Connect with us

Video Stories

അവസരവാദ രാഷ്ട്രീയത്തിന്റെ ആള്‍രൂപം

Published

on


ഉബൈദു റഹിമാന്‍ ചെറുവറ്റ


വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തില്‍ ഇയാന്‍ ഡണ്ട് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ കുറിച്ച് നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. ‘പൂര്‍ണമായും അനാവരണം ചെയ്യപ്പെടുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്ന ബോറിസ് ജോണ്‍സന്‍ കഴമ്പുള്ള വ്യക്തിത്വമോ, സ്ഥായിയായ രാഷ്ട്രീയ ആദര്‍ശമോ ഇല്ലാത്ത കേവല മനുഷ്യന്‍ മാത്രമാണെന്നാണ്…. സാഹസികമായ നിധി വേട്ടെക്കൊടുവില്‍ ഒരു പാഴ്‌വസ്തു മാത്രം കിട്ടുമ്പോഴുണ്ടാവുന്ന മോഹഭംഗമായിരിക്കും അദ്ദേഹത്തെ പൂര്‍ണമായും മനസിലാക്കുമ്പോള്‍ നമുക്കുണ്ടാവുക’
ബ്രക്‌സിറ്റ് പ്രതിസന്ധിയെതുടര്‍ന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തെരഞ്ഞെടുത്ത പുതിയ പ്രധാനമന്ത്രി അലക്‌സാണ്ടര്‍ ബോറിസ് ജോണ്‍സന്റെ മൂന്ന് പതിറ്റാണ്ട് കാലത്തെ പൊതു ജീവിതം ഇയാന്‍ ഡണ്ടിന്റെ നിരീക്ഷണം ഏറെക്കുറെ ശരിവെക്കുന്നതാണ്. സ്വന്തം നേട്ടങ്ങള്‍ക്ക്‌വേണ്ടി ഏത് വേഷവും കെട്ടാന്‍ അശേഷം നാണമില്ലാത്ത ബോറിസ്, ആദര്‍ശ വിശുദ്ധിയോ, പ്രത്യയശാസ്ത്ര പിന്‍ബലമോ ഇല്ലാത്ത വെറുമൊരു അവസരവാദി മാത്രമാണെന്ന് തന്റെ രാഷ്ട്രീയ നീക്കങ്ങളിലൂടെ സ്വയം വെളിപ്പെടുത്തുന്നു.
രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ സോഷ്യലിസ്റ്റ് ലിബറല്‍ ആശയങ്ങളെ പ്രണയിച്ച ബോറിസ് ഇന്ന് തീവ്ര വലതുപക്ഷാശയങ്ങളുടെ അപ്പോസ്ഥലനാണ്. വംശീയ, വിദ്വേഷ പ്രചാരണങ്ങള്‍കൊണ്ട് സാധാരണ ബ്രിട്ടീഷ് വോട്ടര്‍മാരെ ഇളക്കിമറിക്കുന്ന ബോറിസ് 2008 നും 2016 നുമിടക്ക് രണ്ട് തവണ ലണ്ടന്‍ മേയറായപ്പോര്‍ കുടിയേറ്റ അനുകൂല നിലപാടുകളാല്‍ ശ്രദ്ധേയനായിരുന്നു. അന്നദ്ദേഹം ലണ്ടനെ അവതരിപ്പിച്ചത് ‘സാംസ്‌കാരിക വൈവിധ്യങ്ങളുടെയും സഹിഷ്ണുതയുടെയും ഉരുക്കു മൂശ’ ആയിട്ടായിരുന്നു. ഇതിലും കൗതുകകരമാണ് ഇന്നത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിപുരുഷനായ യു.എസ് പ്രസിഡണ്ട് ഡൊനാള്‍ഡ് ട്രംപിന് 2015 ല്‍ ബോറിസ് ജോണ്‍സന്‍ കൊടുത്ത ഉരുളക്കുപ്പേരി മറുപടി. ബ്രിട്ടീഷ് പൊലീസ് ലണ്ടന്‍ പട്ടണത്തിലെ ചില ഭാഗങ്ങള്‍ മുസ്‌ലിം തീവ്രവാദികള്‍ക്ക് വിട്ടുകൊടുത്തിരിക്കുന്നു എന്ന ട്രംപിന്റെ പ്രസ്താവനയോട് അദ്ദേഹം പ്രതികരിച്ചതിങ്ങനെയായിരുന്നു: ‘300 ഭാഷകള്‍ സംസാരിക്കപ്പെടുന്ന, വൈവിധ്യങ്ങളുടെയും, സഹിഷ്ണുതയുടെയും പ്രൗഢ പാരമ്പര്യമുള്‍ക്കൊള്ളുന്ന പട്ടണമാണ് ലണ്ടന്‍.’
എന്നാല്‍, സങ്കുചിത ദേശീയതയും വംശീയതയും തലക്ക്പിടിച്ച വ്യത്യസത വ്യക്തിയായാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10, ഡൗണിങ് സ്ട്രീറ്റിലേക്ക് ബോറിസ് ജോണ്‍സന്‍ കാലെടുത്തുവെക്കുന്നത്. ഒരുപക്ഷേ ബ്രക്‌സിറ്റ് പ്രതിസന്ധി ഘട്ടങ്ങളിലൂടെ ബ്രിട്ടനെ നയിക്കാന്‍ ഇത് മാത്രമാണ് പോംവഴിയെന്ന് പുതിയ പ്രധാനമന്ത്രിയിലെ പ്രായോഗിക രാഷ്ട്രീയക്കാരന് ബോധ്യപ്പെട്ടിരിക്കണം. അല്ലെങ്കിലും ശരാശരി ബ്രിട്ടീഷ് വോട്ടര്‍മാരെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന പ്രചാരണാസ്ത്രങ്ങള്‍ അവസരോചിതം പുറത്തെടുക്കാന്‍ മിടുക്കുള്ള രാഷ്ട്രീയക്കാര്‍ ജോണ്‍സനെക്കഴിഞ്ഞേ ഇന്ന് ബ്രിട്ടനിലുള്ളൂ. അതിനാല്‍ തന്നെ പുതിയ സാഹചര്യത്തിന് അനുയോജ്യമായ സ്വവര്‍ഗ വിരുദ്ധ, വംശീയ, സാമ്രാജത്വ മുദ്രാവാക്യങ്ങള്‍ വേണ്ടുവോളം അദ്ദേഹമെടുത്തുപയോഗിക്കുന്നു. വെളുത്ത വംശീയതയെ പ്രീണിപ്പിക്കാന്‍, വെളുത്തവരല്ലാത്ത കോമണ്‍വെല്‍ത്ത് പൗരന്‍മാരെ വിശേഷിപ്പിക്കുന്നത് ‘കറുമ്പന്‍മാര്‍’ ( ുശരമിമി ിശല)െഎന്ന് തുടങ്ങിയ കടുത്ത വംശീയ വിദ്വേഷ പ്രയോഗങ്ങളാലാണ്. 2016 ല്‍ ബ്രക്‌സിറ്റ് പ്രചാരണത്തിന്റെ തുടക്കത്തില്‍ ‘നെപ്പോളിയനും, ഹിറ്റ്‌ലറും യൂറോപ്പിനെ ഒറ്റ രാഷ്ട്രമാക്കി ഏകോപിപ്പിക്കാന്‍ നടത്തിയ ശ്രമം പരിസമാപ്തിയിലെത്തിക്കുകയാണ് യൂറോപ്യന്‍ യൂണിയന്റെ ലക്ഷ്യം’ എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെയും ഈ നിലക്ക്‌വേണം കാണാന്‍. ബോറിസ് ജോണ്‍സന്റെ കുടില പ്രചാരണങ്ങള്‍ ഫലം കണ്ടു എന്ന് തന്നെയാണ് ബ്രക്‌സിറ്റ് റഫറണ്ടം വ്യക്തമാക്കുന്നത്. വിശേഷിച്ചും യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബ്രിട്ടന്‍ പുറത്ത് പോയില്ലെങ്കില്‍ രാജ്യത്തിന്റെ പല ഭാഗത്തേക്കും വ്യാപക വിദേശ കുടിയേറ്റമുണ്ടാവുമെന്ന പ്രചാരണം.
ഏകദേശം ഒരേ നിലപാടുകളും വര്‍ണശബളമായ സ്വകാര്യ ജീവിത സാഹചര്യങ്ങളുമുള്ള ഡൊണാള്‍ഡ് ട്രംപിന്റെയും ബോറിസ് ജോണ്‍സന്റെയും രൂപ, കേശ സാദൃശ്യം, ഒരുപക്ഷേ, യാദൃച്ഛികമാവാം. ട്രംപിന്റെ ഏറ്റവും വിശേഷപ്പെട്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു ജോണ്‍സന്‍ എന്നത് പരസ്യമായ രഹസ്യം. ഈയടുത്ത് ബ്രിട്ടനിലെ പ്രസിദ്ധമായ ദി ഗാര്‍ഡിയന്‍ പത്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ജോണ്‍സനും ട്രംപിന്റെ മുന്‍ ഉപദേശകനും കടുത്ത വലതുപക്ഷവാദിയുമായ സ്റ്റീവ് ബെന്നനുമായുള്ള ബന്ധങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. യു.എസുമായുള്ള ബന്ധം ബ്രക്‌സിറ്റ് വിജയത്തിന് നിര്‍ണായകമാണെന്ന് മറ്റാരേക്കാളുമറിയാവുന്നത് പുതിയ പ്രധാനമന്ത്രിക്കായിരിക്കും. യൂറോപ്യന്‍ യൂണിയന്‍ വിടുമ്പോള്‍ അനിവാര്യമായും ബ്രിട്ടന് സംഭവിച്ചേക്കാവുന്ന യൂറോപ്യന്‍ കമ്പോള നഷ്ടം പരിഹരിക്കാന്‍ അമേരിക്കയുമായുണ്ടാക്കുന്ന ഒരു ബൃഹദ് വ്യാപാര ഉടമ്പടിയിലൂടെ മാത്രമേ സാധിക്കൂ. ഹങ്കറി, ഇറ്റലി, ഓസ്ട്രിയ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ സങ്കുചിത ദേശീയതയും കുടിയേറ്റ വിരുദ്ധ വികാരങ്ങളും ഊതിപ്പെരുപ്പിച്ച് ബോറിസ് ജോണ്‍സന്റെ നേതൃത്വത്തില്‍ ബ്രിട്ടനൊരു തീവ്ര വലതു പക്ഷ രാഷ്ട്രമായി മാറുന്നോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
നിരവധി വെളുത്തവരുള്‍പ്പെടുന്ന ബ്രക്‌സിറ്റ് അനുകൂല, കുടിയേറ്റ വിരുദ്ധ നിലപാട് വെച്ച്പുലര്‍ത്തുന്ന ബ്രിട്ടീഷ് പാര്‍ലമന്റിലെ ഏറ്റവും വലിയ പാര്‍ട്ടിയായ കണ്‍സര്‍വറ്റീവ് പാര്‍ട്ടിയെ നയിക്കുന്ന ബോറിസ് ജോണ്‍സനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി എന്നത് സമാധാന പ്രിയരായ ജനങ്ങളെയെല്ലാം ആശങ്കാകുലരാക്കുന്നു. പക്ഷേ പ്രധാനമന്ത്രിയുടെ എല്ലാ പരിപാടികളോടും പിന്തിരിപ്പന്‍ നയങ്ങളോടും രാജ്യത്തെ ബഹുഭൂരിപക്ഷം പേരും യോജിക്കില്ലെന്നാശ്വസിക്കാം. ഇനി അതല്ല, നിലവിലുള്ള നിലപാടുകളില്‍നിന്ന് പൂര്‍ണമായും അദ്ദേഹം മാറിയാല്‍തന്നെ ആശ്ചര്യപ്പെടേണ്ടതുമില്ല.

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending