Connect with us

Views

സുപ്രീംകോടതി വിധി: ബിവറേജസ് കോര്‍പറേഷന്റെ 134 ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ടിവരും

Published

on

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പന ശാലകളും ബാറുകളും ഏപ്രില്‍ ഒന്നിന് മുന്‍പ് അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി ഉത്തരവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സംസ്ഥാന ബിവറേജസ് കോര്‍പറേഷനെ.
ഉത്തരവ് നടപ്പാക്കിയാല്‍ ബിവറേജസ് കോര്‍പറേഷന്റെ 270 മദ്യവില്‍പനശാലകളില്‍ 134 എണ്ണത്തിന് പകരം സ്ഥലം കണ്ടെത്തേണ്ടിവരും. കൂടാതെ ദേശീയപാതയോരത്തുള്ള കെ.ടി.ഡി.സി, സ്വകാര്യ ബിയര്‍, വൈന്‍ പാര്‍ലറുകളും പൂട്ടേണ്ടിവരും.

എത്രയെണ്ണം പൂട്ടേണ്ടിവരുമെന്നത് സംബന്ധിച്ച് ഇപ്പോള്‍ കൃത്യമായി പറയാനാകില്ലെന്നും കോടതിവിധി ലഭ്യമാകുന്ന മുറക്ക്മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.പാതയോരങ്ങളില്‍ വില്‍പനശാലകള്‍ പ്രവര്‍ത്തിക്കുന്നത് കാരണം മദ്യലഭ്യത കൂടുകയും അതുവഴി വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നുവെന്നുമുള്ള ‘അറൈവ് സേഫ്’ എന്ന സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.

ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ ഭൂരിഭാഗവും ദേശീയ, സംസ്ഥാന പാതയോരങ്ങളിലായതിനാല്‍ സ്ഥാപനത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഒരാഴ്ച മുന്‍പ് മാനേജിങ് ഡയരക്ടര്‍ എച്ച്. വെങ്കിടേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍പറേഷന്‍ ഉന്നതതലയോഗം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന മദ്യവില്‍പന ശാലകള്‍ക്ക് പുതിയ സ്ഥലം കണ്ടെത്താന്‍ റീജിയണല്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആരാധനാലയങ്ങളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും നിശ്ചിത ദൂരം പാലിച്ചേ മദ്യവില്‍പനശാലകള്‍ തുടങ്ങാനാകൂ. ദേശീയ, സംസ്ഥാന പാതയിലനിന്ന് 500 മീറ്റര്‍ ദൂരം പാലിക്കണമെന്ന നിബന്ധനകൂടി വന്നതോടെ മാറ്റി സ്ഥാപിക്കല്‍ പ്രയാസകരമാകും. നിലവിലുള്ള ഏതാനും വില്‍പനശാലകള്‍ ഉള്‍പ്രദേശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കം സമീപത്തുള്ള ജനങ്ങളുടെ എ തി ര്‍ പ്പിനെ തുടര്‍ന്ന തടസപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ മാറ്റിസ്ഥാപിക്കല്‍ ദുഷ്‌കരമാകും.
സംസ്ഥാനത്ത് 30 പഞ്ചനക്ഷത്ര ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പകുതിയും കോടതി ഉത്തരവോടെ അടച്ചുപൂട്ടല്‍ ഭീഷണയിലാണ്. 200 ഓളം ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് കോടതിവിധി പ്രതികൂലമാകും. അതേസമയം, കണ്‍സ്യൂമര്‍ഫെഡിന്റെ 36 വിപണനശാലകളില്‍ കാര്യമായ അടച്ചുപൂട്ടല്‍ വേണ്ടിവരില്ലെന്നാണ് വിലയിരുത്തല്‍. ബിവറേജസ് കോര്‍പറേഷന്റെ 168 വിപണനശാലകളാണ് മുമ്പ് ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ 34 എണ്ണം യു.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയത്തിന്റെ ഭാഗമായും നേരത്തെ വന്ന ഹൈക്കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലും പൂട്ടിയിരുന്നു. ഇപ്പോള്‍ ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് 134 എണ്ണമാണ്. 500 മീറ്റര്‍ ദൂരപരിധിയിലുള്ളവ കൂടി പൂട്ടേണ്ടി വന്നാല്‍ 150 ഓളം വിപണനശാലകള്‍ക്ക് താഴുവീഴും. ഇതു കോര്‍പറേഷന്റെ നിലനില്‍പ് അപകടത്തിലാക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി; പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്.

Published

on

മലപ്പുറം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്. സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌കരണം പ്രായോഗികമല്ലന്നാണ് സംഘടനകളുടെ വാദം. ഉദ്യോഗസ്ഥരെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന കടുത്ത നിലപാടിലാണ് പ്രതിഷേധക്കാര്‍. എറണാകുളം കാക്കനാട് ഡ്രൈവിങ് സ്‌കൂളുകളും കോഴിക്കോടും സമാന രീതിയില്‍ ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിഷേധിക്കുന്നുണ്ട്.

ഒറ്റ ദിവസം കൊണ്ട് സര്‍ക്കുലര്‍ ഇറക്കി കൊണ്ടുള്ള പരിഷ്‌കാരം അപ്രായോഗികമെന്നും ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. ഡ്രൈവിങ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍.ടി ഒഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. അനിശ്ചിതകാല സമരമാണ് ഐഎന്‍ടിയുസി, സിഐടിയു, ബിഎംഎസ് സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നു.

Continue Reading

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

Trending