Connect with us

More

കത്വ: ഇരയുടെ രക്ഷിതാക്കള്‍ക്ക് നിയമ സഹായമൊരുക്കിയത് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റി

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ക്രൂരകൊലപാതകത്തില്‍ ഇരക്ക് നീതിയുറപ്പാക്കാന്‍ അവസാനം വരെ കുടുംബത്തോടൊപ്പം നിലയുറപ്പിച്ചത് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റി. പ്രതികള്‍ക്ക് രാഷ്ട്രീയ-ഉദ്യോഗസ്ഥ പിന്തുണ ആദ്യം മുതലെ ലഭിച്ച കേസില്‍ നിര്‍ധന കുടുംബത്തിന് നിയമ സഹായമടക്കം ഉറപ്പാക്കിയാണ് മുസ്‌ലിം യൂത്ത് ലീഗ് കേസില്‍ നീതിക്കൊപ്പം നിലകൊണ്ടത്. ബിജെപി മന്ത്രിമാരടക്കം പ്രതികള്‍ക്കനുകൂലമായി രംഗത്തെത്തിയ സാഹചര്യത്തില്‍ നീതി അട്ടിമറിക്കപെടുമോ എന്ന സംശയമുയര്‍ന്നിരുന്നു. സംഭവം നടന്നതിന് തൊട്ടുപിന്നാലെ മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി ജമ്മുകാശ്മീരിലെത്തി ഇരയുടെ കുടുംബത്തെ സമാശ്വസിപ്പിക്കുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഡല്‍ഹിയില്‍ നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിരജെയ്‌സിംഗുമായി വിഷയത്തില്‍ അദ്ദേഹം കൂടിക്കാഴ്ച്ചയും നടത്തി.

ഇരയുടെ രക്ഷിതാക്കള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗുമായി മുസ്ലിം ലീഗ് പാര്‍ലമെന്ററി അംഗം ഇ.ടി മുഹമ്മദ് ബഷീര്‍ കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍, സുപ്രീം കോടതി അഭിഭാഷകനും കെ.എം.സി.സി ഡല്‍ഹി അധ്യക്ഷനുമായ അഡ്വ. ഹാരിസ് ബീരാന്‍ സമീപം.

തുടര്‍ന്ന് മുസ്ലിംയൂത്ത് ലീഗ് ദേശീയ കമ്മറ്റി പ്രതിനിധികള്‍ ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈറിന്റെ നേതൃതത്തില്‍ ജമ്മുവിലെത്തി കുടുംബത്തിന്റെ നിയമപോരാട്ടത്തിനായുള്ള ചെലവ് ഏറ്റെടുക്കുകയായിരുന്നു. ഒരു വര്‍ഷക്കാലം നീണ്ടുനിന്ന നിയമ പോരാട്ടത്തില്‍ നിതാന്ത ജാഗ്രതയോടെ നീതി അട്ടിമറിക്കപ്പെടുന്നില്ലന്ന് യൂത്ത് ലീഗ് നേതൃത്വം കുടുംബത്തോടും അഭിഭാഷകരോടും ചേര്‍ന്ന് ഉറപ്പാക്കുകയും ചെയ്തു. കള്ളകഥകള്‍ പ്രചരിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങളും സംഘപരിവാര്‍ ട്രോള്‍ ആര്‍മിയും കിണഞ്ഞു ശ്രമിച്ചിരുന്നു. കേസിലെ പുരോഗതി മനസ്സിലാക്കാന്‍ യുത്ത് ലീഗ് ദേശീയ നേതാക്കള്‍ നിരവധി തവണ പഞ്ചാബിലെ പത്താന്‍കോട്ടിലെത്തി. ഇന്ന് കേസില്‍ വിധി പറയുമ്പോള്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍, അഡ്വ. ഫൈസല്‍ ബാബു, ഷിബുമീരാന്‍ എന്നിവര്‍ പത്താന്‍കോട്ട് കോടതിയില്‍ എത്തിച്ചേര്‍ന്നിരുന്നു.

അഡ്വ: മുബീന്‍ ഫാറൂഖി

കത്വ കേസിലെ നിയമ വിജയം അഡ്വ: മുബീന്‍ ഫാറൂഖിയുടെ കഠിനാധ്വനത്തിന്റെ കൂടി വിജയമാണ്. കത്വ കേസില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ അഭിഭാഷകനാണ് മുബീന്‍ ഫാറൂഖി. പഞ്ചാബ് മുസ്ലിം ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് കൂടിയായ മുബീന്‍ ആദ്യ ഘട്ടം മുതല്‍ കേസില്‍ ഹാജരായിരുന്നു.കേസില്‍ നിയമസഹായം നല്‍കാന്‍ തീരുമാനിച്ച മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സമീപിച്ചത് അദ്ദേഹത്തെയാണ്.അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് മുതിര്‍ന്ന അഭിഭാഷകരായ കെ കെ പുരി, ഹര്‍ഭജന്‍ സിംഗ് എന്നിവരുടെ സേവനവും യൂത്ത് ലീഗ് ലഭ്യമാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ദിവസവും കോടതിയിലെത്തുകയാണ് മലര്‍കോട്‌ല സ്വദേശിയായി ഇദ്ദേഹം. ഓരോ ദിവസവും 400 കിലോമീറ്ററിലേറെ വാഹനമോടിച്ചാണ് ഈ യുവ അഭിഭാഷകന്‍ മുടങ്ങാതെ കോടതിയിലെത്തിയത്. മുസ്ലിം യൂത്ത് ലീഗ് നല്‍കിയ ഉറച്ച പിന്തുണയാണ് എല്ലാ പ്രതിസന്ധികളെയും നേരിടാന്‍ തനിക്ക് ധൈര്യം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. മികച്ച അഭിഭാഷകരുടെ സേവനം ലഭ്യമാക്കാനും, കേസ് നടത്തിപ്പിനാവശ്യമായ തുക കണ്ടെത്താനും യൂത്ത് ലീഗ് സഹായിച്ചു. പലരും സഹായ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും യൂത്ത് ലീഗ് മാത്രമാണ് അവസാനം വരെ കൂടെ നിന്നത്. പലവട്ടം കോടതിയിലെത്തിയ യൂത്ത് ലീഗ് പ്രതിനിധി സംഘം നിരന്തരം ഫോണിലൂടെയും വിവരങ്ങള്‍ തിരക്കി. യൂത്ത് ലീഗ് നല്‍കിയ എല്ലാ പിന്തുണക്കും നന്ദി അറിയിക്കുന്നതായി മുബീന്‍ പറഞ്ഞു. ഒരു പ്രതിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരെ പഞ്ചാബ് -ഹരിയാന ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അഡ്വ: മുബീന്‍ ഫാറൂഖി. പെണ്‍കുട്ടിയുടെ കുടുംബത്തിന് അന്തിമ നീതി ലഭിക്കുന്നത് വരെ നിയമപോരാട്ടത്തിന് എല്ലാ പിന്തുണയും കൊടുക്കുമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending