Connect with us

Video Stories

പ്രായം കുറഞ്ഞ തീര്‍ത്ഥാടകയായി 45 ദിവസം പ്രായമായ കുഞ്ഞും പുണ്യഭൂമിയിലേക്ക്

Published

on

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഹജ്ജ് ക്യാമ്പില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ ഏറ്റവും പ്രായം കുറഞ്ഞ ഹജ്ജ് തീര്‍ത്ഥാടക മക്കയിലേക്ക് പുറപ്പെട്ടു. ഏറ്റവും പ്രായം കുറഞ്ഞ തീര്‍ത്ഥാടകയായ 45 ദിവസം പ്രായമായ ആദില മര്‍ജാന്‍ ആണ് ഇന്നലെ 5 മണിക്ക് പുറപ്പെട്ട എ ഐ 5183 എന്ന വിമാനത്തില്‍ പുണ്യനഗരിയിലേക്ക് യാത്രയായത്. തീര്‍ത്ഥാടക ആലുവ എടത്തല അബ്ദുല്‍ റഹ്മാന്‍ അല്‍ഫിയ ദമ്പതികളുടെ മ കളാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ക്യാമ്പ് ഓഫിസര്‍ എന്‍ പി ഷാജഹാന്‍, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ കെ എം കുഞ്ഞുമോന്‍, ഭാരവാഹികളായ ഷംജല്‍, ഇബ്രാംഹിം കുഞ്ഞ്, സലിം, സെല്ല് ഓഫിസര്‍ ജസില്‍ തോട്ടത്തികുളം, ഷബീര്‍ മണക്കാടന്‍, എം എ സുധീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുഞ്ഞ് തീര്‍ത്ഥാടകയെ യാത്രയാക്കിയത്.

അതേസമയം കരിപ്പൂരില്‍ നിന്ന് ഇന്നലെ രണ്ടു വിമാനങ്ങളിലായി 600 തീര്‍ത്ഥാടകര്‍ കൂടി പുറപ്പെട്ടു. 285 പുരുഷ ന്മാരും, 315 സ്ത്രീകളുമാണ് സംഘത്തിലുള്ളത്. എം.പി അബ്ദുസ്സമദ് സമദാനി, അദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, മുളളൂര്‍ക്കര മുഹമ്മദലി സഖാഫി എന്നിവര്‍ ഹജ്ജ് ക്യാമ്പിലെത്തി. ഇന്ന് മൂന്ന് വിമാനങ്ങളിലായി 900 പേര്‍ യാത്രയാവും. ആദ്യ വിമാനം രാവിലെ 8.40നും രണ്ടാമത്തേത് 10.45നും മൂന്നാമത്തെ വിമാനം 1.55നും പുറപ്പെടും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ കരിപ്പൂരില്‍ നിന്ന് ഇനി 12 വിമാന സര്‍വ്വീസുകള്‍ കൂടിയാണ് ബാക്കിയുളളത്. കഴിഞ്ഞ 7 ന് ആരംഭിച്ച സര്‍വ്വീസുകള്‍ 20ന് അവസാനിക്കും.

നെടുമ്പാശേരി ഹജ്ജ് ക്യാമ്പില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ 680 തീര്‍ഥാടകര്‍ കൂടി യാത്രയായി. 340 പേരുമായി എഐ 5181 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം ഉച്ചക്ക് 2 മണിക്കും എഐ 5183 നമ്പര്‍ വിമാനം വൈകീട്ട് 5.35 നുമാണ് പുറപ്പെട്ടത്. 1360 തീര്‍ഥാടകര്‍ കൂടിയാണ് ഇനി നെടുമ്പാശേരി എംബാര്‍ക്കേഷന്‍ പോയന്റില്‍ നിന്നും യാത്ര തിരിക്കാനുള്ളത്. ഇന്ന് പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലെ തീര്‍ഥാടകര്‍ ഇന്നലെ വൈകീട്ടോടെ ഹജ്ജ് ക്യാമ്പില്‍ എത്തി. തീര്‍ഥാടകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേരാന്‍ ജനപ്രതിനിധികളടക്കം നിരവധി പ്രമുഖരാണ് ഹജ്ജ് ക്യാമ്പിലെത്തിയത്. എം.പിമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, എ.എം.ആരിഫ്, വി.കെ.ശ്രീകണ്ഠന്‍, മലപ്പുറം ജില്ലാ കളക്ടറും ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജാഫര്‍ മാലിക് ഐ എ എസ് തുടങ്ങിയവര്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്നു. ഇന്നലെയും പ്രാര്‍ഥനകളില്‍ പങ്കെടുക്കാന്‍ വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending