍ പരാജയപ്പെട്ടു. പകരം, സാഹചര്യം വിലയിരുത്തുന്നതിനായി ഫെഡറേഷന്‍ എട്ട് അംഗ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു, ഈ നീക്കം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ ഉള്‍പ്പെടെ നിരവധി പ്രധാന പങ്കാളികളില്‍ നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Continue Reading

kerala

നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ

നിമിഷപ്രിയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി 8.67 കോടി രൂപ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്

Published

on

കോഴിക്കോട്: യമൻ ജയിലിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. ഒരു യമൻ പൗരൻ മുഖേന നിമിഷ പ്രിയയുടെ മോചനത്തിനായി മരിച്ചയാളുടെ കുടുംബവുമായി ബോബി ചെമ്മണ്ണൂർ ബന്ധപ്പെട്ടിട്ടുണ്ട്.

ദയാധനം സ്വീകരിക്കാൻ തയാറാണെന്ന് കുടുംബം പറഞ്ഞതായി യമൻ പൗരൻ അറിയിച്ചതായി ബോബി പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി 8.67 കോടി രൂപ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. മോചനത്തിന് ആവശ്യമുള്ള തുക മലയാളികൾ പിരിച്ചെടുക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് യമൻ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. മോചന നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇതു സംബന്ധിച്ച ഉത്തരവ് വന്നത്. യമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നാണ് ഉത്തരവ് ലഭിച്ചത്.

പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനിൽ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സൻആയിലെ മഹ്ദിയുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശപ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞിരുന്നു.

വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി നേരത്തേ അനുമതി നൽകിയിരുന്നു. യമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ നിമിഷ പ്രിയയുള്ളത്. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പോലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ

Published

on

കോട്ടയം: എസ്എഫ്ഐയുടെ യൂണിവേഴ്സിറ്റി സമരത്തിൽ വിമർശനവുമായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ. സമരത്തിന്റെ പേരിൽ അവിടെ നടന്നത് കോപ്രായങ്ങളാണെന്നും ആൺ പെൺ വ്യത്യാസമില്ലാതെ നടത്തിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ ദുഃഖം തോന്നിയെന്നും കാതോലിക്ക ബാവ പറഞ്ഞു.

അത് കണ്ടപ്പോൾ ഓർമ്മ വന്നത് സ്വാമി വിവേകാനന്ദൻ പറഞ്ഞത്. ഒരു ഭ്രാന്താലയത്തിൽ ആണോ നമ്മൾ ജീവിക്കുന്നത് എന്ന് ചിന്തിച്ചു. ഉന്നത വിദ്യാഭ്യാസം നേടി മക്കൾ ഉയർന്ന നിലയിൽ എത്തും എന്ന് പ്രതീക്ഷിച്ച മാതാപിതാക്കൾക്ക് സങ്കടം ഉണ്ടാകുമെന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.

കോട്ടയത്ത് പഴയ സെമിനാരിയിൽ വെച്ച് എംഡി സ്കൂളിന്റെ സ്ഥാപകസ്മൃതി സംഗമത്തിൽ വെച്ചായിരുന്നു ഓർത്തഡോക്സ് സഭാധ്യക്ഷൻ എസ്എഫ്ഐ സമരത്തെ തള്ളി രംഗത്തെത്തിയത്.

Continue Reading

Trending