Connect with us

More

വിശ്വാസം തേടാന്‍ യദിയൂരപ്പ; 2018 ആവര്‍ത്തിക്കുമോ?

Published

on

ബംഗളൂരു: കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ ബി.എസ് യദിയൂരപ്പ ഇന്ന് 11 മണിയോടെ സഭയില്‍ വിശ്വാസം തേടും. മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും കര്‍ണാടകയിലെ കണക്കിന്റെ കളികള്‍ ബി.എസ് യദ്യൂരപ്പക്ക് ഇപ്പോഴും അനുകൂലമല്ല. 224 അംഗ നിയമസഭയില്‍ മൂന്നുപേരെ കൂറുമാറ്റ നിരോധന നിയമപ്രകാരവും കഴിഞ്ഞ ദിവസം 13 പേരെ വിപ്പ് ലംഘിച്ച പേരിലും സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇതോടെ സഭയുടെ മൊത്തം അംഗബലം 208 ആയി കുറഞ്ഞിട്ടുണ്ട്. ഇതോടെ കേവല ഭൂരിപക്ഷത്തിനു വേണ്ട മാന്ത്രിക സംഖ്യ 105ലേക്ക് ചുരുങ്ങി.

അതേസമയം നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമില്ലാത്തതിനാല്‍ യദിയൂരപ്പയുടെ നീക്കത്തെ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇതുവരെ പരസ്യമായി പിന്തുണച്ചിട്ടില്ല. നിയമസഭാ കക്ഷി യോഗം ചേരുകയോ കക്ഷി നേതാവായി തെരഞ്ഞെടുക്കുകയോ ചെയ്യാതെയാണ് കഴിഞ്ഞ ദിവസം യദിയൂരപ്പ ഗവര്‍ണര്‍ വജുഭായ് വാലയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിച്ചത്. വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ തല്‍ക്കാലം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനും പിന്നീട് തെരഞ്ഞെടുപ്പിനെ നേരിടാനുമായിരുന്നു ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. എന്നാല്‍ ഇതിനു മുതിരാതെ സ്വന്തം റിസ്‌കില്‍ വിശ്വാസം തെളിയിക്കാമെന്ന് കേന്ദ്ര നേതൃത്വത്തിനു നല്‍കിയ ഉറപ്പിന്റെ ബലത്തിലാണ് യദിയൂരപ്പക്ക് മുഖ്യമന്ത്രിയാകാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം അനുമതി നല്‍കിയത്. അതേസമയം രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കുന്ന ബി.ജെ.പി നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു. അതേസമയം വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയത് വിശ്വാസം തെളിയിക്കല്‍ യദിയൂരപ്പക്ക് എളുപ്പമാക്കിയിട്ടുണ്ട്.

നിലവില്‍ ബി.ജെ.പിക്ക് 105 അംഗങ്ങളാണ് സഭയിലുള്ളത്. ഒരു സ്വതന്ത്രനും യദിയൂരപ്പയെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുള്ളതിനാല്‍ വിശ്വാസം തെളിയിക്കാന്‍ കഴിയുമെന്ന ആത്മിവശ്വാസത്തിലാണ് അദ്ദേഹം സര്‍ക്കാര്‍ രൂപീകരണത്തിന് ഒരുങ്ങിയത്. എന്നാല്‍ സ്വന്തം എംഎല്‍എമാര്‍ കൂറു മാറുമോ എന്ന ഭയവും ബിജെപിയുടെ ഭാഗത്തുണ്ട്. ഇത് കൂടി മറികടന്നാല്‍ മാത്രമേ യദിയൂരപ്പക്ക് നിയമസഭയില്‍ വിശ്വാസം തെളിയിക്കാനാവൂ. അല്ലാത്തപക്ഷം നാണക്കേട് ഏറ്റുവാങ്ങി വീണ്ടും രാജിവെക്കേണ്ടി വരും. രാഷ്ട്രീയ കുതിരക്കച്ചവടം വഴി കൂടുതല്‍ എം.എല്‍.എമാരെ വിലക്കു വാ ങ്ങുക മാത്രമാണ് ഇതിനെ മറികട ക്കാന്‍ യദ്യൂരപ്പ ക്കു മുന്നിലുള്ള പോംവഴി. 2018ല്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യത്തെ മറികടന്ന് സര്‍ക്കാറുണ്ടാ ക്കുകയും ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്തതിനെതുടര്‍ന്ന് വിശ്വാസ വോട്ടെടുപ്പിന് തൊട്ടു മുമ്പ് രാജിവെക്കുകയും ചെയ്ത അതേ ദുര്‍ഗതി തന്നെയാണ് ഇ പ്പോഴും യദ്യൂരപ്പയെ പിന്തുടരുന്ന ത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഇ പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല’; രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ ട്രബിൾ ഷൂട്ടറാണ് ഇപി. പിണറായി അറിയാതെ ഇപി ഒരു ചെറുവിരൽ അനക്കില്ല. ആ നിലയ്ക്ക് ഇപിക്കെതിരെ നടപടിയെടുത്താൽ ഉണ്ടാകാൻ പോകുന്ന പുകിൽ അറിയാവുന്ന മുഖ്യമന്ത്രിക്ക് പത്തി മടക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് സിപിഐഎംലെ ആർക്കാണ് അറിയാത്തത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഇത്ര ഷെയ്ഡീ ബാന്ധവം മുഖ്യമന്ത്രി പിണറായി അറിഞ്ഞ് കൊണ്ട് തന്നെയാണ് നടന്നത്. ഈ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തുടങ്ങിയ സിപിഐഎം – ബിജെപി ബന്ധം മറനീക്കി ഇപ്പോൾ പുറത്ത് വന്നുവെന്ന് മാത്രം. പാർലമെൻ്റ് തെരെഞ്ഞെടുപ്പിലും ഇവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. ഇത് കൊണ്ടെന്നും ഇരു പാർട്ടികളും ഒരു സീറ്റ് പോലും ജയിക്കാൻ പോകുന്നില്ല. ഇരുവരുടെയും ആഗ്രഹം കോൺഗ്രസ് മുക്ത ഭാരതമാണ്. അത് വെറും മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading

EDUCATION

കൊടുംചൂട്: സംസ്ഥാനത്തെ ഐടിഐകള്‍ക്ക് മെയ് നാല് വരെ അവധി

ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും

Published

on

തിരുവനന്തപുറം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഐടികള്‍ക്കും ചൊവ്വാഴ്ച (30 4 2024 )മുതല്‍ മെയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തില്‍ സിലബസ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനാവശ്യമായ
സംവിധാനങ്ങളും ക്രമീകരണങ്ങളും
ഏര്‍പ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

kerala

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്

Published

on

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മൂന്നാം പ്രതി അനുപമയുട ജാമ്യാപേക്ഷ തള്ളി കോടതി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.

കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

Continue Reading

Trending