Connect with us

Video Stories

പാര്‍ലമെന്റിലെ ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷകന്‍ ബനാത്ത്‌വാല ഓര്‍മ്മയായിട്ട് 11 വര്‍ഷം

Published

on

ഷെരീഫ് സാഗർ

1999ൽ ഏഴാം തവണയും മഹാരാഷ്ട്രക്കാരനായ ഗുലാം മെഹമൂദ് ബനാത് വാലയെ പാർലമെന്റിലേക്കയച്ച പൊന്നാനിക്കാരെ അഭിനന്ദിച്ചുകൊണ്ട് പ്രശസ്ത പത്രപ്രവർത്തകൻ ടി.എൻ ഗോപകുമാർ കലാകൗമുദിയിൽ എഴുതിയ കുറിപ്പിലെ ചില ഭാഗങ്ങൾ: 
.
.
ബനാത് വാല എഴുന്നേറ്റ് ഒരു നിമിഷം ആവശ്യപ്പെട്ടാൽ, പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടയിൽ പോലും സ്പീക്കറും പ്രധാനമന്ത്രിയും അത് അംഗീകരിച്ച് അദ്ദേഹത്തിന് സമയം അനുവദിക്കുമായിരുന്നു. രാജീവ് അതു ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. നരസിംഹറാവുവും അതേ ബഹുമാനം കാട്ടിയിരുന്നു. ഇന്ത്യയുടെ ലോക്സഭയിൽ വെറും രണ്ടംഗങ്ങളുടെ പാർട്ടിയുടെ പ്രതിനിധിയായിട്ടല്ല; പാർലമെന്ററി ജനാധിപത്യത്തിന്റെ വലിയ വക്താവായ മനുഷ്യനോട് കാട്ടിയ നിഷേധിക്കാനാവാത്ത ആദരവായിരുന്നു അത്. മധുദന്തവദെ, ഇന്ദ്രജിത് ഗുപ്ത, സോമനാഥ് ചാറ്റർജി, കെ.പി ഉണ്ണിക്കൃഷ്ണൻ തുടങ്ങിയ പ്രാവീണ്യം തികഞ്ഞ വലിയ അംഗങ്ങളും ബനാത് വാലയ്ക്ക് വേണ്ടി വീണ്ടും കസേരകളിൽ ഉപവിഷ്ഠരാകുമായിരുന്നു. 
ബനാത് വാലയെ ഞാൻ ക്രൂദ്ധനായി കണ്ടത് രണ്ടു സന്ദർഭങ്ങളിലാണ്.

ഷാബാനോ കേസിൽ സുപ്രിംകോടതി വിധിയുണ്ടായപ്പോൾ സ്വകാര്യ ബില്ല് അവതരിപ്പിക്കപ്പെട്ടു. ന്യൂനപക്ഷാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമായി കരുതപ്പെട്ട ആ വിധിക്കെതിരെ ബനാത് വാല നടത്തിയ പ്രസംഗത്തിന്റെ അവതരണ ഗാംഭീര്യം ഇനിയുണ്ടാകാൻ വഴിയില്ല.
ബനാത്വാലയുടെ വാദമുഖങ്ങള്ഡക്ക് മുന്നിൽ സർക്കാരിന് വഴങ്ങേണ്ടി വന്നു. അന്നു പ്രധാനമന്ത്രി രാജീവ് ഗാന്ധി തന്നെ സഭയിൽ വന്ന് അഭ്യർത്ഥിച്ചു. നിങ്ങളുടെ സ്വകാര്യമെമ്പറുടെ ബില്ല് പിൻവലിക്കുക. സുപ്രിംകോടതി വിധിയുടെ ഭരണഘടനാ പ്രശ്നങ്ങൾ മറികടക്കാൻ സർക്കാർ തന്നെ ഔദ്യോഗിക ബില്ല് അവതരിപ്പിക്കാം. അങ്ങനെ ഉണ്ടായതാണ് മുസ്ലിം വനിതാ സംരക്ഷണ നിയമം. ‌

ജാമിഅ മില്ലിയ്യ സർവ്വകലാശാലയുടെ പ്രശ്നത്തിലും ബനാത് വാല പൊട്ടിത്തെറിച്ചു. ബാബരി മസ്ജിദ് പ്രശ്നമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പാർലമെന്റേറിയനെ പുറത്തുകൊണ്ടുവന്നത്. 
ഇംഗ്ലീഷ് പാണ്ഡിത്യത്തിന്റെ ഇസ്ലാമികമായ അഹങ്കാരങ്ങളണിയാതെ മനോഹരനായ ഈ ജനപ്രതിനിധിയെ വീണ്ടും ലോക്സഭയിലേക്ക് അയച്ചതാണ് കേരളം കാണിച്ച വലിയ സാക്ഷരത. മലയാളിയല്ലാത്തത് കാര്യമല്ല, ബനാത് വാലയുടെ അടുത്ത തലമുറ കുറെയേറെ പഠിക്കണം. 
.
.
ഗുലാം മഹ്മൂദ് ബനാത്‌വാല വിടപറഞ്ഞിട്ട് 
ഇന്നേക്ക് 11 വർഷമായി.
ഫാസിസ്റ്റ് ശക്തികള്‍ വീണ്ടും അധികാരത്തില്‍ വന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ 
ഏറെ പ്രസക്തമാണ് ഈ കുറിപ്പെന്നു തോന്നുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending